Numbers - Chapter 34

Verse 1: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:

Verse 2: ഇസ്രായേല്‍ജനത്തോടു പറയുക: നിങ്ങള്‍ എത്തിച്ചേരാന്‍പോകുന്നതും ഞാന്‍ നിങ്ങള്‍ക്ക്‌ അവകാശമായി തരുന്നതുമായ കാനാന്‍ദേശത്തിന്‍െറ അതിരുകള്‍ ഇവയാണ്‌:

Verse 3: തെക്കേ അതിര്‌ ഏദോമിന്‍െറ അ തിര്‍ത്തിയിലുള്ള സിന്‍മരുഭൂമി ആയിരിക്കും. കിഴക്ക്‌ ഉപ്പുകടലിന്‍െറ അറ്റത്തായിരിക്കും അതാരംഭിക്കുക.

Verse 4: അവിടെനിന്നു തെക്കോട്ട്‌, അക്രാബിം ചരുവിലേക്കു തിരിഞ്ഞു സിന്‍മരുഭൂമി കടന്നു തെക്കുള്ള കാദെഷ്‌ബര്‍ണയായിലും അവിടെനിന്നു തിരിഞ്ഞ്‌ അസാര്‍ അദ്‌ദാര്‍, ഹസ്‌മോണ്‍ ഇവ കടന്ന്‌,

Verse 5: ഈജിപ്‌തിലെ അരുവിക്കുനേരേ തിരിഞ്ഞു കടലില്‍ച്ചെന്ന്‌ അതവസാനിക്കും.

Verse 6: പടിഞ്ഞാറേഅതിര്‍ത്തി മഹാസമുദ്രവും അതിന്‍െറ തീരവും ആയിരിക്കും.

Verse 7: നിങ്ങളുടെ വടക്കേ അതിര്‌, മഹാസമുദ്രം മുതല്‍ ഹോര്‍മലവരെയും

Verse 8: അവിടെനിന്നു ഹമാത്തിന്‍െറ കവാടത്തിലൂടെ സേദാദ്‌ വരെയും,

Verse 9: അവിടെനിന്നു സിഫ്രാന്‍ കടന്നു ഹസാര്‍ ഏനാന്‍ വരെയും ആണ്‌.

Verse 10: കിഴക്കേ അതിര്‌ ഹസാര്‍ ഏനാനില്‍ ആരംഭിച്ചു ഷെഫാമിലൂടെ

Verse 11: താഴോട്ട്‌ ആയിന്‍െറ കിഴക്കു റിബ്‌ളാ വരെ എത്തി, വീണ്ടും താഴോട്ടിറങ്ങി കിഴക്കു കിന്നേരത്തു കടലിന്‍െറ കിഴക്കേ തീരത്ത്‌ എത്തി,

Verse 12: ജോര്‍ദാന്‍ വഴി ഉപ്പുകടലില്‍ അവസാനിക്കും. ഇവയായിരിക്കും അതിരുകള്‍.

Verse 13: മോശ ഇസ്രായേല്‍ ജനത്തോടു പറഞ്ഞു: നിങ്ങളുടെ ഒമ്പതരഗോത്രങ്ങള്‍ക്കുകൊടുക്കാന്‍ കര്‍ത്താവു കല്‍പിച്ചിട്ടുള്ളതും നിങ്ങള്‍ കുറിയിട്ട്‌ അവകാശപ്പെടുത്തേണ്ടതുമായ ദേശം ഇതാണ്‌.

Verse 14: റൂബന്‍, ഗാദ്‌ ഗോത്രങ്ങളും മനാസ്സെയുടെ അര്‍ധഗോത്രങ്ങളും

Verse 15: ജോര്‍ദാനിക്കരെ ജറീക്കോയുടെ കിഴക്കുവശത്ത്‌ അവകാശം സ്വീകരിച്ചുകഴിഞ്ഞല്ലോ.

Verse 16: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു :

Verse 17: പുരോഹിതന്‍ എലെയാസറും നൂനിന്‍െറ മകന്‍ ജോഷ്വയുമാണ്‌ നിങ്ങള്‍ക്കു ദേശം അവകാശമായി വിഭജിച്ചുതരേണ്ടത്‌.

Verse 18: അവരോടൊപ്പം ഓരോ ഗോത്രത്തിലുംനിന്ന്‌ ഓരോ നേതാവിനെ തിരഞ്ഞെടുക്കണം.

Verse 19: താഴെ പറയുന്നവരാണ്‌ അവര്‍: യൂദാ ഗോത്രത്തില്‍നിന്നു യഫുന്നയുടെ മകന്‍ കാലെബ്‌,

Verse 20: ശിമയോന്‍ഗോത്രത്തില്‍നിന്ന്‌ അ മ്മിഹൂദിന്‍െറ മകന്‍ ഷെമുവേല്‍,

Verse 21: ബഞ്ച മിന്‍ഗോത്രത്തില്‍നിന്നു കിസ്‌ലോന്‍െറ മകന്‍ എലിദാദ്‌,

Verse 22: ദാന്‍ഗോത്രത്തില്‍നിന്നു യൊഗ്‌ളിയുടെ മകന്‍ ബുക്കി,

Verse 23: ജോസഫിന്‍െറ പുത്രന്‍മാരില്‍ മനാസ്സെയുടെ ഗോത്രത്തില്‍നിന്ന്‌ എഫൊദിന്‍െറ മകന്‍ ഹന്നിയേല്‍,

Verse 24: എഫ്രായിംഗോത്രത്തില്‍നിന്നു ഷിഫ്‌താന്‍െറ മകന്‍ കെമുവേല്‍,

Verse 25: സെബുലൂണ്‍ഗോത്രത്തില്‍നിന്നു പര്‍നാക്കിന്‍െറ മകന്‍ എലിസാഫാന്‍,

Verse 26: ഇസാക്കര്‍ ഗോത്രത്തില്‍നിന്ന്‌ അസ്സാന്‍െറ മകന്‍ പല്‍തിയേല്‍,

Verse 27: ആഷേര്‍ ഗോത്രത്തില്‍നിന്നു ഷെലോമിയുടെ മകന്‍ അഹിഹൂദ്‌,

Verse 28: നഫ്‌താലിഗോത്രത്തില്‍നിന്ന്‌ അമ്മിഹൂദിന്‍െറ മകന്‍ പെദാഹേല്‍.

Verse 29: ഇസ്രായേല്‍ജനത്തിനു കാനാന്‍ ദേശത്ത്‌ അവ കാശം ഭാഗിച്ചു കൊടുക്കുന്നതിനു കര്‍ത്താവു നിയമിച്ചത്‌ ഇവരെയാണ്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories