Hebrews - Chapter 8

Verse 1: ഇതുവരെ പ്രതിപാദിച്ചതിന്‍െറ ചുരുക്കം ഇതാണ്‌: സ്വര്‍ഗത്തില്‍ മഹിമയുടെ സിംഹാസനത്തിന്‍െറ വലത്തുഭാഗത്തിരിക്കുന്ന ഒരു പ്രധാനപുരോഹിതന്‍ നമുക്കുണ്ട്‌.

Verse 2: അവന്‍ വിശുദ്‌ധവസ്‌തുക്കളുടെയും മനുഷ്യനിര്‍മിതമല്ലാത്തതും കര്‍ത്താവിനാല്‍ സ്‌ഥാപിത വുമായ സത്യകൂടാരത്തിന്‍െറയും ശുശ്രൂഷ കനാണ്‌.

Verse 3: പ്രധാനപുരോഹിതന്‍മാര്‍ കാഴ്‌ച കളും ബലികളും സമര്‍പ്പിക്കുവാനാണ്‌ നിയോഗിക്കപ്പെടുന്നത്‌. അതിനാല്‍, സമര്‍പ്പിക്കാനായി എന്തെങ്കിലും ഉണ്ടായിരിക്കുക അവനും ആവശ്യമായിരുന്നു.

Verse 4: അവന്‍ ഭൂമിയില്‍ ആയിരുന്നെങ്കില്‍, നിയമപ്രകാരം കാഴ്‌ചകളര്‍പ്പിക്കുന്ന പുരോഹിതന്‍മാര്‍ അവിടെ ഉള്ളതുകൊണ്ടു പുരോഹിതനേ ആകുമായിരുന്നില്ല.

Verse 5: സ്വര്‍ഗീയ വസ്‌തുക്കളുടെ സാദൃശ്യത്തെയും നിഴലിനെയുമാണ്‌ അവര്‍ ശുശ്രൂഷിക്കുന്നത്‌. മോശ കൂടാരം തീര്‍ക്കാന്‍ ഒരുങ്ങിയപ്പോള്‍ ദൈവം ഇപ്രകാരം അവനെ ഉപദേശിച്ചു: പര്‍വതത്തില്‍വച്ചു നിനക്കു കാണിച്ചുതന്ന മാതൃകയനുസരിച്ച്‌ എല്ലാം ചെയ്യാന്‍ ശ്രദ്‌ധിച്ചുകൊള്ളുക.

Verse 6: ഇപ്പോഴാകട്ടെ, ക്രിസ്‌തു കൂടുതല്‍ ശ്രഷ്‌ഠമായ വാഗ്‌ദാനങ്ങളില്‍ അധിഷ്‌ഠിതമായ ഒരു ഉടമ്പടിയുടെ മധ്യസ്‌ഥനായിരിക്കുന്നതുപോലെ പഴയതിനെക്കാള്‍ കൂടുതല്‍ ശ്രഷ്‌ഠമായ ഒരു ശുശ്രൂഷകസ്‌ഥാനവും അവനു ലഭിച്ചിരിക്കുന്നു.

Verse 7: ആദ്യത്തെ ഉടമ്പടി കുറ്റമറ്റതായിരുന്നെങ്കില്‍ രണ്ടാമതൊന്നിന്‌ അവസരമുണ്ടാകുമായിരുന്നില്ല.

Verse 8: അവിടുന്ന്‌ അവരെ കുറ്റപ്പെടുത്തിക്കൊണ്ട്‌ അരുളിചെയ്യുന്നു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ക്കുടുംബവും യൂദാക്കുടുംബവുമായി ഞാന്‍ ഒരു പുതിയ ഉടമ്പടി സ്‌ഥാപിക്കുന്ന ദിവസങ്ങള്‍ വരുന്നു.

Verse 9: ആ ഉടമ്പടി, അവരുടെ പിതാക്കന്‍മാരെ ഈജിപ്‌തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ അവരെ കൈപിടിച്ചുനടത്തിയ ആദിവസം അവരുമായി ചെയ്‌ത ഉടമ്പടിപോലെ ആയിരിക്കുകയില്ല. എന്തെന്നാല്‍,

Verse 10: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ എന്‍െറ ഉടമ്പടിയില്‍ ഉറച്ചുനിന്നില്ല. അതുകൊണ്ട്‌ ഞാനും അവരെ ശ്രദ്‌ധിച്ചില്ല. കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ആദിവസങ്ങള്‍ക്കുശേഷം ഇസ്രായേല്‍ ഭവനവുമായി ഞാന്‍ ചെയ്യുന്ന ഉടമ്പടി ഇതാണ്‌: എന്‍െറ നിയമങ്ങള്‍ അവരുടെ മനസ്‌സില്‍ ഞാന്‍ സ്‌ഥാപിക്കും. അവരുടെ ഹൃദയത്തില്‍ ഞാന്‍ അവ ആലേഖനം ചെയ്യും. ഞാന്‍ അവര്‍ക്കു ദൈവമായിരിക്കും, അവര്‍ എനിക്കു ജനവും.

Verse 11: ആരും തന്‍െറ സഹപൗരനെയോ സഹോദരനെയോ കര്‍ത്താവിനെ അറിയുക എന്നു പറഞ്ഞുപഠിപ്പിക്കേണ്ടതില്ല. എന്തെന്നാല്‍, അവരിലെ ഏറ്റവും ചെറിയവന്‍മുതല്‍ ഏറ്റവും വലിയ വന്‍ വരെ എല്ലാവരും എന്നെ അറിയും.

Verse 12: അവരുടെ അനീതികളുടെ നേര്‍ക്കു ഞാന്‍ കരുണയുള്ളവനായിരിക്കും. അവരുടെ പാപങ്ങള്‍ ഞാന്‍ ഒരിക്കലും ഓര്‍ക്കുകയുമില്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories