Ezekiel - Chapter 48

Verse 1: ഗോത്രങ്ങളുടെ പേരുകള്‍ ഇവയാണ്‌: വടക്കേ അതിര്‍ത്തിയിലാരംഭിച്ച്‌ കടല്‍മുതല്‍ ഹെത്‌ലോണ്‍വഴി ഹമാത്തിന്‍െറ കവാടംവരെയും ഹമാത്തിനു നേരേ ദമാസ്‌ക്കസിന്‍െറ വടക്കേ അതിര്‍ത്തിയിലുള്ള ഹസാര്‍ഏനോന്‍ വരെയും കിഴക്കുപടിഞ്ഞാറു വ്യാപിച്ചു കിടക്കുന്ന ദാന്‍ ആണ്‌ ഒരു ഭാഗം.

Verse 2: അതിനോടുചേര്‍ന്ന്‌ കിഴക്കേ അറ്റംമുതല്‍ പടിഞ്ഞാറേ അറ്റംവരെ ആഷേറിന്‍െറ ഓഹരിയാണ്‌.

Verse 3: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ്‌ നഫ്‌താലിയുടേത്‌.

Verse 4: അ തിനോടു ചേര്‍ന്നു കിഴക്കുമുതല്‍ പടിഞ്ഞാ റുവരെ മാനാസ്‌സെയുടെ ഓഹരിയാണ്‌.

Verse 5: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെയാണ്‌ എഫ്രായിമിന്‍െറ അവ കാശം.

Verse 6: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടഞ്ഞാറുവരെ റൂബന്‍െറ ഓഹരിയാണ്‌.

Verse 7: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ യൂദായുടെ ഓഹരി.

Verse 8: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇരുപത്തയ്യായിരം മുഴം വീതിയിലും ഒരു ഗോത്രത്തിന്‍െറ ഓഹരിയുടേതിന്‌ തുല്യമായ നീളത്തിലും കിഴക്കുപടിഞ്ഞാ റായി നിങ്ങള്‍ നീക്കിവയ്‌ക്കുന്ന ഒരു ഭാഗം; അതിനു മധ്യേയായിരിക്കും വിശുദ്‌ധമന്‌ദിരം.

Verse 9: കര്‍ത്താവിനുവേണ്ടി നിങ്ങള്‍ മാറ്റിവയ്‌ക്കുന്ന സ്‌ഥലത്തിന്‍െറ നീളം ഇരുപത്ത യ്യായിരം മുഴവും വീതി പതിനായിരം മുഴവും ആയിരിക്കണം.

Verse 10: വിശുദ്‌ധ ഓഹരിയായി നീക്കിവയ്‌ക്കേണ്ടത്‌ ഇവയാണ്‌: വടക്ക്‌ ഇരുപത്തയ്യായിരം മുഴം നീളവും, പടിഞ്ഞാറ്‌ പതിനായിരം മുഴം വീതിയും കിഴക്ക്‌ പതിനായിരം മുഴം വീതിയും തെക്ക്‌ ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഒരു ഭാഗം പുരോഹിതന്‍മാര്‍ക്കായി നീക്കിവയ്‌ക്കണം. അതിന്‍െറ മധ്യത്തിലായിരിക്കണം കര്‍ത്താവിന്‍െറ വിശുദ്‌ധമന്‌ദിരം.

Verse 11: ഇസ്രായേല്‍വംശവും ലേവ്യരും വഴിതെറ്റിയപ്പോള്‍ അവരോടൊപ്പം മാര്‍ഗഭ്രംശം സംഭവിക്കാതെ എന്‍െറ ആലയത്തിന്‍െറ ചുമതല വഹി ച്ചഅഭിഷിക്‌തപുരോഹിതരായ സാദോക്കിന്‍െറ പുത്രന്‍മാര്‍ക്കുള്ളതാണിത്‌.

Verse 12: ലേവ്യരുടെ അതിര്‍ത്തിയോടു ചേര്‍ന്ന്‌ വിശുദ്‌ധ ഓഹരിയില്‍നിന്ന്‌ വേര്‍തിരിച്ചെടുത്ത അതിവിശുദ്‌ധമായ ഓ ഹരിയാണ്‌ അവരുടേത്‌.

Verse 13: പുരോഹിതന്‍മാരുടെതിനോടു ചേര്‍ന്ന്‌ ഇരുപത്തയ്യായിരം മുഴം നീളത്തിലും പതിനായിരം മുഴം വീതിയിലും ഒരു ഓഹരി ലേവ്യര്‍ക്കുണ്ടായിരിക്കണം. ആകെ നീളം ഇരുപത്തയ്യായിരം മുഴവും. വീതി പതിനായിരം മുഴവും.

Verse 14: അവര്‍ അതു വില്‍ക്കുകയോ കൈമാറ്റം ചെയ്യുകയോ അരുത്‌. ദേശത്തിന്‍െറ ഈ വിശിഷ്‌ട ഭാഗം അവര്‍ അന്യാധീനപ്പെടുത്തിക്കളയരുത്‌. എന്തെന്നാല്‍ അതു കര്‍ത്താവിനു വിശുദ്‌ധമാണ്‌.

Verse 15: ശേഷി ച്ചഅയ്യായിരം മുഴം വീതിയും ഇരുപത്തയ്യായിരം മുഴം നീളവുമുള്ള ഭാഗം പട്ടണത്തിലെ സാധാരണ ആവശ്യത്തിനും താമ സത്തിനും പ്രാന്തപ്രദേശത്തിനും വേണ്ടിയാണ്‌. നഗരം അതിന്‍െറ മദ്‌ധ്യത്തിലായിരിക്കണം.

Verse 16: അതിന്‍െറ അളവുകള്‍ ഇതായിരിക്കണം: വടക്കും തെക്കും കിഴക്കും പടിഞ്ഞാറും നാലായിരത്തിയഞ്ഞൂറു മുഴംവീതം.

Verse 17: നഗരത്തിനൊരു തുറസ്‌സായ സ്‌ഥലമുണ്ടായിരിക്കണം. വടക്കും തെക്കും കിഴക്കും പടിഞ്ഞാറും ഇരുനൂറ്റമ്പതു മുഴം വീതം.

Verse 18: വിശുദ്‌ധ ഓഹരിയുടെ അരികുചേര്‍ന്ന്‌ മിച്ചമുള്ളത്‌ കിഴക്കും പടിഞ്ഞാറും പതിനായിരം മുഴം വീതമായിരിക്കണം. അവിടത്തെ ഉത്‌പന്നങ്ങള്‍ നഗരത്തിലെ ജോലിക്കാര്‍ക്ക്‌ ഭക്‌ഷ ണത്തിനുള്ളതാണ്‌.

Verse 19: ഇസ്രായേലിലെ എല്ലാ ഗോത്രത്തിലുംപെട്ട നഗരത്തിലെ കൃഷിക്കാര്‍ അതില്‍ കൃഷി ചെയ്യണം.

Verse 20: നിങ്ങള്‍ നീക്കിവയ്‌ക്കുന്ന മുഴുവന്‍ ഭാഗവും - വിശുദ്‌ധ ഓഹരിയും നഗരസ്വത്തും കൂടി- ഇരുപത്തയ്യായിരം മുഴത്തില്‍ സമചതുരമായിരിക്കണം.

Verse 21: വിശുദ്‌ധ ഓഹരിക്കും നഗരസ്വത്തിനും ഇരുവശത്തും ശേഷിക്കുന്ന ഭാഗം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയുടെ ഇരുപത്തയ്യായിരം മുഴം സ്‌ഥലത്തുനിന്ന്‌ കിഴക്കേ അതിരുവരെയും പടിഞ്ഞാറേ അതിരുവരെയും ഗോത്രങ്ങളുടെ ഓഹരികള്‍ക്കു സമാന്തരമായി വ്യാപിച്ചു കിടക്കുന്ന സ്‌ഥലം രാജാവിനുള്ളതാണ്‌. വിശുദ്‌ധ ഓഹരിയും ദേവാലയത്തിനുള്ള വിശുദ്‌ധസ്‌ഥലവും അതിന്‍െറ നടുക്കായിരിക്കും.

Verse 22: നഗരത്തിന്‍െറയും ലേവ്യരുടെയും സ്വത്തുക്കള്‍ രാജാവിന്‍െറ ഓഹരിയുടെ മധ്യത്തിലായിരിക്കണം. രാജാവിന്‍െറ ഓഹരി യൂദായുടെയും ബഞ്ചമിന്‍െറയും അതിരുകള്‍ക്കിടയിലും.

Verse 23: ബാക്കിയുള്ള ഗോത്രങ്ങളുടെ ഓഹരി: കിഴക്കു മുതല്‍ പടിഞ്ഞാറുവരെ ബഞ്ചമിന്‍െറ ഭാഗം.

Verse 24: അതിനോടു ചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറു വരെയാണ്‌ ശിമയോന്‍െറ ഓഹരി.

Verse 25: അതിനോടു ചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഇസാക്കറിന്‍െറ ഓഹരി.

Verse 26: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ സെബുലൂന്‍െറ ഓഹരി.

Verse 27: അതിനോടുചേര്‍ന്ന്‌ കിഴക്കുമുതല്‍ പടിഞ്ഞാറുവരെ ഗാദിന്‍െറ ഓഹരി.

Verse 28: ഗാദിന്‍െറ അതിരിനോടുചേര്‍ന്ന്‌ തെക്കോട്ട്‌ താമാര്‍മുതല്‍ മെറിബത്‌കാദെഷ്‌ജലാശയംവരെയും അവിടെനിന്ന്‌ ഈജിപ്‌തുതോടുവഴി മഹാസമുദ്രംവരെയുമാണ്‌ തെക്കേ അതിര്‍ത്തി.

Verse 29: ഇസ്രായേല്‍ഗോത്രങ്ങളുടെയിടയില്‍ പൈതൃകാവകാശമായി നിങ്ങള്‍ വിഭജിച്ചെടുക്കേണ്ട ദേശമിതാണ്‌. ഇവയാണ്‌ അവരുടെ ഓഹരികള്‍ -ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Verse 30: പട്ടണത്തിന്‍െറ പുറത്തേക്കുള്ള കവാടങ്ങള്‍: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള വടക്കുവശത്ത്‌ മൂന്നു കവാടങ്ങള്‍ -

Verse 31: റൂബന്‍െറയും യൂദായുടെയും ലേവിയുടെയും ഓരോന്ന്‌. ഇസ്രായേല്‍ ഗോത്രങ്ങളുടെ പേരിലാണ്‌ കവാടങ്ങള്‍ അറിയപ്പെടുക.

Verse 32: നാലായിരത്തിയഞ്ഞൂറുമുഴം നീളമുള്ള കിഴക്കുവശത്ത്‌ മൂന്നു കവാടങ്ങള്‍ - ജോസഫിന്‍െറയും ബഞ്ചമിന്‍െറയും ദാനിന്‍െറയും.

Verse 33: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള തെക്കുവശത്ത്‌ മൂന്നു കവാടങ്ങള്‍ - ശിമയോന്‍െറയും ഇസാക്കറിന്‍െറയും സെബുലൂന്‍െറയും.

Verse 34: നാലായിരത്തിയഞ്ഞൂറു മുഴം നീളമുള്ള പ ടിഞ്ഞാറുവശത്ത്‌ മൂന്നു കവാടങ്ങള്‍ വേഗാദിന്‍െറയും ആഷേറിന്‍േറ യും നഫ്‌താലിയുടെയും.

Verse 35: നഗരത്തിന്‍െറ ചുറ്റളവ്‌ പതി നെണ്ണായിരം മുഴമായിരിക്കണം. ഇനിമേല്‍ നഗരത്തിന്‍െറ പേര്‌യാഹ്‌വെഷാമാ എന്നായിരിക്കും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories