Leviticus - Chapter 7

Verse 1: അതിവിശുദ്‌ധമായ പ്രായശ്‌ചിത്തബലിക്കുള്ള നിയമമിതാണ്‌:

Verse 2: ദഹനബലിക്കുള്ള മൃഗത്തെ കൊല്ലുന്ന സ്‌ഥലത്തുവച്ചുതന്നെ പ്രായശ്‌ചിത്തബലിക്കുള്ള മൃഗത്തെയും കൊല്ലണം. അതിന്‍െറ രക്‌തം ബലിപീഠത്തിനു ചുറ്റും തളിക്കണം.

Verse 3: അതിന്‍െറ മേദസ്‌സു മുഴുവനും - ആന്തരികാവയവങ്ങളെ പൊതിഞ്ഞിരിക്കുന്നതും അരക്കെട്ടിനോടു ചേര്‍ന്നുള്ള വൃക്കകളിലുള്ളതും -

Verse 4: ഇരുവൃക്കകളുംകൊഴുത്ത വാലും കരളിന്‍മേലുള്ള നെയ്‌വ ലയും എടുക്കണം.

Verse 5: പുരോഹിതന്‍ അവ കര്‍ത്താവിനായി ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു പ്രായശ്‌ചിത്തബലിയാണ്‌.

Verse 6: പുരോഹിതവംശത്തില്‍പ്പെട്ട എല്ലാ പുരുഷന്‍മാര്‍ക്കും അതു ഭക്‌ഷിക്കാം. വിശുദ്‌ധ സ്‌ഥലത്തുവച്ചു വേണം അതു ഭക്‌ഷിക്കാന്‍.

Verse 7: അത്‌ അതിവിശുദ്‌ധമാണ്‌. പ്രായശ്‌ചിത്ത ബലി പാപപരിഹാരബലിപോലെ തന്നെയാണ്‌. അവയുടെ നിയമവും ഒന്നുതന്നെ. ബലിവസ്‌തു പരിഹാരകര്‍മം ചെയ്യുന്ന പുരോഹിതനുള്ളതാണ്‌.

Verse 8: ആര്‍ക്കെങ്കിലും വേണ്ടി ദഹനബലിയായി അര്‍പ്പിക്കപ്പെടുന്ന മൃഗത്തിന്‍െറ തുകല്‍ ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്‌.

Verse 9: അടുപ്പിലോ ഉരുളിയിലോ വറചട്ടിയിലോ പാകപ്പെടുത്തിയ ധാന്യബലി വസ്‌തുക്കളെല്ലാം ബലിയര്‍പ്പിക്കുന്ന പുരോഹിതനുള്ളതാണ്‌.

Verse 10: എണ്ണ ചേര്‍ത്തതുംചേര്‍ക്കാത്തതുമായ എല്ലാ ധാന്യബലിവസ്‌തുക്കളും അഹറോന്‍െറ പുത്രന്‍മാര്‍ക്കെല്ലാവര്‍ക്കും ഒന്നുപോലെ അവകാശപ്പെട്ടതാണ്‌.

Verse 11: കര്‍ത്താവിനു സമര്‍പ്പിക്കുന്ന സമാധാനബലിയുടെ നിയമം ഇതാണ്‌:

Verse 12: കൃത ജ്‌ഞതാപ്രകാശനത്തിനുവേണ്ടിയാണ്‌ ഒരുവന്‍ അത്‌ അര്‍പ്പിക്കുന്നതെങ്കില്‍, എണ്ണചേര്‍ത്ത പുളിപ്പില്ലാത്ത അപ്പവും എണ്ണപുര ട്ടിയ പുളിപ്പില്ലാത്ത അടയും നേരിയമാവില്‍ എണ്ണചേര്‍ത്തു കുഴച്ചു ചുട്ട അപ്പവുമാണ്‌ കൃതജ്‌ഞതാബലിയോടു ചേര്‍ത്തു സമര്‍പ്പിക്കേണ്ടത്‌.

Verse 13: കൃതജ്‌ഞതാപ്രകാശനത്തിനുള്ള സമാധാനബലിയോടുകൂടി പുളിപ്പുള്ള അപ്പവും കാഴ്‌ചയര്‍പ്പിക്കണം.

Verse 14: ഓരോ ബലിയര്‍പ്പണത്തിലും കര്‍ത്താവിനു കാഴ്‌ചയായി ഓരോ അപ്പം നല്‍കണം. അത്‌ സമാധാന ബലിമൃഗത്തിന്‍െറ രക്‌തം തളിക്കുന്ന പുരോ ഹിതനുള്ളതാണ്‌.

Verse 15: കൃതജ്‌ഞതാപ്രകാശ നത്തിനുള്ള സമാധാനബലിമൃഗത്തിന്‍െറ മാംസം ബലിയര്‍പ്പിക്കുന്ന ദിവസംതന്നെ ഭക്‌ഷിക്കണം. അതില്‍ ഒട്ടും പ്രഭാതംവരെ ബാക്കിവയ്‌ക്കരുത്‌.

Verse 16: എന്നാല്‍, ബലി നേര്‍ച്ചയോ സ്വാഭീഷ്‌ടക്കാഴ്‌ചയോ ആയിട്ടാണ്‌ അര്‍പ്പിക്കുന്നതെങ്കില്‍ അര്‍പ്പിക്കുന്ന ദിവസം തന്നെ അതു ഭക്‌ഷിക്കണം. അവശേഷിക്കുന്നതു പിറ്റേ ദിവസം ഭക്‌ഷിക്കാം.

Verse 17: ബലിമൃഗത്തിന്‍െറ മാംസം മൂന്നാം ദിവസവും അവശേഷിക്കുന്നുവെങ്കില്‍ അത്‌ അഗ്‌നിയില്‍ ദഹിപ്പിക്കണം.

Verse 18: സമാധാനബലിയുടെ മാംസം മൂന്നാം ദിവസം ഭക്‌ഷിക്കയാണെങ്കില്‍ ബലി സ്വീകരിക്കപ്പെടുകയില്ല. സമര്‍പ്പകന്‌ അതിന്‍െറ ഫലം ലഭിക്കുകയുമില്ല. അത്‌ അശുദ്‌ധമായിരിക്കും. ഭക്‌ഷിക്കുന്നവന്‍ കുറ്റമേല്‍ക്കേണ്ടിവരും.

Verse 19: അശുദ്‌ധവസ്‌തുക്കളുടെ സ്‌പര്‍ശമേറ്റ മാംസം ഭക്‌ഷിക്കരുത്‌. അതു തീയില്‍ ദഹിപ്പിച്ചുകളയണം. ശുദ്‌ധിയുള്ള എല്ലാവര്‍ക്കും മാംസം ഭക്‌ഷിക്കാം.

Verse 20: എന്നാല്‍, അശുദ്‌ധനായിരിക്കേ ആരെങ്കിലും കര്‍ത്താവിന്‌ അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്‌ഷിച്ചാല്‍ അവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

Verse 21: അശുദ്‌ധമായ ഏതെങ്കിലുമൊന്നിനെ, മാനുഷിക മാലിന്യത്തെയോ അശുദ്‌ധമായ മൃഗത്തെയോ നിന്‌ദ്യമായ എന്തെങ്കിലും അശുദ്‌ധവസ്‌തുവിനെയോ, സ്‌പര്‍ശിച്ചതിനുശേഷം കര്‍ത്താവിന്‌ അര്‍പ്പിക്കപ്പെട്ട സമാധാനബലിയുടെ മാംസം ഭക്‌ഷിക്കുന്നവന്‍ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കപ്പെടണം.

Verse 22: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:

Verse 23: ഇസ്രായേല്‍ജനത്തോടു പറയുക, നിങ്ങള്‍ കാളയുടെയോ ചെമ്മരിയാടിന്‍െറ യോ കോലാടിന്‍െറ യോ മേദസ്‌സു ഭക്‌ഷിക്കരുത്‌.

Verse 24: ചത്തതോ വന്യമൃഗങ്ങള്‍ കൊന്നതോ ആയ മൃഗത്തിന്‍െറ മേദസ്‌സു ഒരു കാരണവശാലും ഭക്‌ഷിക്കരുത്‌. അതു മറ്റാവശ്യങ്ങള്‍ക്ക്‌ ഉപയോഗിക്കാം.

Verse 25: കര്‍ത്താവിനു ദഹനബലിയായി അര്‍പ്പി ച്ചമൃഗത്തിന്‍െറ മേദസ്‌സ്‌ ആരെങ്കിലും ഭക്‌ഷിച്ചാല്‍ അവനെ സ്വജനത്തില്‍നിന്നു വിച്‌ഛേദിക്കണം.

Verse 26: നിങ്ങള്‍ എവിടെ പാര്‍ത്താലും പക്‌ഷിയുടെയോ മൃഗത്തിന്‍െറ യോ രക്‌തം ഭക്‌ഷിക്കരുത്‌.

Verse 27: രക്‌തം ഭക്‌ഷിക്കുന്നവന്‍ സ്വജനത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

Verse 28: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:

Verse 29: ഇസ്രായേല്‍ജനത്തോടു പറയുക, കര്‍ത്താവിനു സമാധാനബലിയര്‍പ്പിക്കുന്നവന്‍ തന്‍െറ ബലിവസ്‌തുവില്‍ ഒരു ഭാഗം അവിടുത്തേക്കു പ്രത്യേക കാഴ്‌ചയായികൊണ്ടുവരണം.

Verse 30: കര്‍ത്താവിനുള്ള ദഹനബലിവസ്‌തുക്കള്‍ സ്വന്തം കൈകളില്‍ത്തന്നെ അവന്‍ കൊണ്ടുവരട്ടെ. ബലിമൃഗത്തിന്‍െറ നെഞ്ചോടൊപ്പം മേദസ്‌സും കൊണ്ടുവരണം. നെഞ്ച്‌ അവിടുത്തെ മുന്‍പില്‍ നീരാജനം ചെയ്യണം.

Verse 31: മേദസ്‌സ്‌ പുരോഹിതന്‍ ബലിപീഠത്തില്‍ വച്ച്‌ ദഹിപ്പിക്കണം. എന്നാല്‍, നെഞ്ച്‌ അഹറോനും പുത്രന്‍മാര്‍ക്കുമുള്ളതാണ്‌.

Verse 32: സമാധാനബലിക്കുള്ള മൃഗത്തിന്‍െറ വലത്തെ കുറക്‌ പ്രത്യേക കാഴ്‌ചയായി പുരോഹിതനു നല്‌കണം.

Verse 33: വലത്തെ കുറക്‌ സമാധാനബലിയുടെ രക്‌തവും മേദസ്‌സും അര്‍പ്പിക്കുന്ന അഹറോന്‍െറ പുത്രനുള്ളതാണ്‌.

Verse 34: നീരാജനംചെയ്‌ത നെഞ്ചും അര്‍പ്പി ച്ചകുറകും ഇസ്രായേല്‍ജനത്തില്‍നിന്നുള്ള ശാശ്വതാവകാശമായി സമാധാനബലിയില്‍നിന്ന്‌ അഹറോനും പുത്രന്‍മാര്‍ക്കും ഞാന്‍ നല്‍കിയിരിക്കുന്നു.

Verse 35: അഹറോനും പുത്രന്‍മാരും കര്‍ത്താവിന്‍െറ പുരോഹിതരായി ശുശ്രൂഷചെയ്യാന്‍ അഭിഷിക്‌തരായ ദിവസം, അവിടുത്തെ ദഹനബലികളില്‍നിന്ന്‌ അവര്‍ക്കു ലഭി ച്ചഓഹരിയാണിത്‌.

Verse 36: ഇത്‌ അവര്‍ക്കു നല്‍കണമെന്ന്‌ അവരുടെ അഭിഷേകദിവസം കര്‍ത്താവ്‌ ഇസ്രായേല്‍ജനത്തോടു കല്‍പിച്ചിട്ടുണ്ട്‌. ഇതു തലമുറതോറും അവരുടെ ശാശ്വതാവകാശമാണ്‌.

Verse 37: ദഹനബലി, ധാന്യബലി, പാപപരിഹാരബലി, പ്രായശ്‌ചിത്തബലി, സമാധാന ബലി, അഭിഷേകം എന്നിവ സംബന്‌ധിച്ചുള്ള നിയമമാണിത്‌.

Verse 38: സീനായ്‌ മരുഭൂമിയില്‍വച്ച്‌ തനിക്കു ബലികളര്‍പ്പിക്കണമെന്ന്‌ ഇസ്രായേല്‍ക്കാരോടു കല്‍പിച്ചനാളിലാണ്‌ സീനായ്‌ മലയില്‍വച്ച്‌ കര്‍ത്താവു മോശ യോട്‌ ഇങ്ങനെ ആജ്‌ഞാപിച്ചത്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories