1 John - Chapter 5

Verse 1: യേശുവാണു ക്രിസ്‌തുവെന്നു വിശ്വസിക്കുന്ന ഏവനും ദൈവത്തിന്‍െറ പുത്രനാണ്‌. പിതാവിനെ സ്‌നേഹിക്കുന്നവന്‍ അവന്‍െറ പുത്രനെയും സ്‌നേഹിക്കുന്നു.

Verse 2: നമ്മള്‍ ദൈവത്തെ സ്‌നേഹിക്കുകയും അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയും ചെയ്യുമ്പോള്‍ ദൈവത്തിന്‍െറ മക്കളെ സ്‌നേഹിക്കുന്നു എന്നു നാമറിയുന്നു.

Verse 3: ദൈവത്തെ സ്‌നേഹിക്കുകയെന്നാല്‍, അവിടുത്തെ കല്‍പനകള്‍ അനുസരിക്കുകയെന്ന്‌ അര്‍ഥം. അവിടുത്തെ കല്‍പനകള്‍ ഭാരമുള്ളവയല്ല.

Verse 4: എന്തെന്നാല്‍, ദൈവത്തില്‍നിന്നു ജനി ച്ചഏവനും ലോകത്തെ കീഴടക്കുന്നു. ലോകത്തിന്‍മേലുള്ള വിജയം ഇതാണ്‌ - നമ്മുടെ വിശ്വാസം.

Verse 5: യേശു ദൈവപുത്രനാണെന്നു വിശ്വസിക്കുന്നവനല്ലാതെ മറ്റാരാണു ലോകത്തെ ജയിക്കുന്നത്‌?

Verse 6: ജലത്താലും രക്‌തത്താലും വന്നവന്‍ ഇവനാണ്‌ വ യേശുക്രിസ്‌തു. ജലത്താല്‍ മാത്രമല്ല, ജലത്താലും രക്‌തത്താലുമാണ്‌ അവന്‍ വന്നത്‌. ആത്‌മാവാണ്‌ സാക്‌ഷ്യം നല്‍കുന്നത്‌. ആത്‌മാവ്‌ സത്യമാണ്‌.

Verse 7: മൂന്നു സാക്‌ഷികളാണുള്ളത്‌-ആത്‌മാവ്‌, ജലം, രക്‌തം-

Verse 8: ഇവ മൂന്നും ഒരേ സാക്‌ഷ്യം നല്‍കുന്നു.

Verse 9: മനുഷ്യരുടെ സാക്‌ഷ്യം നാം സ്വീകരിക്കുന്നെങ്കില്‍, ദൈവത്തിന്‍െറ സാക്‌ഷ്യം അതിനെക്കാള്‍ ശ്രഷ്‌ഠമാണ്‌. ഇതാണു തന്‍െറ പുത്രനെക്കുറിച്ചു ദൈവം നല്‍കിയിരിക്കുന്ന സാക്‌ഷ്യം.

Verse 10: ദൈവപുത്രനില്‍ വിശ്വസിക്കുന്നവന്‌ അവനില്‍ത്തന്നെ സാക്‌ഷ്യമുണ്ട്‌. ദൈവത്തെ വിശ്വസിക്കാത്തവന്‍, ദൈവം തന്‍െറ പുത്രനെക്കുറിച്ച്‌ നല്‍കിയ സാക്‌ഷ്യം വിശ്വസിക്കായ്‌കകൊണ്ട്‌ അവിടുത്തെ കള്ളം പറയുന്നവനാക്കിയിരിക്കുന്നു.

Verse 11: ഇതാണ്‌ ആ സാക്‌ഷ്യം: ദൈവം നമുക്കു നിത്യജീവന്‍ നല്‍കി. ഈ ജീവന്‍ അവിടുത്തെ പുത്രനിലാണ്‌.

Verse 12: പുത്രനെ സ്വന്തമാക്കിയവന്‍ ജീവനെ സ്വന്തമാക്കിയിരിക്കുന്നു. ദൈവപുത്രനെ സ്വന്തമാക്കാത്തവനു ജീവന്‍ ഇല്ല.

Verse 13: ഞാന്‍ ഇവയെല്ലാം എഴുതിയതു ദൈവപുത്രന്‍െറ നാമത്തില്‍ വിശ്വസിക്കുന്ന നിങ്ങള്‍ക്കു നിത്യജീവനുണ്ട്‌ എന്നു നിങ്ങള്‍ അറിയേണ്ടതിനാണ്‌.

Verse 14: അവന്‍െറ ഇഷ്‌ടത്തിനനുസൃതമായി എന്തെങ്കിലും നാം ചോദിച്ചാല്‍, അവിടുന്നു നമ്മുടെ പ്രാര്‍ഥന കേള്‍ക്കും എന്നതാണു നമുക്ക്‌ അവനിലുള്ള ഉറപ്പ്‌.

Verse 15: നമ്മുടെ അപേക്‌ഷ അവിടുന്നു കേള്‍ക്കുന്നെന്നു നമുക്കറിയാമെങ്കില്‍, നാം ചോദിച്ചതു കിട്ടിക്കഴിഞ്ഞു എന്നു നമുക്ക്‌ അറിയാം.

Verse 16: മരണത്തിനര്‍ഹമല്ലാത്ത പാപം സഹോദരന്‍ ചെയ്യുന്നത്‌ ഒരുവന്‍ കണ്ടാല്‍ അവന്‍ പ്രാര്‍ഥിക്കട്ടെ. അവനു ദൈവം ജീവന്‍ നല്‍കും. മരണാര്‍ഹമല്ലാത്ത പാപം ചെയ്യുന്നവര്‍ക്കു മാത്രമാണിത്‌. മരണാര്‍ഹമായ പാപമുണ്ട്‌. അതെപ്പറ്റി പ്രാര്‍ഥിക്കണമെന്നു ഞാന്‍ പറയുന്നില്ല.

Verse 17: എല്ലാ അധര്‍മവും പാപമാണ്‌. എന്നാല്‍ മരണാര്‍ഹമല്ലാത്ത പാപവുമുണ്ട്‌.

Verse 18: ദൈവത്തില്‍നിന്നു ജനി ച്ചഒരുവനും പാപം ചെയ്യുന്നില്ല; ദൈവപുത്രന്‍ അവനെ സംരക്‌ഷിക്കുന്നു എന്നു നാം അറിയുന്നു. ദുഷ്‌ടന്‍ അവനെ തൊടുകയുമില്ല.

Verse 19: നാം ദൈവത്തില്‍നിന്നുള്ളവരാണെന്നും ലോകം മുഴുവന്‍ ദുഷ്‌ടന്‍െറ ശക്‌തിവലയത്തിലാണെന്നും നാം അറിയുന്നു.

Verse 20: ദൈവപുത്രന്‍ വന്നെന്നും സത്യസ്വരൂപനെ അറിയാനുള്ള കഴിവു നമുക്കു നല്‍കിയെന്നും നാം അറിയുന്നു. നാമാകട്ടെ സത്യസ്വരൂപനിലും അവിടുത്തെ പുത്രനായ യേശുക്രിസ്‌തുവിലും ആണ്‌. ഇവനാണു സത്യദൈവവും നിത്യജീവനും.

Verse 21: കുഞ്ഞുമക്കളേ, വിഗ്രഹങ്ങളില്‍ നിന്ന്‌ അകന്നിരിക്കുവിന്‍.

Select Chapter
1 2 3 4 5
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories