Hebrews - Chapter 9

Verse 1: ആദ്യത്തെ ഉടമ്പടിയനുസരിച്ചുതന്നെ ആരാധനാവിധികളും ഭൗമികമായ വിശുദ്‌ധ സ്‌ഥലവും ഉണ്ടായിരുന്നു.

Verse 2: ദീപപീഠവും മേശയും കാഴ്‌ചയപ്പവും സജ്‌ജീകരിക്കപ്പെട്ടിരുന്ന പുറത്തെ കൂടാരം വിശുദ്‌ധ സ്‌ഥലമെന്നു വിളിക്കപ്പെടുന്നു.

Verse 3: രണ്ടാം വിരിക്കകത്തുള്ള കൂടാരം അതിവിശുദ്‌ധ സ്‌ഥലം എന്നു വിളിക്കപ്പെടുന്നു.

Verse 4: അതില്‍ സ്വര്‍ണംകൊണ്ടുള്ള ധൂപപീഠവും എല്ലാവശവും പൊന്നുപൊതിഞ്ഞവാഗ്‌ദാനപേടകവും ഉണ്ടായിരുന്നു. മന്നാ വച്ചിരുന്ന സ്വര്‍ണ കലശ വും അഹറോന്‍െറ തളിര്‍ത്ത വടിയും ഉടമ്പടിയുടെ ഫലകങ്ങളും അതില്‍ സൂക്‌ഷിച്ചിരുന്നു.

Verse 5: പേടകത്തിനു മീതെ കൃപാസനത്തിന്‍മേല്‍ നിഴല്‍ വീഴ്‌ത്തിയിരുന്ന മഹത്വത്തിന്‍െറ കെരൂബുകള്‍ ഉണ്ടായിരുന്നു. ഇവയെപ്പറ്റി ഇപ്പോള്‍ വിവരിച്ചു പറയാനാവില്ല.

Verse 6: ഇവയെല്ലാം സജ്‌ജീകരിച്ചതിനുശേഷം, പുരോഹിതന്‍മാര്‍ എല്ലാ സമയത്തും ആദ്യത്തെ കൂടാരത്തില്‍ പ്രവേശിച്ചു ശുശ്രൂഷ നിര്‍വഹിച്ചിരുന്നു.

Verse 7: രണ്ടാമത്തെ കൂടാരത്തിലാകട്ടെ, പ്രധാനപുരോഹിതന്‍മാത്രം തനിക്കുവേണ്ടിയും ജനത്തിന്‍െറ തെറ്റുകള്‍ക്കുവേണ്ടിയും അര്‍പ്പിക്കാനുള്ള രക്‌തവുമായി ആണ്ടിലൊരിക്കല്‍ പ്രവേശിക്കുന്നു.

Verse 8: ഈ കാലഘട്ടത്തിന്‍െറ പ്രതീകമായ ആദ്യത്തെ കൂടാരം നിലനില്‍ക്കുന്നിടത്തോളം കാലം, ശ്രീകോവിലിലേക്കുള്ള പാത തുറക്കപ്പെട്ടിട്ടില്ലെന്നു പരിശുദ്‌ധാത്‌മാവ്‌ ഇതിനാല്‍ വ്യക്‌തമാക്കുന്നു.

Verse 9: അര്‍പ്പിക്കുന്നവന്‍െറ അന്തഃകരണത്തെ വിശുദ്‌ധീകരിക്കാന്‍ കഴിവില്ലാത്ത കാഴ്‌ചകളും ബലികളുമാണ്‌ ഇപ്രകാരം സമര്‍പ്പിക്കപ്പെടുന്നത്‌.

Verse 10: നവീകരണകാലം വരെ നിലവിലിരുന്ന ഭക്‌ഷണപാനീയങ്ങള്‍, പല വിധ ക്‌ഷാളനങ്ങള്‍ എന്നിങ്ങനെ ശാരീരിക നിയമങ്ങളോടു മാത്രമേ അവയ്‌ക്കു ബന്‌ധമുള്ളൂ.

Verse 11: എന്നാല്‍, വരാനിരിക്കുന്ന നന്‍മകളുടെ പ്രധാനപുരോഹിതനായി ക്രിസ്‌തു പ്രത്യക്‌ഷപ്പെട്ടു. കൂടുതല്‍ മഹനീയവും പൂര്‍ണവും മനുഷ്യനിര്‍മിതമല്ലാത്തതും സൃഷ്‌ടവസ്‌തുക്കളില്‍പ്പെടാത്തതുമായ കൂടാരത്തിലൂടെ എന്നേക്കുമായി ശ്രീകോവിലില്‍ അവന്‍ പ്രവേശിച്ചു.

Verse 12: അവന്‍ അവിടെ പ്രവേശിച്ചു നിത്യരക്‌ഷ സാധിച്ചതു കോലാടുകളുടെയോ കാളക്കിടാക്കളുടെയോ രക്‌തത്തിലൂടെയല്ല, സ്വന്തം രക്‌തത്തിലൂടെയാണ്‌.

Verse 13: കോലാടുകളുടെയും കാളക്കിടാക്കളുടെയും രക്‌തം തളിക്കുന്നതും പശുക്കിടാവിന്‍െറ ഭസ്‌മം വിതറുന്നതും അശുദ്‌ധരെ ശാരീരികമായി ശുദ്‌ധീകരിക്കുന്നു.

Verse 14: എങ്കില്‍, നിത്യാത്‌മാവുമൂലം കളങ്കമില്ലാതെ ദൈവത്തിനു തന്നെത്തന്നെ സമര്‍പ്പി ച്ചക്രിസ്‌തുവിന്‍െറ രക്‌തം, ജീവിക്കുന്ന ദൈവത്തെ ശുശ്രൂഷിക്കാന്‍ നമ്മുടെ അന്തഃകരണത്തെനിര്‍ജീവ പ്രവൃത്തികളില്‍നിന്ന്‌ എത്രയധികമായി വിശുദ്‌ധീകരിക്കുകയില്ല!

Verse 15: വിളിക്കപ്പെട്ടവര്‍ വാഗ്‌ദത്തമായ നിത്യാവകാശം പ്രാപിക്കുന്നതിന്‌, അവന്‍ ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്‌ഥനായി. കാരണം, ആദ്യത്തെ ഉട മ്പടിക്കു വിധേയരായിരിക്കെ, നിയമം ലംഘിച്ചവര്‍ക്ക്‌ അവന്‍ സ്വന്തം മരണത്താല്‍ രക്‌ഷയായിത്തീര്‍ന്നു.

Verse 16: മരണപത്രത്തിന്‍െറ കാര്യത്തില്‍, അത്‌ എഴുതിയവന്‍െറ മരണം സ്‌ഥിരീകരിക്കപ്പെടണം.

Verse 17: മരണപത്രം സാധൂകരിക്കപ്പെടുന്നതു മരണശേഷം മാത്രമാണ്‌; അതുണ്ടാക്കിയവന്‍ ജീവിച്ചിരിക്കെ അ തിന്‌ ഒരു സാധുതയുമില്ലല്ലോ.

Verse 18: അതിനാല്‍, രക്‌തം കൂടാതെയല്ല ആദ്യത്തെ ഉടമ്പടിയും ഉറപ്പിക്കപ്പെട്ടത്‌.

Verse 19: മോശ നിയമത്തിലെ ഓരോ കല്‍പനയും ജനങ്ങളോടു പ്രഖ്യാപിച്ചപ്പോള്‍ അവന്‍ പശുക്കിടാക്കളുടെയും ആടുകളുടെയും രക്‌തം ജലത്തില്‍ കലര്‍ത്തി ചെ മന്ന ആട്ടിന്‍രോമവും ഹിസോപ്പുചെടിയും ഉപയോഗിച്ചു പുസ്‌തകത്തിന്‍മേലും ജനങ്ങളുടെമേലും തളിച്ചുകൊണ്ടു

Verse 20: പറഞ്ഞു: ഇതുദൈവം നിങ്ങളോടു കല്‍പിച്ചിരിക്കുന്ന ഉട മ്പടിയുടെ രക്‌തമാണ്‌.

Verse 21: അപ്രകാരം തന്നെ കൂടാരത്തിന്‍മേലും ശുശ്രൂഷയ്‌ക്കുള്ള സകല പാത്രങ്ങളിന്‍മേലും ആ രക്‌തം അവന്‍ തളിച്ചു.

Verse 22: നിയമപ്രകാരം മിക്ക വസ്‌തുക്കളും രക്‌തത്താലാണ്‌ ശുദ്‌ധീകരിക്കപ്പെടുന്നത്‌. രക്‌തം ചിന്താതെ പാപമോചനമില്ല.

Verse 23: സ്വര്‍ഗീയ കാര്യങ്ങളുടെ സാദൃശ്യമായിരിക്കുന്നവ ഇപ്രകാരം ശുദ്‌ധീകരിക്കപ്പെടുക ആവശ്യമായിരുന്നു; സ്വര്‍ഗീയ കാര്യങ്ങളാകട്ടെ കൂടുതല്‍ ശ്രഷ്‌ഠമായ ബലികളാലും.

Verse 24: മനുഷ്യനിര്‍മിതവും സാക്‌ഷാല്‍ ഉള്ളവയുടെ പ്രതിരൂപവുമായ വിശുദ്‌ധസ്‌ഥലത്തേക്കല്ല, നമുക്കുവേണ്ടി ദൈവസന്നിധിയില്‍ നില്‍ക്കാന്‍ സ്വര്‍ഗത്തിലേക്കുതന്നെയാണ്‌ യേശു പ്രവേശിച്ചത്‌.

Verse 25: അത്‌, പ്രധാനപുരോഹിതന്‍ തന്‍േറതല്ലാത്ത രക്‌തത്തോടുകൂടെ വിശുദ്‌ധ സ്‌ഥലത്തേക്ക്‌ ആണ്ടുതോ റും പ്രവേശിക്കുന്നതുപോലെ, പലപ്രാവശ്യം തന്നെത്തന്നെ സമര്‍പ്പിക്കാനായിരുന്നില്ല.

Verse 26: ആയിരുന്നെങ്കില്‍ ലോകാരംഭംമുതല്‍ പലപ്രാവശ്യം അവന്‍ പീഡ സഹിക്കേണ്ടി വരുമായിരുന്നു. കാലത്തിന്‍െറ പൂര്‍ണതയില്‍ തന്നെത്തന്നെ ബലിയര്‍പ്പിച്ചുകൊണ്ട്‌ പാപത്തെനശിപ്പിക്കാന്‍ ഇപ്പോള്‍ ഇതാ, അവന്‍ ഒരിക്കല്‍ മാത്രം പ്രത്യക്‌ഷപ്പെട്ടിരിക്കുന്നു.

Verse 27: മനുഷ്യന്‍ ഒരു പ്രാവശ്യം മരിക്കണം;

Verse 28: അ തിനുശേഷം വിധി എന്ന്‌ നിശ്‌ചയിക്കപ്പെട്ടിരിക്കുന്നു. അതുപോലെതന്നെ ക്രിസ്‌തുവും വളരെപ്പേരുടെ പാപങ്ങള്‍ ഉന്‍മൂലനംചെയ്യുന്നതിനുവേണ്ടി ഒരു പ്രാവശ്യം അര്‍പ്പിക്കപ്പെട്ടു. അവന്‍ വീണ്ടും വരും-പാപപരിഹാരാര്‍ഥ മല്ല, തന്നെ ആകാംക്‌ഷാപൂര്‍വം കാത്തിരിക്കുന്നവരുടെ രക്‌ഷയ്‌ക്കുവേണ്ടി.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories