Verse 1: രാജാവ് യൂദായിലെയും ജറുസലെമിലെയും ശ്രഷ്‌ഠന്‍മാരെ ആളയച്ചുവരുത്തി.
Verse 2: അവന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ പ്രവേശിച്ചു. യൂദായിലെയും ജറുസലെമിലെയും നിവാസികളും പുരോഹിതന്‍മാരും പ്രവാചകന്‍മാരും വലിയവരും ചെറിയവരുമായ എല്ലാ ആളുകളും അവനോടൊപ്പം ആലയത്തില്‍ പ്രവേശിച്ചു. അവന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍നിന്നു കണ്ടു കിട്ടിയ ഉടമ്പടിഗ്രന്‌ഥം എല്ലാവരും കേള്‍ക്കെ വായിച്ചു.
Verse 3: സ്‌തംഭത്തിനുസമീപം നിന്നുകൊണ്ട് ഉടമ്പടിഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്ന കര്‍ത്താവിന്‍െറ കല്‍പനകളും പ്രമാണങ്ങളും അനുശാസനങ്ങളും പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടുംകൂടെ പാലിച്ച്, അവിടുത്തെ പിന്‍തുടര്‍ന്നുകൊള്ളാമെന്നു രാജാവ് കര്‍ത്താവുമായി ഉടമ്പടിചെയ്‌തു. ജനവും ഉടമ്പടിയില്‍ പങ്കുചേര്‍ന്നു.
Verse 4: ബാലിനും അഷേരായ്‌ക്കും ആകാശഗോളങ്ങള്‍ക്കുംവേണ്ടി ഉണ്ടാക്കിയ പാത്രങ്ങള്‍ കര്‍ത്താവിന്‍െറ ആലയത്തില്‍നിന്ന് എടുത്തുകൊണ്ടുവരാന്‍ പ്രധാനപുരോഹിതനായ ഹില്‍ക്കിയായോടും സഹപുരോഹിതന്‍മാരോടും വാതില്‍ക്കാവല്‍ക്കാരോടും രാജാവ് ആജ്‌ഞാപിച്ചു. അവന്‍ അവ ജറുസലെമിനു പുറത്തു കിദ്രാന്‍വയലുകളില്‍വച്ചു ദഹിപ്പിച്ചു ചാരം ബഥേലിലേക്കു കൊണ്ടുപോയി.
Verse 5: യൂദായിലും ജറുസലെമിനു ചുറ്റുമുള്ള നഗരങ്ങളിലെ പൂജാഗിരികളിലും ധൂപാര്‍ച്ചന നടത്താന്‍ യൂദാരാജാക്കന്‍മാര്‍ നിയമിച്ചവിഗ്രഹാരാധകരായ പുരോഹിതന്‍മാരെയും, ബാലിനും സൂര്യചന്‌ദ്രന്‍മാര്‍ക്കും താരാഗണങ്ങള്‍ക്കും ആകാശഗോളങ്ങള്‍ക്കും ധൂപാര്‍ച്ചന നടത്തിയവരെയും അവന്‍ സ്‌ഥാനഭ്രഷ്‌ടരാക്കി.
Verse 6: അവന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍നിന്ന് അഷേരാപ്രതിഷ്‌ഠഎടുത്ത് ജറുസലെമിനു പുറത്തു കിദ്രാന്‍ അരുവിക്കരികേ കൊണ്ടുവന്നു ദഹിപ്പിച്ചു ചാരമാക്കി. പൊതു ശ്‌മശാനത്തില്‍ വിതറി.
Verse 7: കര്‍ത്താവിന്‍െറ ആലയത്തിലെ ദേവപ്രീതിക്കായുള്ള പുരുഷവേശ്യാവൃത്തിക്കാരുടെ ഭവനങ്ങള്‍ അവന്‍ തകര്‍ത്തു. അവിടെയാണ് സ്‌ത്രീകള്‍ അഷേരായ്‌ക്കു തോരണങ്ങള്‍ നെയ്‌തുണ്ടാക്കിയിരുന്നത്.
Verse 8: അവന്‍ യൂദാനഗരങ്ങളില്‍നിന്ന് പുരോഹിതന്‍മാരെ പുറത്തുകൊണ്ടുവരുകയും അവര്‍ ഗേബാമുതല്‍ ബേര്‍ഷെബാവരെ ധൂപാര്‍ച്ചന നടത്തിയിരുന്ന പൂജാഗിരികള്‍ മലിനമാക്കുകയും ചെയ്‌തു. നഗരാധിപനായ ജോഷ്വയുടെ പ്രവേശനകവാടത്തില്‍ ഇടത്തുവശത്തുള്ള പൂജാഗിരികള്‍ അവന്‍ തകര്‍ത്തു.
Verse 9: പൂജാഗിരികളിലെ പുരോഹിതന്‍മാര്‍ ജറുസലെമിലെ കര്‍ത്താവിന്‍െറ ബലിപീഠത്തിങ്കലേക്കു വന്നില്ല. അവര്‍ പുളിപ്പില്ലാത്ത അപ്പം തങ്ങളുടെ സഹോദരന്‍മാരോടൊത്തു ഭക്‌ഷിച്ചു.
Verse 10: പുത്രീപുത്രന്‍മാരെ ആരും മോളെക്കിനു ബലിയര്‍പ്പിക്കാതിരിക്കാന്‍ അവന്‍ ബന്‍ഹിന്നോംതാഴ്‌വരയിലുള്ള തോഫെത്ത് മലിനമാക്കി.
Verse 11: കര്‍ത്താവിന്‍െറ ആലയത്തിനടുത്ത് പള്ളിയറവിചാരിപ്പുകാരനായ നാഥാന്‍മെലേക്കിന്‍െറ വസതിക്കു സമീപം, ദേവാലയകവാടത്തില്‍ യൂദാരാജാക്കന്‍മാര്‍ സൂര്യനു പ്രതിഷ്‌ഠിച്ചിരുന്ന അശ്വരൂപങ്ങള്‍ അവന്‍ നീക്കം ചെയ്‌ത്, സൂര്യരഥങ്ങള്‍ അഗ്‌നിക്കിരയാക്കി.
Verse 12: ആഹാസിന്‍െറ മേടയില്‍ യൂദാരാജാക്കന്‍മാര്‍ നിര്‍മി ച്ചബലിപീഠങ്ങളും കര്‍ത്താവിന്‍െറ ആലയത്തിന്‍െറ രണ്ട് അങ്കണങ്ങളില്‍ മാനാസ്‌സെ ഉണ്ടാക്കിയ ബലിപീഠങ്ങളും അവന്‍ തകര്‍ത്ത് ധൂളിയാക്കി കിദ്രാന്‍ അരുവിയില്‍ ഒഴുക്കി.
Verse 13: ഇസ്രായേല്‍രാജാവായ സോളമന്‍, സീദോന്യരുടെ മ്ലേച്ഛവിഗ്രഹമായ അസ്‌താര്‍ത്തെയ്‌ക്കും മൊവാബ്യരുടെ മ്ലേച്ഛവിഗ്രഹമായ കെമോഷിനും അമ്മോന്യരുടെ മ്ലേച്ഛ വിഗ്രഹമായ മില്‍ക്കോവിനും വേണ്ടി ജറുസലെമിനു കിഴക്ക് നാശഗിരിയുടെ തെക്ക് സ്‌ഥാപിച്ചിരുന്ന പൂജാഗിരികള്‍ രാജാവു മലിനമാക്കി.
Verse 14: അവന്‍ സ്‌തംഭങ്ങള്‍ തകര്‍ക്കുകയും, അഷേരാപ്രതിഷ്‌ഠകള്‍ വെട്ടിവീഴ്‌ത്തുകയും, അവനിന്നിരുന്ന സ്‌ഥലങ്ങള്‍ മനുഷ്യാസ്‌ഥികള്‍കൊണ്ടു മൂടുകയും ചെയ്‌തു.
Verse 15: ഇസ്രായേലിനെക്കൊണ്ടു പാപം ചെയ്യി ച്ചനെബാത്തിന്‍െറ മകനായ ജറോബോവാം ബഥേലിലെ പൂജാഗിരിയില്‍ നിര്‍മി ച്ചബലിപീഠം ജോസിയാ തകര്‍ത്തു; അഷേരാപ്രതിഷ്‌ഠഅഗ്‌നിക്കിരയാക്കുകയും ചെയ്‌തു.
Verse 16: തിരിഞ്ഞുനോക്കിയപ്പോള്‍ അവന്‍ അവിടെ, മലയില്‍ ശവകുടീരങ്ങള്‍ കണ്ടു. അവയില്‍നിന്ന് അസ്‌ഥികള്‍ എടുപ്പിച്ചുകൊണ്ടുവന്ന് ബലിപീഠത്തില്‍വച്ചു കത്തിച്ച് അതു അശുദ്‌ധമാക്കി. കര്‍ത്താവ് ദൈവപുരുഷന്‍വഴി അരുളിച്ചെയ്‌തത് അനുസരിച്ചാണ് ഇങ്ങനെ സംഭവിച്ചത്.
Verse 17: രാജാവു ചോദിച്ചു; ഈ സ്‌മാരകം എന്താണ്? നഗരവാസികള്‍ പ്രതിവചിച്ചു: നീ ബഥേലിലെ ബലിപീഠത്തിനെതിരേ ചെയ്‌ത കാര്യങ്ങള്‍ പ്രവചിച്ചിരുന്ന യൂദായിലെ ദൈവപുരുഷന്‍െറ ശവകുടീരമാണിത്.
Verse 18: അവന്‍ പറഞ്ഞു: അത് അവിടെയിരിക്കട്ടെ. അവന്‍െറ അസ്‌ഥികള്‍ ആരും മാറ്റരുത്. അങ്ങനെ സമരിയായില്‍നിന്നുവന്ന പ്രവാചകന്‍െറ അസ്‌ഥികളെപ്പോലെ അതും അവര്‍ സ്‌പര്‍ശിച്ചില്ല.
Verse 19: കര്‍ത്താവിനെ പ്രകോപിപ്പിച്ചുകൊണ്ട് സമരിയാ നഗരങ്ങളില്‍ ഇസ്രായേല്‍രാജാക്കന്‍മാര്‍ നിര്‍മി ച്ചപൂജാഗിരികളും ക്‌ഷേത്രങ്ങളും ജോസിയാ നശിപ്പിച്ചു. അവന്‍ ബഥേലില്‍ ചെയ്‌തതുപോലെ ഇവിടെയും ചെയ്‌തു.
Verse 20: പൂജാഗിരികളിലെ പുരോഹിതന്‍മാരെ ബലിപീഠങ്ങളില്‍വച്ചു കൊല്ലുകയും മനുഷ്യാസ്‌ഥികള്‍ അവിടെ ദഹിപ്പിക്കുകയും ചെയ്‌തു. പിന്നെ അവന്‍ ജറുസലെമിലേക്കു മടങ്ങിപ്പോയി.
Verse 21: രാജാവ് ജനത്തോടു കല്‍പിച്ചു: ഈ ഉടമ്പടി ഗ്രന്‌ഥത്തില്‍ എഴുതിയിരിക്കുന്നതനുസരിച്ചു നിങ്ങളുടെ ദൈവമായ കര്‍ത്താവിന് നിങ്ങള്‍ പെസഹാ ആചരിക്കണം.
Verse 22: ഇസ്രായേലില്‍ന്യായപാലനം ചെയ്‌തന്യായാധിപന്‍മാരുടെയോ ഇസ്രായേലിലെയും യൂദായിലെയും രാജാക്കന്‍മാരുടെയോ കാലത്ത് പെസഹാ ആചരിച്ചിരുന്നില്ല.
Verse 23: എന്നാല്‍, ജോസിയാരാജാവിന്‍െറ പതിനെട്ടാം ഭരണ വര്‍ഷം ജറുസലെമില്‍ കര്‍ത്താവിനു പെസ ഹാ ആചരിച്ചു.
Verse 24: കൂടാതെ, പുരോഹിതന്‍ ഹില്‍ക്കിയാ കണ്ടെണ്ടത്തിയ നിയമഗ്രന്‌ഥത്തില്‍ എഴുതിയിരുന്നവനടപ്പിലാക്കാന്‍ ജോസിയാ യൂദായിലും ജറുസലെമിലും ഉണ്ടായിരുന്ന ആഭിചാരക്കാരെയും ശകുനക്കാരെയും, കുലവിഗ്രഹങ്ങളെയും ബിംബങ്ങളെയും, മറ്റു മ്ലേച്ഛതകളെയും നിര്‍മാര്‍ജനം ചെയ്‌തു.
Verse 25: മോശയുടെ നിയമങ്ങളനുസരിച്ച് പൂര്‍ണഹൃദയത്തോടും പൂര്‍ണാത്‌മാവോടും പൂര്‍ണ ശക്‌തിയോടും കൂടെ കര്‍ത്താവിനെ പിന്‍ചെന്ന മറ്റൊരു രാജാവു മുന്‍പോ പിന്‍പോ ഉണ്ടായിട്ടില്ല.
Verse 26: എങ്കിലും, മനാസ്‌സെ നിമിത്തം യൂദായ്‌ക്കെതിരേ ജ്വലി ച്ചകര്‍ത്താവിന്‍െറ ഉഗ്രകോപം ശമിച്ചില്ല.
Verse 27: അവിടുന്ന് അരുളിച്ചെയ്‌തു: ഇസ്രായേലിനെപ്പോലെ യൂദായെയും എന്‍െറ കണ്‍മുന്‍പില്‍നിന്നു ഞാന്‍ തൂത്തെറിയും. ഞാന്‍ തെരഞ്ഞെടുത്ത ജറുസലെമിനെയും എന്‍െറ നാമം ഇവിടെ ആയിരിക്കുമെന്നു ഞാന്‍ അരുളിച്ചെയ്‌ത ആലയത്തെയും ഞാന്‍ നിര്‍മാര്‍ജനം ചെയ്യും.
Verse 28: ജോസിയായുടെ മറ്റു പ്രവര്‍ത്തനങ്ങള്‍ യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.
Verse 29: അവന്‍െറ കാലത്ത് ഈജിപ്‌തിലെ ഫറവോ ആയ നെക്കോ,യൂഫ്രട്ടീസ് നദിയുടെ സമീപത്ത് അസ്‌സീറിയാരാജാവിന്‍െറ അടുത്തേക്കു പോയി. ജോസിയാരാജാവ് അവനെ നേരിട്ടു. മെഗിദോയില്‍വച്ചു നെക്കോ അവനെയുദ്‌ധത്തില്‍ നിഗ്രഹിച്ചു.
Verse 30: സേവകന്‍മാര്‍ മൃതശരീരം ഒരു രഥത്തില്‍ മെഗിദോയില്‍നിന്നു ജറുസലെമില്‍ കൊണ്ടുവന്ന്, അവന്‍െറ കല്ലറയില്‍ സംസ്‌കരിച്ചു. അനന്തരം, ജനം ജോസിയായുടെ മകന്‍ യഹോവാഹാസിനെ രാജാവായി അഭിഷേകം ചെയ്‌തു.
Verse 31: ഭരണമേല്‍ക്കുമ്പോള്‍യഹോവാഹാസിന് ഇരുപത്തിമൂന്നു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ മൂന്നുമാസം ഭരിച്ചു. ലിബ്‌നായിലെ ജറെമിയായുടെ പുത്രി, ഹമുത്താല്‍ ആയിരുന്നു അവന്‍െറ മാതാവ്.
Verse 32: പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.
Verse 33: അവന്‍ ജറുസലെമില്‍ ഭരിക്കാതിരിക്കാന്‍ നെക്കോ അവനെ ഹമാത്തിലെ റിബ്‌ലായില്‍ തടവിലാക്കി. നൂറു താലന്തു വെള്ളിയും ഒരു താലന്തു സ്വര്‍ണവും ദേശത്തു നികുതി ചുമത്തി.
Verse 34: ഫറവോ ആയ നെക്കോ ജോസിയായുടെ മകന്‍ എലിയാക്കിമിനെ രാജാവാക്കുകയും അവന്‍െറ പേര്‌യഹോയാക്കീം എന്നു മാറ്റുകയും ചെയ്‌തു.യഹോവാഹാസിനെ നെക്കോ ഈജിപ്‌തിലേക്കു കൊണ്ടുപോയി. അവന്‍ അവിടെ വച്ചു മരിച്ചു.
Verse 35: യഹോയാക്കിം ദേശത്തുനിന്നു പിരിച്ചെടുത്ത വെള്ളിയും സ്വര്‍ണവും ഫറവോയ്‌ക്കു കപ്പമായി കൊടുത്തു. അതിനുവേണ്ടി ഓരോരുത്തരിലും നിന്നു നിശ്‌ചിതതൂക്കം വെള്ളിയും സ്വര്‍ണവും പിരിച്ചെടുത്തു.
Verse 36: ഭരണമേല്‍ക്കുമ്പോള്‍യഹോയാക്കിമിന് ഇരുപത്തഞ്ചു വയസ്‌സായിരുന്നു. അവന്‍ ജറുസലെമില്‍ പതിനൊന്നുവര്‍ഷം ഭരിച്ചു. റൂമായിലെ പെദായായുടെ പുത്രി സെബീദാ ആയിരുന്നു അവന്‍െറ അമ്മ.
Verse 37: പിതാക്കന്‍മാരെപ്പോലെ അവനും കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മ പ്രവര്‍ത്തിച്ചു.