Isaiah - Chapter 55

Verse 1: ദാഹാര്‍ത്തരേ, ജലാശയത്തിലേക്കു വരുവിന്‍. നിര്‍ധനന്‍ വന്നു വാങ്ങി ഭക്‌ഷിക്കട്ടെ! വീഞ്ഞും പാലും സൗജന്യമായി വാങ്ങിക്കൊള്ളുക.

Verse 2: ആഹാരത്തിനു വേണ്ടിയല്ലാതെ എന്തിനു പണം മുടക്കുന്നു? സംതൃപ്‌തിക്കുവേണ്ടിയല്ലാതെ എന്തിന്‌ അധ്വാനിക്കുന്നു? എന്‍െറ വാക്ക്‌ ശ്രദ്‌ധിച്ചു കേള്‍ക്കുക. നന്നായി ഭക്‌ഷിക്കുകയും വിശിഷ്‌ടഭോജ്യങ്ങള്‍ ആസ്വദിക്കുകയും ചെയ്യുക.

Verse 3: എന്‍െറ അടുക്കല്‍ വന്ന്‌ എന്‍െറ വാക്കു കേള്‍ക്കുവിന്‍. നിങ്ങള്‍ ജീവിക്കും; ഞാന്‍ നിങ്ങളുമായി ശാശ്വതമായ ഒരു ഉടമ്പടി ഉണ്ടാക്കും; ദാവീദിനോടെന്നപോലെ നിങ്ങളോടു ഞാന്‍ സ്‌ഥിരമായ സ്‌നേഹം കാട്ടും.

Verse 4: ഇതാ, ഞാന്‍ അവനെ ജനതകള്‍ക്കു സാക്‌ഷിയും നേതാവും അധിപനുമാക്കിയിരിക്കുന്നു.

Verse 5: നിനക്ക്‌ അജ്‌ഞാതമായ ജനതകളെ നീ വിളിച്ചുകൂട്ടും; നിന്നെ അറിയാത്ത ജനതകള്‍ നിന്‍െറ അടുക്കല്‍ ഓടിക്കൂടും. എന്തെന്നാല്‍, നിന്‍െറ ദൈവമായ കര്‍ത്താവ്‌, ഇസ്രായേലിന്‍െറ പരിശുദ്‌ധന്‍, നിന്നെ മഹത്വപ്പെടുത്തിയിരിക്കുന്നു.

Verse 6: കര്‍ത്താവിനെ കണ്ടെത്താന്‍ കഴിയുന്ന ഇപ്പോള്‍ത്തന്നെ അവിടുത്തെ അന്വേഷിക്കുവിന്‍; അവിടുന്ന്‌ അരികെയുള്ളപ്പോള്‍ അവിടുത്തെ വിളിക്കുവിന്‍.

Verse 7: ദുഷ്‌ടന്‍ തന്‍െറ മാര്‍ഗവും അധര്‍മി തന്‍െറ ചിന്താഗതികളും ഉപേക്‌ഷിക്കട്ടെ! അവിടുത്തെ കരുണ ലഭിക്കേണ്ടതിന്‌ അവന്‍ കര്‍ത്താവിങ്കലേക്കു തിരിയട്ടെ; നമ്മുടെ ദൈവത്തിങ്കലേക്കു തിരിയട്ടെ. അവിടുന്ന്‌ ഉദാരമായി ക്‌ഷമിക്കും.

Verse 8: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: എന്‍െറ ചിന്തകള്‍ നിങ്ങളുടേതുപോലെയല്ല; നിങ്ങളുടെ വഴികള്‍ എന്‍േറതുപോലെയുമല്ല.

Verse 9: ആ കാശം ഭൂമിയെക്കാള്‍ ഉയര്‍ന്നുനില്‍ക്കുന്നു. അതുപോലെ എന്‍െറ വഴികളും ചിന്തകളും നിങ്ങളുടേതിനെക്കാള്‍ ഉന്നതമത്ര.

Verse 10: മഴയും മഞ്ഞും ആകാശത്തുനിന്നും വരുന്നു; അങ്ങോട്ടു മടങ്ങാതെ ഭൂമിയെ നനയ്‌ക്കുന്നു. അതു സസ്യങ്ങള്‍ മുളപ്പിച്ച്‌ ഫലം നല്‍കി, വിതയ്‌ക്കാന്‍ വിത്തും ഭക്‌ഷിക്കാന്‍ ആഹാരവും ലഭ്യമാക്കുന്നു.

Verse 11: എന്‍െറ അധരങ്ങളില്‍നിന്നു പുറപ്പെടുന്ന വാക്കും അങ്ങനെതന്നെ. ഫലരഹിതമായി അതു തിരിച്ചുവരില്ല; എന്‍െറ ഉദ്‌ദേശ്യം അതു നിറവേറ്റും; ഞാന്‍ ഏല്‍പ്പിക്കുന്ന കാര്യം വിജയപ്രദമായി ചെയ്യും.

Verse 12: നിങ്ങള്‍ സന്തോഷത്തോടെ പുറപ്പെടും; സമാധാനത്തില്‍ നയിക്കപ്പെടും; മലകളും കുന്നുകളും നിങ്ങളുടെ മുന്‍പില്‍ ആര്‍ത്തുപാടും; വനവൃക്‌ഷങ്ങള്‍ കൈകൊട്ടും.

Verse 13: മുള്‍ച്ചെടിക്കു പകരം സരളവൃക്‌ഷവും, കാരയ്‌ക്കു പകരം സൗഗന്‌ധികവും മുളയ്‌ക്കും; ഇതു കര്‍ത്താവിന്‌ ഒരു സ്‌മാരകവുമായിരിക്കും - ഒരിക്കലും നശിക്കാത്ത ശാശ്വത സ്‌മാരകം.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52 53 54 55 56 57 58 59 60 61 62 63 64 65 66
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories