Exodus - Chapter 38

Verse 1: ബസാലേല്‍ കരുവേലത്തടികൊണ്ട്‌ ദഹനബലിപീഠം നിര്‍മിച്ചു. അത്‌ അഞ്ചു മുഴം നീളവും വീതിയുമുള്ള സമചതുരമായിരുന്നു; അതിന്‍െറ ഉയരം മൂന്നു മുഴവും.

Verse 2: അതിന്‍െറ നാലു മൂലകളിലും അതിനോട്‌ ഒന്നായിച്ചേര്‍ത്തു നാലു കൊമ്പുകള്‍ നിര്‍മിച്ച്‌ ഓടുകൊണ്ടു പൊതിഞ്ഞു.

Verse 3: ബലിപീഠത്തിന്‍െറ ഉപകരണങ്ങളെല്ലാം - പാത്രങ്ങള്‍, കോരികകള്‍, താലങ്ങള്‍, മുള്‍ക്കരണ്ടികള്‍, അഗ്‌നികലശങ്ങള്‍ എന്നിവ - ഓടുകൊണ്ടു നിര്‍മിച്ചു.

Verse 4: അവന്‍ ബലിപീഠത്തിന്‍െറ മുകളിലെ അരികുപാളിക്കു കീഴില്‍ ബലിപീഠത്തിന്‍െറ മധ്യഭാഗംവരെ ഇറങ്ങിനില്‍ക്കുന്ന ഒരു ചട്ടക്കൂട്‌ ഓടുകൊണ്ടുള്ള അഴികളുപയോഗിച്ച്‌ വലയുടെ രൂപത്തില്‍ നിര്‍മിച്ചു.

Verse 5: തണ്ടുകള്‍ കടത്തുന്നതിന്‌ ഓടുകൊണ്ടുള്ള ചട്ടക്കൂടിന്‍െറ നാലുമൂലകളില്‍ നാലു വളയങ്ങള്‍ ഘടിപ്പിച്ചു.

Verse 6: അവന്‍ കരുവേലത്തടികൊണ്ടു തണ്ടുകളുണ്ടാക്കി ഓടുകൊണ്ടുപൊതിഞ്ഞു.

Verse 7: ബലിപീഠം വഹിച്ചുകൊണ്ടു പോകുന്നതിന്‌ അതിന്‍െറ വശങ്ങളിലുള്ള വളയങ്ങളിലൂടെ തണ്ടുകള്‍ കടത്തി. ബലിപീഠം പലകകള്‍ കൊണ്ടാണു നിര്‍മിച്ചത്‌; അതിന്‍െറ അകം പൊള്ളയായിരുന്നു.

Verse 8: സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ ശുശ്രൂഷ ചെയ്‌തിരുന്ന സ്‌ത്രീകളുടെ ഓട്ടുകണ്ണാടിയുപയോഗിച്ച്‌ ക്‌ഷാളനപാത്രവും അതിന്‍െറ പീഠവും നിര്‍മിച്ചു.

Verse 9: അവന്‍ അങ്കണവും നിര്‍മിച്ചു. അതിന്‍െറ തെക്കുവശത്തെ മറനേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണികൊണ്ടുള്ളതും നൂറു മുഴം നീളമുള്ളതുമായിരുന്നു.

Verse 10: അതിന്‌ ഇരുപതു തൂണുകളും അവയ്‌ക്ക്‌ ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെ ള്ളികൊണ്ടു നിര്‍മിച്ചവയായിരുന്നു.

Verse 11: വടക്കുവശത്തെ മറനൂറു മുഴം നീളമുള്ളതായിരുന്നു. അതിന്‌ ഇരുപതു തൂണുകളും അവയ്‌ക്ക്‌ ഓടുകൊണ്ടുള്ള ഇരുപതു പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടുള്ളവയായിരുന്നു.

Verse 12: പടിഞ്ഞാറുവശത്തെ മറയ്‌ക്ക്‌ അന്‍പതുമുഴം നീളമുണ്ടായിരുന്നു. അതിനു പത്തുതൂണുകളും അവയ്‌ക്ക്‌ പത്ത്‌ പാദകുടങ്ങളുമുണ്ടായിരുന്നു. തൂണുകളുടെ കൊളുത്തുകളും പട്ടകളുംവെളളികൊണ്ടുള്ളവയായിരുന്നു.

Verse 13: കിഴക്കുവശത്ത്‌ അന്‍പതു മുഴം.

Verse 14: അങ്കണ കവാടത്തിന്‍െറ ഒരുവശത്തെ മറകള്‍ക്ക്‌ പതിനഞ്ചു മുഴം നീളമുണ്ടായിരുന്നു. അവയ്‌ക്ക്‌ മൂന്നു തൂണുകളും തൂണുകള്‍ക്ക്‌ മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.

Verse 15: അങ്കണ കവാടത്തിന്‍െറ മറുവശത്തും അപ്രകാരംതന്നെ പതിനഞ്ചു മുഴം നീളത്തില്‍ മറയും അവയ്‌ക്കു മൂന്നു തൂണുകളും തൂണുകള്‍ക്ക്‌ മൂന്നു പാദകുടങ്ങളുമുണ്ടായിരുന്നു.

Verse 16: അങ്കണത്തെ ചുറ്റിയുള്ള മറകളെല്ലാം നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണി കൊണ്ടുള്ളതായിരുന്നു.

Verse 17: തൂണുകളുടെ പാദകുടങ്ങള്‍ ഓടുകൊണ്ടും അവയുടെ കൊളുത്തുകളും പട്ടകളും വെള്ളികൊണ്ടും ഉള്ളതായിരുന്നു. അവയുടെ ശീര്‍ഷങ്ങള്‍ വെള്ളികൊണ്ടു പൊതിഞ്ഞിരുന്നു. അങ്കണത്തൂണുകള്‍ക്കെല്ലാം വെള്ളികൊണ്ടുള്ള പട്ടകളുണ്ടായിരുന്നു.

Verse 18: അങ്കണവാതിലിന്‍െറ യവനിക നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയുപയോഗിച്ചുള്ള ചിത്രത്തുന്നല്‍കൊണ്ട്‌ അ ലംകൃതമായിരുന്നു. അത്‌ അങ്കണത്തിന്‍െറ മറകള്‍ക്കനുസൃതമായി ഇരുപതു മുഴം നീളവും അഞ്ചുമുഴം വീതിയും ഉള്ളതായിരുന്നു.

Verse 19: അതിനു നാലു തൂണുകളും അവയ്‌ക്ക്‌ ഓടുകൊണ്ടുള്ള നാല്‌ പാദകുടങ്ങളും ഉണ്ടായിരുന്നു. തൂണുകള്‍ക്ക്‌ വെള്ളികൊണ്ടുള്ളകൊളുത്തുകളുംവെള്ളിപൊതിഞ്ഞശീര്‍ഷങ്ങളും വെള്ളിപ്പട്ടകളും ഉണ്ടായിരുന്നു.

Verse 20: കൂടാരത്തിന്‍െറയും ചുറ്റുമുള്ള അങ്കണത്തിന്‍െറയും കുറ്റികളെല്ലാം ഓടുകൊണ്ടുള്ളവയായിരുന്നു.

Verse 21: സാക്‌ഷ്യകൂടാരം നിര്‍മിക്കാന്‍ ഉപ യോഗിച്ചവസ്‌തുക്കളുടെ കണക്കു കാണിക്കുന്ന പട്ടികയാണിത്‌. മോശയുടെ കല്‍പനയനുസരിച്ചു പുരോഹിതനായ അഹറോന്‍െറ പുത്രന്‍ ഇത്താമറിന്‍െറ നേതൃത്വത്തില്‍ ലേവ്യരാണ്‌ ഇതു തയ്യാറാക്കിയത്‌.

Verse 22: യൂദാഗോത്രത്തില്‍പ്പട്ട ഹൂറിന്‍െറ പുത്രന്‍ ഊറിയുടെ മകനായ ബസാലേല്‍, കര്‍ത്താവു മോശയോടു കല്‍പിച്ചവയെല്ലാം നിര്‍മിച്ചു.

Verse 23: ദാന്‍ഗോത്രത്തില്‍പ്പെട്ട അഹിസാമാക്കിന്‍െറ പുത്രന്‍ ഒഹോലിയാബ്‌ അവനു സഹായത്തിനുണ്ടായിരുന്നു. ഒഹോലിയാബ്‌ കൊത്തുപണിക്കാരനും ശില്‍പവിദഗ്‌ധ നും നീലം, ധൂമ്രം, കടുംചെമപ്പ്‌ എന്നീ വര്‍ണങ്ങളിലുള്ള നൂലുകളും നേര്‍മയില്‍ നെയ്‌തെടുത്ത ചണത്തുണിയുമുപയോഗിച്ച്‌ ചിത്രത്തുന്നല്‍ നടത്തുന്നവനുമായിരുന്നു.

Verse 24: വിശുദ്‌ധകൂടാരത്തിന്‍െറ എല്ലാ പണികള്‍ക്കുമായി ചെലവാക്കിയ കാണിക്കസ്വര്‍ണം, വിശുദ്‌ധമന്‌ദിരത്തിലെ തോതനുസരിച്ച്‌ ആകെ ഇരുപത്തൊന്‍പതു താലന്തും എഴുന്നൂറ്റിമുപ്പതുഷെക്കലുമാകുന്നു.

Verse 25: ജനസംഖ്യാക്കണക്കിലുള്‍പ്പെട്ടവരില്‍ നിന്നു ലഭിച്ചവെള്ളി വിശുദ്‌ധമന്‌ദിരത്തിലെ തോതനുസരിച്ച്‌ നൂറു താലന്തും ആയിരത്തിയെ ഴുന്നൂറ്റിയെഴുപത്തഞ്ച്‌ഷെക്കലുമാകുന്നു.

Verse 26: ജനസംഖ്യക്കണക്കിലുള്‍പ്പെട്ടവരില്‍ ഇരുപതു വയസ്‌സും അതിനുമേലും പ്രായമുള്ളവര്‍ ആളൊന്നിന്‌ ഒരു ബക്കാ- വിശുദ്‌ധ മന്‌ദിരത്തിലെ തോതനുസരിച്ച്‌ അര ഷെക്കല്‍- കൊടുക്കേണ്ടിയിരുന്നു. അവരുടെ സംഖ്യ ആറുലക്‌ഷത്തി മൂവായിരത്തി അ ഞ്ഞൂറ്റിയന്‍പതായിരുന്നു.

Verse 27: വിശുദ്‌ധകൂടാരത്തിനും തിരശ്‌ശീലയ്‌ക്കുംവേണ്ടി പാദകുടങ്ങള്‍ വാര്‍ക്കുന്നതിന്‌ പാദകുടമൊന്നിന്‌ ഒരു താലന്തുവീതം നൂറു താലന്തു വെള്ളി ഉപയോഗിച്ചു.

Verse 28: ആയിരത്തിയെഴുന്നൂറ്റിയെഴുപത്തഞ്ചു ഷെക്കല്‍ വെള്ളികൊണ്ട്‌ തൂണുകളുടെ കൊളുത്തുകളും പട്ടകളുമുണ്ടാക്കുകയും ശീര്‍ഷങ്ങള്‍ പൊതിയുകയുംചെയ്‌തു.

Verse 29: കാണിക്കയായി ലഭി ച്ചഓട്‌ എഴുപതു താലന്തും രണ്ടായിരത്തിനാനൂറുഷെക്കലുമാണ്‌.

Verse 30: അവന്‍ അതുപയോഗിച്ച്‌ സമാഗമകൂടാരത്തിന്‍െറ വാതിലിന്‌ പാദകുടങ്ങളും ഓടുകൊണ്ടുള്ള ബലിപീഠവും അതിന്‍െറ അഴിക്കൂടും ബലിപീഠത്തിലെ ഉപകരണങ്ങളും

Verse 31: കൂടാരാങ്കണത്തിനു ചുററുമുള്ള പാദകുടങ്ങളും അങ്കണകവാടത്തിന്‍െറ പാദകുടങ്ങളും കൂടാരത്തിന്‍െറയും ചുറ്റുമുള്ള അങ്കണത്തിന്‍െറയും കുറ്റികളും നിര്‍മിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories