Proverbs - Chapter 12

Verse 1: ശിക്‌ഷണം ഇഷ്‌ടപ്പെടുന്നവന്‍വിജ്‌ഞാനത്തെയാണ്‌ സ്‌നേഹിക്കുന്നത്‌; ശാസനം വെറുക്കുന്നവന്‍മൂഢനത്ര.

Verse 2: ഉത്തമനായ മനുഷ്യന്‌ കര്‍ത്താവിന്‍െറ അനുഗ്രഹം ലഭിക്കുന്നു; തിന്‍മ നിരൂപിക്കുന്നവനെ അവിടുന്ന്‌ശിക്‌ഷയ്‌ക്കു വിധിക്കുന്നു.

Verse 3: ദുഷ്‌ടതയിലൂടെ ആരും നിലനില്‍പ്‌നേടുന്നില്ല; നീതിമാന്‍മാര്‍ ഒരിക്കലും ഉന്‍മൂലനംചെയ്യപ്പെടുന്നില്ല.

Verse 4: ഉത്തമയായ ഭാര്യ ഭര്‍ത്താവിന്‍െറ കിരീടം; അപമാനം വരുത്തിവയ്‌ക്കുന്നവള്‍അവന്‍െറ അസ്‌ഥികളിലെ അര്‍ബുദവും.

Verse 5: നീതിമാന്‍മാരുടെ ആലോചനകള്‍ന്യായയുക്‌തമാണ്‌; ദുഷ്‌ടരുടെ ഉപദേശങ്ങള്‍ വഞ്ചനാത്‌മകവും.

Verse 6: ദുഷ്‌ടരുടെ വാക്കുകള്‍ രക്‌തത്തിനുപതിയിരിക്കുന്നു; സത്യസന്‌ധരുടെ വാക്കുകള്‍ മനുഷ്യരെമോചിപ്പിക്കുന്നു.

Verse 7: ദുഷ്‌ടര്‍ നിപതിക്കുമ്പോള്‍ നിശ്‌ശേഷം നശിക്കും; നീതിമാന്‍മാരുടെ പരമ്പര നിലനില്‍ക്കും.

Verse 8: സദ്‌ബുദ്‌ധിയുള്ളവന്‍ അതിന്‍െറ പേരില്‍ പ്രശംസിക്കപ്പെടുന്നു; വികടബുദ്‌ധി നിന്‌ദിക്കപ്പെടുന്നു.

Verse 9: ആഹാരത്തിനു വകയില്ലാതിരിക്കേവന്‍പു നടിക്കുന്നവനെക്കാള്‍ ശ്രഷ്‌ഠന്‍ അധ്വാനിച്ച്‌ എളിയനിലയില്‍കഴിയുന്നവനാണ്‌.

Verse 10: നീതിമാന്‍ വളര്‍ത്തൃമൃഗങ്ങളോട്‌ ദയകാട്ടുന്നു; ദുഷ്‌ടന്‍മാരുടെ ഹൃദയം ക്രൂരതനിറഞ്ഞതാണ്‌.

Verse 11: മണ്ണില്‍ അധ്വാനിക്കുന്നവനുയഥേഷ്‌ടംആഹാരം കിട്ടും; പാഴ്‌വേല ചെയ്യുന്നവന്‍ ബുദ്‌ധിശൂന്യനാണ്‌.

Verse 12: ദുഷ്‌ടരുടെ ബലിഷ്‌ഠമായ ഗോപുരംതകര്‍ന്നടിയുന്നു; നീതിമാന്‍മാരാകട്ടെ വേരുറച്ചുനില്‍ക്കുന്നു.

Verse 13: ദുഷ്‌ടന്‍ തന്‍െറ ദുഷിച്ചവാക്കുകളില്‍ത്തന്നെ കുടുങ്ങിപ്പോകുന്നു; നീതിമാന്‍ കുഴപ്പത്തില്‍നിന്ന്‌ രക്‌ഷപെടുന്നു.

Verse 14: ഒരുവന്‌ തന്‍െറ വാക്കുകള്‍ക്ക്‌ നന്‍മപ്രതിഫലമായി ലഭിക്കുന്നു; വേറൊരുവന്‌ തന്‍െറ കരവേലയ്‌ക്ക്‌തക്ക പ്രതിഫലം കിട്ടുന്നു.

Verse 15: ഭോഷന്‍െറ ദൃഷ്‌ടിയില്‍ തന്‍െറ പ്രവൃത്തി ഉത്തമമാണ്‌; വിവേകി ഉപദേശം തേടുന്നു.

Verse 16: ഭോഷന്‍ നീരസം പെട്ടെന്ന്‌ പ്രകടിപ്പിക്കുന്നു; വിവേചനാശീലമുള്ളവന്‍ നിന്‌ദനംവകവയ്‌ക്കുന്നില്ല.

Verse 17: സത്യം പറയുന്നവന്‍ വ്യാജംകൂടാതെ തെളിവു നല്‍കുന്നു; കള്ളസ്‌സാക്‌ഷി വ്യാജം പറയുന്നു.

Verse 18: തുളച്ചുകയറുന്ന വാളുപോലെ,വീണ്ടുവിചാരമില്ലാതെ വാക്കുകള്‍പ്രയോഗിക്കുന്നവരുണ്ട്‌; വിവേകിയുടെ വാക്കുകള്‍ മുറിവുണക്കുന്നു.

Verse 19: സത്യസന്‌ധമായ വാക്ക്‌ എന്നേക്കുംനിലനില്‍ക്കുന്നു; വ്യാജമായ വാക്ക്‌ ക്‌ഷണികമാണ്‌.

Verse 20: തിന്‍മ നിനയ്‌ക്കുന്നവരുടെ ഹൃദയംകുടിലമാണ്‌; നന്‍മ നിരൂപിക്കുന്നവര്‍സന്തോഷമനുഭവിക്കുന്നു.

Verse 21: നീതിമാന്‍മാര്‍ക്ക്‌ അനര്‍ഥം സംഭവിക്കുന്നില്ല; ദുഷ്‌ടര്‍ക്ക്‌ ആപത്ത്‌ ഒഴിയുകയില്ല.

Verse 22: കള്ളം പറയുന്ന അധരങ്ങള്‍കര്‍ത്താവിനു വെറുപ്പാണ്‌; വിശ്വസ്‌തതയോടെ പെരുമാറുന്നവര്‍അവിടുത്തെ സന്തോഷിപ്പിക്കുന്നു.

Verse 23: വിവേകി തന്‍െറ അറിവ്‌ മറച്ചുവയ്‌ക്കുന്നു; ഭോഷന്‍ തന്‍െറ ഭോഷത്തംവിളംബരം ചെയ്യുന്നു.

Verse 24: സ്‌ഥിരോത്‌സാഹിയുടെ കരം ഭരണം നടത്തും. അലസന്‍മാര്‍ അടിമവേല ചെയ്യാന്‍നിര്‍ബന്‌ധിക്കപ്പെടും.

Verse 25: ഉത്‌കണ്‌ഠ ഒരുവന്‍െറ ഹൃദയത്തെനിരുന്‍മേഷമാക്കുന്നു; നല്ലവാക്ക്‌ അവനെ ഉത്തേജിപ്പിക്കുന്നു.

Verse 26: നീതിമാന്‍ തിന്‍മയില്‍നിന്ന്‌ ഒഴിഞ്ഞുമാറുന്നു; ദുഷ്‌ടന്‍െറ പെരുമാറ്റം അവനെത്തന്നെവഴിതെറ്റിക്കുന്നു.

Verse 27: അലസന്‌ തന്‍െറ ഇരയെ പിടികിട്ടുകയില്ല; സ്‌ഥിരോത്‌സാഹിക്ക്‌ അമൂല്യമായസമ്പത്തു ലഭിക്കും.

Verse 28: നീതിയുടെ പാതയിലാണ്‌ ജീവന്‍; അനീതിയുടെ മാര്‍ഗം മരണത്തിലേക്കു നയിക്കുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories