Jeremiah - Chapter 5

Verse 1: ജറുസലെമിന്‍െറ തെരുവീഥികളില്‍ ചുറ്റി നടന്ന്‌ അന്വേഷിക്കുക; പൊതുസ്‌ഥലങ്ങള്‍ പരിശോധിക്കുക. നീതി പ്രവര്‍ത്തിക്കുകയും സത്യം അന്വേഷിക്കുകയും ചെയ്യുന്ന ഒരുവനെയെങ്കിലും കണ്ടുമുട്ടിയാല്‍ ഞാന്‍ അവളോടു ക്‌ഷമിക്കാം.

Verse 2: കര്‍ത്താവിന്‍െറ നാമത്തിലാണ്‌ ആണയിടുന്നതെങ്കിലും അവര്‍ ചെയ്യുന്നത്‌ കള്ളസത്യമാണ്‌.

Verse 3: കര്‍ത്താവേ, അവിടുത്തെനയനങ്ങള്‍ തേടുന്നതു സത്യത്തെയല്ലേ? അവിടുന്ന്‌ അവരെ പ്രഹരിച്ചു; അവര്‍ക്കു വേദനിച്ചില്ല. അവരെ ക്‌ഷയിപ്പിച്ചു; അവര്‍ തെറ്റുതിരുത്താന്‍ തയ്യാറായില്ല. അവര്‍ തങ്ങളുടെ മുഖങ്ങള്‍ കല്ലിനേക്കാള്‍ കടുപ്പമുള്ളതാക്കി; മടങ്ങിവരാന്‍ അവര്‍ കൂട്ടാക്കിയില്ല.

Verse 4: അപ്പോള്‍ ഞാന്‍ പറഞ്ഞു: ഇവര്‍ സാധുക്കളാണ്‌; ബുദ്‌ധിയില്ലാത്തവര്‍! ഇവര്‍ക്കു കര്‍ത്താവിന്‍െറ വഴിയും ദൈവത്തിന്‍െറ നിയമവും അറിഞ്ഞുകൂടാ.

Verse 5: ഞാന്‍ മഹാന്‍മാരെ സമീപിച്ചു സംസാരിക്കും. അവര്‍ക്കാണെങ്കില്‍ കര്‍ത്താവിന്‍െറ വഴി അറിയാം; ദൈവത്തിന്‍െറ നിയമവും അറിയാം. എന്നാല്‍ അവരെല്ലാവരും ഒന്നുപോലെ തങ്ങളുടെ നുകം തകര്‍ത്തിരുന്നു; കെട്ടുകള്‍ പൊട്ടിച്ചിരുന്നു.

Verse 6: അതുകൊണ്ടു കാട്ടില്‍നിന്നു സിംഹം വന്ന്‌ അവരെ കൊല്ലും. മരുഭൂമിയില്‍നിന്നു ചെന്നായ്‌ വന്ന്‌ അവരെ നശിപ്പിക്കും. പുള്ളിപ്പുലി അവരുടെ പട്ടണങ്ങള്‍ക്കു ചുറ്റും പതിയിരിക്കുന്നു. പുറത്തേക്കിറങ്ങുന്നവനെ അതു പിച്ചിച്ചീന്തും. എന്തെന്നാല്‍, അവരുടെ കുറ്റങ്ങള്‍ നിരവധിയാണ്‌; അവരുടെ അവിശ്വസ്‌തത നിസ്‌സീമമാണ്‌.

Verse 7: ഞാന്‍ നിന്നോട്‌ എങ്ങനെ ക്‌ഷമിക്കും? നിന്‍െറ മക്കള്‍ എന്നെ ഉപേക്‌ഷിച്ചു. ദൈവമല്ലാത്ത ദേവന്‍മാരെക്കൊണ്ട്‌ അവര്‍ ആണയിട്ടു. ഞാന്‍ അവര്‍ക്കു വയറുനിറയെ ഭക്‌ഷണം നല്‍കി. അവരാകട്ടെ വ്യഭിചാരത്തില്‍ മുഴുകി; വേശ്യാഗൃഹങ്ങളില്‍ അവര്‍ സംഘംചേര്‍ന്നു.

Verse 8: തിന്നുമദി ച്ചകുതിരകളാണവര്‍. അയല്‍ക്കാരന്‍െറ ഭാര്യയ്‌ക്കുവേണ്ടി അവര്‍ ഹേഷാരവം മുഴക്കുന്നു.

Verse 9: ഈ പ്രവൃത്തികള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കേണ്ടതല്ലേ?ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ - കര്‍ത്താവ്‌ ചോദിക്കുന്നു.

Verse 10: അവളുടെ മുന്തിരിത്തോട്ടത്തില്‍ കടന്നു നാശം ചെയ്യുവിന്‍; എന്നാല്‍, പാടേ നശിപ്പിക്കരുത്‌. അവളുടെ കമ്പുകള്‍ മുറിച്ചുകളയുവിന്‍; അവയൊന്നും കര്‍ത്താവിന്‍േറതല്ല.

Verse 11: ഇസ്രായേല്‍ഭവനവുംയൂദാഭവനവും എന്നെതീര്‍ത്തും വഞ്ചിച്ചു- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Verse 12: അവര്‍ കര്‍ത്താവിനെ പരിത്യജിച്ചു. അവര്‍ പറഞ്ഞു: അവിടുന്ന്‌ ഒന്നുമല്ല; ഞങ്ങള്‍ക്ക്‌യാതൊരു തിന്‍മയും സംഭവിക്കുകയില്ല.യുദ്‌ധമോ പട്ടിണിയോ ഞങ്ങള്‍ക്ക്‌ അനുഭവിക്കേണ്ടിവരുകയില്ല.

Verse 13: പ്രവാചകന്‍മാര്‍ കാറ്റായിത്തീരും; ദൈവത്തിന്‍െറ വചനം അവരിലില്ല; അവരുടെ ഭീഷണികള്‍ അവരുടെമേല്‍ത്തന്നെ പതിക്കട്ടെ.

Verse 14: സൈന്യങ്ങളുടെ ദൈവമായ കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: അവര്‍ ഇങ്ങനെ പറഞ്ഞതുകൊണ്ട്‌ എന്‍െറ വചനം നിന്‍െറ നാവില്‍ ഞാന്‍ അഗ്‌നിയാക്കും; അവരെ ഞാന്‍ വിറകാക്കും; അഗ്‌നി അവരെ വിഴുങ്ങും.

Verse 15: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു: ഇസ്രായേല്‍ ഭവനമേ, വിദൂരത്തുനിന്ന്‌ ഒരു ജനതയെ നിനക്കെതിരേ ഞാന്‍ കൊണ്ടുവരുന്നു. അജയ്യവും പുരാതനവു മായ ഒരു ജനതയാണത്‌. അവരുടെ ഭാഷ നിനക്കറിഞ്ഞുകൂടാ; അവരുടെ സംസാരം നിനക്കു മനസ്‌സിലാവുകയില്ല.

Verse 16: അവരുടെ ആവനാഴി മരണം വിതയ്‌ക്കുന്നു; അവരെല്ലാവരുംയുദ്‌ധവീരന്‍മാരാണ്‌.

Verse 17: നിന്‍െറ വിളശേഖരവും ഭക്‌ഷ്യവസ്‌തുക്കളും അവര്‍ തിന്നുതീര്‍ക്കും. നിന്‍െറ പുത്രന്‍മാരെയും പുത്രിമാരെയും അവര്‍ വധിക്കും; നിന്‍െറ ആടുമാടുകളെ അവര്‍ ഭക്‌ഷിക്കും. നിന്‍െറ മുന്തിരിച്ചെടികളും അത്തിമരങ്ങളും അവര്‍ നശിപ്പിക്കും. നിന്‍െറ ആലംബമായി നീ കരുതുന്ന സുരക്‌ഷിത നഗരങ്ങളെ അവര്‍ നിലംപരിചാക്കും.

Verse 18: എന്നാല്‍, ആ നാളുകളില്‍പോലും നിന്നെ ഞാന്‍ പൂര്‍ണമായി നശിപ്പിക്കുകയില്ല- കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു.

Verse 19: നമ്മുടെ ദൈവമായ കര്‍ത്താവ്‌ ഇപ്രകാരമെല്ലാം എന്തിനു ഞങ്ങളോടു ചെയ്‌തു എന്ന്‌ നിന്‍െറ ജനം ചോദിക്കുമ്പോള്‍ നീ അവരോടു പറയണം: നിങ്ങള്‍ നിങ്ങളുടെ ദേശത്തുവച്ച്‌ എന്നെ ഉപേക്‌ഷിച്ച്‌ അന്യദേവന്‍മാര്‍ക്കു ശുശ്രൂഷ ചെയ്‌തു. അതുപോലെ നിങ്ങളുടേതല്ലാത്ത ദേശത്തു നിങ്ങള്‍ അന്യര്‍ക്കു ശുശ്രൂഷ ചെയ്യും.

Verse 20: യാക്കോബിന്‍െറ ഭവനത്തില്‍ ഇതു പ്രഘോഷിക്കുക;

Verse 21: യൂദായില്‍ ഇതു വിളിച്ചുപറയുക: ഭോഷരും അവിവേകികളുമായ ജനമേ, ശ്രവിക്കുവിന്‍. കണ്ണുണ്ടായിട്ടും നിങ്ങള്‍ കാണുന്നില്ല; ചെവിയുണ്ടായിട്ടും കേള്‍ക്കുന്നില്ല.

Verse 22: കര്‍ത്താവ്‌ ചോദിക്കുന്നു: നിങ്ങള്‍ക്ക്‌ എന്നെ ഭയമില്ലേ? എന്‍െറ മുന്‍പില്‍ നിങ്ങള്‍ വിറകൊള്ളുന്നില്ലേ? കടലിന്‌ അതിരായി ഞാന്‍ മണല്‍ത്തീരം സ്‌ഥാപിച്ചു, അലംഘ്യമായ അതിര്‍ത്തി. തിരകള്‍ ആഞ്ഞടിച്ചാലും വിജയിക്കുകയില്ല; അവ ആര്‍ത്തിരമ്പിയാലും അതിനെ മറികടക്കുകയില്ല.

Verse 23: എന്നാല്‍ ഈ ജനത്തിന്‍െറ ഹൃദയം കടുപ്പമേറിയതും ധിക്കാരം നിറഞ്ഞതുമാണ്‌. അവര്‍ പുറംതിരിഞ്ഞു പൊയ്‌ക്കളഞ്ഞു.

Verse 24: നമ്മുടെ ദൈവമായ കര്‍ത്താവിനെ നമുക്കു ഭയപ്പെടാം; അവിടുന്ന്‌യഥാസമയം മഴപെയ്യിക്കുന്നു; ശരത്‌കാലവര്‍ഷവും വസന്തകാലവര്‍ഷവും അവിടുന്ന്‌ നല്‍കുന്നു. വിളവെടുപ്പിനുള്ള ആഴ്‌ചകള്‍ തെറ്റാതെ നമുക്കു നിയോഗിച്ചു തരുന്നു എന്ന്‌ അവര്‍ കരുതിയില്ല.

Verse 25: നിങ്ങളുടെ ദുഷ്‌കൃത്യങ്ങള്‍ ഇവയെല്ലാം നിങ്ങള്‍ക്കു നഷ്‌ടപ്പെടുത്തി. നിങ്ങളുടെ പാപങ്ങള്‍ ഈ നന്‍മയെല്ലാം നിങ്ങളില്‍നിന്ന്‌ അകറ്റിയിരിക്കുന്നു.

Verse 26: എന്‍െറ ജനത്തിനിടയില്‍ ദുഷ്‌ടന്‍മാര്‍ കടന്നൂകൂടി, വേടന്‍മാരെപ്പോലെ പതിയിരിക്കുന്നു; അവര്‍ കെണിയൊരുക്കി മനുഷ്യരെ കുടുക്കിലാക്കുന്നു.

Verse 27: കൂട്ടില്‍ പക്‌ഷികളെന്നപോലെ അവരുടെ ഭവനങ്ങളില്‍ വഞ്ചന നിറഞ്ഞിരിക്കുന്നു. അങ്ങനെ അവര്‍ വമ്പന്‍മാരും പണക്കാരുമായി.

Verse 28: അവര്‍ തടിച്ചുകൊഴുത്തു. അവരുടെ ദുഷ്‌ടതയ്‌ക്ക്‌ അതിരില്ല. അവരുടെ വിധികള്‍ നീതിയുക്‌തമല്ല. അനാഥര്‍ക്കുവേണ്ടി അവര്‍ നിലകൊള്ളുന്നില്ല; ദരിദ്രരുടെ അവകാശം സംരക്‌ഷിക്കുന്നില്ല.

Verse 29: ഈ പ്രവൃത്തികള്‍ക്ക്‌ അവരെ ഞാന്‍ ശിക്‌ഷിക്കേണ്ടതല്ലേ? ഇത്തരം ഒരു ജനതയോടു ഞാന്‍ പ്രതികാരം ചെയ്യേണ്ടതല്ലേ - കര്‍ത്താവു ചോദിക്കുന്നു.

Verse 30: ബീഭത്‌സവും സംഭ്രമജനകവുമായ ഒന്ന്‌ നാട്ടില്‍ സംഭവിച്ചിരിക്കുന്നു.

Verse 31: പ്രവാചകന്‍മാര്‍ വ്യാജപ്രവചനങ്ങള്‍ നടത്തുന്നു. അവരുടെ നിര്‍ദേശമനുസരിച്ച്‌ പുരോഹിതന്‍മാര്‍ ഭരിക്കുന്നു. എന്‍െറ ജനത്തിന്‌ അതിഷ്‌ടമാണ്‌. എന്നാല്‍ അവസാനം വരുമ്പോള്‍ നിങ്ങള്‍ എന്തുചെയ്യും?

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories