Matthew - Chapter 3

Verse 1: അക്കാലത്ത്‌ സ്‌നാപകയോഹന്നാന്‍യൂദയായിലെ മരുഭൂമിയില്‍ വന്നു പ്രസംഗിച്ചു:

Verse 2: മാനസാന്തരപ്പെടുവിന്‍; സ്വര്‍ഗരാജ്യം സമീപിച്ചിരിക്കുന്നു.

Verse 3: ഇവനെപ്പറ്റിയാണ്‌ ഏശയ്യാപ്രവാചകന്‍വഴി ഇങ്ങനെ അരുളിച്ചെയ്യപ്പെട്ടത്‌: മരുഭൂമിയില്‍ വിളിച്ചുപറയുന്നവന്‍െറ ശബ്‌ദം - കര്‍ത്താവിന്‍െറ വഴിയൊരുക്കുവിന്‍; അവന്‍െറ പാതകള്‍ നേരേയാക്കുവിന്‍.

Verse 4: യോഹന്നാന്‍ ഒട്ടകരോമംകൊണ്ടുള്ള വസ്‌ത്രവും അരയില്‍ തോല്‍വാറും ധരിച്ചിരുന്നു. വെട്ടുകിളിയും കാട്ടുതേനുമായിരുന്നു അവന്‍െറ ഭക്‌ഷണം.

Verse 5: ജറുസലെമിലുംയൂദയാ മുഴുവനിലും ജോര്‍ദാന്‍െറ പരിസരപ്രദേശങ്ങളിലുംനിന്നുള്ള ജനം അവന്‍െറ അടുത്തെത്തി.

Verse 6: അവര്‍ പാപങ്ങള്‍ ഏറ്റുപറഞ്ഞ്‌, ജോര്‍ദാന്‍ നദിയില്‍വച്ച്‌ അവനില്‍നിന്നു സ്‌നാനം സ്വീകരിച്ചു.

Verse 7: അനേകം ഫരിസേയരും സദുക്കായരും സ്‌നാനമേല്‍ക്കാന്‍ വരുന്നതുകണ്ട്‌, യോഹന്നാന്‍ അവരോടു പറഞ്ഞു: അണലിസന്തതികളേ, ആസന്നമായ ക്രോധത്തില്‍ നിന്ന്‌ ഓടിയകലാന്‍ നിങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കിയതാരാണ്‌?

Verse 8: മാനസാന്തരത്തിനു യോജി ച്ചഫലം പുറപ്പെടുവിക്കുവിന്‍.

Verse 9: ഞങ്ങള്‍ക്കു പിതാവായി അബ്രാഹം ഉണ്ട്‌ എന്നുപറഞ്ഞ്‌ അഭിമാനിക്കേണ്ടാ. ഈ കല്ലുകളില്‍ നിന്ന്‌ അബ്രാഹത്തിനു സന്താനങ്ങളെ പുറപ്പെടുവിക്കാന്‍ ദൈവത്തിനു കഴിയുമെന്നു ഞാന്‍ നിങ്ങളോടു പറയുന്നു.

Verse 10: വൃക്‌ഷങ്ങളുടെ വേരിനു കോടാലിവച്ചുകഴിഞ്ഞു. നല്ല ഫലം കായ്‌ക്കാത്ത വൃക്‌ഷങ്ങളെല്ലാംവെട്ടി തീയിലെറിയും.

Verse 11: മാനസാന്തരത്തിനായി ഞാന്‍ ജലംകൊണ്ടു നിങ്ങളെ സ്‌നാനപ്പെടുത്തി. എന്‍െറ പിന്നാലെ വരുന്നവന്‍ എന്നെക്കാള്‍ ശക്‌തന്‍; അവന്‍െറ ചെരിപ്പു വഹിക്കാന്‍ പോലും ഞാന്‍ യോഗ്യനല്ല; അവന്‍ പരിശുദ്‌ധാത്‌മാവിനാലും അഗ്‌നിയാലും നിങ്ങളെ സ്‌നാനപ്പെടുത്തും. വീശുമുറം അവന്‍െറ കൈയിലുണ്ട്‌.

Verse 12: അവന്‍ കളം വെടിപ്പാക്കി, ഗോതമ്പ്‌ അറപ്പുരയില്‍ശേഖരിക്കും; പതിര്‌ കെടാത്ത തീയില്‍ കത്തിച്ചു കളയുകയുംചെയ്യും.

Verse 13: യേശു യോഹന്നാനില്‍ നിന്നു സ്‌നാനം സ്വീകരിക്കാന്‍ ഗലീലിയില്‍ നിന്നു ജോര്‍ദാനില്‍ അവന്‍െറ അടുത്തേക്കുവന്നു.

Verse 14: ഞാന്‍ നിന്നില്‍നിന്ന്‌ സ്‌നാനം സ്വീകരിക്കേണ്ടിയിരിക്കെ, നീ എന്‍െറ അടുത്തേക്കുവരുന്നുവോ എന്നു ചോദിച്ചുകൊണ്ട്‌ യോഹന്നാന്‍ അവനെ തടഞ്ഞു.

Verse 15: എന്നാല്‍, യേശു പറഞ്ഞു: ഇപ്പോള്‍ ഇതു സമ്മതിക്കുക; അങ്ങനെ സര്‍വനീതിയും പൂര്‍ത്തിയാക്കുക നമുക്ക്‌ ഉചിതമാണ്‌. അവന്‍ സമ്മതിച്ചു.

Verse 16: സ്‌നാനം കഴിഞ്ഞയുടന്‍ യേശു വെള്ളത്തില്‍ നിന്നു കയറി. അപ്പോള്‍ സ്വര്‍ഗം തുറക്കപ്പെട്ടു. ദൈവാത്‌മാവ്‌ പ്രാവിന്‍െറ രൂപത്തില്‍ തന്‍െറ മേല്‍ ഇറങ്ങിവരുന്നത്‌ അവന്‍ കണ്ടു.

Verse 17: ഇവന്‍ എന്‍െറ പ്രിയപുത്രന്‍; ഇവനില്‍ ഞാന്‍ പ്രസാദിച്ചിരിക്കുന്നു എന്ന്‌ ഒരു സ്വരം സ്വര്‍ഗത്തില്‍നിന്നു കേട്ടു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories