Verse 1: എഫ്രായിംമലനാട്ടിലെ റാമാത്തയിമില്‍ സൂഫ്‌വംശജനായ എല്‌ക്കാന എന്നൊരാളുണ്ടായിരുന്നു. അവന്‍െറ പിതാവ്‌യറോഹാം ആയിരുന്നു.യറോഹാം എലീഹുവിന്‍െറയും എലീഹു തോഹുവിന്‍െറയും തോഹു എഫ്രായിംകാരനായ സൂഫിന്‍െറയും പുത്രനായിരുന്നു.
Verse 2: എല്‌ക്കാനയ്‌ക്കു രണ്ടു ഭാര്യമാരുണ്ടായിരുന്നു-ഹന്നായും പെനീന്നായും. പെനീന്നായ്‌ക്കു മക്കളുണ്ടായിരുന്നു; ഹന്നായ്‌ക്കാകട്ടെ മക്കളില്ലായിരുന്നു.
Verse 3: എല്‌ക്കാന സൈന്യങ്ങളുടെ കര്‍ത്താവിനെ ആരാധിക്കാനും അവിടുത്തേക്കു ബലിയര്‍പ്പിക്കാനുമായി വര്‍ഷംതോറും തന്‍െറ പട്ടണത്തില്‍നിന്നു ഷീലോയിലേക്കു പോകുമായിരുന്നു. ഏലിയുടെ പുത്രന്‍മാരായഹോഫ്‌നിയും ഫിനെഹാസും ആയിരുന്നു അവിടെ കര്‍ത്താവിന്‍െറ പുരോഹിതന്‍മാര്‍.
Verse 4: ബലിയര്‍പ്പിക്കുന്ന ദിവസം, എല്‌ക്കാന ഭാര്യ പെനീന്നായ്‌ക്കും അവളുടെ പുത്രന്‍മാര്‍ക്കും പുത്രിമാര്‍ക്കും ഓഹരി കൊടുത്തിരുന്നു.
Verse 5: ഹന്നായെ കൂടുതല്‍ സ്‌നേഹിച്ചിരുന്നെങ്കിലും അവള്‍ക്ക് ഒരംശം മാത്രമേ നല്‍കിയിരുന്നുള്ളു. എന്തെന്നാല്‍, കര്‍ത്താവ് അവളെ വന്‌ധ്യയാക്കിയിരുന്നു.
Verse 6: വന്‌ധ്യത നിമിത്തം അവളുടെ സപത്‌നി അവളെ വേദനിപ്പിച്ചിരുന്നു.
Verse 7: ആണ്ടുതോറും കര്‍ത്താവിന്‍െറ ഭവനത്തിലേക്കു പോയിരുന്നപ്പോഴൊക്കെ അവള്‍ ഹന്നായെ പ്രകോപിപ്പിച്ചിരുന്നു. അതിനാല്‍, ഹന്നാ കരയുകയും ഭക്‌ഷണം കഴിക്കാതിരിക്കുകയും ചെയ്‌തു.
Verse 8: ഭര്‍ത്താവായ എല്‌ക്കാന അവളോടു ചോദിച്ചു, ഹന്നാ, എന്തിനാണ് നീ കരയുകയും ഭക്‌ഷിക്കാതിരിക്കുകയും ചെയ്യുന്നത്? എന്തിനു ദുഃഖിക്കുന്നു? ഞാന്‍ നിനക്കു പത്തു പുത്രന്‍മാരിലും ഉപരിയല്ലേ?
Verse 9: ഷീലോയില്‍വച്ച് അവര്‍ ഭക്‌ഷിക്കുകയും പാനംചെയ്യുകയും ചെയ്‌തതിനുശേഷം ഹന്ന എഴുന്നേറ്റ് കര്‍ത്താവിന്‍െറ സന്നിധിയില്‍ചെന്നു. പുരോഹിതനായ ഏലി ദേവാലയത്തിന്‍െറ വാതില്‍പടിക്കു സമീപം ഒരു പീഠത്തില്‍ ഇരിക്കുകയായിരുന്നു.
Verse 10: അവള്‍ കര്‍ത്താവിനോടു ഹൃദയം നൊന്തു കരഞ്ഞു പ്രാര്‍ഥിച്ചു.
Verse 11: അവള്‍ ഒരു നേര്‍ ച്ചനേര്‍ന്നു:സൈന്യങ്ങളുടെ കര്‍ത്താവേ, ഈ ദാസിയുടെ സങ്കടം കണ്ട് അങ്ങ് എന്നെ അനുസ്‌മരിക്കണമേ! അങ്ങയുടെ ദാസിയെ വിസ്‌മരിക്ക രുതേ! എനിക്കൊരു പുത്രനെ നല്‍കിയാല്‍ അവന്‍െറ ജീവിതകാലം മുഴുവന്‍ അവനെ ഞാന്‍ അങ്ങേക്കു പ്രതിഷ്‌ഠിക്കും. അവന്‍െറ ശിരസ്‌സില്‍ ക്‌ഷൗരക്കത്തി സ്‌പര്‍ശിക്കുകയില്ല.
Verse 12: ഹന്നാ ദൈവസന്നിധിയില്‍ പ്രാര്‍ഥിച്ചുകൊണ്ടിരിക്കവേ ഏലി അവളെ ശ്രദ്‌ധിച്ചുകൊണ്ടിരുന്നു.
Verse 13: അവള്‍ ഹൃദയത്തില്‍ സംസാരിക്കുകയായിരുന്നു; അധരം മാത്രമേ ചലിച്ചിരുന്നുള്ളൂ. ശബ്‌ദം പുറത്തുവന്നതുമില്ല. അതിനാല്‍, അവള്‍ മദ്യപിച്ചിട്ടുണ്ടെന്ന് ഏലിക്കു തോന്നി.
Verse 14: ഏലി അവളോടു പറഞ്ഞു: എത്രനേരം നീ ഉന്‍മത്തയായിരിക്കും? നിന്‍െറ ലഹരി അവസാനിപ്പിക്കുക.
Verse 15: ഹന്നാ പ്രതിവചിച്ചു: എന്‍െറ ഗുരോ, അങ്ങനെയല്ല, വളരെയേറെമനോവേദന അനുഭവിക്കുന്നവളാണു ഞാന്‍. വീഞ്ഞോ ലഹരിപാനീയമോ ഞാന്‍ കഴിച്ചിട്ടില്ല. കര്‍ത്താവിന്‍െറ മുമ്പില്‍ എന്‍െറ ഹൃദയവികാരങ്ങള്‍ ഞാന്‍ പകരുകയായിരുന്നു.
Verse 16: ഈ ദാസിയെ അധഃപതി ച്ചഒരുവളായി വിചാരിക്കരുതേ! അത്യധികമായ ആകുലതയും അസ്വസ്‌ഥതയും മൂലമാണ് ഞാനിതുവരെ സംസാരിച്ചത്.
Verse 17: അപ്പോള്‍ ഏലി പറഞ്ഞു: സമാധാനമായി പോവുക. ഇസ്രായേലിന്‍െറ ദൈവം നിന്‍െറ പ്രാര്‍ഥന സാധിച്ചുതരട്ടെ!
Verse 18: അവള്‍ പ്രതിവചിച്ചു: ഈ ദാസിക്ക് അങ്ങയുടെ കൃപാകടാക്‌ഷമുണ്ടാകട്ടെ. അനന്തരം, അവള്‍ പോയി ഭക്‌ഷണം കഴിച്ചു. പിന്നീടൊരിക്കലും അവളുടെ മുഖം മ്‌ളാനമായിട്ടില്ല.
Verse 19: എല്‌ക്കാനയും കുടുംബവും അതിരാവിലെ എഴുന്നേറ്റ് കര്‍ത്താവിനെ ആരാധിച്ചതിനുശേഷം റാമായിലുള്ള തങ്ങളുടെ ഗൃഹത്തിലേക്കു മടങ്ങി. എല്‌ക്കാന ഹന്നായെ പ്രാപിക്കുകയും കര്‍ത്താവ് അവളെ അനുസ്‌മരിക്കുകയും ചെയ്‌തു.
Verse 20: അവള്‍ ഗര്‍ഭംധരിച്ച് ഒരു പുത്രനെ പ്രസവിച്ചു. ഞാന്‍ അവനെ കര്‍ത്താവിനോടു ചോദിച്ചു വാങ്ങിയതാണ് എന്നുപറഞ്ഞ് അവള്‍ അവനു സാമുവല്‍ എന്നു പേരിട്ടു.
Verse 21: എല്‌ക്കാന കുടുംബസമേതം കര്‍ത്താവിനു വര്‍ഷംതോറുമുള്ള ബലിയര്‍പ്പിക്കാനും നേര്‍ ച്ചനിറവേറ്റാനും പോയി. എന്നാല്‍, ഹന്നാ പോയില്ല.
Verse 22: അവള്‍ ഭര്‍ത്താവിനോടു പറഞ്ഞു: കുഞ്ഞിന്‍െറ മുലകുടി മാറട്ടെ; അവന്‍ കര്‍ത്തൃസന്നിധിയില്‍ പ്രവേ ശിച്ച് എന്നേക്കും അവിടെ വസിക്കുന്നതിന് അപ്പോള്‍ കൊണ്ടുവന്നുകൊള്ളാം. എല്‌ക്കാന അവളോടു പറഞ്ഞു:
Verse 23: നിന്‍െറ യുക്‌തംപോലെ ചെയ്‌തുകൊള്ളുക. അവന്‍െറ മുലകുടി മാറട്ടെ. കര്‍ത്താവിനോടുള്ള വാക്കു നിറവേറ്റിയാല്‍ മതി. അങ്ങനെ അവള്‍ കുഞ്ഞിന്‍െറ മുലകുടി മാറുന്നതുവരെ വീട്ടില്‍ താമസിച്ചു.
Verse 24: പിന്നീട് മൂന്നുവയസ്‌സുള്ള ഒരു കാളക്കുട്ടി, ഒരു ഏഫാ മാവ്, ഒരു കുടം വീഞ്ഞ് എന്നിവയോടു കൂടെ അവള്‍ അവനെ ഷീലോയില്‍ കര്‍ത്താവിന്‍െറ ആലയത്തിലേക്കു കൊണ്ടുവന്നു;സാമുവല്‍ അപ്പോള്‍ ബാലനായിരുന്നു.
Verse 25: അവര്‍ കാളക്കുട്ടിയെ ബലിയര്‍പ്പിച്ചു; അനന്തരം, ശിശുവിനെ ഏലിയുടെ അടുക്കല്‍ കൊണ്ടുവന്നു.
Verse 26: അവള്‍ പറഞ്ഞു: ഗുരോ, ഇവിടെ അങ്ങയുടെ മുമ്പില്‍നിന്ന് കര്‍ത്താവിനോടു പ്രാര്‍ഥി ച്ചസ്‌ത്രീതന്നെയാണ് ഞാന്‍.
Verse 27: ഈ കുഞ്ഞിനുവേണ്ടിയാണു ഞാന്‍ പ്രാര്‍ഥിച്ചത്; എന്‍െറ പ്രാര്‍ഥന കര്‍ത്താവ് കേട്ടു.
Verse 28: ആകയാല്‍, ഞാന്‍ അവനെ കര്‍ത്താവിനു സമര്‍പ്പിച്ചിരിക്കുന്നു. ആജീവനാന്തം അവന്‍ കര്‍ത്താവിനുള്ളവനായിരിക്കും. അവര്‍ കര്‍ത്താവിനെ ആരാധിച്ചു.