Verse 1: ശിമയോന്‍െറ പുത്രനായ യോഹന്നാന്‍െറ പുത്രനും യൊവാറിബ് കുടുംബത്തില്‍പ്പെട്ട പുരോഹിതനുമായ മത്താത്തിയാസ് ജറുസലെമില്‍നിന്നു മൊദെയിനിലേക്കു മാറിത്താമസിച്ചു.
Verse 2: അവന് അഞ്ചു പുത്രന്‍മാരുണ്ടായിരുന്നു. ഗദ്‌ദി എന്ന യോഹന്നാന്‍,
Verse 3: താസി എന്ന ശിമയോന്‍,
Verse 4: മക്കബേയൂസ് എന്ന യൂദാസ്,
Verse 5: അവരാന്‍ എന്ന എലെയാസര്‍, ആഫൂസ് എന്ന ജോനാഥാന്‍.
Verse 6: യൂദായിലും ജറുസലെമിലും നടമാടുന്ന ദൈവദൂഷണങ്ങള്‍ കണ്ട് മത്താത്തിയാസ് വിലപിച്ചു:
Verse 7: കഷ്‌ടം! ഞാന്‍ എന്തിനു ജനിച്ചു! എന്‍െറ ജനം നശിക്കുന്നതും വിശുദ്‌ധനഗരം തകരുന്നതും കാണാനോ! ജനങ്ങള്‍ ശത്രുക്കള്‍ക്ക് അടിയറവയ്‌ക്കപ്പെടുന്നതും വിശുദ്‌ധസ്‌ഥലം പരദേശികള്‍ക്ക് ഏല്‍പിക്കപ്പെടുന്നതും കണ്ട് വെറുതെയിരിക്കാനോ!
Verse 8: അവളുടെ ദേവാലയം മഹത്വമറ്റവനെപ്പോലെയായിരിക്കുന്നു.
Verse 9: അവളുടെ വിശിഷ്‌ടപാത്രങ്ങള്‍ കൊള്ളയടിക്കപ്പെട്ടു. അവളുടെ കുഞ്ഞുങ്ങള്‍ തെരുവുകളില്‍ വച്ചു വധിക്കപ്പെട്ടു.യുവാക്കള്‍ ശത്രുക്കളുടെ വാളിന് ഇരയായി.
Verse 10: അവളുടെ കൊട്ടാരങ്ങള്‍ കൈയടക്കുകയും അവളെ കൊള്ളയടിക്കുകയും ചെയ്യാത്ത ഏതു രാജ്യമുണ്ട്?
Verse 11: അവളുടെ ആടയാഭരണങ്ങള്‍ അപഹരിക്കപ്പെട്ടിരിക്കുന്നു. ഇനിമേല്‍ അവള്‍ സ്വതന്ത്രയല്ല, അടിമയാണ്.
Verse 12: നമ്മുടെ അഴകും മഹിമയുമായ വിശുദ്‌ധ സ്‌ഥലം നശിപ്പിക്കപ്പെട്ടിരിക്കുന്നു. വിജാതീയര്‍ അതിനെ അശുദ്‌ധമാക്കിയിരിക്കുന്നു.
Verse 13: നാം ഇനി എന്തിനു ജീവിക്കുന്നു?
Verse 14: മത്താത്തിയാസും പുത്രന്‍മാരും വസ്‌ത്രം കീറി, ചാക്കുടുത്ത്, ഏറെ വിലപിച്ചു.
Verse 15: ജനങ്ങളെ മതത്യാഗത്തിനു നിര്‍ബന്‌ധിച്ചിരുന്ന രാജസേവകര്‍ അവരെക്കൊണ്ടു ബലിയര്‍പ്പണം ചെയ്യിക്കാന്‍ മൊദെയിന്‍ നഗരത്തിലെത്തി.
Verse 16: ഇസ്രായേലില്‍നിന്നു വളരെപ്പേര്‍ അവരുടെ അടുത്തുചെന്നു. മത്താത്തിയാസും പുത്രന്‍മാരും അവിടെ ഒരുമിച്ചുകൂടി.
Verse 17: രാജസേവകര്‍ മത്താത്തിയാസിനോടു പറഞ്ഞു: നീ ഈ നഗരത്തില്‍ ആദരിക്കപ്പെടുന്ന മഹാനായ നേതാവാണ്. പുത്രന്‍മാരുടെയും സഹോദരന്‍മാരുടെയും പിന്തുണയും നിനക്കുണ്ട്.
Verse 18: സകല വിജാതീയരും യൂദായിലെ ജനങ്ങളും ജറുസലെ മില്‍ അവശേഷിച്ചിട്ടുള്ളവരും ചെയ്‌തതുപോലെ ഇപ്പോള്‍ രാജശാസനമനുസരിച്ചു പ്രവര്‍ത്തിക്കുന്നതില്‍ നീ ഒന്നാമനായിരിക്കണം. എങ്കില്‍, നീയും പുത്രന്‍മാരും രാജാവിന്‍െറ സുഹൃത്തുക്കളായി പരിഗണിക്കപ്പെടും. സ്വര്‍ണവും വെള്ളിയും മറ്റനവധി പാരിതോഷികങ്ങളുംകൊണ്ട് നീയും പുത്രന്‍മാരും ബഹുമാനിതരാവുകയും ചെയ്യും.
Verse 19: എന്നാല്‍, മത്താത്തിയാസ് മറുപടിയായി ദൃഢസ്വരത്തില്‍ പറഞ്ഞു: രാജാവിന്‍െറ ഭരണത്തിന്‍ കീഴിലുള്ള എല്ലാ ജനതകളും അവനെ അനുസരിക്കുകയും ഓരോരുത്തരും താന്താങ്ങളുടെ പിതാക്കന്‍മാരുടെ മതവിശ്വാസത്തില്‍ നിന്നു വ്യതിചലിച്ച് അവന്‍െറ കല്‍പനകള്‍ പാലിക്കാന്‍ തീരുമാനിക്കുകയുംചെയ്‌താലും
Verse 20: ഞാനും എന്‍െറ പുത്രന്‍മാരും എന്‍െറ സഹോദരന്‍മാരും ഞങ്ങളുടെ പിതാക്കന്‍മാരുടെ ഉടമ്പടിയനുസരിച്ചു ജീവിക്കും.
Verse 21: നിയമവും കല്‍പനകളും ഞങ്ങള്‍ ഒരുനാളും തിരസ്‌കരിക്കുകയില്ല.
Verse 22: രാജ കല്‍പന അനുസരിക്കാനായി ഞങ്ങളുടെ മതവിശ്വാസത്തില്‍നിന്നു ഞങ്ങള്‍ അണുവിട വ്യതിചലിക്കുകയില്ല.
Verse 23: മത്താത്തിയാസ് ഈ വാക്കുകള്‍ അവ സാനിപ്പിച്ചപ്പോള്‍, എല്ലാവരും നോക്കിനില്‍ക്കേ, മൊദെയിനിലെ ബലിപീഠത്തില്‍ രാജ കല്‍പനപ്രകാരം ബലിയര്‍പ്പിക്കാന്‍ ഒരു യഹൂദന്‍മുന്നോട്ടുവന്നു.
Verse 24: അതുകണ്ട് മത്താത്തിയാസ് തീക്‌ഷ്‌ണതകൊണ്ടു ജ്വലിച്ചു; അവന്‍െറ ഹൃദയം പ്രക്‌ഷുബ്‌ധമായി. ധാര്‍മികരോഷം പൂണ്ട് അവന്‍ പാഞ്ഞുചെന്ന് ആ യഹൂദനെ ബലിപീഠത്തില്‍വച്ചുതന്നെ വധിച്ചു.
Verse 25: ബലിയര്‍പ്പിക്കാന്‍ നിര്‍ബന്‌ധിച്ചുകൊണ്ടിരുന്ന രാജസേവകനെയും അവന്‍ വധിച്ചു; ബലിപീഠം ഇടിച്ചുനിരത്തി.
Verse 26: സാലുവിന്‍െറ പുത്രനായ സിമ്രിക്കെതിരേ ഫിനെഹാസ് എന്നപോലെ, നിയമത്തെപ്രതിയുള്ള തീക്‌ഷ്‌ണതയാല്‍ അവന്‍ ജ്വലിച്ചു.
Verse 27: മത്താത്തിയാസ് സ്വരമുയര്‍ത്തി നഗരത്തില്‍ വിളിച്ചുപറഞ്ഞു: നിയമത്തെപ്രതി തീക്‌ഷ്‌ണതയുള്ളവരും ഉടമ്പടി ആദരിക്കുന്നവരും എന്നോടൊത്തു വരുവിന്‍!
Verse 28: അതിനുശേഷം അവനും പുത്രന്‍മാരും തങ്ങള്‍ക്കു നഗരത്തിലുണ്ടായിരുന്നതെല്ലാം ഉപേക്‌ഷിച്ച് മലകളിലേക്ക് ഓടിപ്പോയി.
Verse 29: നീതിക്കുംന്യായത്തിനുംവേണ്ടി നിലകൊണ്ടിരുന്ന വളരെപ്പേര്‍ വനാന്തരങ്ങളിലേക്കു താമസം മാറ്റി;
Verse 30: അവരോടൊപ്പം പുത്രന്‍മാരും ഭാര്യമാരും ആടുമാടുകളും ഉണ്ടായിരുന്നു. ദുരിതങ്ങളുടെ ആധിക്യമാണ് അവരെ ഇതിനു പ്രരിപ്പിച്ചത്.
Verse 31: രാജകല്‍പന നിരസിച്ചവര്‍ വനാന്തരങ്ങളിലെ ഒളിസ്‌ഥലങ്ങളിലേക്കുപോയി എന്നു രാജസേവകന്‍മാര്‍ക്കും ദാവീദിന്‍െറ നഗരമായ ജറുസലെമിലെ ഭടന്‍മാര്‍ക്കും വിവരംകിട്ടി.
Verse 32: വളരെപ്പേര്‍ അവരെ അനുധാവനം ചെയ്‌തു. അവരെ മറികടന്ന് അവര്‍ക്കെതിരായി പാളയമടിച്ചു. സാബത്തുദിവസം അവരെ ആക്രമിക്കാന്‍ സന്നാഹങ്ങളൊരുക്കി. അവര്‍ വിളിച്ചു പറഞ്ഞു:
Verse 33: എതിര്‍പ്പ് അവസാനിപ്പിക്കുവിന്‍. പുറത്തുവന്ന് രാജാവു കല്‍പിക്കുന്നത് അനുസരിക്കുവിന്‍. എന്നാല്‍ നിങ്ങളുടെ ജീവന്‍ സുരക്‌ഷിതമായിരിക്കും.
Verse 34: അവര്‍ പ്രതിവചിച്ചു: ഞങ്ങള്‍ വരുകയില്ല. രാജശാസനപ്രകാരം പ്രവര്‍ത്തിച്ച് ഞങ്ങള്‍ സാബത്തുദിവസം അശുദ്‌ധമാക്കുകയില്ല.
Verse 35: ഉടനെ ശത്രുക്കള്‍ അവരെ ആക്രമിക്കാന്‍ പാഞ്ഞടുത്തു.
Verse 36: എന്നാല്‍, അവര്‍ ശത്രുക്കള്‍ക്ക് ഉത്തരം നല്‍കുകയോ അവര്‍ക്കുനേരേ കല്ലെറിയുകയോ തങ്ങളുടെ ഒളിസങ്കേതങ്ങളില്‍ പ്രതിരോധം ഏര്‍പ്പെടുത്തുകയോ ചെയ്‌തില്ല.
Verse 37: നിഷ്‌കളങ്കരായിത്തന്നെ ഞങ്ങള്‍ മരിക്കട്ടെ. അന്യായമാണ് നിങ്ങള്‍ ഞങ്ങളെകൊല്ലുന്നത് എന്നതിന് ആകാശവും ഭൂമിയും സാക്‌ഷി - ഇതായിരുന്നു അവരുടെ പ്രതികരണം.
Verse 38: ശത്രുക്കള്‍ സാബത്തുദിവസം അവരെ ആക്രമിച്ചു. ആയിരത്തോളമാളുകള്‍ ഭാര്യമാരോടും കുട്ടികളോടും ആടുമാടുകളോടുമൊപ്പം മരണമടഞ്ഞു.
Verse 39: ഇതറിഞ്ഞ് മത്താത്തിയാസും സ്‌നേഹിതരും അവരെയോര്‍ത്തു തീവ്രമായി വിലപിച്ചു.
Verse 40: അവര്‍ പരസ്‌പരം പറഞ്ഞു: നമ്മുടെ സഹോദരരെ അനുകരിച്ചു ജീവനും പ്രമാണങ്ങള്‍ക്കുംവേണ്ടി നമ്മളും വിജാതീയര്‍ക്കെതിരേയുദ്‌ധം ചെയ്യാതിരുന്നാല്‍, അവര്‍ വേഗം നമ്മെഭൂമുഖത്തുനിന്നു നിര്‍മാര്‍ജനം ചെയ്യും.
Verse 41: അന്ന് അവര്‍ ഇങ്ങനെ തീരുമാനിച്ചു: സാബത്തുദിവസം നമ്മെആക്രമിക്കാന്‍ വരുന്നവരോടു നാംയുദ്‌ധം ചെയ്യണം; നമ്മുടെ സഹോദരര്‍ ഒളിസങ്കേതങ്ങളില്‍ മരിച്ചു വീണതുപോലെ നമുക്കു സംഭവിക്കാന്‍ ഇടയാകരുത്.
Verse 42: ഇസ്രായേലിലെ ധീരയോദ്‌ധാക്കളായ ഹസിദേയരുടെ ഒരു സമൂഹം അവരോടു ചേര്‍ന്നു. നിയമത്തിനുവേണ്ടി സ്വമനസാ തങ്ങളെത്തന്നെ സമര്‍പ്പിച്ചവരായിരുന്നു അവര്‍.
Verse 43: ക്ലേശങ്ങളില്‍ നിന്നു രക്‌ഷനേടാന്‍വേണ്ടി പലായനം ചെയ്‌തവരും അവരോടു ചേര്‍ന്ന് അവരുടെ ശക്‌തി വര്‍ദ്‌ധിപ്പിച്ചു.
Verse 44: അവര്‍ ഒരു സൈന്യം സംഘടിപ്പിച്ച് പാപികളെയും നിയമനിഷേധകരെയും ഉഗ്രകോപത്തോടെ അരിഞ്ഞുവീഴ്‌ത്തി. രക്‌ഷപെട്ടവര്‍ വിജാതീയരുടെ അടുക്കല്‍ അഭയംതേടി.
Verse 45: മത്താത്തിയാസും കൂട്ടരും ചുറ്റിനടന്നു ബലിപീഠങ്ങള്‍ തകര്‍ത്തു.
Verse 46: ഇസ്രായേ ലിന്‍െറ അതിര്‍ത്തികള്‍ക്കുള്ളില്‍ അപരിച് ഛേദിതരായി കണ്ട ബാലന്‍മാരെ അവര്‍ ബലമായി പരിച്‌ഛേദനം ചെയ്‌തു.
Verse 47: ധിക്കാരികളെ അവര്‍ വേട്ടയാടി. അവരുടെ ഉദ്യമം ഫലമണിഞ്ഞു.
Verse 48: വിജാതീയരുടെയും രാജാക്കന്‍മാരുടെയും കൈകളില്‍ നിന്നു നിയമത്തെ അവര്‍ പരിരക്‌ഷിച്ചു. പാപിയുടെ കരം പ്രബലമാകാന്‍ അവര്‍ അനുവദിച്ചില്ല.
Verse 49: മത്താത്തിയാസിന്‍െറ മരണം അടുത്തു. അവന്‍ പുത്രന്‍മാരെ വിളിച്ചു പറഞ്ഞു: അഹങ്കാരവും നിന്‌ദയും ശക്‌തി പ്രാപിച്ചിരിക്കുന്നു. ഉഗ്രകോപത്തിന്‍െറയും നാശത്തിന്‍െറയും നാളുകളാണിത്.
Verse 50: അതിനാല്‍, എന്‍െറ മക്കളേ, നിയമത്തെപ്രതി തീക്‌ഷ്‌ണ തയുള്ളവരായിരിക്കുവിന്‍. നമ്മുടെ പിതാക്കന്‍മാരുടെ ഉടമ്പടിക്കായി ജീവന്‍തന്നെ അര്‍പ്പിക്കുവിന്‍.
Verse 51: തലമുറകളായി പിതാക്കന്‍മാര്‍ ചെയ്‌ത പ്രവൃത്തികള്‍ ഓര്‍ക്കുവിന്‍. ഉന്നതമഹത്വവും അനശ്വരകീര്‍ത്തിയും ആര്‍ജിക്കുവിന്‍.
Verse 52: പരീക്‌ഷിക്കപ്പെട്ടപ്പോള്‍ അബ്രാഹം വിശ്വസ്‌തനായി കാണപ്പെട്ടില്ലേ? അത് അവനു നീതിയായി പരിഗണിക്കപ്പെട്ടുവല്ലോ.
Verse 53: കഷ്‌ടതയുടെ കാലത്ത് ജോസഫ് കല്‍പനകള്‍ പാലിക്കുകയും ഈജിപ്‌തിന്‍െറ അധികാരിയായി ഉയരുകയും ചെയ്‌തു.
Verse 54: നമ്മുടെ പിതാവ് ഫിനെഹാസ് തീക്‌ഷ്‌ണത നിറഞ്ഞവനാകയാല്‍, ശാശ്വതമായ പൗരോഹിത്യത്തിന്‍െറ ഉടമ്പടിക്ക് അര്‍ഹ നായി.
Verse 55: കല്‍പന നിറവേറ്റിയതിനാല്‍ ജോഷ്വ ഇസ്രായേലിലെന്യായാധിപനായി.
Verse 56: സഭയില്‍ സാക്‌ഷ്യം നല്‍കിയ കാലെബിന് ദേശത്ത് അവകാശം ലഭിച്ചു.
Verse 57: ദയാലുവായ ദാവീദ് സിംഹാസനത്തിനു ശാശ്വതാവകാശിയായി.
Verse 58: നിയമത്തെക്കുറിച്ചുള്ള തീക്‌ഷ്‌ണതയാല്‍ ജ്വലി ച്ചഏലിയാ സ്വര്‍ഗത്തിലേക്കു സംവഹിക്കപ്പെട്ടു.
Verse 59: ഹനനിയായും അസറിയായും മിഷായേലും വിശ്വാസം നിമിത്തം അഗ്‌നിയില്‍നിന്നു രക്‌ഷിക്കപ്പെട്ടു.
Verse 60: ദാനിയേല്‍ തന്‍െറ നിഷ്‌കളങ്കതയാല്‍ സിംഹവക്‌ത്രത്തില്‍നിന്നു രക്‌ഷനേടി.
Verse 61: തലമുറ തലമുറയായി ദൈവത്തില്‍ വിശ്വാസം അര്‍പ്പിക്കുന്നവരാരും അശക്‌തരാവുകയില്ല എന്നു ഗ്രഹിക്കുവിന്‍.
Verse 62: പാപിയുടെ വാക്കുകളെ ഭയപ്പെടേണ്ടാ. അവന്‍െറ പ്രതാപം ചാണകവും പുഴുക്കളുമായി മാറും.
Verse 63: ഇന്ന് അവന്‍ പ്രകീര്‍ത്തിക്കപ്പെടുന്നു; നാളെ അവനെ കാണുകയില്ല. അവന്‍ പൊടിയിലേക്കു മടങ്ങിക്കഴിഞ്ഞു; അവന്‍െറ പദ്‌ധതികള്‍ തകര്‍ന്നടിഞ്ഞു.
Verse 64: എന്‍െറ മക്കളേ, ധൈര്യമായിരിക്കുവിന്‍. നിയമത്തില്‍ ഉറച്ചുനില്‍ക്കുവിന്‍. അതുവഴി നിങ്ങള്‍ക്കു ബഹുമതി ലഭിക്കും.
Verse 65: നിങ്ങളുടെ സഹോദരനായ ശിമയോന്‍ ഉപദേശം നല്‍കുന്നതില്‍ വിജ്‌ഞനാണ്. അവനെ സദാ അനുസരിക്കുവിന്‍. അവന്‍ നിങ്ങള്‍ക്കു പിതാവായിരിക്കും.
Verse 66: യൂദാസ് മക്കബേയൂസ്‌യൗവനംമുതലേ ശക്‌തനായ യോദ്‌ധാവാണ്. അവന്‍ നിങ്ങളുടെ സൈന്യത്തെനയിച്ച് ജനതകള്‍ക്കെതിരേയുദ്‌ധംചെയ്യും.
Verse 67: നിയമം അനുഷ്‌ഠിക്കുന്നവരായി നിങ്ങള്‍ക്കു ചുറ്റുമുള്ള എല്ലാവരെയുംകൂട്ടി നിങ്ങളുടെ ജനത്തോടു ചെയ്യപ്പെട്ട ദ്രാഹത്തിനു പ്രതികാരം ചെയ്യണം.
Verse 68: വിജാതീയര്‍ക്കു തക്ക തിരിച്ചടി നല്‍കുവിന്‍; നിയമം പാലിക്കുകയും ചെയ്യുവിന്‍.
Verse 69: അനന്തരം, അവന്‍ അവരെ അനുഗ്രഹിച്ചു. അവന്‍ പിതാക്കന്‍മാരോടു ചേര്‍ന്നു.
Verse 70: നൂറ്റിനാല്‍പത്താറാംവര്‍ഷം അവന്‍ മരിച്ചു. മൊദെയിനില്‍ പിതാക്കന്‍മാരുടെ ശവകുടീരത്തില്‍ അവനെ സംസ്‌കരിച്ചു. ഇസ്രായേല്‍ മുഴുവന്‍ വലിയ വിലാപത്തോടെ അവനെപ്രതി ദുഃഖമാചരിച്ചു.