Verse 1: ഇനി, വിഗ്രഹങ്ങള്‍ക്ക് അര്‍പ്പി ച്ചഭക്‌ഷണ സാധനങ്ങളെപ്പറ്റി പറയാം. ഇക്കാര്യത്തില്‍ നമുക്ക് അറിവുണ്ടെന്നാണല്ലോ സങ്കല്‍പം. അറിവ് അഹന്തജനിപ്പിക്കുന്നു; സ്‌നേഹമോ ആത്‌മീയോത്‌കര്‍ഷം വരുത്തുന്നു.
Verse 2: അറി വുണ്ടെന്നു ഭാവിക്കുന്നവന്‍ അറിയേണ്ടത് അറിയുന്നില്ല.
Verse 3: എന്നാല്‍, ദൈവം തന്നെ സ്‌നേഹിക്കുന്നവനെ അംഗീകരിക്കുന്നു.
Verse 4: വിഗ്രഹങ്ങള്‍ക്കര്‍പ്പി ച്ചഭക്‌ഷണസാധനങ്ങളെപ്പറ്റിയാണെങ്കില്‍, ലോകത്തില്‍ വിഗ്രഹമെന്നൊന്നില്ലെന്നും ഏകദൈവമല്ലാതെ മറ്റൊരു ദൈവമില്ലെന്നും നമുക്കറിയാം.
Verse 5: ദൈവങ്ങള്‍ എന്നു വിളിക്കപ്പെടുന്നവര്‍ ആകാശത്തിലും ഭൂമിയിലും ഉണ്ടെന്നിരിക്കട്ടെ - അങ്ങനെ പല ദേവന്‍മാരും നാഥന്‍മാരും ഉണ്ടല്ലോ -
Verse 6: എങ്കിലും, നമുക്ക് ഒരു ദൈവമേയുള്ളൂ. ആരാണോ സര്‍വവും സൃഷ്‌ടിച്ചത്, ആര്‍ക്കുവേണ്ടിയാണോ നാം ജീവിക്കുന്നത്, ആ പിതാവ്. ഒരു കര്‍ത്താവേനമുക്കുള്ളൂ. ആരിലൂടെയാണോ സര്‍വവും ഉളവായത്, ആരിലൂടെയാണോ നാം നിലനില്‍ക്കുന്നത്, ആ യേശുക്രിസ്‌തു.
Verse 7: എങ്കിലും ഈ അറിവ് എല്ലാവര്‍ക്കുമില്ല. ഇതുവരെ വിഗ്രഹങ്ങളുമായി ബന്‌ധപ്പെട്ടു ജീവി ച്ചചിലര്‍ ഭക്‌ഷിക്കുന്നത് വിഗ്രഹാരാധകരുടെ മനോഭാവത്തോടെയാണ്. അവരുടെ മനസ്‌സാക്‌ഷി ദുര്‍ബലമാകയാല്‍ അതു മലിനമായിത്തീരുന്നു.
Verse 8: ഭക്‌ഷണം നമ്മെദൈവത്തോട് അടുപ്പിക്കുകയില്ല. ഭക്‌ഷിക്കാതിരിക്കുന്നതുകൊണ്ട് നമ്മള്‍ കൂടുതല്‍ അയോഗ്യരോ ഭക്‌ഷിക്കുന്നതുകൊണ്ട് കൂടുതല്‍ യോഗ്യരോ ആകുന്നുമില്ല.
Verse 9: നിങ്ങളുടെ സ്വാതന്ത്യ്രം ബലഹീനര്‍ക്ക് ഏതെങ്കിലും വിധത്തില്‍ ഇടര്‍ച്ചയ്‌ക്കു കാരണമാകാതിരിക്കാന്‍ സൂക്‌ഷിക്കണം.
Verse 10: എന്തെന്നാല്‍, അറിവുള്ളവനായ നീ വിഗ്രഹാലയത്തില്‍ ഭക്‌ഷ ണത്തിനിരിക്കുന്നതായി ദുര്‍ബലമനസ്‌സാക്‌ഷിയുള്ള ഒരുവന്‍ കണ്ടാല്‍ വിഗ്രഹങ്ങള്‍ക്കര്‍പ്പി ച്ചഭക്‌ഷണസാധനം കഴിക്കാന്‍ അത് അവനു പ്രാത്‌സാഹനമാകയില്ലേ?
Verse 11: അങ്ങനെ നിന്‍െറ അറിവ് ക്രിസ്‌തു ആര്‍ക്കുവേണ്ടി മരിച്ചോ ആ ബലഹീനസഹോദരനു നാശ കാരണമായിത്തീരുന്നു.
Verse 12: ഇപ്രകാരം, സഹോദരര്‍ക്കെതിരായി പാപംചെയ്യുമ്പോഴും അവരുടെ ദുര്‍ബലമനസ്‌സാക്‌ഷിയെ മുറിപ്പെടുത്തുമ്പോഴും നീ ക്രിസ്‌തുവിനെതിരായി പാപം ചെയ്യുന്നു.
Verse 13: അതിനാല്‍, ഭക്‌ഷണം എന്‍െറ സഹോദരനു ദുഷ്‌പ്രരണയ്‌ക്കു കാരണമാകുന്നെങ്കില്‍, അങ്ങനെ സംഭവിക്കാതിരിക്കാന്‍വേണ്ടി ഞാന്‍ ഒരിക്കലും മാംസം ഭക്‌ഷിക്കുകയില്ല.