Proverbs - Chapter 10

Verse 1: ജ്‌ഞാനിയായ മകന്‍ പിതാവിന്‌ആനന്‌ദമണയ്‌ക്കുന്നു; ഭോഷനായ മകനാകട്ടെ അമ്മയ്‌ക്കു ദുഃഖവും.

Verse 2: അന്യായമായി നേടിയ ധനം ഉതകുകയില്ല; നീതിയാകട്ടെ മരണത്തില്‍നിന്നുമോചിപ്പിക്കുന്നു.

Verse 3: നീതിമാന്‍മാര്‍ വിശപ്പ്‌ അനുഭവിക്കാന്‍കര്‍ത്താവ്‌ അനുവദിക്കുകയില്ല; ദുഷ്‌ടരുടെ അതിമോഹത്തെ അവിടുന്ന്‌നിഷ്‌ഫലമാക്കുന്നു.

Verse 4: അലസമായ കരം ദാരിദ്യ്രംവരുത്തിവയ്‌ക്കുന്നു; സ്‌ഥിരോത്‌സാഹിയുടെ കൈസമ്പത്തു നേടുന്നു.

Verse 5: വേനല്‍ക്കാലത്തു കൊയ്‌തെടുക്കുന്നമകന്‍ മുന്‍കരുതലുള്ളവനാണ്‌; കൊയ്‌ത്തുകാലത്ത്‌ ഉറങ്ങുന്ന മകന്‍ അപമാനം വരുത്തിവയ്‌ക്കുന്നു.

Verse 6: നീതിമാന്‍മാരുടെ ശിരസ്‌സില്‍അനുഗ്രഹങ്ങള്‍ കുടികൊള്ളുന്നു; ദുഷ്‌ടരുടെ വായ്‌ അക്രമം മറച്ചുവയ്‌ക്കുന്നു.

Verse 7: നീതിമാന്‍മാരെ സ്‌മരിക്കുന്നത്‌അനുഗ്രഹമാണ്‌; ദുഷ്‌ടരുടെ നാമം ക്‌ഷയിച്ചുപോകുന്നു.

Verse 8: ഹൃദയത്തില്‍ വിവേകമുള്ളവന്‍കല്‍പനകള്‍ ആദരിക്കും; വായാടിയായ ഭോഷന്‍ നാശമടയും.

Verse 9: സത്യസന്‌ധന്‍െറ മാര്‍ഗംസുരക്‌ഷിതമാണ്‌; വഴിപിഴയ്‌ക്കുന്നവന്‍ പിടിക്കപ്പെടും.

Verse 10: തെറ്റിനു നേരേ കണ്ണടയ്‌ക്കുന്നവന്‍ഉപദ്രവം വരുത്തിവയ്‌ക്കുന്നു; ധൈര്യപൂര്‍വം ശാസിക്കുന്നവനാകട്ടെ,സമാധാനം സൃഷ്‌ടിക്കുന്നു.

Verse 11: നീതിമാന്‍മാരുടെ അധരംജീവന്‍െറ ഉറവയാണ്‌; ദുഷ്‌ടന്‍മാരുടേതോ അക്രമത്തെമൂടിവയ്‌ക്കുന്നു.

Verse 12: വിദ്വേഷം കലഹം ഇളക്കി വിടുന്നു; സ്‌നേഹമോ എല്ലാ അപരാധങ്ങളുംപൊറുക്കുന്നു.

Verse 13: അറിവുള്ളവന്‍െറ അധരങ്ങളില്‍ജ്‌ഞാനം കുടികൊള്ളുന്നു; ബുദ്‌ധിശൂന്യന്‍െറ മുതുകില്‍വടിയാണ്‌ വീഴുക.

Verse 14: ജ്‌ഞാനികള്‍ അറിവു സംഭരിച്ചുവയ്‌ക്കുന്നു; ഭോഷന്‍െറ ജല്‍പനം നാശംവരുത്തിവയ്‌ക്കുന്നു.

Verse 15: ബലിഷ്‌ഠമായ നഗരമാണ്‌ധനികന്‍െറ സമ്പത്ത്‌; ദാരിദ്യ്രം ദരിദ്രന്‍െറ നാശവും.

Verse 16: നീതിമാന്‍മാരുടെ പ്രതിഫലംജീവനിലേക്കു നയിക്കുന്നു; ദുഷ്‌ടരുടെ നേട്ടം പാപത്തിലേക്കും.

Verse 17: പ്രബോധനത്തെ ആദരിക്കുന്നവന്‍ജീവനിലേക്കുള്ള പാതയിലാണ്‌; ശാസന നിരസിക്കുന്നവന്‌ വഴി പിഴയ്‌ക്കുന്നു.

Verse 18: വിദ്വേഷം മറച്ചുവച്ചുസംസാരിക്കുന്നവന്‍ കള്ളം പറയുന്നു; അപവാദം പറയുന്നവന്‍മൂഢനാണ്‌.

Verse 19: വാക്കുകള്‍ ഏറുമ്പോള്‍തെറ്റുവര്‍ധിക്കുന്നു; വാക്കുകളെ നിയന്ത്രിക്കുന്നവന്‌വീണ്ടുവിചാരമുണ്ട്‌.

Verse 20: നീതിമാന്‍മാരുടെ നാവ്‌ വിശിഷ്‌ടമായവെള്ളിയാണ്‌; ദുഷ്‌ടരുടെ മനസ്‌സു വിലകെട്ടതും.

Verse 21: നീതിമാന്‍െറ വാക്ക്‌ അനേകരെപോഷിപ്പിക്കുന്നു; മൂഢന്‍ ബുദ്‌ധിശൂന്യതമൂലംമൃതിയടയുന്നു.

Verse 22: കര്‍ത്താവിന്‍െറ അനുഗ്രഹംസമ്പത്തു നല്‍കുന്നു; അവിടുന്ന്‌ അതില്‍ ദുഃഖം കലര്‍ത്തുന്നില്ല.

Verse 23: തെറ്റുചെയ്യുക മൂഢന്‌വെറുമൊരു വിനോദമാണ്‌; അറിവുള്ളവന്‌ വിവേകപൂര്‍വമായപെരുമാറ്റത്തിലാണ്‌ ആഹ്ലാദം.

Verse 24: ദുഷ്‌ടന്‍ ഭയപ്പെടുന്നതുതന്നെഅവനു വന്നുകൂടും; നീതിമാന്‍െറ ആഗ്രഹം സഫലമാകും.

Verse 25: ദുഷ്‌ടന്‍ കൊടുംകാറ്റില്‍നിലംപതിക്കുന്നു; നീതിമാനോ എന്നേക്കും നിലനില്‍ക്കും.

Verse 26: വിനാഗിരി പല്ലിനും, പുക കണ്ണിനുംഎന്നപോലെയാണ്‌ അലസന്‍തന്നെ നിയോഗിക്കുന്നവര്‍ക്കും.

Verse 27: ദൈവഭക്‌തി ആയുസ്‌സ്‌വര്‍ദ്‌ധിപ്പിക്കുന്നു; ദുഷ്‌ടരുടെ ജീവിതകാലംപരിമിതമായിരിക്കും.

Verse 28: നീതിമാന്‍മാരുടെ പ്രത്യാശസന്തോഷപര്യവസായിയാണ്‌; ദുഷ്‌ടരുടെ പ്രതീക്‌ഷ നിഷ്‌ഫലമാകും.

Verse 29: സത്യസന്‌ധമായി പെരുമാറുന്നവന്‌കര്‍ത്താവ്‌ ഉറപ്പുള്ള കോട്ടയാണ്‌; തിന്‍മ പ്രവര്‍ത്തിക്കുന്നവനെഅവിടുന്ന്‌ നശിപ്പിക്കുന്നു.

Verse 30: നീതിമാന്‍മാര്‍ക്ക്‌ ഒരിക്കലുംസ്‌ഥാനഭ്രംശം സംഭവിക്കുകയില്ല;ദുഷ്‌ടര്‍ക്കു ഭൂമിയില്‍ ഇടംകിട്ടുകയില്ല.

Verse 31: നീതിമാന്‍െറ അധരങ്ങളില്‍നിന്ന്‌ജ്‌ഞാനം പുറപ്പെടുന്നു; വഴിപിഴ ച്ചനാവ്‌ വിച്‌ഛേദിക്കപ്പെടും.

Verse 32: നീതിമാന്‍മാരുടെ അധരങ്ങള്‍പഥ്യമായതു പറയുന്നു; ദുഷ്‌ടരുടെ അധരങ്ങളോവഴിപിഴച്ചവയും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories