Verse 1: ആകാശങ്ങളേ, ചെവിക്കൊള്‍ക, ഞാന്‍ സംസാരിക്കുന്നു; ഭൂമി എന്‍െറ വാക്കുകള്‍ ശ്രവിക്കട്ടെ.
Verse 2: എന്‍െറ ഉപദേശം മഴത്തുള്ളിപോലെ പതിക്കട്ടെ; എന്‍െറ വാക്കുകള്‍ ഹിമകണങ്ങള്‍ പോലെ പൊഴിയട്ടെ; അവ ഇളംപുല്ലിന്‍മേല്‍ മൃദുലമായ മഴപോലെയും സസ്യങ്ങളുടെമേല്‍ വര്‍ഷധാരപോലെയും ആകട്ടെ.
Verse 3: കര്‍ത്താവിന്‍െറ നാമം ഞാന്‍ പ്രഘോഷിക്കും; നമ്മുടെ ദൈവത്തിന്‍െറ മഹത്വം പ്രകീര്‍ത്തിക്കുവിന്‍.
Verse 4: കര്‍ത്താവു പാറയാകുന്നു, അവിടുത്തെ പ്രവൃത്തിപരിപൂര്‍ണവും അവിടുത്തെ വഴികള്‍ നീതിയുക്‌തവുമാണ്. തിന്‍മയറിയാത്തവനും വിശ്വസ്‌തനുമാണു ദൈവം; അവിടുന്ന് നീതിമാനും സത്യസന്‌ധനു മാണ്.
Verse 5: അവിടുത്തെ മുന്‍പില്‍ അവര്‍ മ്ലേച്ഛത പ്രവര്‍ത്തിച്ചു; അവര്‍ അവിടുത്തെ മക്കളല്ലാതായി; ദുഷ്‌ടവും വക്രവുമായ തലമുറയാണ് അവരുടേത്.
Verse 6: ഭോഷരും ബുദ്‌ധിഹീനരുമായ ജനമേ, ഇതോ കര്‍ത്താവിനു പ്രതിഫലം? അവിടുന്നല്ലയോ നിങ്ങളെ സൃഷ്‌ടി ച്ചനിങ്ങളുടെ പിതാവ്? നിങ്ങളുടെ സ്രഷ്‌ടാവും പരിപാലകനുംഅവിടുന്നല്ലയോ?
Verse 7: കഴിഞ്ഞുപോയ കാലങ്ങള്‍ ഓര്‍ക്കുവിന്‍, തലമുറകളിലൂടെ കടന്നുപോയ വര്‍ഷങ്ങള്‍ അനുസ്‌മരിക്കുവിന്‍; പിതാക്കന്‍മാരോടു ചോദിക്കുവിന്‍;അവര്‍ നിങ്ങള്‍ക്കു പറഞ്ഞു തരും. പ്രായം ചെന്നവരോടു ചോദിക്കുവിന്‍;അവര്‍ നിങ്ങള്‍ക്കു വിവരിച്ചു തരും.
Verse 8: അത്യുന്നതന്‍ ജനതകള്‍ക്ക് അവരുടെ പൈതൃകം വീതിച്ചു കൊടുത്തപ്പോള്‍, മനുഷ്യമക്കളെ അവിടുന്ന് വേര്‍തിരിച്ചപ്പോള്‍ ഇസ്രായേല്‍മക്കളുടെ എണ്ണമനുസരിച്ച് അവിടുന്ന് ജനതകള്‍ക്ക് അതിര്‍ത്തി നിശ്‌ചയിച്ചു.
Verse 9: കര്‍ത്താവിന്‍െറ ഓഹരി അവിടുത്തെ ജനമാണ്, യാക്കോബ് അവിടുത്തെ അവകാശവും.
Verse 10: അവിടുന്ന് അവനെ മരുഭൂമിയില്‍, ശൂന്യത ഓരിയിടുന്ന മണലാരണ്യത്തില്‍ കണ്ടെണ്ടത്തി; അവനെ വാരിപ്പുണര്‍ന്നു, താത്‌പര്യപൂര്‍വം പരിചരിച്ച് തന്‍െറ കണ്ണിലുണ്ണിയായി സൂക്‌ഷിച്ചു.
Verse 11: കൂട് ചലിപ്പിക്കുകയും കുഞ്ഞുങ്ങളുടെ മുകളില്‍ ചിറകടിക്കുകയും വിരി ച്ചചിറകുകളില്‍ കുഞ്ഞുങ്ങളെ വഹിക്കുകയും ചെയ്യുന്ന കഴുകനെപ്പോലെ,
Verse 12: അവനെ നയിച്ചതു കര്‍ത്താവാണ്; അന്യദേവന്‍മാരാരും അവനോടൊത്തുണ്ടായിരുന്നില്ല.
Verse 13: ഭൂമിയിലെ ഉത്തുംഗതലങ്ങളിലൂടെ അവിടുന്ന് അവനെ സവാരി ചെയ്യിച്ചു; വയലിലെ വിളവുകള്‍ അവന്‍ ഭക്‌ഷിച്ചു; പാറയില്‍നിന്നു തേനും കഠിനശിലയില്‍ നിന്ന് എണ്ണയും അവിടുന്ന് അവന് കുടിക്കാന്‍ കൊടുത്തു.
Verse 14: കാലിക്കൂട്ടത്തില്‍ നിന്നു തൈരും ആട്ടിന്‍പ്പറ്റങ്ങളില്‍ നിന്ന് പാലും ആട്ടിന്‍ കുട്ടികളുടെയും മുട്ടാടുകളുടെയുംബാഷാന്‍കാലിക്കൂട്ടത്തിന്‍െറയുംകോലാടുകളുടെയും കൊഴുപ്പും വിശിഷ്‌ടമായ ധാന്യവും നിനക്കു നല്‍കി. ശുദ്‌ധമായ മുന്തിരിച്ചാറു നീ പാനം ചെയ്‌തു.
Verse 15: യഷുറൂണ്‍ തടിച്ചു ശക്‌തനായി, കൊഴുത്തു മിനുങ്ങി; അവന്‍ തന്നെ സൃഷ്‌ടി ച്ചദൈവത്തെഉപേക്‌ഷിക്കുകയും തന്‍െറ രക്‌ഷയുടെ പാറയെപുച്‌ഛിച്ചു തള്ളുകയും ചെയ്‌തു.
Verse 16: അന്യദേവന്‍മാരെക്കൊണ്ട് അവര്‍ അവിടുത്തെ അസൂയപിടിപ്പിച്ചു; നിന്‌ദ്യകര്‍മങ്ങള്‍കൊണ്ടു കുപിതനാക്കി.
Verse 17: ദൈവമല്ലാത്ത ദുര്‍ദേവതകള്‍ക്ക്‌അവര്‍ ബലിയര്‍പ്പിച്ചു; അവര്‍ അറിയുകയോ നിങ്ങളുടെ പിതാക്കന്‍മാര്‍ ഭയപ്പെടുകയോചെയ്‌തിട്ടില്ലാത്തവരും പുതുതായി പ്രത്യക്‌ഷപ്പെട്ടവരുമാണ്‌ഈ ദേവന്‍മാര്‍.
Verse 18: നിനക്കു ജന്‍മം നല്‍കിയ ശിലയെനീ അവഗണിച്ചു; നിനക്കു രൂപമേകിയ ദൈവത്തെനീ വിസ്‌മരിച്ചു.
Verse 19: കര്‍ത്താവ് അതു കാണുകയുംതന്‍െറ പുത്രീപുത്രന്‍മാരുടെപ്രകോപനം നിമിത്തംഅവരെ വെറുക്കുകയും ചെയ്‌തു.
Verse 20: അവിടുന്ന് പറഞ്ഞു:അവരില്‍നിന്ന് എന്‍െറ മുഖം ഞാന്‍ മറയ്‌ക്കും; അവര്‍ക്ക് എന്തു സംഭവിക്കുമെന്ന് എനിക്കു കാണണം; അവര്‍ വക്രവും അവിശ്വസ്‌തവും ആയ തലമുറയാണ്.
Verse 21: ദൈവമല്ലാത്തതിനെക്കൊണ്ട് അവര്‍ എന്നില്‍ അസൂയ ഉണര്‍ത്തി. മിഥ്യാമൂര്‍ത്തികളാല്‍ അവര്‍ എന്നെ പ്രകോപിപ്പിച്ചു; അതിനാല്‍, ജനതയല്ലാത്തവരെക്കൊണ്ട് അവരില്‍ ഞാന്‍ അസൂയ ഉണര്‍ത്തും; ഭോഷന്‍മാരുടെ ഒരു ജനതയെക്കൊണ്ട് അവരെ ഞാന്‍ പ്രകോപിപ്പിക്കും.
Verse 22: എന്‍െറ ക്രോധത്തില്‍നിന്ന് അഗ്‌നി ജ്വലിച്ചുയരുന്നു; പാതാളഗര്‍ത്തംവരെയും അതു കത്തിയിറങ്ങും; ഭൂമിയെയും അതിന്‍െറ വിളവുകളെയും അതു വിഴുങ്ങുന്നു; പര്‍വതങ്ങളുടെ അടിത്തറകളെ അതു ദഹിപ്പിക്കുന്നു.
Verse 23: അവരുടേമേല്‍ ഞാന്‍ തിന്‍മ കൂനകൂട്ടും; എന്‍െറ അസ്‌ത്രങ്ങള്‍ ഒന്നൊഴിയാതെ അവരുടെമേല്‍ വര്‍ഷിക്കും.
Verse 24: വിശപ്പ് അവരെ കാര്‍ന്നുതിന്നും; ദഹിപ്പിക്കുന്ന ചൂടും വിഷവ്യാധിയും അവരെ വിഴുങ്ങും; ഹിംസ്ര ജന്തുക്കളെയും വിഷപ്പാമ്പുകളെയും ഞാന്‍ അവരുടെമേല്‍ അയയ്‌ക്കും.
Verse 25: വെളിയില്‍ വാളും സങ്കേതത്തിനുള്ളില്‍ഭീകരതയും യുവാവിനെയും കന്യകയെയും, ശിശുവിനെയും വൃദ്‌ധനെയും ഒന്നുപോലെ നശിപ്പിക്കും.
Verse 26: അവരെ ഞാന്‍ ചിതറിച്ചുകളയും, ജനതകളുടെ ഇടയില്‍നിന്ന് അവരുടെ ഓര്‍മ പോലും തുടച്ചു നീക്കും എന്നു ഞാന്‍ പറയുമായിരുന്നു.
Verse 27: എന്നാല്‍, ശത്രു പ്രകോപനപരമായി പെരുമാറുകയും എതിരാളികള്‍ അഹങ്കാരോന്‍മത്തരായി, ഞങ്ങളുടെ കരം വിജയിച്ചിരിക്കുന്നു, കര്‍ത്താവല്ല ഇതു ചെയ്‌തത് എന്നു പറയുകയും ചെയ്‌തേക്കുമെന്നു ഞാന്‍ ഭയപ്പെട്ടു.
Verse 28: ആലോചനയില്ലാത്ത ഒരു ജനമാണവര്‍; വിവേകവും അവര്‍ക്കില്ല.
Verse 29: ജ്‌ഞാനികളായിരുന്നെങ്കില്‍ അവര്‍ ഇതുമനസ്‌സിലാക്കുമായിരുന്നു; തങ്ങളുടെ അവസാനത്തെപ്പറ്റി ചിന്തിക്കുമായിരുന്നു.
Verse 30: ഇസ്രായേലിന്‍െറ അഭയം അവരെ വിറ്റുകളയുകയും, കര്‍ത്താവ് അവരെ കൈവെടിയുകയും ചെയ്‌തിരുന്നില്ലെങ്കില്‍ ആയിരംപേരെ അനുധാവനം ചെയ്യാന്‍ഒരാള്‍ക്കെങ്ങനെ കഴിയുമായിരുന്നു? പതിനായിരങ്ങളെ തുരത്താന്‍ രണ്ടുപേര്‍ക്ക് എങ്ങനെ സാധിക്കുമായിരുന്നു?
Verse 31: എന്തെന്നാല്‍, നമ്മുടെ ആശ്രയം പോലെയല്ല അവരുടെ ആശ്രയം; നമ്മുടെ ശത്രുക്കള്‍തന്നെ അതു സമ്മതിക്കും.
Verse 32: അവരുടെ മുന്തിരി സോദോമിലെയുംഗൊമോറായിലെയും വയലുകളില്‍ വളരുന്നു. അതിന്‍െറ പഴങ്ങള്‍ വിഷമയമാണ്;കുലകള്‍ തിക്‌തവും.
Verse 33: അവരുടെ വീഞ്ഞ് കരാളസര്‍പ്പത്തിന്‍െറ വിഷമാണ്; ക്രൂരസര്‍പ്പത്തിന്‍െറ കൊടിയ വിഷം!
Verse 34: ഈ കാര്യം ഞാന്‍ ഭദ്രമായി സൂക്‌ഷിക്കുകയല്ലേ? എന്‍െറ അറകളിലാക്കി മുദ്രവച്ചിരിക്കുകയല്ലേ?
Verse 35: അവരുടെ കാല്‍ വഴുതുമ്പോള്‍ പ്രതികാരം ചെയ്യുന്നതും പകരം കൊടുക്കുന്നതും ഞാനാണ്; അവരുടെ വിനാശകാലം ആസന്നമായി, അവരുടെമേല്‍ പതിക്കാനിരിക്കുന്ന നാശം അതിവേഗം അടുത്തുവരുന്നു.
Verse 36: അവരുടെ ശക്‌തി ക്‌ഷയിച്ചെന്നും സ്വതന്ത്രനോ തടവുകാരനോ അവശേഷിച്ചിട്ടില്ലെന്നും കണ്ട്‌കര്‍ത്താവു തന്‍െറ ജനത്തിനു വേണ്ടി നീതി നടത്തും; തന്‍െറ ദാസരോടുകരുണ കാണിക്കും.
Verse 37: അവിടുന്നു ചോദിക്കും, അവരുടെ ദേവന്‍മാരെവിടെ? അവര്‍ അഭയം പ്രാപി ച്ചപാറയെവിടെ?
Verse 38: അവര്‍ അര്‍പ്പി ച്ചബലികളുടെ കൊഴുപ്പ്‌ആസ്വദിക്കുകയും കാഴ്‌ചവച്ചവീഞ്ഞു കുടിക്കുകയും ചെയ്‌ത ദേവന്‍മാരെവിടെ? അവര്‍ എഴുന്നേറ്റു നിങ്ങളെ സഹായിക്കട്ടെ. അവരായിരിക്കട്ടെ, നിങ്ങളുടെ സംരക്‌ഷകര്‍!
Verse 39: ഇതാ, ഞാനാണ്, ഞാന്‍ മാത്രമാണ് ദൈവം; ഞാനല്ലാതെ വേറെദൈവമില്ല; കൊല്ലുന്നതും ജീവിപ്പിക്കുന്നതും ഞാന്‍; മുറിവേല്‍പിക്കുന്നതും സുഖപ്പെടുത്തുന്നതും ഞാന്‍ തന്നെ; എന്‍െറ കൈയില്‍ നിന്നു രക്‌ഷപെടുത്തുക ആര്‍ക്കും സാധ്യമല്ല.
Verse 40: ഇതാ, സ്വര്‍ഗത്തിലേക്കു കരമുയര്‍ത്തിഞാന്‍ പ്രഖ്യാപിക്കുന്നു: ഞാനാണ് എന്നേക്കും ജീവിക്കുന്നവന്‍.
Verse 41: തിളങ്ങുന്ന വാളിനു ഞാന്‍ മൂര്‍ ച്ചകൂട്ടും; വിധിത്തീര്‍പ്പു കൈയിലെടുക്കും; എന്‍െറ ശത്രുക്കളോടു ഞാന്‍ പക വീട്ടും; എന്നെ വെറുക്കുന്നവരോടു പകരം ചോദിക്കും.
Verse 42: എന്‍െറ അസ്‌ത്രങ്ങള്‍ രക്‌തം കുടിച്ചുമദിക്കും, എന്‍െറ വാള്‍ മാംസം വിഴുങ്ങും; മാരകമായ മുറിവേറ്റവരുടെയുംതടവുകാരുടെയും രക്‌തം;ശത്രുനേതാക്കളുടെ ശിരസ്‌സുകളും.
Verse 43: ജനതകളേ, നിങ്ങള്‍ അവിടുത്തെജനത്തോടൊത്ത് ആര്‍ത്തു വിളിക്കുവിന്‍; അവിടുന്ന് തന്‍െറ ദാസന്‍മാരുടെ രക്‌തത്തിന് പ്രതികാരം ചെയ്യും; എതിരാളികളോടു പകരം ചോദിക്കും; തന്‍െറ ജനത്തിന്‍െറ ദേശത്തു നിന്നുപാപക്കറനീക്കിക്കളയും.
Verse 44: ജനങ്ങള്‍ കേട്ടിരിക്കേ മോശയും നൂനിന്‍െറ മകനായ ജോഷ്വയും ഒന്നിച്ച് ഈ ഗാനം ആലപിച്ചു.
Verse 45: ഇങ്ങനെ ഇസ്രായേല്‍ജനത്തെ ഉദ് ബോധിപ്പിച്ചതിനുശേഷം മോശ പറഞ്ഞു:
Verse 46: ഞാനിന്ന് നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഈ നിയമത്തിലെ ഓരോ വാക്കും ശ്രദ്‌ധാപൂര്‍വം പാലിക്കാന്‍ നിങ്ങളുടെ മക്കളോട് ആജ്‌ഞാപിക്കുന്നതിനായി അവ ഹൃദയത്തില്‍ സംഗ്രഹിക്കുവിന്‍.
Verse 47: എന്തെന്നാല്‍, ഇതു നിസ്‌സാരമായ കാര്യമല്ല, നിങ്ങളുടെ ജീവനാണിത്. നിങ്ങള്‍ ജോര്‍ദാനക്കരെകൈവശമാക്കാന്‍ പോകുന്ന ദേശത്തു ദീര്‍ഘകാലം വസിക്കുന്നത് ഇതുമൂലമായിരിക്കും.
Verse 48: അന്നുതന്നെ കര്‍ത്താവു മോശയോട് അരുളിച്ചെയ്‌തു:
Verse 49: ജറീക്കോയുടെ എതിര്‍ വശത്തു മൊവാബു ദേശത്തുള്ള അബറീം പര്‍വതനിരയിലെ നെബോമലയില്‍ കയറി ഞാന്‍ ഇസ്രായേല്‍ മക്കള്‍ക്ക് അവകാശമായി നല്‍കുന്ന കാനാന്‍ ദേശം നീ കണ്ടുകൊള്ളുക.
Verse 50: നിന്‍െറ സഹോദരന്‍ അഹറോന്‍ ഹോര്‍മലയില്‍വച്ചു മരിക്കുകയും തന്‍െറ ജനത്തോടു ചേരുകയും ചെയ്‌തതുപോലെ നീയും മരിച്ചു നിന്‍െറ ജനത്തോടു ചേരും.
Verse 51: എന്തെന്നാല്‍, സിന്‍മരുഭൂമിയില്‍, കാദെഷിലെ മെരീബാ ജലാശയത്തിനു സമീപം ഇസ്രായേല്‍ ജനത്തിന്‍െറ മുന്‍പില്‍ വച്ചു നീ എന്നോട് അവിശ്വസ്‌തമായി പെരുമാറി; എന്‍െറ പരിശുദ്‌ധിക്കു നീ സാക്‌ഷ്യം നല്‍കിയില്ല.
Verse 52: ഇസ്രായേല്‍ ജനത്തിനു ഞാന്‍ നല്‍കുന്ന ആ ദേശം നീ കണ്ടുകൊള്ളുക; എന്നാല്‍ നീ അവിടെ പ്രവേശിക്കുകയില്ല. മോശയുടെ ആശീര്‍വാദം