Luke - Chapter 5

Verse 1: ദൈവവചനം ശ്രവിക്കാന്‍ ജനങ്ങള്‍ അവനു ചുറ്റും തിങ്ങിക്കൂടി. അവന്‍ ഗനേ സറത്തു തടാകത്തിന്‍െറ തീരത്തു നില്‍ക്കുകയായിരുന്നു.

Verse 2: രണ്ടു വള്ളങ്ങള്‍ കരയോടടുത്ത്‌ കിടക്കുന്നത്‌ അവന്‍ കണ്ടു. മീന്‍ പിടിത്തക്കാര്‍ അവയില്‍ നിന്നിറങ്ങി വല കഴുകുകയായിരുന്നു.

Verse 3: ശിമയോന്‍െറ തായിരുന്നു വള്ളങ്ങളില്‍ ഒന്ന്‌. യേശു അതില്‍ കയറി. കരയില്‍ നിന്ന്‌ അല്‍പം അകലേക്കു വള്ളം നീക്കാന്‍ അവനോട്‌ യേശു ആവശ്യപ്പെട്ടു. അതില്‍ ഇരുന്ന്‌ അവന്‍ ജനങ്ങളെ പഠിപ്പിച്ചു.

Verse 4: സംസാരിച്ചുതീര്‍ന്നപ്പോള്‍ അവന്‍ ശിമയോനോടു പറഞ്ഞു: ആഴത്തിലേക്കു നീക്കി, മീന്‍ പിടിക്കാന്‍ വലയിറക്കുക.

Verse 5: ശിമയോന്‍ പറഞ്ഞു: ഗുരോ, രാത്രി മുഴുവന്‍ അദ്‌ധ്വാനിച്ചിട്ടും ഞങ്ങള്‍ക്ക്‌ ഒന്നും കിട്ടിയില്ല. എങ്കിലും നീ പറഞ്ഞതനുസരിച്ച്‌ ഞാന്‍ വലയിറക്കാം.

Verse 6: വലയിറക്കിയപ്പോള്‍ വളരെയേറെ മത്‌സ്യങ്ങള്‍ അവര്‍ക്കു കിട്ടി. അവരുടെ വല കീറിത്തുടങ്ങി.

Verse 7: അവര്‍ മറ്റേ വള്ളത്തില്‍ ഉണ്ടായിരുന്ന കൂട്ടുകാരെ ആംഗ്യം കാണിച്ച്‌ സഹായത്തിനു വിളിച്ചു. അവര്‍ വന്ന്‌ രണ്ടു വള്ളങ്ങളും മുങ്ങാറാകുവോളം നിറ ച്ചു.

Verse 8: ശിമയോന്‍പത്രോസ്‌ ഇതു കണ്ടപ്പോള്‍ യേശുവിന്‍െറ കാല്‍ക്കല്‍ വീണ്‌, കര്‍ത്താവേ, എന്നില്‍നിന്ന്‌ അകന്നുപോ കണമേ; ഞാന്‍ പാപിയാണ്‌ എന്നുപറഞ്ഞു.

Verse 9: എന്തെന്നാല്‍, തങ്ങള്‍ക്കു കിട്ടിയ മീനിന്‍െറ പെരുപ്പത്തെപ്പറ്റി ശിമയോനും കൂടെയുണ്ടായിരുന്നവരും അദ്‌ഭുതപ്പെട്ടു.

Verse 10: അതുപോലെതന്നെ, അവന്‍െറ പങ്കുകാരായ സെബദീപുത്രന്മാര്‍ വ യാക്കോബും യോഹന്നാനുംവ വിസ്‌മയിച്ചു. യേശു ശിമയോനോടു പറഞ്ഞു: ഭയപ്പെടേണ്ടാ; നീ ഇപ്പോള്‍ മുതല്‍ മനുഷ്യരെപ്പിടിക്കുന്നവനാകും.

Verse 11: വ ള്ളങ്ങള്‍ കരയ്‌ക്കടുപ്പിച്ചതിനുശേഷം എല്ലാം ഉപേക്‌ഷിച്ച്‌ അവര്‍ അവനെ അനുഗ മിച്ചു.

Verse 12: പിന്നീടൊരിക്കല്‍ യേശു ഒരു പട്ടണത്തില്‍ ആയിരിക്കുമ്പോള്‍ ഒരു കുഷ്‌ഠരോഗി വന്ന്‌ അവനെക്കണ്ട്‌ സാഷ്‌ടാംഗം വീണു പ്രാര്‍ഥിച്ചു: കര്‍ത്താവേ, അങ്ങേക്കു മനസ്‌സുണ്ടെങ്കില്‍ എന്നെ ശുദ്‌ധനാക്കാന്‍ കഴിയും.

Verse 13: യേശു കൈ നീട്ടി അവനെ തൊട്ടുകൊണ്ടു പറഞ്ഞു: എനിക്കു മനസ്‌സുണ്ട്‌; നിനക്കു ശുദ്‌ധിയുണ്ടാകട്ടെ! തത്‌ക്‌ഷണം കുഷ്‌ഠം അവനെ വിട്ടുമാറി.

Verse 14: യേശു അവനോടു പറഞ്ഞു: ഇക്കാര്യം നീ ആരോടും പറയരുത്‌. ഠപായി, നിന്നെത്തന്നെ പുരോഹിതനു കാണിച്ചു കൊടുക്കുകയും മോശ കല്‍പിച്ചിട്ടുള്ളതനുസരിച്ച്‌ ജനങ്ങള്‍ക്കു സാക്‌ഷ്യത്തിനായി ശുദ്‌ധീ കരണക്കാഴ്‌ചകള്‍ സമര്‍പ്പിക്കുകയും ചെയ്യുക.

Verse 15: എന്നാല്‍, യേശുവിന്‍െറ കീര്‍ത്തി പൂര്‍വാധികം വ്യാപിച്ചതേയുള്ളു. അവന്‍െറ വാക്കു കേള്‍ക്കുന്നതിനും രോഗശാന്തി നേ ടുന്നതിനും വേണ്ടി വളരെ ആളുകള്‍ തിങ്ങിക്കൂടി.

Verse 16: അവനാകട്ടെ വിജനപ്രദേശങ്ങളിലേക്കു പിന്‍വാങ്ങി അവിടെ പ്രാര്‍ഥിച്ചുകൊണ്ടിരുന്നു.

Verse 17: ഒരു ദിവസം യേശു പഠിപ്പിച്ചുകൊണ്ടിരിക്കുമ്പോള്‍, ഗലീലിയിലെ എല്ലാഗ്രാമങ്ങളില്‍നിന്നുംയൂദയായില്‍നിന്നും ജറൂസലെമില്‍നിന്നും ഫരിസേയരും നിയമാധ്യാപകരും അവിടെ വന്നുകൂടി. രോഗികളെ സുഖപ്പെടുത്താന്‍ കര്‍ത്താവിന്‍െറ ശക്‌തി അവനില്‍ ഉണ്ടായിരുന്നു.

Verse 18: അപ്പോള്‍, ചിലര്‍ ഒരു തളര്‍വാതരോഗിയെ കിടക്കയില്‍ എടുത്തു കൊണ്ടുവന്നു. അവര്‍ അവനെ അകത്ത്‌ യേശുവിന്‍െറ മുമ്പില്‍ കൊണ്ടുവരാന്‍ പരിശ്രമിച്ചു.

Verse 19: ജനക്കൂട്ടം നിമിത്തം അതു സാധിക്കാഞ്ഞതുകൊണ്ട്‌, അവര്‍ പുരമുകളില്‍ കയറി ഓടിളക്കി കിടക്കയോടെ അവനെ യേശുവിന്‍െറ മുമ്പിലേക്ക്‌ ഇറക്കി.

Verse 20: അവരുടെ വിശ്വാസം കണ്ട്‌ അവന്‍ പറഞ്ഞു: മനുഷ്യാ, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു.

Verse 21: നിയമജ്‌ഞരും ഫരിസേയരും ചിന്തിച്ചു തുടങ്ങി: ദൈവദൂഷണം പറയുന്ന ഇവന്‍ ആര്‌? ദൈവത്തിനല്ലാതെ മറ്റാര്‍ക്കാണ്‌ പാപങ്ങള്‍ ക്‌ഷമിക്കാന്‍ സാധിക്കുക?

Verse 22: അവരുടെ വിചാരം മനസ്‌സിലാക്കി യേശു അവരോടു പറഞ്ഞു: എന്തുകൊണ്ടാണ്‌ നിങ്ങള്‍ ഇങ്ങനെ ഹൃദയത്തില്‍ ചോദിക്കുന്നത്‌?

Verse 23: ഏതാണ്‌ എളുപ്പം, നിന്‍െറ പാപങ്ങള്‍ ക്‌ഷമിക്കപ്പെട്ടിരിക്കുന്നു എന്നു പറയുന്നതോ എഴുന്നേറ്റു നടക്കുക എന്നു പറയുന്നതോ?

Verse 24: ഭൂമിയില്‍ പാപങ്ങള്‍ ക്‌ഷമിക്കാന്‍മനുഷ്യപുത്രന്‌ അധികാരമുണ്ട്‌ എന്നു നിങ്ങള്‍ അറിയേണ്ടതിന്‌ യേശു തളര്‍വാതരോഗിയോടു പറഞ്ഞു: ഞാന്‍ നിന്നോടു പറയുന്നു, എഴുന്നേറ്റ്‌ കിടക്കയുമെടുത്ത്‌ വീട്ടിലേക്കു പോവുക.

Verse 25: ഉടനെ, എല്ലാവരും കാണ്‍കേ, അവന്‍ എഴുന്നേറ്റ്‌ കിടക്കയു മെടുത്തു ദൈവത്തെ സ്‌തുതിച്ചുകൊണ്ട്‌ വീട്ടിലേക്കുപോയി.

Verse 26: എല്ലാവരും വിസ്‌മയ ഭരിതരായി ദൈവത്തെ മഹത്വപ്പെടുത്തി. അവര്‍ സംഭ്രമത്തോടെ പറഞ്ഞു: അസാധാ രണ സംഭവങ്ങള്‍ ഇു നാം കണ്ടിരിക്കുന്നു.

Verse 27: ഇതിനുശേഷം, അവന്‍ പോകുംവഴിലേവി എന്നൊരു ചുങ്കക്കാരന്‍ ചുങ്കസ്‌ഥ ലത്ത്‌ ഇരിക്കുന്നതു കണ്ടു. എന്നെ അനുഗമിക്കുക എന്ന്‌ യേശു അവനോടു പറഞ്ഞു.

Verse 28: അവന്‍ എല്ലാം ഉപേക്‌ഷിച്ച്‌, എഴുന്നേറ്റ്‌ അവനെ അനുഗമിച്ചു.

Verse 29: ലേവി തന്‍െറ വീട്ടില്‍ അവനുവേണ്ടി ഒരു വലിയ വിരുന്നു നടത്തി. ചുങ്കക്കാരുടെയും മറ്റു ള്ളവരുടെയും ഒരു വലിയഗണം അവരോടൊപ്പം ഭക്‌ഷണത്തിനിരുന്നു.

Verse 30: ഫരിസേയരും നിയമജ്‌ഞരും പിറുപിറുപ്പോടെ അവന്‍െറ ശിഷ്യരോടു പറഞ്ഞു: നിങ്ങള്‍ ചുങ്കക്കാരോടും പാപികളോടുമൊത്ത്‌ തിന്നുകയും കുടിക്കുകയും ചെയ്യുന്നതെന്ത്‌? യേശു അവരോടു പറഞ്ഞു:

Verse 31: ആരോഗ്യമുള്ള വര്‍ക്കല്ല, രോഗികള്‍ക്കാണു വൈദ്യനെ ആവശ്യം.

Verse 32: ഞാന്‍ വന്നിരിക്കുന്നത്‌ നീതിമാ ന്‍മാരെ വിളിക്കാനല്ല, പാപികളെ പശ്‌ചാത്താപത്തിലേക്കു ക്‌ഷണിക്കാനാണ്‌.

Verse 33: അവര്‍ അവനോടു പറഞ്ഞു: യോഹന്നാന്‍െറ ശിഷ്യര്‍ പലപ്പോഴും ഉപവസിക്കുകയും പ്രാര്‍ഥിക്കുകയും ചെയ്യുന്നു. ഫരിസേയരുടെ ശിഷ്യരും അങ്ങനെതന്നെ. എന്നാല്‍, നിന്‍െറ ശിഷ്യര്‍ തിന്നുകുടിച്ചു നടക്കുന്നു.

Verse 34: യേശു അവരോട്‌ പറഞ്ഞു: മണവാളന്‍ കൂടെയുള്ളപ്പോള്‍ മണവറത്തോഴരെക്കൊണ്ട്‌ ഉപവസിപ്പിക്കാന്‍ നിങ്ങള്‍ക്ക്‌ കഴിയുമോ?

Verse 35: എന്നാല്‍, മണവാളന്‍ അവരില്‍ നിന്ന്‌ അകറ്റ പ്പെടുന്ന ദിവസങ്ങള്‍ വരും; അപ്പോള്‍ അവര്‍ ഉപവസിക്കും.

Verse 36: അവന്‍ അവരോട്‌ ഒരു ഉപമയും പറഞ്ഞു: ആരും പുതിയ വസ്‌ത്രത്തില്‍നിു കഷണം കീറിയെടുത്ത്‌ പഴയവസ്‌ത്രത്തോടു ചേര്‍ക്കാറില്ല. അങ്ങനെ ചെയ്‌താല്‍ പുതിയ വസ്‌ത്രം കീറുന്നു എന്നു മാത്രമല്ല പുതിയ കഷണം പഴയതിനോട്‌ ചേരാതെ വരുകയും ചെയ്യും.

Verse 37: ആരും പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങളില്‍ ഒഴിച്ചുവയ്‌ക്കാറില്ല. അങ്ങനെ ചെയ്‌താല്‍, പുതിയ വീഞ്ഞ്‌ പഴയ തോല്‍ക്കുടങ്ങള്‍ ഭേദിച്ച്‌ ഒഴുകിപ്പോവുകയും തോല്‍ക്കുടങ്ങള്‍ നശിക്കുകയും ചെയ്യും.

Verse 38: പുതിയ വീഞ്ഞ്‌ പുതിയ തോല്‍ക്കുടങ്ങളിലാണ്‌ ഒഴിച്ചുവയ്‌ക്കേണ്ടത്‌.

Verse 39: പഴയവീഞ്ഞു കുടി ച്ചഒരുവനും പുതിയത്‌ ഇഷ്‌ടപ്പെടുകയില്ല. പഴയതാണു മെച്ചം എന്നല്ലേ പറയുന്നത്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories