1 Corinthians - Chapter 16

Verse 1: ഇനി വിശുദ്‌ധര്‍ക്കുവേണ്ടിയുള്ള സംഭാവനയെപ്പറ്റി പ്രതിപാദിക്കാം. ഗലാത്തിയായിലെ സഭകളോടു ഞാന്‍ നിര്‍ദേശിച്ചതുപോലെ നിങ്ങളും ചെയ്യുവിന്‍.

Verse 2: ഞാന്‍ വരുമ്പോള്‍ പിരിവൊന്നും നടത്താതിരിക്കുന്നതിന്‌ നിങ്ങള്‍ ഓരോരുത്തരും കഴിവനുസരിച്ചുള്ള തുക ആഴ്‌ചയിലെ ആദ്യദിവസം നീക്കിവയ്‌ക്കണം.

Verse 3: ഞാന്‍ വരുമ്പോള്‍, നിങ്ങളുടെ സംഭാവന കൊണ്ടുപോകുന്നതിനുവേണ്ടി നിങ്ങള്‍ അംഗീകരിക്കുന്ന വ്യക്‌തികളെ എഴുത്തുമായി ജറുസലെമിലേക്കയച്ചുകൊള്ളാം.

Verse 4: ഞാന്‍ കൂടെ പോകേണ്ട ആവശ്യമുണ്ടെങ്കില്‍ അവര്‍ എന്നോടൊപ്പം പോരട്ടെ.

Verse 5: ഞാന്‍ മക്കെദോനിയായില്‍ പോയിട്ട്‌ നിങ്ങളെ സന്‌ദര്‍ശിക്കുന്നതാണ്‌. എനിക്ക്‌ അവിടെ പോകേണ്ടതുണ്ട്‌.

Verse 6: ഞാന്‍ നിങ്ങളുടെ കൂടെ കുറെനാള്‍, ഒരുപക്‌ഷേ ശീതകാലം മുഴുവന്‍, ചെലവഴിച്ചെന്നുവരാം. തദവസരത്തില്‍, എന്‍െറ തുടര്‍ന്നുള്ള എല്ലായാത്ര കള്‍ക്കും വേണ്ട സഹായം ചെയ്‌തുതരാന്‍ നിങ്ങള്‍ക്കു കഴിഞ്ഞേക്കും.

Verse 7: നിങ്ങളെ തിടുക്കത്തില്‍ സന്‌ദര്‍ശിച്ചുപോരാന്‍ ഞാന്‍ ഇഷ്‌ടപ്പെടുന്നില്ല. കര്‍ത്താവ്‌ അനുവദിക്കുമെങ്കില്‍ കുറെനാള്‍ നിങ്ങളോടൊത്തു കഴിയാമെന്ന്‌ ഞാന്‍ ആശിക്കുന്നു.

Verse 8: പന്തക്കുസ്‌താവരെ ഞാന്‍ എഫേസോസില്‍ താമസിക്കും.

Verse 9: ഫലപ്രദമായ പ്രവര്‍ത്തനത്തിനുള്ള ഒരു വലിയ വാതില്‍ എനിക്കു തുറന്നുകിട്ടിയിട്ടുണ്ട്‌. പ്രതിയോഗികളും വളരെയാണ്‌.

Verse 10: തിമോത്തേയോസ്‌ നിങ്ങളുടെ അടുത്തുവരുമ്പോള്‍ നിങ്ങളുടെയിടയില്‍ നിര്‍ഭയനായി കഴിയാന്‍ അവനു സാഹചര്യങ്ങള്‍ ഉണ്ടാക്കിക്കൊടുക്കണം. അവനും എന്നെപ്പോലെ കര്‍ത്താവിന്‍െറ ജോലിയില്‍ വ്യാപൃതനാണല്ലോ.

Verse 11: ആകയാല്‍, ആരും അവനെ നിന്‌ദിക്കാന്‍ ഇടയാകരുത്‌. എന്‍െറ അടുത്തു വേഗം മടങ്ങിവരേണ്ടതിന്‌ സമാധാനത്തില്‍ അവനെയാത്രയാക്കണം. സഹോദരരോടൊപ്പം അവനെ ഞാന്‍ പ്രതീ ക്‌ഷിക്കുന്നു.

Verse 12: മറ്റു സഹോദരരോടൊത്ത്‌ നിങ്ങളെ സന്‌ദര്‍ശിക്കണമെന്ന്‌ ഞാന്‍ നമ്മുടെ സഹോദരന്‍ അപ്പോളോസിനെ വളരെ നിര്‍ബന്‌ധിച്ചതാണ്‌. എന്നാല്‍, ഈ അവസരത്തില്‍ നിങ്ങളുടെ അടുത്തുവരാന്‍ അവന്‌ ഒട്ടും മനസ്‌സില്ലായിരുന്നു; സൗകര്യപ്പെടുമ്പോള്‍ വന്നുകൊള്ളും.

Verse 13: നിങ്ങള്‍ ജാഗരൂകരായിരിക്കുവിന്‍. വിശ്വാസത്തില്‍ ഉറച്ചുനില്‍ക്കുവിന്‍; പൗരുഷ വും കരുത്തും ഉള്ളവരായിരിക്കുവിന്‍.

Verse 14: നിങ്ങളുടെ സകല കാര്യങ്ങളും സ്‌നേഹത്തോടെ നിര്‍വഹിക്കുവിന്‍.

Verse 15: സഹോദരരേ, സ്‌തേഫാനാസിന്‍െറ കുടുംബാംഗങ്ങളാണ്‌ അക്കായിയായിലെ ആദ്യഫലങ്ങളെന്നും അവര്‍ വിശുദ്‌ധരുടെ ശുശ്രൂഷയ്‌ക്കായി തങ്ങളെത്തന്നെ സമര്‍പ്പിച്ചുവെന്നും നിങ്ങള്‍ അറിഞ്ഞിരിക്കണമെന്നു ഞാന്‍ അഭ്യര്‍ഥിക്കുന്നു.

Verse 16: ഇപ്രകാരമുള്ളവരെയും എന്നോടു സഹകരിച്ച്‌ അധ്വാനിക്കുന്ന എല്ലാവരെയും നിങ്ങള്‍ അനുസരിക്കണമെന്ന്‌ ഞാന്‍ നിങ്ങളോട്‌ അപേക്‌ഷിക്കുന്നു.

Verse 17: സ്‌തേഫാനാസും ഫൊര്‍ത്തുനാത്തൂസും ആകായിക്കോസും വന്നതില്‍ ഞാന്‍ ആഹ്ലാദിക്കുന്നു. എന്തെന്നാല്‍, നിങ്ങളുടെ അസാന്നിധ്യം അവര്‍ പരിഹരിച്ചു.

Verse 18: അവര്‍ എന്‍െറയും നിങ്ങളുടെയും ആത്‌മാവിനെ ഉന്‍മേഷപ്പെടുത്തി. ഇങ്ങനെയുള്ളവരെ നിങ്ങള്‍ അംഗീകരിക്കണം.

Verse 19: ഏഷ്യയിലെ സഭകള്‍ നിങ്ങളെ അഭിവാദനം ചെയ്യുന്നു. അക്വീലായും പ്രിസ്‌ക്കായും അവരുടെ വീട്ടിലുള്ള സഭയും കര്‍ത്താവില്‍ നിങ്ങളെ ഹൃദയപൂര്‍വം അഭിവാദനംചെയ്യുന്നു.

Verse 20: സകല സഹോദരരും നിങ്ങളെ അഭിവാദനം ചെയ്യുന്നു. നിങ്ങള്‍ വിശുദ്‌ധ ചുംബനത്താല്‍ അന്യോന്യം അഭിവാദനം ചെയ്യുവിന്‍.

Verse 21: പൗലോസായ ഞാന്‍ സ്വന്തം കൈപ്പടയില്‍ അഭിവാദനം രേഖപ്പെടുത്തുന്നു.

Verse 22: ആരെങ്കിലും കര്‍ത്താവിനെ സ്‌നേഹിക്കുന്നില്ലെങ്കില്‍ അവന്‍ ശപിക്കപ്പെട്ടവനാകട്ടെ! ഞങ്ങളുടെ കര്‍ത്താവേ, വന്നാലും!

Verse 23: കര്‍ത്താവായ യേശുവിന്‍െറ കൃപ നിങ്ങളോടു കൂടെ ഉണ്ടായിരിക്കട്ടെ!

Verse 24: യേശുക്രിസ്‌തുവില്‍ എന്‍െറ സ്‌നേഹം നിങ്ങളെല്ലാവരോടുംകൂടെ ഉണ്ടായിരിക്കട്ടെ!

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories