Proverbs - Chapter 13

Verse 1: വിവേകമുള്ള മകന്‍ പിതാവിന്‍െറ ഉപദേശം കേള്‍ക്കുന്നു; പരിഹാസകന്‍ ശാസനം അവഗണിക്കുന്നു.

Verse 2: ഉത്തമനായ മനുഷ്യന്‍ തന്‍െറ വാക്കുകളുടെ സത്‌ഫലം അനുഭവിക്കുന്നു;വഞ്ചകന്‍മാര്‍ അക്രമമാണ്‌ അഭിലഷിക്കുന്നത്‌.

Verse 3: വാക്കുകളില്‍ നിയന്ത്രണം പാലിക്കുന്നവന്‍ തന്‍െറ ജീവന്‍ സുരക്‌ഷിതമാക്കുന്നു; അധരങ്ങളെ നിയന്ത്രിക്കാത്തവന്‍ നാശമടയുന്നു.

Verse 4: എത്ര ആഗ്രഹിച്ചാലും അലസന്‌ ഒന്നും കിട്ടുന്നില്ല; സ്‌ഥിരോത്‌സാഹിക്കു സമൃദ്‌ധമായി ലഭിക്കുന്നു.

Verse 5: നീതിമാന്‍ കാപട്യത്തെ വെറുക്കുന്നു; ദുഷ്‌ടന്‍ ലജ്‌ജയും അഭിമാനവുംവെടിഞ്ഞു പ്രവര്‍ത്തിക്കുന്നു.

Verse 6: സത്യസന്‌ധമായി പെരുമാറുന്നവനെനീതി കാത്തുകൊള്ളും; ദുഷ്‌ടനെ പാപം നിലംപതിപ്പിക്കുന്നു,

Verse 7: ഒരുവന്‍ ധനികനെന്നു നടിക്കുന്നു,എങ്കിലും അവന്‌യാതൊന്നും ഇല്ല. അപരന്‍ ദരിദ്രനെന്നു നടിക്കുന്നു,എങ്കിലും അവനു ധാരാളം സമ്പത്തുണ്ട്‌.

Verse 8: ജീവന്‍ വീണ്ടെടുക്കാനുള്ളമോചനദ്രവ്യമാണു മനുഷ്യന്‌ സമ്പത്ത്‌; എന്നാല്‍, ദരിദ്രന്‌ മോചനത്തിനു മാര്‍ഗമില്ല.

Verse 9: നീതിമാന്‍െറ ദീപം തെളിഞ്ഞു പ്രകാശിക്കും; ദുഷ്‌ടന്‍െറ വിളക്ക്‌ അണഞ്ഞുപോകും.

Verse 10: താന്തോന്നികള്‍ ഒൗദ്‌ധത്യം നിമിത്തംകലഹമുണ്ടാക്കുന്നു; ഉപദേശം സ്വീകരിക്കുന്നവരോടുകൂടെയാണ്‌ വിവേകം.

Verse 11: അനായാസമായി നേടിയസമ്പത്തു ക്‌ഷയിച്ചുപോകും; അല്‍പ്പാല്‍പ്പമായി കരുതിവയ്‌ക്കുന്നവന്‍ അതു വര്‍ധിപ്പിച്ചുകൊണ്ടിരിക്കും.

Verse 12: സഫലമാകാന്‍ വൈകുന്ന പ്രതീക്‌ഷഹൃദയത്തെ വേദനിപ്പിക്കുന്നു; സഫലമായിക്കഴിഞ്ഞആഗ്രഹംജീവന്‍െറ വൃക്‌ഷമാണ്‌.

Verse 13: ഉപദേശം നിന്‌ദിക്കുന്നവന്‍ തനിക്കുതന്നെ നാശം വരുത്തിവയ്‌ക്കുന്നു; കല്‍പന ആദരിക്കുന്നവന്‌ പ്രതിഫലം ലഭിക്കും.

Verse 14: ജ്‌ഞാനിയുടെ ഉപദേശം ജീവന്‍െറ ഉറവയാണ്‌; മരണത്തിന്‍െറ കെണികളില്‍നിന്ന്‌ഒഴിഞ്ഞുമാറാന്‍ അതു സഹായിക്കുന്നു.

Verse 15: സദ്‌ബുദ്‌ധി പ്രീതി ജനിപ്പിക്കുന്നു; അവിശ്വസ്‌തരുടെ മാര്‍ഗം അവര്‍ക്ക്‌നാശം വരുത്തുന്നു.

Verse 16: വിവേകി എന്തും ആലോചനയോടെ ചെയ്യുന്നു; ഭോഷനാകട്ടെ തന്‍െറ ഭോഷത്തംതുറന്നു കാട്ടുന്നു.

Verse 17: ഒൗചിത്യമില്ലാത്ത ദൂതന്‍ ആളുകളെകുഴപ്പത്തിലാഴ്‌ത്തുന്നു; വിശ്വസ്‌തനായ സന്‌ദേശവാഹകന്‍രഞ്‌ജനം കൈവരുത്തുന്നു.

Verse 18: ഉപദേശം അവഗണിക്കുന്നവന്‌ദാരിദ്യ്രവും അപമാനവും നേരിടുന്നു; ശാസനം ആദരിക്കുന്നവന്‍ബഹുമാനിക്കപ്പെടുന്നു.

Verse 19: നിറവേറിയ അഭിലാഷംആത്‌മാവിനു മാധുര്യമിയറ്റുന്നു; തിന്‍മ വിട്ടൊഴിയുന്നതുഭോഷര്‍ക്ക്‌ അഹിതമാണ്‌.

Verse 20: വിവേകികളോടു സംസര്‍ഗം ചെയ്യുന്നവന്‍ വിവേകിയായിത്തീരുന്നു; ഭോഷരുമായി കൂട്ടുകൂടുന്നവന്‌ഉപദ്രവം നേരിടും.

Verse 21: പാപികളെ ദൗര്‍ഭാഗ്യം പിന്‍തുടരുന്നു; നീതിമാന്‍മാര്‍ക്ക്‌ ഐശ്വര്യംപ്രതിഫലമായി ലഭിക്കുന്നു.

Verse 22: ഉത്തമനായ മനുഷ്യന്‍ തന്‍െറ അവകാശം തലമുറകളിലേക്കു കൈമാറുന്നു; പാപിയുടെ സമ്പത്ത്‌ നീതിമാന്‍മാര്‍ക്കായി സംഭരിക്കപ്പെട്ടതാണ്‌.

Verse 23: ദരിദ്രരുടെ കൈയില്‍ തരിശുനിലം ധാരാളം ആഹാരം ഉത്‌പാദിപ്പിക്കുമായിരുന്നു; എന്നാല്‍, നീതി കെട്ടവന്‍, അതുകൈക്കലാക്കി തരിശിടുന്നു.

Verse 24: മകനെ ശിക്‌ഷകൂടാതെ വളര്‍ത്തുന്നവന്‍ അവനെ വെറുക്കുന്നു; സ്‌നേഹമുള്ള പിതാവ്‌ അവനു ശിക്‌ഷണം നല്‍കാന്‍ ജാഗരൂകത കാട്ടുന്നു.

Verse 25: നീതിമാന്‌ വിശപ്പടക്കാന്‍വേണ്ടത്ര വകയുണ്ട്‌; ദുഷ്‌ടനു പട്ടിണികിടക്കേണ്ടിവരും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories