Nehemiah - Chapter 11

Verse 1: ജനനേതാക്കള്‍ ജറുസലെമില്‍ താമസിച്ചു. ശേഷിച്ചവര്‍, വിശുദ്‌ധനഗരമായ ജറുസലെമില്‍ പത്തില്‍ ഒരാള്‍വീതവും, ഇതരപട്ടണങ്ങളില്‍ പത്തില്‍ ഒന്‍പതുവീത വും താമസിക്കാന്‍ നറുക്കിട്ടു തീരുമാനിച്ചു.

Verse 2: ജറുസലെമില്‍ താമസിക്കാന്‍ സ്വമേധയാ തയ്യാറായവരെ ജനം അഭിനന്‌ദിച്ചു.

Verse 3: ഇസ്രായേല്‍ജനവും പുരോഹിതന്‍മാര്‍, ലേവ്യര്‍, ദേവാലയശുശ്രൂഷകര്‍, സോളമന്‍െറ ദാസന്‍മാരുടെ പിന്‍ഗാമികള്‍ എന്നിവര്‍ യൂദാനഗരങ്ങളില്‍ സ്വന്തം സ്‌ഥലത്തു താമസിച്ചു.

Verse 4: ജറുസലെമില്‍ വസി ച്ചപ്രമുഖന്‍മാര്‍ യൂദായുടെയും ബഞ്ചമിന്‍െറയും ഗോത്രത്തില്‍പ്പെട്ടവരാണ്‌. യൂദാഗോത്രത്തില്‍നിന്ന്‌ ഉസിയായുടെ പുത്രന്‍ അത്തായാ. ഉസിയാ സഖറിയായുടെയും സഖറിയാ അമരിയായുടെയും അമരിയാ ഷെഫാത്തിയായുടെയും ഷെഫാത്തിയ മഹലലേലിന്‍െറയും മഹലലേല്‍ പേരെസിന്‍െറയും പുത്രന്‍മാര്‍.

Verse 5: ബാറൂക്കിന്‍െറ പുത്രന്‍മാസെയാ. ബാറൂക്ക്‌ കൊല്‍ഹോസെയുടെയും അവന്‍ ഹസായായുടെയും ഹസായാ അദായായുടെയും അവന്‍ യോയാറിബിന്‍െറയും യോയാറിബ്‌ ഷീലോന്യനായ സഖറിയായുടെയും പുത്രന്‍മാരായിരുന്നു.

Verse 6: പേരെസിന്‍െറ കുടുംബത്തില്‍പ്പെട്ട നാനൂറ്റിയറുപത്തെട്ടു ധീരന്‍മാര്‍ ജറുസലെ മില്‍ പാര്‍ത്തു.

Verse 7: ബഞ്ചമിന്‍ഗോത്രത്തില്‍ നിന്ന്‌, മെഷുല്ലാമിന്‍െറ പുത്രന്‍ സല്ലു. മെഷുല്ലാം യോബെദിന്‍െറയും യോബെദ്‌ പെദായായുടെയും പെദായാ കോലായായുടെയും കോലായാ മാസെയായുടെയും മാസെയാ ഇത്തിയേലിന്‍െറയും ഇത്തിയേല്‍യഷായായുടെയും പുത്രന്‍മാരായിരുന്നു.

Verse 8: സല്ലുവിനോടൊപ്പം അടുത്ത ചാര്‍ച്ചക്കാരായ ഗബ്‌ബായ്‌, സല്ലായ്‌ എന്നിവരും. ആകെ തൊള്ളായിരത്തിയിരുപത്തെട്ടു പേര്‍.

Verse 9: സിക്രിയുടെ പുത്രന്‍ ജോയേല്‍ ആണ്‌ അവരുടെ ചുമതല വഹിച്ചത്‌; ഹസേനുവായുടെ പുത്രന്‍ യൂദാ ആയിരുന്നു നഗരത്തില്‍ രണ്ടാമന്‍.

Verse 10: പുരോഹിതന്‍മാരില്‍ യോയാറിബിന്‍െറ പുത്രന്‍യദായാ,യാക്കീന്‍,

Verse 11: ഹില്‍ക്കിയായുടെ പുത്രന്‍ സെറായാം ഹില്‍ക്കിയ മെഷുല്ലാമിന്‍െറയും, മെഷുല്ലാം സാദോക്കിന്‍െറയും, സാദോക്ക്‌ മെറായോത്തിന്‍െറയും മെ റായോത്ത്‌ ദേവാലയഭരണാധികാരിയായ അഹിത്തൂബിന്‍െറയും പുത്രന്‍മാരായിരുന്നു.

Verse 12: ദേവാലയത്തില്‍ ജോലി ചെയ്‌തിരുന്ന അവരുടെ ചാര്‍ച്ചക്കാര്‍ എണ്ണൂറ്റിയിരുപത്തിരണ്ടുപേര്‍.യറോഹാമിന്‍െറ പുത്രന്‍ അദായാ.യറോഹാം പെലാലിയായുടെയും പെലാലിയാ അംസിയുടെയും അംസി സഖറിയായുടെയും സഖറിയാ പാഷൂറിന്‍െറയും പാഷൂര്‍ മല്‍ക്കിയായുടെയും പുത്രന്‍മാരായിരുന്നു.

Verse 13: അദായായുടെ ചാര്‍ച്ചക്കാരായ കുടുംബത്തലവന്‍മാര്‍ ഇരുനൂറ്റിനാല്‍പത്തിരണ്ട്‌. അസറേലിന്‍െറ പുത്രന്‍ അമഷെസായ്‌. അസറേല്‍ അഹ്‌സായിയുടെയും അഹ്‌സായി മെഷില്ലെമോത്തിന്‍െറയും മെഷില്ലെമോത്ത്‌ ഇമ്മറിന്‍െറയും പുത്രന്‍മാരായിരുന്നു.

Verse 14: അവരുടെ ശൂരപരാക്രമികളായ ചാര്‍ച്ചക്കാര്‍ നൂറ്റിയിരുപത്തിയെട്ടുപേര്‍; അവരുടെ നേതാവ്‌ ഹഗെദോലിന്‍െറ പുത്രന്‍ സബ്‌ദിയേലായിരുന്നു.

Verse 15: ലേവ്യരില്‍നിന്നു ഹാഷൂബിന്‍െറ പുത്രന്‍ ഷെമായാ; ഹാഷൂബ്‌ അസ്രിക്കാമിന്‍െറയും അസ്രിക്കാം ഹഷാബിയായുടെയും ഹഷാബിയാ ബുന്നിയുടെയും പുത്രന്‍മാരായിരുന്നു.

Verse 16: ദേവാലയത്തിനു പുറമേയുള്ള ജോലികളുടെ മേല്‍നോട്ടം വഹിച്ചിരുന്നത്‌ ലേവ്യപ്രമുഖരായ ഷാബെഥായിയും യോസാബാദുമാകുന്നു.

Verse 17: സ്‌തോത്രപ്രാര്‍ഥനയ്‌ക്കു നേതൃത്വം വഹിച്ചിരുന്നത്‌ ആസാഫിന്‍െറ പുത്രനായ സബ്‌ദിയുടെ പുത്രന്‍മിക്കായുടെ പുത്രനായ മത്താനിയാ; രണ്ടാമന്‍ ബക്‌ബുക്കിയാ.യദുഥൂനിന്‍െറ പുത്രനായ ഗലാലിന്‍െറ പുത്രന്‍ ഷമ്മുവായുടെ പുത്രനായ അബ്‌ദാ.

Verse 18: വിശുദ്‌ധനഗരത്തില്‍, ആകെ ലേവ്യര്‍ ഇരുനൂറ്റിയെണ്‍പത്തിനാല്‌.

Verse 19: വാതില്‍കാവല്‍ക്കാരായ അക്കൂബും തല്‍മോനും, അവരുടെ ചാര്‍ച്ചക്കാരുംകൂടെ നൂറ്റിയെഴുപത്തിരണ്ടുപേര്‍.

Verse 20: ബാക്കിയുള്ള ഇസ്രായേല്‍ജനവും പുരോഹിതന്‍മാരും ലേവ്യരും യൂദാനഗരങ്ങളില്‍ താന്താങ്ങളുടെ അവകാശഭൂമികളില്‍ താമസിച്ചു.

Verse 21: എന്നാല്‍, ദേവാലയ ശുശ്രൂഷകര്‍ ഓഫേലില്‍ താമസിച്ചു, സീഹായും ഗിഷ്‌പായും അവരുടെ മേല്‍നോട്ടം വഹിച്ചു.

Verse 22: ബാനിയുടെ പുത്രനായ ഉസിയാണ്‌ ജറുസലെമിലെ ലേവ്യരുടെ മേല്‍നോട്ടം വഹിച്ചത്‌. ബാനി ഹഷാബിയായുടെയും ഹഷാബിയാ മത്താനിയായുടെയും മത്താനിയാ ദേവാലയത്തില്‍ ഗാനശുശ്രൂഷ നടത്തിയിരുന്ന ആസാഫിന്‍െറ കുടുംബത്തില്‍പ്പെട്ട മിക്കായുടെയും പുത്രന്‍മാരായിരുന്നു.

Verse 23: ദേവാലയത്തില്‍ ദിവസംതോറുമുള്ള ഗാനശുശ്രൂഷകരുടെ തവണ ഓരോ ഗണത്തിനും രാജാവു നിശ്‌ചയിച്ചുകൊടുത്തു.

Verse 24: യൂദായുടെ പുത്രനായ സേറായുടെ പുത്രന്‍ മെഷെസാബേ ലിന്‍െറ പുത്രനായ പെത്താഹിയാ ജനത്തെ സംബന്‌ധിക്കുന്ന എല്ലാക്കാര്യങ്ങളിലും രാജാവിന്‍െറ ഉപദേഷ്‌ടാവായിരുന്നു.

Verse 25: യൂദായില്‍പ്പെട്ട ചിലര്‍ കിരിയാത്‌അര്‍ബ, ദിബോണ്‍,യക്കാബ്‌സേല്‍ എന്നീ നഗരങ്ങള്‍ അവയുടെ ഗ്രാമങ്ങള്‍;

Verse 26: യഷുവ, മൊളാദാ, ബത്‌പെലേത്‌,

Verse 27: ഹസാര്‍ഷുവാല്‍, ബേര്‍ഷെബാ, അതിന്‍െറ ഗ്രാമങ്ങള്‍;

Verse 28: സിക്‌ലാഗ്‌, മെക്കോനാ, അതിന്‍െറ ഗ്രാമങ്ങള്‍;

Verse 29: എന്‍റ ിമ്മോന്‍, സോറാ,യാര്‍മുത്‌,

Verse 30: സനോവാ, അദുല്ലാം എന്നീ പട്ടണങ്ങള്‍, അവയുടെ ഗ്രാമങ്ങള്‍, ലാഖീഷ്‌, അതിന്‍െറ വയലുകള്‍, അസേക്കാ, അതിന്‍െറ ഗ്രാമങ്ങള്‍ എന്നിവിടങ്ങളില്‍ വസിച്ചു. അങ്ങനെ അവര്‍ ബേര്‍ഷെബാമുതല്‍ ഹിന്നോം താഴ്‌വരവരെ വാസമുറപ്പിച്ചു.

Verse 31: ബഞ്ചമിന്‍ഗോത്രജര്‍ ഗേബാ, മിക്‌മാഷ്‌, അയ്യാ, ബഥേല്‍, അതിന്‍െറ ഗ്രാമങ്ങള്‍

Verse 32: അനാത്തോത്‌, നോബ്‌, അനാനിയാ,

Verse 33: ഹാസോര്‍, റാമാ, ഗിത്തായിം,

Verse 34: ഹദീദ്‌, സെബോയിം, നെബല്ലാത്‌,

Verse 35: ലോദ്‌, ശില്‍പികളുടെ താഴ്‌വരയായ ഓനോ എന്നിവിടങ്ങളില്‍ പാര്‍ത്തു.

Verse 36: യൂദായിലെ ചില ലേവ്യഗണങ്ങള്‍ ബഞ്ചമിനോടു ചേര്‍ന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories