1 John - Chapter 2

Verse 1: എന്‍െറ കുഞ്ഞുമക്കളേ, നിങ്ങള്‍ പാപം ചെയ്യാതിരിക്കേണ്ടതിനാണ്‌ ഞാന്‍ ഇവ നിങ്ങള്‍ക്കെഴുതുന്നത്‌. എന്നാല്‍, ആരെങ്കിലും പാപം ചെയ്യാനിടയായാല്‍ത്തന്നെ പിതാവിന്‍െറ സന്നിധിയില്‍ നമുക്ക്‌ ഒരു മധ്യസ്‌ഥനുണ്ട്‌ > നീതിമാനായ യേശുക്രിസ്‌തു.

Verse 2: അവന്‍ നമ്മുടെ പാപങ്ങള്‍ക്കു പരിഹാരബലിയാണ്‌; നമ്മുടെ മാത്രമല്ല ലോകം മുഴുവന്‍െറയും പാപങ്ങള്‍ക്ക്‌.

Verse 3: നാം അവന്‍െറ കല്‍പ നകള്‍ പാലിച്ചാല്‍ അതില്‍നിന്നു നാം അവനെ അറിയുന്നുവെന്നു തീര്‍ച്ചയാക്കാം.

Verse 4: ഞാന്‍ അവനെ അറിയുന്നു എന്നു പറയുകയും അവന്‍െറ കല്‍പനകള്‍ പാലിക്കാതിരിക്കുകയും ചെയ്യുന്നവന്‍ കള്ളം പറയുന്നു; അവനില്‍ സത്യമില്ല.

Verse 5: എന്നാല്‍, അവന്‍െറ വചനം പാലിക്കുന്നവനില്‍ സത്യമായും ദൈവസ്‌നേഹം പൂര്‍ണത പ്രാപിച്ചിരിക്കുന്നു. നാം അവനില്‍ വസിക്കുന്നെന്ന്‌ ഇതില്‍ നിന്നു നാം അറിയുന്നു.

Verse 6: അവനില്‍ വസിക്കുന്നെന്നു പറയുന്നവന്‍ അവന്‍ നടന്ന അതേ വഴിയിലൂടെ നടക്കേണ്ടിയിരിക്കുന്നു.

Verse 7: പ്രിയപ്പെട്ടവരേ, ഒരു പുതിയ കല്‍പനയല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌; ആരംഭം മുതല്‍ നിങ്ങള്‍ക്കു നല്‍കപ്പെട്ട പഴയ കല്‍പനതന്നെ. ആ പഴയ കല്‍പനയാകട്ടെ, നിങ്ങള്‍ ശ്രവിച്ചവചനം തന്നെയാണ്‌.

Verse 8: എങ്കിലും, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നത്‌ ഒരു പുതിയ കല്‍പനയെക്കുറിച്ചാണ്‌. അത്‌ അവനിലും നിങ്ങളിലും സത്യമാണ്‌. എന്തുകൊണ്ടെന്നാല്‍ അന്‌ധകാരം അസ്‌തമിച്ചുകൊണ്ടിരിക്കുന്നു;യഥാര്‍ഥ പ്രകാശം ഉദിച്ചുകഴിഞ്ഞിരിക്കുന്നു.

Verse 9: താന്‍ പ്രകാശത്തിലാണെന്നു പറയുകയും, അതേസമയം തന്‍െറ സഹോദരനെ ദ്വേഷിക്കുകയും ചെയ്യുന്നവന്‍ ഇപ്പോഴും അന്‌ധകാരത്തിലാണ്‌.

Verse 10: സഹോദരനെ സ്‌നേഹിക്കുന്നവന്‍ പ്രകാശത്തില്‍ വസിക്കുന്നു; അവന്‌ ഇടര്‍ ച്ചഉണ്ടാകുന്നില്ല.

Verse 11: എന്നാല്‍, തന്‍െറ സഹോദരനെ വെറുക്കുന്നവന്‍ ഇരുട്ടിലാണ്‌. അവന്‍ ഇരുട്ടില്‍ നടക്കുന്നു. ഇരുട്ട്‌ അവന്‍െറ കണ്ണുകളെ അന്‌ധമാക്കിയതിനാല്‍ എവിടേക്കാണു പോകുന്നതെന്ന്‌ അവന്‍ അറിയുന്നില്ല.

Verse 12: കുഞ്ഞുമക്കളേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: അവന്‍െറ നാമത്തെപ്രതി നിങ്ങളുടെ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

Verse 13: പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങളറിയുന്നു:യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: ദുഷ്‌ടനെ നിങ്ങള്‍ ജയിച്ചിരിക്കുന്നു.

Verse 14: കുഞ്ഞുങ്ങളേ, ഞാന്‍ നിങ്ങള്‍ക്കെഴുതുന്നു: പിതാവിനെ നിങ്ങളറിയുന്നു. പിതാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: ആദിമുതലുള്ളവനെ നിങ്ങള്‍ അറിയുന്നു. യുവാക്കന്‍മാരേ, ഞാന്‍ നിങ്ങള്‍ക്ക്‌ എഴുതുന്നു: നിങ്ങള്‍ ശക്‌തന്‍മാരാണ്‌. ദൈവത്തിന്‍െറ വചനം നിങ്ങളില്‍ വസിക്കുന്നു; നിങ്ങള്‍ ദുഷ്‌ടനെ ജയിക്കുകയും ചെയ്‌തിരിക്കുന്നു.

Verse 15: ലോകത്തെയോ ലോകത്തിലുള്ള വ സ്‌തുക്കളെയോ നിങ്ങള്‍ സ്‌നേഹിക്കരുത്‌. ആരെങ്കിലും ലോകത്തെ സ്‌നേഹിച്ചാല്‍ പിതാവിന്‍െറ സ്‌നേഹം അവനില്‍ ഉണ്ടായിരിക്കുകയില്ല.

Verse 16: എന്തെന്നാല്‍, ജഡത്തിന്‍െറ ദുരാശ, കണ്ണുകളുടെ ദുരാശ, ജീവിതത്തിന്‍െറ അഹന്തഇങ്ങനെ ലോകത്തിലുള്ളതൊന്നും പിതാവിന്‍േറതല്ല; പ്രത്യുത, ലോകത്തിന്‍േറതാണ്‌.

Verse 17: ലോകവും അതിന്‍െറ മോഹങ്ങളും കടന്നുപോകുന്നു. ദൈവഹിതം പ്രവര്‍ത്തിക്കുന്നവനാകട്ടെ എന്നേക്കും നിലനില്‍ക്കുന്നു.

Verse 18: കുഞ്ഞുങ്ങളേ, ഇത്‌ അവസാന മണിക്കൂറാണ്‌. അന്തിക്രിസ്‌തു വരുന്നു എന്നു നിങ്ങള്‍ കേട്ടിട്ടുണ്ടല്ലോ. ഇപ്പോള്‍ത്തന്നെ അനേകം വ്യാജക്രിസ്‌തുമാര്‍ പ്രത്യക്‌ഷപ്പെട്ടിട്ടുണ്ട്‌. ഇത്‌ അവസാനമണിക്കൂറാണെന്ന്‌ അതില്‍നിന്നു നമുക്കറിയാം.

Verse 19: അവര്‍ നമ്മുടെ കൂട്ടത്തില്‍നിന്നാണു പുറത്തുപോയത്‌; അവര്‍ നമുക്കുള്ളവരായിരുന്നില്ല. നമുക്കുള്ളവരായിരുന്നെങ്കില്‍ നമ്മോടുകൂടെ നില്‍ക്കുമായിരുന്നു. എന്നാല്‍, അവരാരും നമുക്കുള്ളവരല്ലെന്ന്‌ ഇങ്ങനെ തെളിഞ്ഞിരിക്കുന്നു.

Verse 20: പരിശുദ്‌ധനായവന്‍ നിങ്ങളെ അഭിഷേകം ചെയ്‌തിട്ടുണ്ടെന്നു നിങ്ങള്‍ക്കറിയാമല്ലോ.

Verse 21: നിങ്ങള്‍ സത്യം അറിയായ്‌കകൊണ്ടല്ല ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌. നിങ്ങള്‍ സത്യം അറിയുന്നതുകൊണ്ടും വ്യാജമായതൊന്നും സത്യത്തില്‍ നിന്നല്ലാത്തതുകൊണ്ടുമാണ്‌.

Verse 22: യേശുവാണ്‌ ക്രിസ്‌തു എന്നത്‌ നിഷേധിക്കുന്നവനല്ലാതെ മറ്റാരാണു കള്ളം പറയുന്നവന്‍? പിതാവിനെയും പുത്രനെയും നിഷേധിക്കുന്നവനാരോ അവനാണ്‌ അന്തിക്രിസ്‌തു.

Verse 23: പുത്രനെ നിഷേധിക്കുന്നവനു പിതാവുമില്ല. പുത്രനെ ഏറ്റുപറയുന്നവനു പിതാവും ഉണ്ടായിരിക്കും.

Verse 24: ആരംഭം മുതല്‍ നിങ്ങള്‍ ശ്രവിച്ചതു നിങ്ങളില്‍ നിലനില്‍ക്കട്ടെ. അതു നിങ്ങളില്‍ നിലനില്‍ക്കുമെങ്കില്‍ നിങ്ങള്‍ പുത്രനിലും പിതാവിലും നിലനില്‍ക്കും.

Verse 25: അവന്‍ നമുക്കു നല്‍കിയിരിക്കുന്ന വാഗ്‌ദാനം ഇതാണ്‌ - നിത്യജീവന്‍.

Verse 26: നിങ്ങളെ വഴിതെറ്റിക്കുന്നവര്‍ നിമിത്ത മാണ്‌ ഇതു ഞാന്‍ നിങ്ങള്‍ക്കെഴുതുന്നത്‌.

Verse 27: ക്രിസ്‌തുവില്‍നിന്നു നിങ്ങള്‍ സ്വീകരി ച്ചഅഭിഷേകം നിങ്ങളില്‍ നിലനില്‍ക്കുന്നു. അതിനാല്‍ മാറ്റാരും നിങ്ങളെ പഠിപ്പിക്കേണ്ടതില്ല. അവന്‍െറ അഭിഷേകം എല്ലാകാര്യങ്ങളെയുംകുറിച്ചു നിങ്ങളെ പഠിപ്പിക്കും. അതു സത്യമാണ്‌, വ്യാജമല്ല. അവന്‍ നിങ്ങളെ പഠിപ്പിച്ചതനുസരിച്ചു നിങ്ങള്‍ അവനില്‍ വസിക്കുവിന്‍.

Verse 28: കുഞ്ഞുമക്കളേ, അവന്‍ പ്രത്യക്‌ഷനാകുമ്പോള്‍ നമുക്ക്‌ ആത്‌മധൈര്യം ഉണ്ടായിരിക്കാനും അവന്‍െറ മുമ്പില്‍ ലജ്‌ജിക്കാതിരിക്കാനും വേണ്ടി അവനില്‍ വസിക്കുവിന്‍.

Verse 29: അവന്‍ നീതിമാനാണെന്ന്‌ നിങ്ങള്‍ക്ക്‌ അ റിയാമെങ്കില്‍ നീതി പ്രവര്‍ത്തിക്കുന്ന ഏ വനും അവനില്‍നിന്നു ജനിച്ചവനാണെന്നു നിങ്ങള്‍ക്കു തീര്‍ച്ചയാക്കാം.

Select Chapter
1 2 3 4 5
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories