Verse 1: ഒബാദിയായ്‌ക്കുണ്ടായ ദര്‍ശനം. ഏദോമിനെക്കുറിച്ച് ദൈവമായ കര്‍ത്താവ് അരുളിച്ചെയ്യുന്നു: കര്‍ത്താവില്‍നിന്നു ഞങ്ങള്‍ക്കു വാര്‍ത്ത ലഭിച്ചിരിക്കുന്നു. ജനതകളുടെ ഇടയിലേക്കു ദൂതന്‍ അയയ്‌ക്കപ്പെട്ടിരിക്കുന്നു. എഴുന്നേല്‍ക്കുക, അവള്‍ക്കെതിരേ നമുക്കുയുദ്‌ധത്തിനിറങ്ങാം.
Verse 2: ഞാന്‍ നിന്നെ ജനതകളുടെയിടയില്‍ നിസ്‌സാരയാക്കും. നീ അത്യധികം അവഹേളിക്കപ്പെടും.
Verse 3: പാറപ്പിളര്‍പ്പുകളില്‍ വസിക്കുന്നവളും ഉയര്‍ന്ന മലമുകളില്‍ ആസ്‌ഥാനമുറപ്പിച്ചവളും ആര്‍ക്ക് എന്നെതാഴെയിറക്കാനാവും എന്നു ഹൃദയത്തില്‍ പറയുന്നവളും ആയ നിന്‍െറ അഹങ്കാരം നിന്നെ വഞ്ചിച്ചിരിക്കുന്നു.
Verse 4: നീ കഴുകനെപ്പോലെ ഉയര്‍ന്നു പറന്നാലും നക്‌ഷത്രങ്ങളുടെയിടയില്‍ കൂടുകൂട്ടിയാലും അവിടെനിന്നു നിന്നെ ഞാന്‍ താഴെയിറക്കും - കര്‍ത്താവ് അരുളിച്ചെയ്യുന്നു.
Verse 5: കള്ളന്‍മാരും കൊള്ളക്കാരും രാത്രി ഭവനത്തില്‍ കടന്നാല്‍ അവര്‍ക്കാവശ്യമുള്ളതല്ലേ എടുക്കൂ? മുന്തിരിപ്പഴം ശേഖ രിക്കുന്നവര്‍ കാലാ ഉപേക്‌ഷിക്കാറില്ലേ? എന്നാല്‍, നീ എത്രനശിച്ചിരിക്കുന്നു!
Verse 6: ഏസാവ് എങ്ങനെ കൊള്ളയടിക്കപ്പെട്ടിരിക്കുന്നു; അവന്‍െറ നിക്‌ഷേപങ്ങള്‍ എങ്ങനെ കവര്‍ ച്ചചെയ്യപ്പെട്ടു!
Verse 7: നിന്നോടു സഖ്യം ചെയ്‌തവരെല്ലാം നിന്നെ വഞ്ചിച്ചിരിക്കുന്നു. അവര്‍ നിന്നെ അതിര്‍ത്തിവരെ ഓടിച്ചിരിക്കുന്നു. നിന്നോടു കൂട്ടുചേര്‍ന്നവര്‍ നിനക്കെതിരേ പ്രബലരായിരിക്കുന്നു. നിന്‍െറ വിശ്വസ്‌തമിത്രങ്ങള്‍ നിനക്കു കെണി വച്ചിരിക്കുന്നു.
Verse 8: വിവേകമുള്ളവരാരും അവിടെ ഇല്ല. ആദിവസം ഞാന്‍ ഏദോമില്‍നിന്നു വിജ്‌ഞാനികളെയും ഏസാവുമലയില്‍നിന്നു വിവേകികളെയും നശിപ്പിക്കുകയില്ലേ? - കര്‍ത്താവ് ചോദിക്കുന്നു.
Verse 9: ഏസാവുമലയില്‍നിന്ന് എല്ലാവരും വിച്‌ഛേദിക്കപ്പെടുന്ന വിധത്തില്‍ തേമാനേ, നിന്‍െറ ധീരയോദ്‌ധാക്കള്‍ പരിഭ്രാന്തരാകും.
Verse 10: നിന്‍െറ സഹോദരന്‍ യാക്കോബിനോടു നീ ചെയ്‌ത അക്രമം നിമിത്തം നീ ലജ്‌ജിതനാകും. നീ എന്നേക്കുമായി വിച്‌ഛേദിക്കപ്പെടും.
Verse 11: അന്യര്‍ അവന്‍െറ സമ്പത്ത് അപഹരിക്കുകയും വിദേശീയര്‍ അവന്‍െറ കവാടം കടക്കുകയും ജറുസലെമിനുവേണ്ടി നറുക്കിടുകയും ചെയ്‌തപ്പോള്‍ നീ അവരിലൊരുവനെപ്പോലെ മാറിനിന്നു.
Verse 12: നിന്‍െറ സഹോദരന്‍െറ കഷ്‌ടതയുടെ നാളില്‍ നീ ഗര്‍വോടെ സന്തോഷിക്കരുതായിരുന്നു. യൂദായുടെ വിനാശത്തിന്‍െറ നാളില്‍ നീ ആഹ്ലാദിക്കരുതായിരുന്നു. അവരുടെ ദുരിതത്തിന്‍െറ നാളില്‍ നീ വന്‍പു പറയരുതായിരുന്നു.
Verse 13: എന്‍െറ ജനത്തിന് അനര്‍ഥം ഭവി ച്ചനാളില്‍ നീ അവരുടെ കവാടങ്ങള്‍ കടക്കരുതായിരുന്നു. അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ അവന്‍െറ വിപത്തിനെക്കുറിച്ചു നീ സന്തോഷിക്കരുതായിരുന്നു; അവന്‍െറ അനര്‍ഥത്തിന്‍െറ നാളില്‍ നീ അവന്‍െറ വസ്‌തുവകകള്‍ കവര്‍ ച്ചചെയ്യരുതായിരുന്നു.
Verse 14: അവന്‍െറ ആളുകളില്‍ പലായനം ചെയ്‌ത വരെ വെട്ടിവീഴ്‌ത്താന്‍ വഴിത്തിരിവുകളില്‍ നീ നില്‍ക്കരുതായിരുന്നു. കഷ്‌ടതയുടെ നാളുകളെ അതിജീവി ച്ചഅവന്‍െറ ആളുകളെ നീ ശത്രുവിന് ഏല്‍പിച്ചുകൊടുക്കരുതായിരുന്നു. സകല ജനതകളുടെയുംമേല്‍ കര്‍ത്താവിന്‍െറ ദിനം ആസന്നമായിരിക്കുന്നു.
Verse 15: നീ പ്രവര്‍ത്തിച്ചതുപോലെ നിന്നോടും പ്രവര്‍ത്തിക്കും. നിന്‍െറ പ്രവര്‍ത്തികള്‍ നിന്‍െറ തന്നെതലയില്‍ നിപതിക്കും.
Verse 16: എന്‍െറ വിശുദ്‌ധ പര്‍വതത്തില്‍വച്ചു നീ പാനം ചെയ്‌തതുപോലെ ചുറ്റുമുള്ള എല്ലാ ജനതകളും പാനംചെയ്യും. അവര്‍ കുടിക്കുകയും വിഴുങ്ങുകയുംചെയ്യും. ജനിച്ചിട്ടേയില്ലെന്നു തോന്നുമാറ് അവര്‍ അപ്രത്യക്‌ഷരാകും.
Verse 17: എന്നാല്‍, സീയോന്‍മലയില്‍ രക്‌ഷപ്രാപി ച്ചകുറേപ്പേര്‍ ഉണ്ടായിരിക്കും. അവിടം വിശുദ്‌ധമായിരിക്കും. യാക്കോബിന്‍െറ ഭവനം തങ്ങളുടെ വസ്‌തുവകകള്‍ വീണ്ടെടുക്കും.
Verse 18: യാക്കോബിന്‍െറ ഭവനം അഗ്‌നിയും, ജോസഫിന്‍െറ ഭവനം തീജ്വാലയും ആയിരിക്കും; ഏസാവിന്‍െറ ഭവനം വയ്‌ക്കോലും. അവര്‍ അവരെ കത്തിച്ചു ദഹിപ്പിച്ചു കളയും. ഏസാവിന്‍െറ ഭവനത്തില്‍ ആരും അവശേഷിക്കുകയില്ല - കര്‍ത്താവ് അരുളിച്ചെയ്‌തിരിക്കുന്നു.
Verse 19: നെഗെബിലുള്ളവര്‍ ഏസാവുമലയും ഷെഫേലായിലുള്ളവര്‍ ഫിലിസ്‌ത്യരുടെ ദേശവും കൈവശമാക്കും. അവര്‍ എഫ്രായിമിന്‍െറയും സമരിയായുടെയും ദേശം കൈവശപ്പെടുത്തും. ബഞ്ചമിന്‍ ഗിലയാദ് സ്വന്തമാക്കും.
Verse 20: ഹാലായിലുള്ള ഇസ്രായേല്യരായ പ്രവാസികള്‍ സരേഫാത്തുവരെയുള്ള ഫെനീഷ്യപ്രദേശം കൈവശമാക്കും. സേഫരാദിലുള്ള ജറുസലെമിലെ പ്രവാസികള്‍ നെഗെബിന്‍െറ നഗരങ്ങള്‍ സ്വന്തമാക്കും.
Verse 21: വിമോചകര്‍ സീയോന്‍മലയില്‍ എത്തും; അവര്‍ ഏസാവുമലയെ ഭരിക്കും; ആധിപത്യം കര്‍ത്താവിന്‍േറ തായിരിക്കും.