1 Corinthians - Chapter 3

Verse 1: സഹോദരരേ, എനിക്കു നിങ്ങളോട്‌, ആത്‌മീയമനുഷ്യരോട്‌ എന്നതുപോലെ സംസാരിക്കാന്‍ സാധിച്ചില്ല. ജഡികമനുഷ്യരോട്‌ എന്നതുപോലെയും ക്രിസ്‌തുവിനെക്കുറിച്ചുള്ള അറിവിന്‍െറ കാര്യത്തില്‍ പൈതങ്ങളോട്‌ എന്നതുപോലെയുമാണ്‌ നിങ്ങളോടു ഞാന്‍ സംസാരിച്ചത്‌.

Verse 2: ഗുരുവായ ഭക്‌ഷണം കഴിക്കാന്‍ ശക്‌തരല്ലാതിരുന്നതിനാല്‍ നിങ്ങള്‍ക്കു ഞാന്‍ പാല്‍ തന്നു. ഇപ്പോഴും നിങ്ങള്‍ ആ അവസ്‌ഥയിലാണ്‌.

Verse 3: എന്തെന്നാല്‍, നിങ്ങള്‍ ഇപ്പോഴും ജഡികമനുഷ്യര്‍ തന്നെ. നിങ്ങളുടെ ഇടയില്‍ അസൂയയും തര്‍ക്കവും നിലനില്‍ക്കുമ്പോള്‍ നിങ്ങള്‍ ജഡികരും സാധാരണക്കാരുമല്ലേ?

Verse 4: ലൗകികരായതുകൊണ്ടല്ലേ നിങ്ങളില്‍ ചിലര്‍ ഞാന്‍ പൗലോസിന്‍െറ ആളാണ്‌ എന്നും ചിലര്‍ ഞാന്‍ അപ്പോളോസിന്‍െറ ആളാണ്‌ എന്നും പറഞ്ഞു നടക്കുന്നത്‌?

Verse 5: അപ്പോളോസ്‌ ആരാണ്‌? പൗലോസ്‌ ആരാണ്‌? കര്‍ത്താവു നിശ്‌ചയിച്ചുതന്നതനുസരിച്ച്‌ നിങ്ങളെ വിശ്വാസത്തിലേക്കു നയി ച്ചശുശ്രൂഷകര്‍ മാത്രം.

Verse 6: ഞാന്‍ നട്ടു; അപ്പോളോസ്‌ നനച്ചു; എന്നാല്‍, ദൈവമാണു വളര്‍ത്തിയത്‌.

Verse 7: അതുകൊണ്ട്‌, നടുന്നവനോ നനയ്‌ക്കുന്നവനോ അല്ല വളര്‍ത്തുന്നവനായ ദൈവത്തിനാണ്‌ പ്രാധാന്യം.

Verse 8: നടുന്നവനും നനയ്‌ക്കുന്നവനും തുല്യരാണ്‌. ജോലിക്കു തക്ക കൂലി ഓരോരുത്തര്‍ക്കും ലഭിക്കും.

Verse 9: ഞങ്ങള്‍ ദൈവത്തിന്‍െറ കൂട്ടുവേലക്കാരാണ്‌; നിങ്ങളാകട്ടെ ദൈവത്തിന്‍െറ വയലും വീടും.

Verse 10: എനിക്കു നല്‍കപ്പെട്ട ദൈവകൃപയനുസരിച്ച്‌, ഒരു വിദഗ്‌ധശില്‍പിയെപ്പോലെ, ഞാന്‍ അടിസ്‌ഥാനമിട്ടു. മറ്റൊരുവന്‍ അതിന്‍മേല്‍ പണിയുകയും ചെയ്യുന്നു. എപ്രകാരമാണ്‌ താന്‍ പണിയുന്നതെന്ന്‌ ഓരോരുത്തരും ഗൗരവപൂര്‍വം ചിന്തിക്കട്ടെ.

Verse 11: യേശുക്രിസ്‌തുവെന്ന അടിസ്‌ഥാനം സ്‌ഥാപിക്കപ്പെട്ടു കഴിഞ്ഞു; അതിനുപുറമേ മറ്റൊന്നു സ്‌ഥാപിക്കാന്‍ ആര്‍ക്കും സാധിക്കുകയില്ല.

Verse 12: ഈ അടിസ്‌ഥാനത്തിന്‍മേല്‍ ആരെങ്കിലും സ്വര്‍ണമോ വെള്ളിയോ രങ്ങളോ തടിയോ പുല്ലോ വയ്‌ക്കോലോ ഉപയോഗിച്ചു പണിതാലും

Verse 13: ഓരോരുത്തരുടെയും പണി പരസ്യമാകും. കര്‍ത്താവിന്‍െറ ദിനത്തില്‍ അതു വിളംബരം ചെയ്യും. അഗ്‌നിയാല്‍ അതു വെളിവാക്കപ്പെടും. ഓരോരുത്തരുടെയും പണി ഏതു തരത്തിലുള്ളതെന്ന്‌ അഗ്‌നി തെളിയിക്കുകയും ചെയ്യും.

Verse 14: ആരുടെ പണി നിലനില്‍ക്കുന്നുവോ അവന്‍ സമ്മാനിതനാകും.

Verse 15: ആരുടെ പണി അഗ്‌നിക്കിരയാകുന്നുവോ അവന്‍ നഷ്‌ടം സഹിക്കേണ്ടിവരും; എങ്കിലും അഗ്‌നിയിലൂടെയെന്ന വണ്ണം അവന്‍ രക്‌ഷപ്രാപിക്കും.

Verse 16: നിങ്ങള്‍ ദൈവത്തിന്‍െറ ആ ലയമാണെന്നും ദൈവാത്‌മാവ്‌ നിങ്ങളില്‍ വസിക്കുന്നുവെന്നും നിങ്ങള്‍ അറിയുന്നില്ലേ?

Verse 17: ദൈവത്തിന്‍െറ ആലയം നശിപ്പിക്കുന്നവനെ ദൈവവും നശിപ്പിക്കും. എന്തെന്നാല്‍, ദൈവത്തിന്‍െറ ആലയം പരിശുദ്‌ധമാണ്‌. ആ ആലയം നിങ്ങള്‍ തന്നെ.

Verse 18: ആരും ആത്‌മവഞ്ചന ചെയ്യാതിരിക്ക ട്ടെ. ആരെങ്കിലും ഈ ലോകത്തില്‍ ജ്‌ഞാനിയെന്നു വിചാരിക്കുന്നപക്‌ഷംയഥാര്‍ഥ ജ്‌ഞാനിയാകേണ്ടതിന്‌ തന്നെത്തന്നെ ഭോഷനാക്കട്ടെ.

Verse 19: എന്തെന്നാല്‍, ഈ ലോകത്തിന്‍െറ വിജ്‌ഞാനം ദൈവത്തിനു ഭോഷത്തമാണ്‌.

Verse 20: അവന്‍ ബുദ്‌ധിശാലികളെ അവരുടെ തന്ത്രങ്ങളില്‍ത്തന്നെ കുടുക്കുന്നു എന്നും ബുദ്‌ധിശാലികളുടെ ആലോചനകള്‍ വ്യര്‍ഥങ്ങളാണെന്നു കര്‍ത്താവ്‌ അറിയുന്നു എന്നും എഴുതപ്പെട്ടിരിക്കുന്നു.

Verse 21: അതിനാല്‍, മനുഷ്യരുടെ പേരില്‍ നിങ്ങള്‍ അഭിമാനിക്കേണ്ടാ. എല്ലാം നിങ്ങളുടെ സ്വന്തമാണ്‌.

Verse 22: പൗലോസും അപ്പോളോസും കേപ്പായും ലോകവും ജീവനും മരണവും ഇപ്പോഴുള്ളവയും ഉണ്ടാകാനിരിക്കുന്നവയും എല്ലാം നിങ്ങളുടേതുതന്നെ.

Verse 23: നിങ്ങളാകട്ടെ ക്രിസ്‌തുവിന്‍േറ തും, ക്രിസ്‌തു ദൈവത്തിന്‍േറ തും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories