Exodus - Chapter 12

Verse 1: കര്‍ത്താവ്‌ ഈജിപ്‌തില്‍ വച്ചു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു:

Verse 2: ഈ മാസം നിങ്ങള്‍ക്കു വര്‍ഷത്തിന്‍െറ ആദ്യമാസമായിരിക്കണം.

Verse 3: ഇസ്രായേല്‍ സമൂഹത്തോടു മുഴുവന്‍ പറയുവിന്‍: ഈ മാസം പത്താംദിവസം ഓരോ കുടുംബത്തലവനും ഓരോ ആട്ടിന്‍കുട്ടിയെ കരുതിവയ്‌ക്കണം; ഒരു വീടിന്‌ ഒരാട്ടിന്‍കുട്ടി വീതം.

Verse 4: ഏതെങ്കിലും കുടുംബം ഒരാട്ടിന്‍കുട്ടിയെ മുഴുവന്‍ ഭക്‌ഷിക്കാന്‍മാത്രം വലുതല്ലെങ്കില്‍ ആളുകളുടെ എണ്ണം നോക്കി അയല്‍ക്കുടുംബത്തെയും പങ്കുചേര്‍ക്കട്ടെ. ഭക്‌ഷിക്കാനുള്ള കഴിവു പരിഗണിച്ചുവേണം ഒരാടിനു വേണ്ട ആളുകളുടെ എണ്ണം നിശ്‌ചയിക്കാന്‍.

Verse 5: കോലാടുകളില്‍ നിന്നോ ചെമ്മരിയാടുകളില്‍നിന്നോ ആട്ടിന്‍കുട്ടിയെ തിരഞ്ഞെടുത്തുകൊള്ളുക: എന്നാല്‍, അത്‌ ഒരു വയസ്‌സുള്ള തും ഊനമററതുമായ മുട്ടാട്‌ ആയിരിക്കണം.

Verse 6: ഈ മാസം പതിന്നാലാം ദിവസംവരെ അതിനെ സൂക്‌ഷിക്കണം. ഇസ്രായേല്‍ സമൂഹം മുഴുവന്‍ തങ്ങളുടെ ആട്ടിന്‍കുട്ടികളെ അന്നു സന്‌ധ്യയ്‌ക്കു കൊല്ലണം.

Verse 7: അതിന്‍െറ രക്‌തത്തില്‍ നിന്നു കുറച്ചെടുത്ത്‌ ആടിനെ ഭക്‌ഷിക്കാന്‍ കൂടിയിരിക്കുന്ന വീടിന്‍െറ രണ്ടു കട്ടിളക്കാലുകളിലും മേല്‍പടിയിലും പുരട്ടണം.

Verse 8: അവര്‍ അതിന്‍െറ മാംസം തീയില്‍ ചുട്ട്‌ പുളിപ്പില്ലാത്ത അപ്പവും കയ്‌പുള്ള ഇലകളും കൂട്ടി അന്നു രാത്രി ഭക്‌ഷിക്കണം.

Verse 9: ചുട്ടല്ലാതെ പച്ചയായോ വെള്ളത്തില്‍ വേവിച്ചോ ഭക്‌ഷിക്കരുത്‌. അതിനെ മുഴുവനും, തലയും കാലും ഉള്‍ഭാഗവുമടക്കം ചുട്ട്‌ ഭക്‌ഷിക്കണം.

Verse 10: പ്രഭാതമാകുമ്പോള്‍ അതില്‍യാതൊന്നും അവശേഷിക്കരുത്‌. എന്തെങ്കിലും മിച്ചം വന്നാല്‍ തീയില്‍ ദഹിപ്പിക്കണം.

Verse 11: ഇപ്രകാരമാണ്‌ അതു ഭക്‌ഷിക്കേണ്ടത്‌: അരമുറുക്കി ചെരുപ്പുകളണിഞ്ഞ്‌ വടികൈയിലേന്തി തിടുക്കത്തില്‍ ഭക്‌ഷിക്കണം. കാരണം, അതു കര്‍ത്താവിന്‍െറ പെസഹായാണ്‌.

Verse 12: ആ രാത്രി ഞാന്‍ ഈജിപ്‌തിലൂടെ കടന്നുപോകും. ഈജിപ്‌തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യജാതരെയെല്ലാം ഞാന്‍ സംഹരിക്കും. ഈജിപ്‌തിലെ ദേവന്‍മാര്‍ക്കെല്ലാം എതിരായി ഞാന്‍ ശിക്‌ഷാവിധി നടത്തും. ഞാനാണ്‌ കര്‍ത്താവ്‌.

Verse 13: കട്ടിളയിലുള്ള രക്‌തം നിങ്ങള്‍ ആ വീട്ടില്‍ താമസിക്കുന്നുവെന്നതിന്‍െറ അടയാളമായിരിക്കും. അതു കാണുമ്പോള്‍ ഞാന്‍ നിങ്ങളെ കടന്നുപോകും. ഞാന്‍ ഈജിപ്‌തിനെ പ്രഹരിക്കുമ്പോള്‍ ആ ശിക്‌ഷ നിങ്ങളെ ബാധിക്കുകയില്ല.

Verse 14: ഈ ദിവസം നിങ്ങള്‍ക്ക്‌ ഒരു സ്‌മരണാദിനമായിരിക്കട്ടെ. ഇതു തലമുറതോറും കര്‍ത്താവിന്‍െറ തിരുനാളായി നിങ്ങള്‍ ആച രിക്കണം. ഇതു നിങ്ങള്‍ക്ക്‌ എന്നേക്കും ഒരു കല്‍പനയായിരിക്കും.

Verse 15: നിങ്ങള്‍ ഏഴു ദിവസം പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം. ഒന്നാംദിവസംതന്നെ നിങ്ങളുടെ വീടുകളില്‍ നിന്ന്‌ പുളിമാവു നീക്കം ചെയ്യണം. ഒന്നുമുതല്‍ ഏഴുവരെയുള്ള ദിവസങ്ങളില്‍ ആരെങ്കിലും പുളി ച്ചഅപ്പം ഭക്‌ഷിച്ചാല്‍ അവന്‍ ഇസ്രായേലില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

Verse 16: ഒന്നാം ദിവസവും ഏഴാംദിവസവും നിങ്ങള്‍ വിശുദ്‌ധ സമ്മേളനം വിളിച്ചുകൂട്ടണം. ആദിവസങ്ങളില്‍ വേല ചെയ്യരുത്‌. എന്നാല്‍, ഭക്‌ഷിക്കാനുള്ളതു പാകം ചെയ്യാം.

Verse 17: പുളിപ്പില്ലാത്ത അപ്പത്തിന്‍െറ തിരുനാള്‍ നിങ്ങള്‍ ആചരിക്കണം. കാരണം, ഈ ദിവസമാണ്‌ ഞാന്‍ നിങ്ങളുടെ വ്യൂഹങ്ങളെ ഈജിപ്‌തില്‍നിന്നു പുറത്തുകൊണ്ടുവന്നത്‌. നിങ്ങള്‍ തലമുറതോറും ഈ ദിവസം ആചരിക്കണം. ഇത്‌ എന്നേക്കുമുള്ള കല്‍പനയാണ്‌.

Verse 18: ആദ്യ മാസത്തിലെ പതിനാലാം ദിവസം സന്‌ധ്യ മുതല്‍ ഇരുപത്തൊന്നാം ദിവസം സന്‌ധ്യവരെ നിങ്ങള്‍ പുളിപ്പില്ലാത്ത അപ്പം ഭക്‌ഷിക്കണം.

Verse 19: നിങ്ങളുടെ വീടുകളില്‍ ഏഴു ദിവസത്തേക്കു പുളിമാവു കാണരുത്‌. ആരെങ്കിലും പുളിപ്പുള്ള അപ്പം ഭക്‌ഷിച്ചാല്‍ അവന്‍ , വിദേശിയോ സ്വദേശിയോ ആകട്ടെ, ഇസ്രായേല്‍സമൂഹത്തില്‍ നിന്നു വിച്‌ഛേദിക്കപ്പെടണം.

Verse 20: പുളിപ്പിച്ചയാതൊന്നും നിങ്ങള്‍ ഭക്‌ഷിക്കരുത്‌. നിങ്ങള്‍ വസിക്കുന്നിടത്തെല്ലാം പുളിപ്പില്ലാത്ത അപ്പം മാത്രമേ ഭക്‌ഷിക്കാവൂ.

Verse 21: മോശ ഇസ്രായേല്‍ ശ്രഷ്‌ഠന്‍മാരെ വിളിച്ചു പറഞ്ഞു: കുടുംബങ്ങളുടെ കണക്കനുസരിച്ച്‌ നിങ്ങള്‍ പെസഹാ - ആട്ടിന്‍കുട്ടികളെ തിരഞ്ഞെടുത്തു കൊല്ലുവിന്‍.

Verse 22: പാത്രത്തിലുള്ള രക്‌തത്തില്‍ ഹിസ്‌സോപ്പുകമ്പു മുക്കി രണ്ടു കട്ടിളക്കാലുകളിലുംമേല്‍പടിയിലും തളിക്കുവിന്‍. പ്രഭാതമാകുന്നതുവരെ ആരും വീട്ടിനു പുറത്തു പോകരുത്‌.

Verse 23: എന്തെന്നാല്‍, ഈജിപ്‌തുകാരെ സംഹരിക്കുന്നതിനുവേണ്ടി കര്‍ത്താവു കടന്നുപോകും. എന്നാല്‍, നിങ്ങളുടെ മേല്‍പടിയിലും രണ്ടു കട്ടിളക്കാലുകളിലും രക്‌തം കാണുമ്പോള്‍ കര്‍ത്താവു നിങ്ങളുടെ വാതില്‍ പിന്നിട്ടു കടന്നു പോകും; സംഹാരദൂതന്‍ നിങ്ങളുടെ വീടുകളില്‍ പ്രവേശിച്ചു നിങ്ങളെ വധിക്കാന്‍ അവിടുന്ന്‌ അനുവദിക്കുകയില്ല.

Verse 24: ഇതു നിങ്ങളും നിങ്ങളുടെ സന്തതികളും എക്കാലവും ഒരു കല്‍പനയായി ആചരിക്കണം.

Verse 25: കര്‍ത്താവ്‌ തന്‍െറ വാഗ്‌ദാനമനുസരിച്ചു നിങ്ങള്‍ക്കു തരുന്ന സ്‌ഥലത്ത്‌ ചെന്നുചേര്‍ന്നതിനു ശേഷവും ഈ കര്‍മം ആചരിക്കണം.

Verse 26: ഇതിന്‍െറ അര്‍ഥമെന്താണെന്നു നിങ്ങളുടെ മക്കള്‍ ചോദിക്കുമ്പോള്‍ പറയണം:

Verse 27: ഇത്‌ കര്‍ത്താവിനര്‍പ്പിക്കുന്നപെസഹാബലിയാണ്‌. അവിടുന്ന്‌ ഈജിപ്‌തിലുണ്ടായിരുന്ന ഇസ്രായേല്‍ക്കാരുടെ ഭവനങ്ങള്‍ കടന്നുപോയി, ഈജിപ്‌തുകാരെ സംഹരിച്ചപ്പോള്‍ അവിടുന്ന്‌ ഇസ്രായേല്‍ക്കാരെ രക്‌ഷിച്ചു. അപ്പോള്‍ ജനം കുമ്പിട്ട്‌ ദൈവത്തെ ആരാധിച്ചു.

Verse 28: അനന്തരം ഇസ്രായേല്‍ക്കാര്‍ അവിടം വിട്ടുപോയി. കര്‍ത്താവു മോശയോടും അഹറോനോടും കല്‍പിച്ചതു പോലെ ജനം പ്രവര്‍ത്തിച്ചു.

Verse 29: സിംഹാസനത്തിലിരുന്ന ഫറവോമുതല്‍ കാരാഗൃഹത്തില്‍ കഴിഞ്ഞിരുന്നതടവുകാരന്‍ വരെ ഈജിപ്‌തിലുണ്ടായിരുന്ന എല്ലാവരുടെയും ആദ്യജാതരെ അര്‍ധരാത്രിയില്‍ കര്‍ത്താവു സംഹരിച്ചു. കന്നുകാലികളുടെ കടിഞ്ഞൂലുകളും കൊല്ലപ്പെട്ടു.

Verse 30: ഫറവോയും അവന്‍െറ സേവകരും ഈജിപ്‌തുകാര്‍ മുഴുവനും രാത്രിയില്‍ ഉണര്‍ന്നു; ഈജിപ്‌തില്‍ നിന്നു വലിയ നിലവിളി ഉയര്‍ന്നു. കാരണം, ഒരാളെങ്കിലും മരിക്കാത്തതായി ഒരു വീടും അവിടെ ഉണ്ടായിരുന്നില്ല.

Verse 31: ഫറവോ രാത്രിയില്‍തന്നെ മോശയെയും അഹറോനെയും വിളിച്ചുപറഞ്ഞു: നിങ്ങള്‍ എന്‍െറ ജനത്തിന്‍െറ ഇടയില്‍ നിന്നു പോകുവിന്‍. നിങ്ങളും ഇസ്രായേല്‍ക്കാര്‍ മുഴുവനും നിങ്ങള്‍ പറഞ്ഞതുപോലെ പോയി കര്‍ത്താവിനെ ആരാധിക്കുവിന്‍.

Verse 32: നിങ്ങള്‍ ആവശ്യപ്പെട്ടതുപോലെ നിങ്ങളുടെ ആടുമാടുകളെയും കൊണ്ടുപോകുവിന്‍; എന്നെ അനുഗ്രഹിക്കുകയും ചെയ്യുവിന്‍.

Verse 33: കഴിവതും വേഗം രാജ്യത്തിനു പുറത്തു കടക്കാന്‍ ഈജിപ്‌തുകാര്‍ ജനത്തെനിര്‍ബന്‌ധിച്ചു. അവര്‍ പറഞ്ഞു: ഞങ്ങള്‍ മരിച്ചുകൊണ്ടിരിക്കുകയാണ്‌.

Verse 34: കുഴ ച്ചമാവു പുളിപ്പിക്കുന്നതിനു മുന്‍പുതന്നെ പാത്രത്തോടെ എടുത്തു ജനം തങ്ങളുടെ തോള്‍മുണ്ടില്‍ പൊതിഞ്ഞു.

Verse 35: മോശ പറഞ്ഞതുപോലെ ഇസ്രായേല്‍ക്കാര്‍ പ്രവര്‍ത്തിച്ചു. അവര്‍ ഈജിപ്‌തുകാരോടു പൊന്നും വെള്ളിയും കൊണ്ടുള്ള ആഭരണങ്ങളും വസ്‌ത്രങ്ങളും ചോദിച്ചു.

Verse 36: കര്‍ത്താവ്‌ ഈജിപ്‌തുകാര്‍ക്ക്‌ ഇസ്രായേല്‍ക്കാരോട്‌ ആദരം തോന്നിച്ചതിനാല്‍ അവര്‍ ചോദിച്ചതൊക്കെ ഈജിപ്‌തുകാര്‍ കൊടുത്തു. അങ്ങനെ അവര്‍ ഈജിപ്‌തുകാരെ കൊള്ളയടിച്ചു.

Verse 37: ഇസ്രായേല്‍ക്കാര്‍ റമ്‌സേസില്‍ നിന്നു സുക്കോത്തിലേക്കു കാല്‍നടയായിയാത്ര തിരിച്ചു. അവര്‍ സ്‌ത്രീകളെയും കുട്ടികളെയും കൂടാതെ ഏകദേശം ആറു ലക്‌ഷം പുരുഷന്‍മാരുണ്ടായിരുന്നു.

Verse 38: ഇതരവിഭാഗത്തില്‍പ്പെട്ട വലിയൊരു ജനസമൂഹവും അവരോടൊപ്പം പുറപ്പെട്ടു. വളരെ ആടുകളും കന്നുകാലികളും അവരോടുകൂടെ ഉണ്ടായിരുന്നു.

Verse 39: ഈജിപ്‌തില്‍നിന്നു കൊണ്ടുപോന്ന മാവു പുളിപ്പിക്കാത്തതായിരുന്നതിനാല്‍ , അവര്‍ പുളിപ്പില്ലാത്ത അപ്പം ചുട്ടു. തിടുക്കത്തില്‍ പുറത്താക്കപ്പെട്ടതിനാല്‍യാത്രയ്‌ക്കായി ആഹാരമൊരുക്കാന്‍ അവര്‍ക്കു സമയം ലഭിച്ചില്ല.

Verse 40: ഇസ്രായേല്‍ക്കാരുടെ ഈജിപ്‌തിലെ വാസകാലം നാനൂററി മുപ്പതു വര്‍ഷമായിരുന്നു.

Verse 41: നാനൂററിമുപ്പതു വത്‌സ രം പൂര്‍ത്തിയായ അന്നുതന്നെ കര്‍ത്താവിന്‍െറ ജനസമൂഹം മുഴുവന്‍ ഈജിപ്‌തില്‍ നിന്നു പുറപ്പെട്ടു.

Verse 42: അവരെ ഈജിപ്‌തില്‍ നിന്നു പുറത്തുകൊണ്ടുവരാന്‍ വേണ്ടി കര്‍ത്താവു ജാഗ്രത്തായി വര്‍ത്തി ച്ചരാത്രിയാണത്‌. അക്കാരണത്താല്‍, തലമുറതോ റും ഇസ്രായേല്‍ക്കാര്‍ ഉറക്കമിളച്ചിരുന്ന്‌, ആ രാത്രി കര്‍ത്താവിന്‍െറ ബഹുമാനാര്‍ഥം ആച രിക്കണം.

Verse 43: കര്‍ത്താവു മോശയോടും അഹറോനോടും അരുളിച്ചെയ്‌തു: പെസഹാ ആചരിക്കേണ്ട ചട്ടം ഇതാണ്‌ പരദേശിയായ ഒരുവനും പെസഹാ ഭക്‌ഷിക്കരുത്‌.

Verse 44: എന്നാല്‍, വിലയ്‌ക്കു വാങ്ങപ്പെട്ട അടിമ പരിച്‌ഛേദിതനെങ്കില്‍ അവന്‌ ഭക്‌ഷിക്കാം.

Verse 45: പരദേശിയും കൂലിക്കാരനും അതു ഭക്‌ഷിക്കരുത്‌.

Verse 46: പാകം ചെയ്‌ത വീട്ടില്‍ വച്ചുതന്നെ പെസ ഹാ ഭക്‌ഷിക്കണം. മാംസത്തില്‍ നിന്ന്‌ അല്‍പം പോലും പുറത്തുകൊണ്ടുപോകരുത്‌. ആടിന്‍െറ അസ്‌ഥിയൊന്നും ഒടിക്കുകയുമരുത്‌.

Verse 47: ഇസ്രായേല്‍സമൂഹം മുഴുവന്‍ ഇത്‌ ആചരിക്കണം.

Verse 48: നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശി കര്‍ത്താവിന്‍െറ പെസഹാ ആചരിക്കാന്‍ ആഗ്രഹിക്കുന്നെങ്കില്‍ അവന്‍െറ വീട്ടിലുള്ള പുരുഷന്‍മാരെല്ലാവരും പരിച്‌ഛേദനം സ്വീകരിക്കണം. അതിനുശേഷം പെസഹാ ആചരിക്കാം; അപ്പോള്‍ അവന്‍ സ്വദേശിയെപ്പോലെയാണ്‌. അപരിച്‌ഛേദിതരാരും പെസഹാ ഭക്‌ഷിക്കരുത്‌.

Verse 49: സ്വദേശിക്കും നിങ്ങളുടെയിടയില്‍ പാര്‍ക്കുന്ന പരദേശിക്കും ഒരു നിയമമേ ഉണ്ടാകാവൂ.

Verse 50: ഇസ്രായേല്‍ക്കാര്‍ എല്ലാവരും അപ്രകാരം പ്രവര്‍ത്തിച്ചു. കര്‍ത്താവു മോശയോടും അഹറോനോടും പറഞ്ഞതുപോലെ അവര്‍ ചെയ്‌തു.

Verse 51: ആദിവസംതന്നെ കര്‍ത്താവ്‌ ഇസ്രായേല്‍ ജനത്തെനിരനിരയായി ഈജിപ്‌തില്‍ നിന്നു പുറത്തേക്കു കൊണ്ടുവന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories