Verse 1: കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തു: അഹറോന്‍െറ പുത്രന്‍മാരായ പുരോഹിതന്‍മാരോടു പറയുക, പുരോഹിതന്‍മാരിലാരും തങ്ങളുടെ ജനങ്ങളില്‍ മൃതരായവര്‍ക്കുവേണ്ടി സ്വയം അശുദ്‌ധരാകരുത്.
Verse 2: എന്നാല്‍, തന്‍െറ അടുത്ത ചാര്‍ച്ചക്കാരെപ്രതി - പിതാവ്, മാതാവ്, മകന്‍ , മകള്‍, സഹോദരന്‍ എന്നിവരെ പ്രതി - അവന്‍ സ്വയം മാലിന്യം ഏറ്റുകൊള്ളട്ടെ.
Verse 3: അതുപോലെ, കന്യകയായ സഹോദരിയെപ്രതിയും. അവിവാഹിതയായ അവള്‍ അവനു ബന്‌ധപ്പെട്ടവളാണ്.
Verse 4: അവന്‍ തന്‍െറ ജനങ്ങളില്‍ പ്രമുഖനായിരിക്കുകയാല്‍ തന്നെത്തന്നെ മലിനനാക്കുകയോ അശുദ്‌ധനാക്കുകയോ അരുത്.
Verse 5: ദുഃഖസൂചകമായി പുരോഹിതന്‍മാര്‍ തല മുണ്‍ഡനം ചെയ്യുകയോ താടി വടിക്കുകയോ ശരീരത്തില്‍ മുറിവുണ്ടാക്കുകയോ അരുത്.
Verse 6: ദൈവത്തിന്‍െറ മുന്‍പില്‍ അവര്‍ വിശുദ്‌ധരായിരിക്കണം. ദൈവത്തിന്‍െറ നാമം അശുദ്‌ധമാക്കരുത്. അവരാണ് ദൈവമായ കര്‍ത്താവിനു ദഹനബലികളും ഭോജന ബലികളും അര്‍പ്പിക്കുന്നത്. അതുകൊണ്ട് അവര്‍ വിശുദ്‌ധരായിരിക്കണം.
Verse 7: അവര്‍വേശ്യയെയോ അശുദ്‌ധയാക്കപ്പെട്ടവളെയോ ഭര്‍ത്താവ് ഉപേക്‌ഷിച്ചവളെയോ വിവാഹംചെയ്യരുത്. എന്തെന്നാല്‍, പുരോഹിതന്‍ദൈവസന്നിധിയില്‍ വിശുദ്‌ധനായിരിക്കണം.
Verse 8: നിന്‍െറ ദൈവത്തിനു കാഴ്‌ചയപ്പം സമര്‍പ്പിക്കുന്നതിനാല്‍ നീ അവനെ വിശുദ്‌ധീകരിക്കണം. അവന്‍ നിനക്കു വിശുദ്‌ധനായിരിക്കണം. കാരണം, നിങ്ങളെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവായ ഞാന്‍ പരിശുദ്‌ധനാണ്.
Verse 9: പുരോഹിതന്‍െറ മകള്‍ പരസംഗംചെയ്‌ത് തന്നെത്തന്നെ മലിനയാക്കിയാല്‍ അവള്‍ തന്‍െറ പിതാവിനെ അശുദ്‌ധനാക്കുന്നു. അവളെ അഗ്‌നിയില്‍ ദഹിപ്പിക്കണം.
Verse 10: അഭിഷേകതൈലം തലയില്‍ ഒഴിക്കപ്പെട്ടവനും വിശുദ്‌ധവസ്‌ത്രങ്ങള്‍ ധരിക്കാന്‍ പ്രതിഷ്‌ഠിക്കപ്പെട്ടവനും സഹോദരന്‍മാരില്‍ പ്രധാന പുരോഹിതനുമായവന്‍ തന്‍െറ തല നഗ്‌നമാക്കുകയോ വസ്‌ത്രം കീറുകയോ അരുത്.
Verse 11: അവന്‍ ശവശരീരങ്ങള്‍, സ്വന്തം മാതാവിന്‍െറ യോ പിതാവിന്‍െറ യോ തന്നെ ആയാലും, സ്‌പര്‍ശിക്കുകയോ അവയാല്‍ തന്നെത്തന്നെ അശുദ്‌ധനാക്കുകയോ അരുത്.
Verse 12: അവന്‍ വിശുദ്‌ധസ്‌ഥലം വിട്ടു പുറത്തുപോകുകയോ ദൈവത്തിന്‍െറ വിശുദ്‌ധസ്‌ഥലം അശുദ്‌ധമാക്കുകയോ അരുത്. എന്തെന്നാല്‍, ദൈവത്തിന്‍െറ അഭിഷേകതൈലത്തിന്‍െറ കിരീടം അവന്‍െറ മേല്‍ ഉണ്ട്.
Verse 13: ഞാനാണ് കര്‍ത്താവ്. കന്യകയെ ആയിരിക്കണം അവന്‍ ഭാര്യയായി സ്വീകരിക്കുന്നത്.
Verse 14: വിധവ, ഉപേക്‌ഷിക്കപ്പെട്ടവള്‍, മലിനയാക്കപ്പെട്ടവള്‍, വേശ്യ എന്നിവരെ അവന്‍ വിവാഹം ചെയ്യരുത്; സ്വജനത്തില്‍നിന്ന് ഒരു കന്യകയെവേണം അവന്‍ ഭാര്യയായി സ്വീകരിക്കാന്‍.
Verse 15: അങ്ങനെ അവന്‍ തന്‍െറ മക്കളെ സ്വജനങ്ങളുടെ ഇടയില്‍ അശുദ്‌ധരാക്കാതിരിക്കട്ടെ. ഞാനാണ് അവനെ വിശുദ്‌ധീകരിക്കുന്ന കര്‍ത്താവ്.
Verse 16: കര്‍ത്താവ് മോശയോട് അരുളിച്ചെയ്‌തു:
Verse 17: അഹറോനോടു പറയുക, നിന്‍െറ സന്താനപരമ്പരയില്‍ എന്തെങ്കിലും അംഗവൈകല്യമുള്ളവര്‍ ദൈവത്തിനു കാഴ്‌ചയപ്പം അര്‍പ്പിക്കാന്‍ അടുത്തുവരരുത്.
Verse 18: കുരുടന്‍, മുടന്തന്‍, വികൃതമായ മുഖമുള്ളവന്‍, പതിഞ്ഞതോ അധികം പൊന്തിനില്‍ക്കുന്നതോ ആയ മൂക്കുള്ളവന്‍,
Verse 19: ഒടിഞ്ഞകൈയോ കാലോ ഉള്ളവന്‍, തീരെ പൊക്കം കുറഞ്ഞവന്‍, കാഴ്‌ചയ്‌ക്കു തകരാറുള്ളവന്‍, ചൊറിയോ ചുണങ്ങോ ഉള്ളവന്‍,
Verse 20: ഉടഞ്ഞവൃഷണങ്ങള്‍ ഉള്ളവന്‍ എന്നിവര്‍ അടുത്തു വരരുത്.
Verse 21: പുരോഹിതനായ അഹറോന്‍െറ സന്തതികളില്‍ അംഗവൈകല്യമുള്ള ഒരുവനും കര്‍ത്താവിനു ദഹനബലിയര്‍പ്പിക്കാന്‍ അടുത്തു വരരുത്.
Verse 22: എന്നാല്‍, ദൈവത്തിന്‍െറ വിശുദ്‌ധവും അതിവിശുദ്‌ധവുമായ അപ്പം അവനു ഭക്‌ഷിക്കാം.
Verse 23: അവന്‍ ബലിപീഠത്തെയോ തിരശ്‌ശീലയെയോ സമീപിക്കരുത്. എന്‍െറ വിശുദ്‌ധപേടകം അശുദ്‌ധമാകാതിരിക്കേണ്ടതിന് വികലാംഗന്‍ അവിടെ വരരുത്. കാരണം, കര്‍ത്താവായ ഞാനാണ് അവയെ വിശുദ്‌ധീകരിക്കുന്നത്.
Verse 24: അഹറോനോടും പുത്രന്‍മാരോടും ഇസ്രായേല്‍ജനത്തോടും മോശ ഇക്കാര്യം പറഞ്ഞു.