1 Corinthians - Chapter 15

Verse 1: സഹോദരരേ, നിങ്ങള്‍ സ്വീകരിച്ചതും നിങ്ങളുടെ അടിസ്‌ഥാനമായി നിലകൊള്ളുന്നതും നിങ്ങള്‍ക്കു രക്‌ഷപ്രദാനം ചെയ്‌തതുമായ സുവിശേഷം ഞാന്‍ എപ്രകാരമാണ്‌ നിങ്ങളോടു പ്രസംഗിച്ചതെന്ന്‌ ഇനി നിങ്ങളെ അനുസ്‌മരിപ്പിക്കാം.

Verse 2: അതനുസരിച്ചു നിങ്ങള്‍ അചഞ്ചലരായി അതില്‍ നിലനിന്നാല്‍ നിങ്ങളുടെ വിശ്വാസം വ്യര്‍ഥമാവുകയില്ല.

Verse 3: എനിക്കു ലഭിച്ചതു സര്‍വപ്രധാനമായി കരുതി ഞാന്‍ നിങ്ങള്‍ക്ക്‌ ഏല്‍പിച്ചുതന്നു. വിശുദ്‌ധ ലിഖിതങ്ങളില്‍ പറഞ്ഞിട്ടുളളതുപോലെ,

Verse 4: ക്രിസ്‌തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌കരിക്കപ്പെടുകയും എഴുതപ്പെട്ടിരുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്‌തു.

Verse 5: അവന്‍ കേപ്പായ്‌ക്കും പിന്നീടു പന്ത്രണ്ടുപേര്‍ക്കും പ്രത്യക്‌ഷനായി.

Verse 6: അതിനുശേഷം ഒരുമിച്ച്‌ അഞ്ഞൂറിലധികം സഹോദരര്‍ക്കു പ്രത്യക്‌ഷനായി. അവരില്‍ ഏതാനുംപേര്‍ മരിച്ചുപോയി. മിക്കവരും ഇന്നും ജീവിച്ചിരിപ്പുണ്ട്‌.

Verse 7: പിന്നീട്‌ അവന്‍ യാക്കോബിനും, തുടര്‍ന്ന്‌ മറ്റെല്ലാ അപ്പസ്‌തോലന്‍മാര്‍ക്കും കാണപ്പെട്ടു.

Verse 8: ഏറ്റവും ഒടുവില്‍ അകാലജാതന്‌ എന്നതുപോലെ എനിക്കും അവിടുന്നു പ്രത്യക്‌ഷ നായി.

Verse 9: ഞാന്‍ അപ്പസ്‌തോലന്‍മാരില്‍ ഏറ്റ വും നിസ്‌സാരനാണ്‌. ദൈവത്തിന്‍െറ സഭയെ പീഡിപ്പിച്ചതുനിമിത്തം അപ്പസ്‌തോലനെന്ന നാമത്തിനു ഞാന്‍ അയോഗ്യനുമാണ്‌.

Verse 10: ഞാന്‍ എന്തായിരിക്കുന്നുവോ അതു ദൈവകൃപയാലാണ്‌. എന്‍െറ മേല്‍ ദൈവം ചൊരിഞ്ഞകൃപ നിഷ്‌ഫലമായിപ്പോയിട്ടില്ല. നേരേമറിച്ച്‌ മറ്റെല്ലാവരെയുംകാള്‍ അധികം ഞാന്‍ അധ്വാനിച്ചു. എന്നാല്‍, ഞാനല്ല എന്നിലുള്ള ദൈവകൃപയാണ്‌ അധ്വാനിച്ചത്‌.

Verse 11: അതുകൊണ്ട്‌, ഞാനോ അവരോ, ആരുതന്നെയായാലും ഇതാണ്‌ ഞങ്ങള്‍ പ്രസംഗിക്കുന്നതും നിങ്ങള്‍ വിശ്വസിച്ചതും.

Verse 12: ക്രിസ്‌തു മരിച്ചവരില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടതായി പ്രഘോഷിക്കപ്പെടുന്നെങ്കില്‍ മരിച്ചവര്‍ക്കു പുനരുത്‌ഥാനം ഇല്ല എന്നു നിങ്ങളില്‍ ചിലര്‍ പറയുന്നതെങ്ങനെ?

Verse 13: മരിച്ചവര്‍ക്കു പുനരുത്‌ഥാനം ഇല്ലെങ്കില്‍ ക്രിസ്‌തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.

Verse 14: ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ഥമാണ്‌. നിങ്ങളുടെ വിശ്വാസവും വ്യര്‍ഥം.

Verse 15: മാത്രമല്ല, ഞങ്ങള്‍ ദൈവത്തിനുവേണ്ടി കപടസാക്‌ഷ്യം വഹിക്കുന്നവരായിത്തീരുന്നു. എന്തെന്നാല്‍, ദൈവം ക്രിസ്‌തുവിനെ ഉയിര്‍പ്പിച്ചു എന്നു ഞങ്ങള്‍ സാക്‌ഷ്യ പ്പെടുത്തി. മരിച്ചവര്‍യഥാര്‍ഥത്തില്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ദൈവം ക്രിസ്‌തുവിനെയും ഉയിര്‍പ്പിച്ചിട്ടില്ല.

Verse 16: മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ ക്രിസ്‌തുവും ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ല.

Verse 17: ക്രിസ്‌തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ നിങ്ങളുടെ വിശ്വാസം നിഷ്‌ഫല മാണ്‌. നിങ്ങള്‍ നിങ്ങളുടെ പാപങ്ങളില്‍ത്തന്നെ വര്‍ത്തിക്കുന്നു.

Verse 18: ക്രിസ്‌തുവില്‍ നിദ്രപ്രാപിച്ചവര്‍ നശിച്ചുപോവുകയും ചെയ്‌തിരിക്കുന്നു.

Verse 19: ഈ ജീവിതത്തിനുവേണ്ടി മാത്രം ക്രിസ്‌തുവില്‍ പ്രത്യാശ വച്ചിട്ടുള്ളവരാണെങ്കില്‍ നമ്മള്‍ എല്ലാ മനുഷ്യരെയുംകാള്‍ നിര്‍ഭാഗ്യരാണ്‌.

Verse 20: എന്നാല്‍, നിദ്രപ്രാപി ച്ചഎല്ലാവരുടെയും ആദ്യഫലമായി ക്രിസ്‌തു മരിച്ചവരുടെ ഇടയില്‍നിന്ന്‌ ഉയിര്‍പ്പിക്കപ്പെട്ടു.

Verse 21: ഒരു മനുഷ്യന്‍വഴി മരണം ഉണ്ടായതുപോലെ ഒരു മനുഷ്യന്‍വഴി പുനരുത്‌ഥാനവും ഉണ്ടായി.

Verse 22: ആദത്തില്‍ എല്ലാവരും മരണാധീനരാകുന്നതുപോലെ ക്രിസ്‌തുവില്‍ എല്ലാവരും പുനര്‍ജീവിക്കും.

Verse 23: എന്നാല്‍, ഓരോരുത്തരും താന്താങ്ങളുടെ ക്രമമനുസരിച്ചായിരിക്കും. ആദ്യഫലം ക്രിസ്‌തു; പിന്നെ ക്രിസ്‌തുവിന്‍െറ ആഗമനത്തില്‍ അവനുള്ളവരും.

Verse 24: അവന്‍ എല്ലാ ഭരണവും അധികാരവും ശക്‌തിയും നിര്‍മാര്‍ജനംചെയ്‌ത്‌ രാജ്യം പിതാവായ ദൈവത്തിനു സമര്‍പ്പിക്കുമ്പോള്‍ എല്ലാറ്റിന്‍െറയും അവസാനമാകും.

Verse 25: എന്തെന്നാല്‍, സകല ശത്രുക്കളെയും തന്‍െറ പാദസേവ കരാക്കുന്നതുവരെ അവിടുന്നു വാഴേണ്ടിയിരിക്കുന്നു.

Verse 26: മരണമെന്ന അവസാനശത്രുവും നശിപ്പിക്കപ്പെട്ടിരിക്കുന്നു.

Verse 27: ദൈവം സമസ്‌തവും അധീനമാക്കി തന്‍െറ പാദത്തിന്‍കീഴാക്കിയിരിക്കുന്നു. എന്നാല്‍, സമസ്‌തവും അധീനമാക്കി എന്നു പറയുമ്പോള്‍ അവ അധീനമാക്കിയവന്‍ ഒഴികെ എന്നതു സ്‌പ ഷ്‌ടം.

Verse 28: സമസ്‌തവും അവിടുത്തേക്ക്‌ അധീനമായിക്കഴിയുമ്പോള്‍ സമസ്‌തവും തനിക്ക്‌ അധീനമാക്കിയവന്‌ പുത്രന്‍തന്നെയും അധീനനാകും. ഇത്‌ ദൈവം എല്ലാവര്‍ക്കും എല്ലാമാകേണ്ടതിനുതന്നെ.

Verse 29: അല്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി ജ്‌ഞാ നസ്‌നാനം സ്വീകരിക്കുന്നതു കൊണ്ട്‌ എന്താണര്‍ഥമാക്കുന്നത്‌? മരിച്ചവര്‍ ഉയിര്‍പ്പിക്കപ്പെടുന്നില്ലെങ്കില്‍ മരിച്ചവര്‍ക്കുവേണ്ടി എന്തിനു ജ്‌ഞാനസ്‌നാനം സ്വീകരിക്കണം?

Verse 30: ഞങ്ങള്‍ തന്നെയും എന്തിനു സദാസമയ വും അപകടത്തെ അഭിമുഖീഭവിക്കണം?

Verse 31: സഹോദരരേ, നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവില്‍ നിങ്ങളെക്കുറിച്ച്‌ എനിക്കുള്ള അഭിമാനത്തെ ആധാരമാക്കി ഞാന്‍ പറയുന്നു, ഞാന്‍ പ്രതിദിനം മരിച്ചുകൊണ്ടിരിക്കുന്നു.

Verse 32: മാനുഷികമായിപ്പറഞ്ഞാല്‍, എഫേസോസില്‍വച്ചു വന്യമൃഗങ്ങളോടു പോരാടിയതുകൊണ്ട്‌ എനിക്കെന്തു പ്രയോജനം? മരിച്ചവര്‍ക്കു പുനരുത്‌ഥാനമില്ലെങ്കില്‍ നമുക്കു തിന്നുകയും കുടിക്കുകയും ചെയ്യാം; എന്തെന്നാല്‍, നാളെ നമ്മള്‍ മരിച്ചുപോകും. നിങ്ങള്‍ വഞ്ചിതരാകരുത്‌.

Verse 33: അധമമായ സംസര്‍ഗം സദാചാരങ്ങളെ ദുഷിപ്പിക്കും.

Verse 34: നിങ്ങള്‍ നീതിപൂര്‍വം സമചിത്തതപാലിക്കയും പാപം വര്‍ജിക്കയും ചെയ്യുവിന്‍. ചിലര്‍ക്കുദൈവത്തെപ്പറ്റി ഒരറിവുമില്ല. നിങ്ങളെ ലജ്‌ജിപ്പിക്കാനാണ്‌ ഞാന്‍ ഇതു പറയുന്നത്‌.

Verse 35: ആരെങ്കിലും ചോദിച്ചേക്കാം: മരിച്ചവര്‍ എങ്ങനെയാണ്‌ ഉയിര്‍പ്പിക്കപ്പെടുക? ഏതുതരം ശരീരത്തോടുകൂടെയായിരിക്കും അവര്‍ പ്രത്യക്‌ഷപ്പെടുക?

Verse 36: വിഡ്‌ഢിയായ മനുഷ്യാ, നീ വിതയ്‌ക്കുന്നത്‌ നശിക്കുന്നില്ലെങ്കില്‍ അതു പുനര്‍ജീവിക്കുകയില്ല.

Verse 37: ഉണ്ടാകാനിരിക്കുന്ന പദാര്‍ഥമല്ല നീ വിതയ്‌ക്കുന്നത്‌; ഗോതമ്പിന്‍െറ യോ മറ്റു വല്ല ധാന്യത്തിന്‍െറ യോ വെറുമൊരു മണിമാത്രം.

Verse 38: എന്നാല്‍, ദൈവം തന്‍െറ ഇഷ്‌ടമനുസരിച്ച്‌ ഓരോ വിത്തിനും അതിന്‍േറ തായ ശരീരം നല്‍കുന്നു.

Verse 39: എല്ലാ ശരീരവും ഒന്നുപോലെയല്ല. മനുഷ്യരുടേത്‌ ഒന്ന്‌, മൃഗങ്ങളുടേതു മറ്റൊന്ന്‌, പക്ഷികളുടേത്‌ വേറൊന്ന്‌, മത്‌സ്യങ്ങളുടേതു വേറൊന്ന്‌.

Verse 40: സ്വര്‍ഗീയ ശരീരങ്ങളുണ്ട്‌; ഭൗമികശരീരങ്ങളുമുണ്ട്‌; സ്വര്‍ഗീയശരീരങ്ങളുടെ തേജസ്‌സ്‌ ഒന്ന്‌; ഭൗമിക ശരീരങ്ങളുടെ തേജസ്‌സ്‌ മറ്റൊന്ന്‌.

Verse 41: സൂര്യന്‍െറ തേജസ്‌സ്‌ ഒന്ന്‌; ചന്ദ്രന്‍േറ തു മറ്റൊന്ന്‌; നക്‌ഷത്രങ്ങളുടേതു വേറൊന്ന്‌. നക്‌ഷത്രങ്ങള്‍ തമ്മിലും തേജസ്‌സിനു വ്യത്യാസ മുണ്ട്‌.

Verse 42: ഇപ്രകാരംതന്നെയാണു മരിച്ചവരുടെ പുനരുത്‌ഥാനവും. നശ്വരതയില്‍ വിതയ്‌ക്കപ്പെടുന്നു;

Verse 43: അനശ്വരതയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. അവമാനത്തില്‍ വിതയ്‌ക്കപ്പെടുന്നു; മഹിമയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു. ബലഹീ നതയില്‍ വിതയ്‌ക്കപ്പെടുന്നു; ശക്‌തിയില്‍ ഉയിര്‍പ്പിക്കപ്പെടുന്നു.

Verse 44: വിതയ്‌ക്കപ്പെടുന്നതു ഭൗതികശരീരം, പുനര്‍ജീവിക്കുന്നത്‌ ആത്‌മീയശരീരം. ഭൗതികശരീരമുണ്ടെങ്കില്‍ ആത്‌മീയശരീരവുമുണ്ട്‌.

Verse 45: ആദ്യമനുഷ്യനായ ആദം ജീവനുള്ളവനായിത്തീര്‍ന്നു എന്ന്‌ എഴുതപ്പെട്ടിരിക്കുന്നു. അവസാനത്തെ ആദം ജീവദാതാവായ ആത്‌മാവായിത്തീര്‍ന്നു.

Verse 46: എന്നാല്‍, ആദ്യമുള്ളത്‌ ആത്‌മീയനല്ല, ഭൗതികനാണ്‌; പിന്നീട്‌ ആത്‌മീയന്‍.

Verse 47: ആദ്യമനുഷ്യന്‍ ഭൂമിയില്‍ നിന്നുള്ള ഭൗമികനാണ്‌; രണ്ടാമത്തെ മനുഷ്യനോ സ്വര്‍ഗത്തില്‍നിന്നുള്ളവന്‍.

Verse 48: ഭൂമിയില്‍നിന്നുള്ള വന്‍ എങ്ങനെയോ അങ്ങനെതന്നെ ഭൗമികരും; സ്വര്‍ഗത്തില്‍നിന്നുള്ളവന്‍ എങ്ങനെയോ അങ്ങനെതന്നെ സ്വര്‍ഗീയരും.

Verse 49: നമ്മള്‍ ഭൗമികന്‍െറ സാദൃശ്യം ധരിച്ചതുപോലെതന്നെ സ്വര്‍ഗീയന്‍െറ സാദൃശ്യവും ധരിക്കും.

Verse 50: സഹോദരരേ, ശരീരത്തിനോ രക്‌തത്തിനോ ദൈവരാജ്യം അവകാശപ്പെടുത്തുക സാധ്യമല്ലെന്നും നശ്വരമായത്‌ അനശ്വരമായതിനെ അവകാശപ്പെടുത്തുകയില്ലെന്നും ഞാന്‍ പറയുന്നു.

Verse 51: ഇതാ, ഞാന്‍ നിങ്ങളോട്‌ ഒരു രഹസ്യം പറയുന്നു: നാമെല്ലാവരും നിദ്രപ്രാപിക്കുകയില്ല.

Verse 52: അവസാനകാഹളം മുഴങ്ങുമ്പോള്‍, കണ്ണിമയ്‌ക്കുന്നത്ര വേഗത്തില്‍ നാമെല്ലാവരും രൂപാന്തരപ്പെടും. എന്തെന്നാല്‍, കാഹളം മുഴങ്ങുകയും മരിച്ചവര്‍ അക്‌ഷയരായി ഉയിര്‍ക്കുകയും നാമെല്ലാവരും രൂപാന്തരപ്പെടുകയും ചെയ്യും.

Verse 53: നശ്വരമായത്‌ അനശ്വരവും മര്‍ത്യമായത്‌ അമര്‍ത്യവും ആകേണ്ടിയിരിക്കുന്നു.

Verse 54: അങ്ങനെ, നശ്വരമായത്‌ അനശ്വരതയും മര്‍ത്യമായത്‌ അമര്‍ത്യതയും പ്രാപിച്ചുകഴിയുമ്പോള്‍, മരണത്തെ വിജയം ഗ്രസിച്ചു എന്നെഴുതപ്പെട്ടതുയാഥാര്‍ഥ്യമാകും. മരണമേ, നിന്‍െറ വിജയം എവിടെ?

Verse 55: മരണമേ, നിന്‍െറ ദംശനം എവിടെ?

Verse 56: മരണത്തിന്‍െറ ദംശനം പാപവും പാപത്തിന്‍െറ ശക്‌തി നിയമവുമാണ്‌.

Verse 57: നമ്മുടെ കര്‍ത്താവായ യേശുക്രിസ്‌തുവഴി നമുക്കു വിജയം നല്‍കുന്ന ദൈവത്തിനു നന്‌ദി.

Verse 58: അതിനാല്‍, എന്‍െറ വത്‌സലസഹോദരരേ, കര്‍ത്താവില്‍ നിങ്ങളുടെജോലി നിഷ്‌ഫലമല്ലെന്നു ബോധ്യപ്പെട്ട്‌, അവിടുത്തെജോലിയില്‍ സദാ അഭിവൃദ്‌ധി പ്രാപിച്ച്‌ സ്‌ഥിരചിത്തരും അചഞ്ചലരുമായിരിക്കുവിന്‍.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories