Jeremiah - Chapter 52

Verse 1: രാജാവായപ്പോള്‍ സെദെക്കിയായ്‌ക്ക്‌ ഇരുപത്തൊന്നു വയസ്‌സുണ്ടായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി ഹമുത്താല്‍ ആയിരുന്നു അവന്‍െറ മാതാവ്‌.

Verse 2: യഹോയാക്കിമിനെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മചെയ്‌തു.

Verse 3: കര്‍ത്താവിന്‍െറ കോപം ജറുസലെമിന്‍െറയും യൂദായുടെയും മേല്‍ നിപതിച്ചു. അവിടുന്ന്‌ അവരെ തന്‍െറ സന്നിധിയില്‍നിന്നു നിഷ്‌കാസനം ചെയ്‌തു. സെദെക്കിയാ ബാബിലോണ്‍രാജാവിനോടു കലഹിച്ചു.

Verse 4: സെദെക്കിയായുടെ ഒന്‍പതാം ഭരണവര്‍ഷം പത്താംമാസം പത്താം ദിവസം ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസര്‍ സൈന്യസമേതം ജറുസലെമിനെതിരേവന്ന്‌ അതിനെ ആക്രമിക്കുകയും ചുറ്റും ഉപരോധമേര്‍പ്പെടുത്തുകയും ചെയ്‌തു.

Verse 5: അവന്‍െറ പതിനൊന്നാംഭരണവര്‍ഷംവരെ ആ ഉപരോധം തുടര്‍ന്നു.

Verse 6: നാലാംമാസം ഒന്‍പതാം ദിവസം നാട്ടില്‍ ഭക്‌ഷണം തീര്‍ന്ന്‌ ക്‌ഷാമം രൂക്‌ഷമായിരിക്കേ അവര്‍ നഗരഭിത്തിയില്‍ വിടവുണ്ടാക്കി.

Verse 7: കല്‍ദായര്‍ നഗരം വളഞ്ഞിരുന്നു, സെദെക്കിയാ പടയാളികളോടുകൂടെ രാത്രിയില്‍ രാജകീയോദ്യാനത്തിനടുത്ത്‌ ഇരുമതിലുകള്‍ക്കിടയിലുള്ള കവാടത്തിലൂടെ പുറത്തുകടന്ന്‌ അരാബായിലേക്കോടി.

Verse 8: എന്നാല്‍, കല്‍ദായസൈന്യം സെദെക്കിയാരാജാവിനെ പിന്തുടര്‍ന്നുചെന്ന്‌ ജറീക്കോസമതലത്തില്‍വച്ച്‌ പിടികൂടി. അവന്‍െറ സൈന്യം ചിതറിപ്പോയി.

Verse 9: അവര്‍ രാജാവിനെ ബന്‌ധിച്ച്‌ ഹമാത്തിലെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്‍െറ അടുത്തുകൊണ്ടുവന്നു. അവന്‍ സെദെക്കിയായുടെമേല്‍ വിധി പ്രസ്‌താവിച്ചു.

Verse 10: ബാബിലോണ്‍രാജാവ്‌ സെദെക്കിയായുടെ പുത്രന്‍മാരെ അവന്‍െറ മുന്‍പില്‍വച്ചു കൊന്നു. യൂദായിലെ പ്രഭുക്കന്‍മാരെയും റിബ്‌ലായില്‍വച്ചു വധിച്ചു.

Verse 11: അവന്‍ സെദെക്കിയായുടെ കണ്ണുകള്‍ ചുഴന്നെടുത്ത്‌ അവനെ ചങ്ങലകള്‍കൊണ്ടു ബന്‌ധിച്ച്‌ ബാബിലോണിലേക്കു കൊണ്ടുപോയി; മരണംവരെ കാരാഗൃഹത്തിലടയ്‌ക്കുകയും ചെയ്‌തു.

Verse 12: അഞ്ചാംമാസം പത്താംദിവസം - ബാബിലോണ്‍ രാജാവായ നബുക്കദ്‌നേസറിന്‍െറ പത്തൊന്‍പതാം ഭരണവര്‍ഷം - നബുക്കദ്‌നേസറിന്‍െറ അംഗരക്‌ഷകപ്രധാനിയായ നെബുസരദാന്‍ ജെറുസലെമില്‍ പ്രവേശിച്ചു.

Verse 13: അവന്‍ കര്‍ത്താവിന്‍െറ ആലയവും രാജകൊട്ടാരവും മറ്റു മാളികകളും അഗ്‌നിക്കിരയാക്കി.

Verse 14: അവനോടൊപ്പമുണ്ടായിരുന്ന കല്‍ദായസൈന്യം ജറുസലെമിനു ചുറ്റുമുള്ള മതിലുകള്‍ തകര്‍ത്തു.

Verse 15: ശില്‍പികളെയും ബാബിലോണ്‍ രാജാവിന്‍െറ പക്‌ഷം ചേര്‍ന്നവരെയും നഗരത്തില്‍ അവശേഷിച്ചവരെയും നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയി.

Verse 16: അതിദരിദ്രരായ ചിലരെ മുന്തിരിത്തോപ്പു സൂക്‌ഷിപ്പുകാരായും അവിടെത്തന്നെ നിയമിച്ചു.

Verse 17: കല്‍ദായര്‍ കര്‍ത്താവിന്‍െറ ഭവനത്തിലെ ഓട്ടുതൂണുകളും ഓടുകൊണ്ടുള്ള ജല സംഭരണിയും ഉടച്ചു കഷണങ്ങളാക്കി ബാബിലോണിലേക്കു കൊണ്ടുപോയി.

Verse 18: കുടങ്ങള്‍, കോരികകള്‍, തിരിയണയ്‌ക്കാനുള്ള കത്രികകള്‍, ചഷകങ്ങള്‍, ധൂപകലശങ്ങള്‍, ദേവാലയശുശ്രൂഷയ്‌ക്ക്‌ ഉപയോഗിക്കുന്ന ഇതര ഓട്ടുപാത്രങ്ങള്‍ ഇവയെല്ലാം അവര്‍ കൈക്കലാക്കി.

Verse 19: കൂടാതെ സ്വര്‍ണമോ വെള്ളിയോ കൊണ്ടു നിര്‍മി ച്ചകോപ്പകള്‍, വറചട്ടികള്‍, തളികകള്‍, കലശങ്ങള്‍, വിളക്കുകാലുകള്‍, ധൂപപാത്രങ്ങള്‍, ക്‌ഷാളനപാത്രങ്ങള്‍ ഇവയും നെബുസരദാന്‍ കൊള്ളയടിച്ചു.

Verse 20: സോളമന്‍രാജാവ്‌ കര്‍ത്താവിന്‍െറ ആലയത്തിനുവേണ്ടി നിര്‍മി ച്ചഇരുതൂണുകളുടെയും ജലസംഭരണിയുടെയും അതിനടിയിലുണ്ടായിരുന്ന പന്ത്രണ്ട്‌ കാളകളുടെയും പീഠങ്ങളുടെയും ഓടിന്‍െറ തൂക്കം തിട്ടപ്പെടുത്തുക അസാധ്യം.

Verse 21: തൂണുകളുടെ ഉയരം പതിനെട്ടു മുഴവും ചുറ്റളവ്‌ പന്ത്രണ്ടുമുഴവും ആയിരുന്നു. നാലു വിരല്‍ കനത്തില്‍ അകം പൊള്ളയായിട്ടാണ്‌ അവ പണിതിരുന്നത്‌.

Verse 22: അവയ്‌ക്ക്‌ ഓടുകൊണ്ടുള്ള മകുടങ്ങളുണ്ടായിരുന്നു; മകുടത്തിന്‍െറ ഉയരം അഞ്ചുമുഴം. ചുറ്റും ഓടുകൊണ്ടു വലപോലെ നിര്‍മി ച്ചചട്ടക്കൂടും മാതളപ്പഴങ്ങളും അതില്‍ ഉണ്ടായിരുന്നു.

Verse 23: രണ്ടു തൂണുകളും ഒന്നുപോലെ ആയിരുന്നു. മകുടത്തിന്‍െറ വശങ്ങളില്‍ തൊണ്ണൂറ്റാറു മാതളപ്പഴങ്ങള്‍ കാണാമായിരുന്നു. ചട്ടക്കൂട്ടില്‍ ആകെ നൂറു മാതളപ്പഴങ്ങളാണ്‌ ഉണ്ടായിരുന്നത്‌.

Verse 24: പ്രധാനപുരോഹിതന്‍ സെരായിയായെയും

Verse 25: സഹപുരോഹിതന്‍ സെഫാനിയായെയും, മൂന്നു വാതില്‍ക്കാവല്‍ക്കാരെയും നഗരത്തില്‍നിന്ന്‌ ഒരു സേനാപതിയെയും രാജാവിന്‍െറ ഉപദേഷ്‌ടാക്കളായി നഗരത്തില്‍ കണ്ട ഏഴുപേരെയും സൈന്യത്തില്‍ ആളെടുക്കുന്ന സൈന്യാധിപന്‍െറ കാര്യദര്‍ശിയെയും ജനത്തില്‍നിന്ന്‌ പട്ടണത്തില്‍ കണ്ട അറുപ തുപേരെയും കാവല്‍പ്പടനായകന്‍ ബന്‌ധന സ്‌ഥരാക്കി.

Verse 26: സേനാനായകനായ നെബുസരദാന്‍ അവരെ റിബ്‌ലായില്‍ ബാബിലോണ്‍ രാജാവിന്‍െറ അടുത്തു കൊണ്ടുവന്നു. അവിടെവച്ചു രാജാവ്‌ അവരെ വധിച്ചു.

Verse 27: അങ്ങനെ യൂദാ സ്വന്തം നാട്ടില്‍നിന്നു നിഷ്‌കാസിതനായി.

Verse 28: നബുക്കദ്‌നേസര്‍ അടിമകളായി പിടിച്ചുകൊണ്ടുപോയവരുടെ എണ്ണമിതാണ്‌: അവന്‍െറ ഏഴാം ഭരണവര്‍ഷം മൂവായിരത്തിയിരുപത്തിമൂന്നു യഹൂദര്‍,

Verse 29: പതിനെട്ടാം ഭരണവര്‍ഷം എണ്ണൂറ്റിമുപ്പത്തിരണ്ടു പേര്‍,

Verse 30: ഇരുപത്തിമൂന്നാം ഭരണവര്‍ഷം നെബുസരദാന്‍ പിടിച്ചുകൊണ്ടുപോയ എഴുനൂറ്റിനാല്‍പ്പത്തിയഞ്ച്‌ യഹൂദര്‍, ആകെ നാലായിരത്തിയറുനൂറുപേര്‍.

Verse 31: എവില്‍മെറോദാക്ക്‌ ബാബിലോണിന്‍െറ ഭരണമേറ്റെടുത്ത വര്‍ഷം യൂദാരാജാവായയഹോയാക്കിനെ കാരാഗൃഹത്തില്‍ നിന്നു മോചിപ്പിച്ചു. അവന്‍െറ കാരാഗൃഹവാസത്തിന്‍െറ മുപ്പത്തിയേഴാം വര്‍ഷം പന്ത്രണ്ടാം മാസം ഇരുപത്തിയഞ്ചാം ദിവസമായിരുന്നു അത്‌.

Verse 32: അവന്‍ യഹോയാക്കിനോടു സൗഹാര്‍ദപൂര്‍വം സംസാരിക്കുകയും ബാബിലോണില്‍ അവനോടൊപ്പമുള്ള രാജാക്കന്‍മാരെക്കാള്‍ ഉയര്‍ന്ന സ്‌ഥാനം നല്‍കുകയും ചെയ്‌തു.

Verse 33: യഹോയാക്കിന്‍ കാരാഗൃഹവസ്‌ത്രങ്ങള്‍ ഉപേക്‌ഷിച്ചു. എല്ലാ ദിവസ വും അവന്‍ രാജാവിനോടൊത്തു ഭക്‌ഷണം കഴിച്ചു.

Verse 34: അവന്‍െറ അനുദിനാവശ്യങ്ങള്‍ മരണംവരെ രാജാവ്‌ നിര്‍വഹിച്ചുപോന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51 52
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories