1 Samuel - Chapter 10

Verse 1: സാമുവല്‍ ഒരു പാത്രം ഒലിവെണ്ണയെടുത്തു സാവൂളിന്‍െറ ശിരസ്‌സില്‍ ഒഴിച്ചു. അവനെ ചുംബിച്ചിട്ടു പറഞ്ഞു: കര്‍ത്താവു തന്‍െറ ജനത്തിന്‍െറ ഭരണാധികാരിയായി നിന്നെ അഭിഷേചിച്ചിരിക്കുന്നു. അവിടുത്തെ ജനത്തെ ഭരിക്കുകയും എല്ലാ ശത്രുക്ക ളിലുംനിന്ന്‌ അവരെ സംരക്‌ഷിക്കുകയുംചെയ്യണം. തന്‍െറ അവകാശമായ ജനത്തിനു രാജാവായി കര്‍ത്താവ്‌ നിന്നെ വാഴിച്ചിരിക്കുന്നു എന്നതിന്‍െറ അടയാളം ഇതായിരിക്കും:

Verse 2: ഇന്നു നീ എന്നെവിട്ടു പോകുമ്പോള്‍ ബഞ്ചമിന്‍െറ നാട്ടിലെ സെല്‍സാഹില്‍ റാഹേലിന്‍െറ ശവകുടീരത്തിനു സമീപം രണ്ടാളുകളെ നീ കാണും. നീ അന്വേഷി ച്ചകഴുതകളെ കണ്ടുകിട്ടിയെന്നും, അവയെക്കുറിച്ചല്ല, എന്‍െറ മകനെന്തുപറ്റി എന്നു ചോദിച്ചുകൊണ്ട്‌ നിന്നെക്കുറിച്ചാണ്‌ നിന്‍െറ പിതാവ്‌ ഉത്‌കണ്‌ഠാകുലനായിരിക്കുന്നതെന്നും അവര്‍ നിന്നോടു പറയും.

Verse 3: അവിടെ നിന്നു താബോറിലെ ഓക്കുവൃക്‌ഷത്തിനു സമീപമെത്തുമ്പോള്‍ ബഥേലില്‍ ദൈവത്തിനു ബലിയര്‍പ്പിക്കാന്‍ പോകുന്ന മൂന്നുപേരെ നീ കണ്ടുമുട്ടും. ഒരുവന്‍ മൂന്ന്‌ ആട്ടിന്‍കുട്ടികളെ എടുത്തിരിക്കും; രണ്ടാമന്‍മൂന്നപ്പവും മൂന്നാമന്‍ ഒരു തോല്‍ക്കുടം വീഞ്ഞും.

Verse 4: അവര്‍ നിന്നെ അഭിവാദനം ചെയ്‌ത്‌ രണ്ടണ്ടപ്പം നിനക്കു നല്‍കും, അതു നീ സ്വീകരിക്കണം.

Verse 5: അനന്തരം, ഫിലിസ്‌ത്യര്‍ കൂടാരമടിച്ചിരിക്കുന്ന ഗിബെയായിലുള്ള ദൈവത്തിന്‍െറ മലയില്‍ നീയെത്തും. പട്ടണത്തിലേക്കു കടക്കുമ്പോള്‍ സാരംഗി, ചെണ്ട, കുഴല്‍, കിന്നരം എന്നീ വാദ്യമേളങ്ങളോടെ മലമുകളില്‍നിന്ന്‌ ഇറങ്ങിവരുന്ന ഒരു പ്രവാചകഗണത്തെനീ കണ്ടു മുട്ടും. അവര്‍ പ്രവചിച്ചുകൊണ്ടിരിക്കും.

Verse 6: അപ്പോള്‍ കര്‍ത്താവിന്‍െറ ആത്‌മാവ്‌ ശക്‌തമായി നിന്നില്‍ ആവസിക്കും. നീയും അവരോടൊത്തു പ്രവചിക്കാന്‍ തുടങ്ങും; മറ്റൊരു മനുഷ്യനായി നീ മാറും.

Verse 7: ഇവ സംഭവിക്കുമ്പോള്‍യുക്‌തംപോലെ ചെയ്‌തുകൊള്ളുക, ദൈവം നിന്നോടു കൂടെയുണ്ട്‌.

Verse 8: എനിക്കു മുന്‍പേ ഗില്‍ഗാലിലേക്കു നീ പോകണം. ദഹനബലികളും സമാധാനബലികളും അര്‍പ്പിക്കാന്‍ ഞാനും വരുന്നുണ്ട്‌. എന്താണ്‌ ചെയ്യേണ്ടതെന്ന്‌ ഞാന്‍ വന്നു കാണിച്ചു തരുന്നതുവരെ ഏഴുദിവസം നീ കാത്തിരിക്കുക.

Verse 9: സാവൂള്‍ സാമുവലിന്‍െറ യടുക്കല്‍നിന്നു പോകാന്‍ തിരിഞ്ഞപ്പോള്‍ ദൈവം അവന്‌ ഒരു പുതിയ ഹൃദയം നല്‍കി. സാമുവല്‍ പറഞ്ഞതെല്ലാം അന്നുതന്നെ സംഭവിച്ചു.

Verse 10: സാവൂളും ഭൃത്യനും ഗിബെയായിലെത്തിയപ്പോള്‍ പ്രവാചകഗണത്തെ കണ്ടു. ഉടന്‍ ദൈവത്തിന്‍െറ ആത്‌മാവ്‌ അവനില്‍ ശക്‌തമായി പ്രവര്‍ത്തിച്ചു. അവനും അവരോടൊത്തു പ്രവചിച്ചു.

Verse 11: സാവൂളിനെ മുന്‍പ്‌ അറിയാമായിരുന്നവരെല്ലാം അവന്‍ പ്രവചിക്കുന്നതു കണ്ടപ്പോള്‍ പരസ്‌പരം ചോദിച്ചു: കിഷിന്‍െറ മകന്‌ എന്തുപറ്റി? സാവൂളും പ്രവാചകനോ?

Verse 12: അവിടത്തുകാരില്‍ ഒരാള്‍ ചോദിച്ചു: അവരുടെ പിതാവാരാണ്‌? അങ്ങനെ, സാവൂളും ഒരു പ്രവാചകനോ എന്നത്‌ ഒരു പഴഞ്ചൊല്ലായിത്തീര്‍ന്നു.

Verse 13: പ്രവചനംകഴിഞ്ഞ്‌ അവന്‍ മലമുകളിലെത്തി.

Verse 14: സാവൂളിന്‍െറ പിതൃസഹോദരന്‍ അവനോടും ഭൃത്യനോടും ചോദിച്ചു: നിങ്ങള്‍ എവിടെപ്പോയിരിക്കുകയായിരുന്നു? കഴുതകളെ തിരക്കിപോയതായിരുന്നു. അവയെ കാണായ്‌കയാല്‍ ഞങ്ങള്‍ സാമുവലിന്‍െറ അടുക്കല്‍പോയി എന്ന്‌ അവന്‍ പറഞ്ഞു.

Verse 15: സാമുവല്‍ നിങ്ങളോട്‌ എന്തുപറഞ്ഞു എന്ന്‌ അവന്‍ ചോദിച്ചു.

Verse 16: സാവൂള്‍ പറഞ്ഞു: കഴുതകളെ കണ്ടുകിട്ടിയെന്ന്‌ അവന്‍ ഞങ്ങളോടു പറഞ്ഞു: എന്നാല്‍, താന്‍ രാജാവാകാന്‍ പോകുന്നതിനെപ്പറ്റി സാമുവല്‍ പറഞ്ഞതൊന്നും അവനോടു പറഞ്ഞില്ല.

Verse 17: സാമുവല്‍ ജനത്തെ മിസ്‌പായില്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ വിളിച്ചുകൂട്ടി. ഇസ്രായേല്‍ ജനത്തോട്‌ അവന്‍ പറഞ്ഞു: ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരം അരുളിച്ചെയ്യുന്നു:

Verse 18: ഇസ്രായേലിനെ ഈജിപ്‌തില്‍നിന്നു ഞാന്‍ കൊണ്ടുവന്നു. ഈജിപ്‌തുകാരുടെയും നിങ്ങളെ പീഡിപ്പിച്ചിരുന്ന സകല രാജാക്കന്‍മാരുടെയും കൈകളില്‍നിന്നു നിങ്ങളെ ഞാന്‍ മോചിപ്പിച്ചു.

Verse 19: എന്നാല്‍, എല്ലാ ദുരിതങ്ങളിലും അത്യാഹിതങ്ങളിലുംനിന്നു നിങ്ങളെ സംരക്‌ഷിക്കുന്ന ദൈവത്തെ ഇന്നു നിങ്ങള്‍ ഉപേക്‌ഷിച്ചിരിക്കുന്നു. ഞങ്ങള്‍ക്കൊരു രാജാവിനെ വാഴിച്ചുതരുക എന്നു നിങ്ങള്‍ ആവശ്യപ്പെട്ടു. അതുകൊണ്ട്‌ ഇപ്പോള്‍, ഗോത്രത്തിന്‍െറയും, കുലത്തിന്‍െറയും ക്രമത്തില്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ നില്‍ക്കുവിന്‍.

Verse 20: അനന്തരം, സാമുവല്‍ ഇസ്രായേല്‍ ഗോത്രങ്ങളെയെല്ലാം തന്‍െറ യടുക്കല്‍ വരുത്തി കുറിയിട്ട്‌ ബഞ്ചമിന്‍ഗോത്രത്തെ എടുത്തു.

Verse 21: ബഞ്ചമിന്‍ഗോത്രത്തിലെ കുടുംബങ്ങളെയെല്ലാം തന്‍െറ യടുക്കല്‍ വരുത്തി. മത്രികുടുംബത്തിനാണ്‌ കുറി വീണത്‌. അവസാനം മത്രികുടുംബാംഗങ്ങളെ ഓരോരുത്തരെയും വരുത്തി. കിഷിന്‍െറ മകനായ സാവൂളിനെ കുറിയിട്ടു സ്വീകരിച്ചു. എന്നാല്‍, അവര്‍ അന്വേഷിച്ചപ്പോള്‍ അവനെ കണ്ടില്ല.

Verse 22: അവന്‍ ഇവിടെ വന്നിട്ടുണ്ടോ എന്ന്‌ അവര്‍ കര്‍ത്താവിനോടു ചോദിച്ചു. അവന്‍ ഇതാ ഭാണ്‍ഡങ്ങള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്നു എന്നു കര്‍ത്താവ്‌ പറഞ്ഞു.

Verse 23: അവര്‍ ഓടിച്ചെന്ന്‌ അവനെ കൂട്ടിക്കൊണ്ടുവന്നു. ജനമധ്യേ നിന്നപ്പോള്‍ മറ്റാരെയുംകാള്‍ അവന്‍െറ ശിരസ്‌സും തോളും ഉയര്‍ന്നു നിന്നിരുന്നു.

Verse 24: സാമുവല്‍ ജനക്കൂട്ടത്തോടു ചോദിച്ചു: കര്‍ത്താവ്‌ തിരഞ്ഞെടുത്തവനെ നിങ്ങള്‍ കാണുന്നില്ലേ? അവനെപ്പോലെ മറ്റാരുമില്ല. അപ്പോള്‍, രാജാവ്‌ നീണാള്‍ വാഴട്ടെ എന്നു ജനം ആര്‍ത്തുവിളിച്ചു.

Verse 25: അനന്തരം, സാമുവല്‍ രാജധര്‍മത്തെപ്പറ്റി ജനങ്ങളോടു പറഞ്ഞു. അതെല്ലാം ഒരു പുസ്‌തകത്തിലെഴുതി കര്‍ത്താവിന്‍െറ മുന്‍പില്‍വച്ചു. പിന്നീട്‌, ജനത്തെ അവരവരുടെ വീടുകളിലേക്കു പറഞ്ഞയച്ചു.

Verse 26: സാവൂളും ഗിബെയായിലുള്ള തന്‍െറ ഭവനത്തിലേക്കു മടങ്ങി. ദൈവത്താല്‍ പ്രചോദിതരായ ഏതാനുംയുദ്‌ധവീരന്‍മാരും അവനെ അനുഗമിച്ചു.

Verse 27: എന്നാല്‍, ചില കുബുദ്‌ധികള്‍ ചോദിച്ചു: നമ്മെരക്‌ഷിക്കാന്‍ ഇവനു സാധിക്കുമോ? അവര്‍ അവനെ അധിക്‌ഷേപിച്ചു. കാഴ്‌ചയൊന്നും അവര്‍ കൊടുത്തുമില്ല. അവന്‍ അതു ഗൗനിച്ചില്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories