2 Kings - Chapter 3

Verse 1: യൂദാരാജാവായയഹോഷാഫാത്തിന്‍െറ പതിനെട്ടാം ഭരണവര്‍ഷം ആഹാബിന്‍െറ മകന്‍ യോറാം സമരിയായില്‍ ഇസ്രായേല്‍രാജാവായി. അവന്‍ പന്ത്രണ്ടുവര്‍ഷം ഭരിച്ചു.

Verse 2: അവന്‍ കര്‍ത്താവിന്‍െറ മുന്‍പില്‍ തിന്‍മപ്രവര്‍ത്തിച്ചു; എങ്കിലും മാതാപിതാക്കന്‍മാരെപ്പോലെ ആയിരുന്നില്ല. പിതാവുണ്ടാക്കിയ ബാല്‍സ്‌തംഭം അവന്‍ എടുത്തുകളഞ്ഞു.

Verse 3: നെബാത്തിന്‍െറ മകന്‍ ജറൊബോവാം ഇസ്രായേലിനെക്കൊണ്ടു ചെയ്യി ച്ചപാപം അവനും ആവര്‍ത്തിച്ചു; അതില്‍ നിന്നു പിന്‍മാറിയില്ല.

Verse 4: മൊവാബ്‌രാജാവായ മേഷായ്‌ക്കു ധാരാളം ആടുകളുണ്ടായിരുന്നു. അവന്‍ ഇസ്രായേല്‍ രാജാവിന്‌ ഒരു ലക്‌ഷം കുഞ്ഞാടുകളും ഒരു ലക്‌ഷം മുട്ടാടുകളുടെ രോമവും വര്‍ഷംതോറും കൊടുക്കേണ്ടിയിരുന്നു.

Verse 5: ആഹാബ്‌ മരിച്ചപ്പോള്‍ മൊവാബ്‌ രാജാവ്‌ ഇസ്രായേല്‍രാജാവുമായി കലഹിച്ചു.

Verse 6: അപ്പോള്‍ യോറാംരാജാവ്‌ സമരിയായില്‍നിന്നു വന്ന്‌ ഇസ്രായേല്‍ക്കാരെയെല്ലാം ഒന്നിച്ചുകൂട്ടി.

Verse 7: അവന്‍ യൂദാരാജാവായയഹോഷാഫാത്തിനു സന്‌ദേശമയച്ചു: മൊവാബ്‌ രാജാവ്‌ എന്നെ എതിര്‍ക്കുന്നു. അവനെതിരേയുദ്‌ധംചെയ്യാന്‍ നീ എന്നോടൊപ്പം വരുമോ? അവന്‍ പറഞ്ഞു: ഞാന്‍ വരാം. ഞാന്‍ നിന്നെപ്പോലെയും എന്‍െറ ജനം നിന്‍െറ ജനംപോലെയും എന്‍െറ കുതിരകള്‍ നിന്‍െറ കുതിരകള്‍പോലെയും ആണ്‌.

Verse 8: അവന്‍ ചോദിച്ചു: ഏതു വഴിക്കാണ്‌ നാം നീങ്ങേണ്ടത്‌? യോറാം പറഞ്ഞു ഏദോം മരുഭൂമിയിലൂടെ പോകാം.

Verse 9: അങ്ങനെ യൂദാരാജാവിനോടും ഏദോംരാജാവിനോടുംകൂടെ ഇസ്രായേല്‍രാജാവു പുറപ്പെട്ടു. വളഞ്ഞവഴിക്കുള്ള ഏഴുദിവസത്തെയാത്ര കഴിഞ്ഞപ്പോള്‍ സൈന്യത്തിനും മൃഗങ്ങള്‍ക്കും വെള്ളം ഇല്ലാതായി.

Verse 10: ഇസ്രായേല്‍രാജാവു പറഞ്ഞു: കഷ്‌ടം! കര്‍ത്താവ്‌ ഈ മൂന്നു രാജാക്കന്‍മാരെയും മൊവാബ്യരുടെ കൈയില്‍ ഏല്‍പിച്ചുകൊടുക്കാന്‍ വിളിച്ചിരിക്കുന്നല്ലോ.

Verse 11: യഹോഷാഫാത്ത്‌ ചോദിച്ചു: കര്‍ത്താവിന്‍െറ ഹിതമാരായേണ്ടതിന്‌ അവിടുത്തെ ഒരു പ്രവാചകന്‍ ഇവിടെയില്ലേ? ഇസ്രായേല്‍രാജാവിന്‍െറ ഒരു സേവ കന്‍ പറഞ്ഞു: ഏലിയായുടെ കൈയില്‍വെള്ളം പകര്‍ന്നവനും ഷാഫാത്തിന്‍െറ മക നുമായ എലീഷാ ഉണ്ട്‌.

Verse 12: യഹോഷാഫാത്ത്‌ പറഞ്ഞു: കര്‍ത്താവിന്‍െറ വചനം അവനോടുകൂടെയുണ്ട്‌. ഇസ്രായേല്‍രാജാവുംയഹോഷാഫാത്തും ഏദോംരാജാവും അവന്‍െറ അടുത്തേക്കു പോയി.

Verse 13: എലീഷാ ഇസ്രായേല്‍രാജാവിനോടു പറഞ്ഞു: നിനക്ക്‌ എന്തിനാണ്‌ എന്‍െറ സഹായം? നിന്‍െറ മാതാപിതാക്കന്‍മാരുടെ പ്രവാചകന്‍മാരെ സമീപിക്കൂ. എന്നാല്‍, ഇസ്രായേല്‍രാജാവു പ്രതിവചിച്ചു: ഇല്ല, ഈ മൂന്നു രാജാക്കന്‍മാരെ മൊവാബ്യരുടെ കൈയില്‍ ഏല്‍പിക്കേണ്ടതിനു വിളിച്ചിരിക്കുന്നത്‌ കര്‍ത്താവാണ്‌.

Verse 14: എലീഷാ പറഞ്ഞു: ഞാന്‍ സേവിക്കുന്ന സൈന്യങ്ങളുടെ കര്‍ത്താവാണേ, യൂദാരാജാവായയഹോഷാഫാത്തിനെ പ്രതിയല്ലെങ്കില്‍ ഞാന്‍ നിങ്ങളെ നോക്കുകപോലും ചെയ്യുകയില്ലായിരുന്നു.

Verse 15: ഒരു ഗായകനെ എന്‍െറ അടുക്കല്‍ കൊണ്ടുവരുക. ഗായകന്‍ പാടിയപ്പോള്‍ കര്‍ത്താവിന്‍െറ ശക്‌തി എലീഷായുടെമേല്‍ ആവസിച്ചു.

Verse 16: അവന്‍ പറഞ്ഞു: കര്‍ത്താവ്‌ അരുളിച്ചെയ്യുന്നു, ഈ വരണ്ട അരുവിത്തടം കുളങ്ങള്‍കൊണ്ടു ഞാന്‍ നിറയ്‌ക്കും.

Verse 17: കാറ്റോ മഴയോ ഉണ്ടാകയില്ല; അരുവിത്തടം ജലംകൊണ്ടു നിറയും. നീയും കാലിക്കൂട്ടവും മൃഗങ്ങളും അതു കുടിക്കും. കര്‍ത്താവിന്‌ ഇതു നിസ്‌സാരമാണ്‌.

Verse 18: അവിടുന്ന്‌ മൊവാബ്യരെ നിന്‍െറ കൈയില്‍ ഏല്‍ പിക്കുകയും ചെയ്യും.

Verse 19: സുശക്‌തനഗരങ്ങളും മുന്തിയ പട്ടണങ്ങളും നിങ്ങള്‍ അധീനമാക്കും. ഫലവൃക്‌ഷങ്ങള്‍ നിങ്ങള്‍ വെട്ടിവീഴ്‌ത്തും; നീരൊഴുക്കുകള്‍ തടയും. നല്ല നിലങ്ങള്‍ കല്ലുകൊണ്ടു മൂടും.

Verse 20: പിറ്റേദിവസം പ്രഭാതബലിക്കു സമയമായപ്പോള്‍ ഏദോം ദിക്കില്‍ നിന്നു വെള്ളം വന്ന്‌ അവിടം നിറഞ്ഞു.

Verse 21: തങ്ങള്‍ക്കെതിരേയുദ്‌ധം ചെയ്യാന്‍ രാജാക്കന്‍മാര്‍ വന്നിരിക്കുന്നു എന്നുകേട്ട്‌ മൊവാബ്യര്‍ പ്രായഭേദമെന്നിയേയുദ്‌ധശേഷിയുള്ള എല്ലാവരെയും വിളിച്ചുകൂട്ടി അതിര്‍ത്തിയില്‍ അണിനിരത്തി.

Verse 22: മൊവാബ്യര്‍ രാവിലെ ഉണര്‍ന്നുനോക്കിയപ്പോള്‍ സൂര്യപ്രകാശത്തില്‍ വെള്ളം തിളങ്ങുന്നതു കണ്ടു. അതു രക്‌തംപോലെ ചെമന്നിരുന്നു.

Verse 23: അവര്‍ പറഞ്ഞു: ഇതു രക്‌തമാണ്‌. രാജാക്കന്‍മാര്‍യുദ്‌ധംചെയ്‌തു പരസ്‌പരം കൊന്നിരിക്കുന്നു. മൊവാബ്യരേ, നമുക്കു കൊള്ളയടിക്കാം.

Verse 24: മൊവാബ്യര്‍ ഇസ്രായേല്‍ പാളയത്തിലെത്തിയപ്പോള്‍ ഇസ്രായേല്‍ക്കാര്‍ അവരെ തുരത്തി; ഓടിപ്പോയവരെ പിന്‍തുടര്‍ന്നു കൊന്നു.

Verse 25: അവര്‍ നഗരങ്ങള്‍ തകര്‍ക്കുകയും നല്ല നിലങ്ങള്‍ കല്ലിട്ടുമൂടുകയും ചെയ്‌തു. നീരൊഴുക്കുകള്‍ തടഞ്ഞു; ഫലവൃക്‌ഷങ്ങള്‍ വെട്ടിവീഴ്‌ത്തി. അങ്ങനെ കീര്‍ഹരെസേത്ത്‌ കല്‍ക്കൂമ്പാരമായി. കവിണക്കാര്‍ അതിനെ വളഞ്ഞു കീഴടക്കി.

Verse 26: യുദ്‌ധം പ്രതികൂലമെന്നു കണ്ട മൊവാബ്‌ രാജാവ്‌ എഴുനൂറ്‌ ഖഡ്‌ഗ ധാരികളെയുംകൊണ്ട്‌ ഏദോംരാജാവിനെതിരേ കുതിച്ചുകയറാന്‍ നോക്കി; എന്നാല്‍, സാധിച്ചില്ല.

Verse 27: കിരീടാവകാശിയായ മൂത്ത പുത്രനെ അവന്‍ മതിലിന്‍മേല്‍ ദഹനബലിയായി അര്‍പ്പിച്ചു. സംഭീതരായ ഇസ്രായേല്യര്‍ അവനെ വിട്ടു നാട്ടിലേക്കു മടങ്ങി.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories