Proverbs - Chapter 17

Verse 1: കലഹം നിറഞ്ഞവീട്ടിലെവിരുന്നിനെക്കാള്‍ അഭികാമ്യംസ്വസ്‌ഥതയോടെ കഴിക്കുന്നഉണങ്ങിയ അപ്പക്കഷണമാണ്‌.

Verse 2: ബുദ്‌ധിമാനായ അടിമ ലജ്‌ജാവഹമായി പ്രവര്‍ത്തിക്കുന്നയജമാനപുത്രന്‍െറ മേല്‍ ഭരണം നടത്തും; അവന്‍ പുത്രന്‍മാര്‍ക്കൊപ്പം കുടുംബ സ്വത്തിന്‌ അവകാശിയുമാകും.

Verse 3: മൂശയില്‍ വെള്ളിയും ഉലയില്‍ സ്വര്‍ണവും ശോധന ചെയ്യപ്പെടുന്നു; ഹൃദയങ്ങളെ പരിശോധിക്കുന്നത്‌കര്‍ത്താവാണ്‌.

Verse 4: ദുഷ്‌ടന്‍ ദുര്‍വചസ്‌സുകള്‍ ശ്രദ്‌ധിക്കുന്നു; നുണയന്‍ അപവാദത്തിനുചെവികൊടുക്കുന്നു.

Verse 5: ദരിദ്രരെ പരിഹസിക്കുന്നവന്‍സ്രഷ്‌ടാവിനെ നിന്‌ദിക്കുന്നു; മറ്റുള്ളവരുടെ അത്യാഹിതത്തില്‍സന്തോഷിക്കുന്നവന്‍ശിക്‌ഷിക്കപ്പെടാതിരിക്കുകയില്ല.

Verse 6: പേരക്കിടാങ്ങള്‍ വൃദ്‌ധര്‍ക്കു കിരീടം; മക്കളുടെ അഭിമാനം പിതാക്കന്‍മാരത്ര.

Verse 7: ഉത്തമമായ സംസാരം ഭോഷനു ചേരുകയില്ല; കപടഭാഷണം അഭിജാതര്‍ക്ക്‌അത്രപോലുമില്ല.

Verse 8: കൈക്കൂലി മാന്ത്രികക്കല്ലാണെന്നത്രകൊടുക്കുന്നവന്‍െറ സങ്കല്‍പം; തിരിയുന്നിടത്തെല്ലാം അവന്‍ വിജയം നേടുന്നു.

Verse 9: തെറ്റു പൊറുക്കുന്നവന്‍ സ്‌നേഹം നേടുന്നു; കുറ്റപ്പെടുത്തിക്കൊണ്ടേയിരിക്കുന്നവന്‍സ്‌നേഹിതനെ പിണക്കി അകറ്റുന്നു.

Verse 10: ഭോഷനെ നൂറ്‌ അടിക്കുന്നതിനെക്കാള്‍ ബുദ്‌ധിമാനെ ഒന്നു ശകാരിക്കുന്നതുകൂടുതല്‍ ഉള്ളില്‍തട്ടും.

Verse 11: അധമന്‍ എപ്പോഴും കലാപകാരിയാണ്‌; ക്രൂരനായ ഒരു ദൂതന്‍ അവനെതിരായിഅയയ്‌ക്കപ്പെടും.

Verse 12: ഭോഷനെ അവന്‍െറ ഭോഷത്തത്തില്‍നേരിടുന്നതിനെക്കാള്‍ എളുപ്പം, കുഞ്ഞുങ്ങള്‍ അപഹരിക്കപ്പെട്ടഒരു പെണ്‍കരടിയെ നേരിടുകയാണ്‌.

Verse 13: ഉപകാരത്തിനു പകരം അപകാരംചെയ്യുന്നവന്‍െറ ഭവനത്തില്‍നിന്ന്‌തിന്‍മ വിട്ടകലുകയില്ല.

Verse 14: കലഹത്തിന്‍െറ ആരംഭംഅണപൊട്ടുന്നതുപോലെയാണ്‌; കലഹം തുടങ്ങുന്നതിനുമുന്‍പുതന്നെഅത്‌ ഒഴിവാക്കിക്കൊള്ളുക.

Verse 15: ദുഷ്‌ടരുടെ പ്രവൃത്തികളെന്യായീകരിക്കുന്നവനും, നീതിമാന്‍മാരില്‍ കുറ്റം ചുമത്തുന്നവനും, ഒന്നുപോലെ കര്‍ത്താവിനെ വെറുപ്പിക്കുന്നു.

Verse 16: ഭോഷനു ധനമുണ്ടായിട്ടെന്തു പ്രയോജനം? അവനു ജ്‌ഞാനം വിലയ്‌ക്കുവാങ്ങാന്‍ കഴിയുമോ?

Verse 17: മിത്രം എപ്പോഴും മിത്രം തന്നെ; ആപത്തില്‍ പങ്കുചേരാന്‍ ജനിച്ചവനാണുസഹോദരന്‍.

Verse 18: ബുദ്‌ധിഹീനന്‍ അയല്‍ക്കാരന്‌ വാക്കുകൊടുക്കുകയും ജാമ്യം നില്‍ക്കുകയും ചെയ്യുന്നു.

Verse 19: നിയമനിഷേധകന്‍ കലഹപ്രിയനാണ്‌; വാതില്‍ ഉയര്‍ത്തിപ്പണിയുന്നവന്‍ നാശം ക്‌ഷണിച്ചുവരുത്തുന്നു.

Verse 20: കുടിലമാനസന്‍ ഐശ്വര്യം പ്രാപിക്കുകയില്ല; വികടഭാഷണം നടത്തുന്നവന്‍ആപത്തില്‍ പതിക്കുന്നു.

Verse 21: വിഡ്‌ഢിയായ പുത്രന്‍ പിതാവിന്‍െറ ദുഃഖമാണ്‌; ഭോഷന്‍െറ പിതാവിന്‌ ഒരിക്കലും സന്തോഷമില്ല.

Verse 22: സന്തുഷ്‌ടഹൃദയം ആരോഗ്യദായകമാണ്‌; തളര്‍ന്ന മനസ്‌സ്‌ ആരോഗ്യം കെടുത്തുന്നു.

Verse 23: നീതിയുടെ വഴി തെറ്റിക്കാന്‍ ദുഷ്‌ടന്‍രഹസ്യമായി കൈക്കൂലി വാങ്ങുന്നു.

Verse 24: ബുദ്‌ധിമാന്‍ ജ്‌ഞാനോന്‍മുഖനായിരിക്കുന്നു; ഭോഷന്‍െറ ദൃഷ്‌ടി അങ്ങുമിങ്ങുംഅലഞ്ഞുതിരിയുന്നു.

Verse 25: മൂഢനായ പുത്രന്‍ പിതാവിനു ദുഃഖവുംഅമ്മയ്‌ക്കു കയ്‌പുമാണ്‌.

Verse 26: നീതിമാന്‍െറ മേല്‍ പിഴചുമത്തുന്നതു നന്നല്ല; ഉത്തമനെ പ്രഹരിക്കുന്നതു തെറ്റാണ്‌.

Verse 27: വാക്കുകള്‍ നിയന്ത്രിക്കുന്നവന്‍ വിജ്‌ഞനാണ്‌; പ്രശാന്തമായ മനസ്‌സുള്ളവന്‍ ബുദ്‌ധിമാനത്ര.

Verse 28: മൗനം ഭജിക്കുന്ന മൂഢന്‍പോലുംജ്‌ഞാനിയെന്നു കരുതപ്പെടുന്നു; അവന്‍ വായ്‌ പൂട്ടിയിരുന്നാല്‍ബുദ്‌ധിമാനെന്നു ഗണിക്കപ്പെടുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories