Nehemiah - Chapter 7

Verse 1: മതിലിന്‍െറ പണിതീര്‍ന്നു. കതകുകള്‍ കൊളുത്തുകയും കാവല്‍ക്കാരെയും ഗായകരെയും ലേവ്യരെയും നിയമിക്കുകയും ചെയ്‌തു.

Verse 2: ഞാന്‍ എന്‍െറ സഹോദരന്‍ ഹനാനിയെയും കോട്ടകാവല്‍ക്കാരുടെ അധിപനായ ഹനാനിയായെയും ജറുസലെമിന്‍െറ ഭരണമേല്‍പിച്ചു. വിശ്വസ്‌തതയിലും ദൈവ ഭക്‌തിയിലും ഹനാനിയാ അതുല്യനായിരുന്നു.

Verse 3: ഞാന്‍ അവരോടു പറഞ്ഞു: വെയില്‍ മൂക്കുന്നതുവരെ ജറുസലെമിന്‍െറ കവാടങ്ങള്‍ തുറക്കരുത്‌. കാവലുള്ളപ്പോള്‍ത്തന്നെ വാതിലുകള്‍ അടച്ചു കുറ്റിയിടണം. ജറുസലെം നിവാസികളെ ആയിരിക്കണം കാവല്‍ക്കാരായി നിയമിക്കുക; അവര്‍ താന്താങ്ങളുടെ ഭവനത്തിന്‍െറ എതിര്‍വശത്തു സ്‌ഥാന മുറപ്പിക്കണം.

Verse 4: നഗരം വലുതും വിശാലവുമായിരുന്നു; നിവാസികള്‍ വിരളവും.

Verse 5: വീടുകള്‍ പണിതിരുന്നില്ല. ശ്രഷ്‌ഠന്‍മാരെയും നായകന്‍മാരെയും ജനത്തെയും വിളിച്ചുകൂട്ടി, അവരുടെ വംശാവലി തയ്യാറാക്കുവാന്‍ ദൈവം എന്നെ പ്രരിപ്പിച്ചു. ആദ്യം മടങ്ങിവന്നവരുടെ വംശാവലിഗ്രന്‌ഥം ഞാന്‍ കണ്ടെണ്ടത്തി.

Verse 6: അതില്‍ ഇപ്രകാരം എഴുതിയിരുന്നു: ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ പിടിച്ചുകൊണ്ടുപോയവരില്‍ സ്വനഗരങ്ങളില്‍ മടങ്ങിയെത്തിയവര്‍. അവര്‍ ജറുസലെമിലും യൂദായിലെ നഗരങ്ങളിലും മടങ്ങിയെത്തി.

Verse 7: സെറുബാബേല്‍,യഷുവ, നെഹെമിയാ, അസറിയാ, റാമിയാ, നഹമാനി, മൊര്‍ദെക്കായ്‌, ബില്‍ഷാന്‍, മിസ്‌പേരെത്ത്‌, ബിഗ്വായി, നേഹും, ബാനാ എന്നിവരുടെ നേതൃത്വത്തിലാണ്‌ അവര്‍ വന്നത്‌. ഇസ്രായേല്‍ജനത്തിന്‍െറ കണക്ക്‌:

Verse 8: പറോഷ്‌കുടുംബത്തില്‍ രണ്ടായിരത്തിയൊരുനൂറ്റിയെഴുപത്തിരണ്ട്‌.

Verse 9: ഷെഫാത്തിയാ കുടുംബത്തില്‍ മുന്നൂറ്റിയെഴുപത്തിരണ്ട്‌,

Verse 10: ആരാകുടുംബത്തില്‍ അറുനൂറ്റിയന്‍പത്തിരണ്ട്‌.

Verse 11: പഹാത്‌മൊവാബ്‌ കുടുംബത്തില്‍പ്പെട്ടയഷുവയുടെയും യോവാബിന്‍െറയും സന്തതികളായി രണ്ടായിരത്തിയെണ്ണൂറ്റിപ്പതിനെട്ട്‌.

Verse 12: ഏലാംകുടുംബത്തില്‍ ആയിരത്തിയിരുനൂറ്റിയന്‍പത്തിനാല്‌.

Verse 13: സാത്തുകുടുംബത്തില്‍ എണ്ണൂറ്റിനാല്‍പത്തിയഞ്ച്‌.

Verse 14: സക്കായ്‌കുടുംബത്തില്‍ എഴുനൂറ്റിയറുപത്‌.

Verse 15: ബിന്നൂയികുടുംബത്തില്‍ അറുനൂറ്റിനാല്‍പത്തിയെട്ട്‌.

Verse 16: ബേബായികുടുംബത്തില്‍ അറുനൂറ്റിയിരുപത്തെട്ട്‌.

Verse 17: അസ്‌ഗാദ്‌കുടുംബത്തില്‍ രണ്ടായിരത്തി മുന്നൂറ്റിയിരുപത്തിരണ്ട്‌.

Verse 18: അദോനിക്കാംകുടുംബത്തില്‍ അറുനൂറ്റിയറുപത്തിയേഴ്‌.

Verse 19: ബിഗ്വായ്‌കുടുംബത്തില്‍ രണ്ടായിരത്തിയറുപത്തേഴ്‌.

Verse 20: ആദിന്‍കുടുംബത്തില്‍ അറുനൂറ്റിയന്‍പത്തഞ്ച്‌.

Verse 21: ആതേര്‍ എന്ന്‌ അറിയപ്പെടുന്ന ഹെസക്കിയായുടെ സന്തതികള്‍ തൊണ്ണൂറ്റിയെട്ട്‌.

Verse 22: ഹാഷുംകുടുംബത്തില്‍ മുന്നൂറ്റിയിരുപത്തെട്ട്‌.

Verse 23: ബസായ്‌കുടുംബത്തില്‍ മൂന്നൂറ്റിയിരുപത്തിനാല്‌.

Verse 24: ഹാറിഫ്‌കുടുംബത്തില്‍ നൂറ്റിപ്പന്ത്രണ്ട്‌.

Verse 25: ഗിബെയോന്‍കുടുംബത്തില്‍തൊണ്ണൂറ്റിയഞ്ച്‌.

Verse 26: ബേത്‌ലെഹെമിലെയും നെത്തൊഫാഹിലെയും പുരുഷന്‍മാര്‍, നൂറ്റിയെണ്‍പത്തെട്ട്‌.

Verse 27: അനാത്തോത്തിലെ പുരുഷന്‍മാര്‍, നൂറ്റിയിരുപത്തെട്ട്‌.

Verse 28: ബേത്‌അസ്‌മാവെത്തിലെ പുരുഷന്‍മാര്‍, നാല്‍പത്തിരണ്ട്‌.

Verse 29: കിര്യാത്ത്‌യയാറീം, കെഫീറാ, ബേറോത്‌ എന്നിവിടങ്ങളിലെ പുരുഷന്‍മാര്‍, എഴുന്നൂറ്റിനാല്‍പത്തിമൂന്ന്‌.

Verse 30: റാമായിലെയും ഗേബായിലെയും പുരുഷന്‍മാര്‍, അറുനൂറ്റിയിരുപത്തിയൊന്ന്‌.

Verse 31: മിഖ്‌മാസിലെ പുരുഷന്‍മാര്‍ നൂറ്റിയിരുപത്തിരണ്ട്‌.

Verse 32: ബഥേലിലെയും ആയിയിലെയും പുരുഷന്‍മാര്‍, നൂറ്റിയിരുപത്തിമൂന്ന്‌.

Verse 33: മറ്റേ നെബോയിലെ പുരുഷന്‍മാര്‍, അന്‍പത്തിരണ്ട്‌.

Verse 34: മറ്റേ ഏലാംകുടുംബത്തില്‍ ആയിരത്തിയിരുന്നൂറ്റിയന്‍പത്തിനാല്‌.

Verse 35: ഹാറിംകുടുംബത്തില്‍ മുന്നൂറ്റിയിരുപത്‌.

Verse 36: ജറീക്കോക്കുടുംബത്തില്‍ മുന്നൂറ്റിനാല്‍പത്തിയഞ്ച്‌.

Verse 37: ലോദ്‌, ഹദീദ്‌, ഓനോ എന്നിവരുടെ സന്തതികള്‍ എഴുന്നൂറ്റിയിരുപത്തിയൊന്ന്‌.

Verse 38: സേനാകുടുംബത്തില്‍ മൂവായിരത്തിത്തൊള്ളായിരത്തിമുപ്പത്‌.

Verse 39: പുരോഹിതന്‍മാര്‍:യഷുവകുടുംബത്തില്‍യദായായുടെ സന്തതികള്‍ തൊള്ളായിരത്തിയെഴുപത്തിമൂന്ന്‌.

Verse 40: ഇമ്മെര്‍കുടുംബത്തില്‍ ആയിരത്തിയന്‍പത്തിരണ്ട്‌.

Verse 41: പാഷൂര്‍ കുടുംബത്തില്‍ ആയിരത്തിയിരുനൂററിനാല്‍പത്തിയേഴ്‌.

Verse 42: ഹാറിംകുടുംബത്തില്‍ ആയിരത്തിപ്പതിനേഴ്‌.

Verse 43: ലേവ്യര്‍: ഹോദെവാകുടുംബത്തില്‍യഷുവയുടെയും കദ്‌മിയേലിന്‍െറയും സന്തതികള്‍ എഴുപത്തിനാല്‌.

Verse 44: ഗായകര്‍: ആസാഫ്‌കുടുംബത്തില്‍ നൂറ്റിനാല്‍പത്തിയെട്ട്‌.

Verse 45: വാതില്‍കാവല്‍ക്കാര്‍: ഷല്ലൂം, ആതെര്‍, തല്‍മോന്‍, അക്കൂബ്‌, ഹത്തീത്താ, ഷോബായ്‌ എന്നിവരുടെ സന്തതികള്‍ നൂറ്റിമുപ്പത്തിയെട്ട്‌.

Verse 46: ദേവാലയ ശുശ്രൂഷകര്‍: സീഹാ, ഹസൂഫാ, തബാവോത്‌,

Verse 47: കേറോസ്‌, സിയാ, പാദോന്‍,

Verse 48: ലബാനാ, ഹാഗാബാ, ഷല്‍മായ്‌,

Verse 49: ഹാനാന്‍, ഗിദെല്‍, ഗാഹാര്‍,

Verse 50: റയായാ, റസിന്‍, നെക്കോദാ,

Verse 51: ഗസാം, ഉസാ, പാസെയാ,

Verse 52: ബേസായ്‌, മെയുനിം, നെഫുഷേ സിം,

Verse 53: ബക്‌ബുക്‌, ഹക്കൂഫാ, ഹര്‍ഹൂര്‍,

Verse 54: ബാസ്‌ലിത്‌, മെഹിദാ, ഹര്‍ഷാ,

Verse 55: ബര്‍ക്കോസ്‌, സിസേറാ, തേമാ,

Verse 56: നെസിയാ, ഹക്കീഫാ എന്നിവരുടെ സന്തതികള്‍.

Verse 57: സോളമന്‍െറ സേവകരുടെ പുത്രന്‍മാര്‍: സോത്തായ്‌, സൊഫേറേത്ത്‌, പെരീദാ,

Verse 58: യാലാ, ദാര്‍ക്കോന്‍, ഗിദെല്‍,

Verse 59: ഷെഫാത്തിയാ, ഹത്തീല്‍, പൊക്കെരെത്‌ഹസെബായീം, ആമോന്‍ എന്നിവരുടെ സന്തതികള്‍.

Verse 60: ദേവാലയശുശ്രൂഷകരും സോളമന്‍െറ സേവകന്‍മാരും ആകെ മുന്നൂറ്റിത്തൊണ്ണൂറ്റിരണ്ടു പേര്‍.

Verse 61: തെല്‍മേല, തെല്‍ഹര്‍ഷാ, കെരൂബ്‌, അദോന്‍, ഇമ്മെര്‍ എന്നിവിടങ്ങളില്‍നിന്നു വന്നവരാണു താഴെപ്പറയുന്നവര്‍: എന്നാല്‍, തങ്ങളുടെ കുടുംബമോ കുലമോകൊണ്ട്‌ തങ്ങള്‍ ഇസ്രായേല്യരാണെന്നു തെളിയിക്കാന്‍ അവര്‍ക്കു സാധിച്ചില്ല.

Verse 62: ദലായാ, തോബിയാ, നെക്കോദാ എന്നിവരുടെ സന്തതികള്‍ അറുനൂറ്റിനാല്‍പത്തിരണ്ട്‌.

Verse 63: പുരോഹിതന്‍മാരുടെ പുത്രന്‍മാര്‍: ഹൊബായാ, ഹക്കോസ്‌, ബര്‍സില്ലായ്‌ എന്നിവരുടെ സന്തതികള്‍. ബര്‍സില്ലായ്‌കുടുംബക്കാരുടെ പൂര്‍വികന്‍ ഗിലയാദുകാരന്‍ ബര്‍സില്ലായിയുടെ പുത്രിയെ വിവാഹം ചെയ്‌തതിനാലാണ്‌ അവര്‍ക്ക്‌ ആ പേരു ലഭിച്ചത്‌.

Verse 64: വംശാവലിപ്പട്ടികയില്‍ പേരില്ലാത്തതിനാല്‍ അവരെ അശുദ്‌ധരായിക്കരുതി പുരോഹിതഗണത്തില്‍ ഉള്‍പ്പെടുത്തിയില്ല.

Verse 65: ഉറീമും തുമ്മീമും ഉള്ള ഒരു പുരോഹിതന്‍ വരുന്നതുവരെ വിശുദ്‌ധ ഭോജനത്തില്‍ പങ്കുചേരുന്നതില്‍നിന്നു ദേശാധിപതി അവരെ വിലക്കി.

Verse 66: ജനം ആകെ നാല്‍പത്തീരായിരത്തിമുന്നൂറ്റിയറുപതു പേര്‍.

Verse 67: ഇതിനു പുറമേ അവരുടെ ദാസീദാസന്‍മാര്‍ ഏഴായിരത്തിമുന്നൂറ്റി മുപ്പത്തിയേഴുപേരും ഗായികാഗായ കന്‍മാരായി ഇരുനൂറ്റി നാല്‍പത്തഞ്ചുപേരും ഉണ്ടായിരുന്നു.

Verse 68: എഴുനൂറ്റിമുപ്പത്താറു കുതിരകളും ഇരുനൂറ്റിനാല്‍പത്തഞ്ചു കോവര്‍കഴുതകളും

Verse 69: നാനൂറ്റിമുപ്പത്തഞ്ചു ഒട്ടകങ്ങളും ആറായിരത്തിയെഴുനൂറ്റിയിരുപത്‌ കഴുതകളും ഉണ്ടായിരുന്നു.

Verse 70: കുടുംബത്ത ലവന്‍മാര്‍ ദേവാലയനിര്‍മാണത്തിനു സംഭാവനകള്‍ നല്‍കി. ദേശാധിപതി ആയിരം ദാരിക്‌ സ്വര്‍ണവും അന്‍പതു ക്‌ഷാളനപാത്രങ്ങളും അഞ്ഞൂറ്റിമുപ്പതു പുരോഹിതവസ്‌ത്രങ്ങളും നല്‍കി.

Verse 71: കുടുംബത്തലവന്‍മാര്‍ നിര്‍മാണനിധിയിലേക്ക്‌ ഇരുപതിനായിരം ദാരിക്‌ സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാവെള്ളിയും നല്‍കി.

Verse 72: മറ്റുള്ളവര്‍ ഇരുപതിനായിരം ദാരിക്‌ സ്വര്‍ണവും രണ്ടായിരത്തിയിരുനൂറു മീനാ വെള്ളിയും അറുപത്തിയേഴ്‌പുരോഹിതവസ്‌ത്രങ്ങളും നല്‍കി.

Verse 73: പുരോഹിതന്‍മാര്‍, ലേവ്യര്‍, വാതില്‍കാവല്‍ക്കാര്‍, ഗായകര്‍, ശുശ്രൂഷകര്‍ തുടങ്ങി ഇസ്രായേല്യരെല്ലാം താന്താങ്ങളുടെ പട്ടണങ്ങളില്‍ താമസിച്ചു. ഏഴാം മാസമായപ്പോഴേക്കും ഇസ്രായേല്‍ജനം താന്താങ്ങളുടെ പട്ടണങ്ങളില്‍ വാസമുറപ്പിച്ചിരുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories