Verse 1: എനിക്കു പുരോഹിത ശുശ്രൂഷചെയ്യുന്നതിന് അവരെ നിയോഗിക്കാന്‍ നീ ചെയ്യേണ്ടതിതാണ്: ഒരു കാളക്കുട്ടിയെയും ഊനമറ്റ രണ്ടു മുട്ടാടിനെയും തിരഞ്ഞെടുക്കുക.
Verse 2: പുളിപ്പില്ലാത്ത അപ്പം, എണ്ണചേര്‍ത്ത് മയംവരുത്തിയ പുളിപ്പില്ലാത്ത അപ്പം, എണ്ണ പുരട്ടിയ പുളിപ്പില്ലാത്ത നേര്‍ത്ത അപ്പം ഇവ സജ്‌ജമാക്കുക. ഇവയെല്ലാം ഗോതമ്പുമാവുകൊണ്ട് ഉണ്ടാക്കണം.
Verse 3: അവ ഒരു കുട്ടയിലാക്കി കാളക്കുട്ടിയോടും മുട്ടാടുകളോടുമൊപ്പം കൊണ്ടുവരുക.
Verse 4: നീ അഹറോനെയും അവന്‍െറ പുത്രന്‍മാരെയും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍കൊണ്ടുവന്ന് അവരെ വെള്ളംകൊണ്ടു കഴുകുക.
Verse 5: അങ്കി, എഫോദിന്‍െറ നിലയങ്കി, എഫോദ്, ഉരസ്‌ത്രാണം, എഫോദിന്‍െറ ചിത്രത്തയ്യലുള്ള അരപ്പട്ട എന്നിവ അഹറോനെ അണിയിക്കണം.
Verse 6: അവന്‍െറ തലയില്‍ തലപ്പാവും തലപ്പാവിന്‍മേല്‍ വിശുദ്‌ധ കിരീടവും വയ്‌ക്കണം.
Verse 7: അനന്തരം, തൈലം തലയിലൊഴിച്ച് അവനെ അഭിഷേചിക്കുക.
Verse 8: അവന്‍െറ പുത്രന്‍മാരെകൊണ്ടുവന്ന് അങ്കികള്‍ ധരിപ്പിക്കുക.
Verse 9: നീ അവരെ അരപ്പട്ടകളും തൊപ്പികളും അണിയിക്കണം. ശാശ്വതമായ നിയമമനുസരിച്ച് പൗരോഹിത്യം അവരുടേതായിരിക്കും. നീ അഹറോനെയും അവന്‍െറ പുത്രന്‍മാരെയും പുരോഹിതരായി അവരോധിക്കണം.
Verse 10: അനന്തരം, കാളക്കുട്ടിയെ സമാഗമകൂടാരത്തിനു മുന്‍പില്‍കൊണ്ടുവരണം. അഹറോനും പുത്രന്‍മാരും അതിന്‍െറ തലയില്‍ കൈകള്‍ വയ്‌ക്കണം.
Verse 11: കര്‍ത്താവിന്‍െറ സന്നിധിയില്‍ സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍വച്ചു കാളക്കുട്ടിയെ കൊല്ലണം.
Verse 12: അതിന്‍െറ രക്‌തത്തില്‍നിന്നു കുറെയെടുത്ത് വിരല്‍കൊണ്ടു ബലിപീഠത്തിന്‍െറ കൊമ്പുകളില്‍ പുരട്ടണം. ബാക്കി രക്‌തം ബലിപീഠത്തിന്‍െറ ചുവട്ടില്‍ ഒഴിക്കണം.
Verse 13: കുടല്‍ പൊതിഞ്ഞുള്ള മേദസ്‌സും കരളിന്‍മേലുള്ള കൊഴുപ്പും ഇരു വൃക്കകളും അവയിന്‍മേലുള്ള മേദസ്‌സുമെടുത്ത് ബലിപീഠത്തിന്‍മേല്‍വച്ച് ദഹിപ്പിക്കണം.
Verse 14: എന്നാല്‍, കാളക്കുട്ടിയുടെ മാംസവും തോലും ചാണക വും പാളയത്തിനു വെളിയില്‍ വച്ച് അഗ്‌നിയില്‍ ദഹിപ്പിക്കണം. ഇത് പാപപരിഹാര ബലിയാണ്.
Verse 15: മുട്ടാടുകളില്‍ ഒന്നിനെ മാറ്റി നിര്‍ത്തണം. അഹറോനും പുത്രന്‍മാരും അതിന്‍െറ തലയില്‍ കൈകള്‍ വയ്‌ക്കട്ടെ.
Verse 16: അതിനെ കൊന്ന് രക്‌തമെടുത്ത് ബലിപീഠത്തിനു ചുറ്റും ഒഴിക്കണം.
Verse 17: അതിനെ കഷണങ്ങളായി മുറിച്ചതിനുശേഷം അതിന്‍െറ ആന്തരികാവയവങ്ങളും കാലുകളും കഴുകണം. ഇവ മറ്റു കഷണങ്ങളുടെയും തലയുടെയും കൂടെ വയ്‌ക്കണം.
Verse 18: മുട്ടാടിനെ മുഴുവന്‍ ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ് - കര്‍ത്താവിനു പ്രസാദകരമായ സുഗന്‌ധം.
Verse 19: അനന്തരം, അടുത്ത മുട്ടാടിനെയും കൊണ്ടുവരണം. അഹറോനും പുത്രന്‍മാരും അതിന്‍െറ തലയില്‍ കൈകള്‍ വയ്‌ക്കണം.
Verse 20: അതിനെ കൊന്ന് രക്‌തത്തില്‍ കുറച്ചെടുത്ത് അഹറോന്‍െറയും പുത്രന്‍മാരുടെയും വലത്തു ചെവിയുടെ അഗ്രത്തിലും വലത്തുകൈയുടെ തള്ളവിരലിലും വലത്തുകാലിന്‍െറ പെരുവിരലിലും പുരട്ടുകയും ബാക്കി ബലിപീഠത്തിനു ചുറ്റും ഒഴിക്കുകയും വേണം.
Verse 21: ബലിപീഠത്തിലുള്ള രക്‌തത്തില്‍നിന്നും അഭിഷേകതൈലത്തില്‍ നിന്നും കുറച്ചെടുത്ത് അഹറോന്‍െറ മേലും അവന്‍െറ വസ്‌ത്രത്തിന്‍മേ ലും അവന്‍െറ പുത്രന്‍മാരുടെമേലും അവരുടെ വസ്‌ത്രത്തിന്‍മേലും തളിക്കണം. അങ്ങനെ അവനും പുത്രന്‍മാരും അവരുടെ വസ്‌ത്രങ്ങളും ശുദ്‌ധീകരിക്കപ്പെടും.
Verse 22: അതിനുശേഷം നീ മുട്ടാടിന്‍െറ മേദസ്‌സും കൊഴുത്ത വാലും കുടല്‍ പൊതിഞ്ഞിരിക്കുന്ന മേദസ്‌സും കരളിന്‍മേലുള്ളകൊഴുപ്പും ഇരു വൃക്കകളും അതിന്‍മേലുള്ള മേദസ്‌സും വലത്തെ കുറകും എടുക്കണം. കാരണം, അത് അഭിഷേകത്തിനുള്ള മുട്ടാടാണ്.
Verse 23: കര്‍ത്താവിന്‍െറ സന്നിധിയില്‍ വച്ചിരിക്കുന്ന പുളിപ്പില്ലാത്ത അപ്പത്തിന്‍െറ കുട്ടയില്‍നിന്ന് ഒരപ്പവും എണ്ണ ചേര്‍ത്തു മയംവരുത്തിയ ഒരപ്പവും നേര്‍ത്ത ഒരപ്പവും എടുക്കണം.
Verse 24: ഇവയെല്ലാം അഹറോന്‍െറയും പുത്രന്‍മാരുടെയും കരങ്ങളില്‍ വച്ചു കര്‍ത്താവിന്‍െറ സന്നിധിയില്‍ നീരാജനം ചെയ്യണം.
Verse 25: അനന്തരം, അത് അവരുടെ കൈകളില്‍ നിന്നു വാങ്ങി ദഹനബലിയോടൊന്നിച്ച് ബലിപീഠത്തില്‍വച്ചു ദഹിപ്പിക്കണം. ഇതു കര്‍ത്താവിനുള്ള ദഹനബലിയാണ്; കര്‍ത്താവിനു പ്രസാദകരമായ സുഗന്‌ധം.
Verse 26: അഹറോന്‍െറ അഭിഷേകത്തിനായി അര്‍പ്പി ച്ചമുട്ടാടിന്‍െറ നെഞ്ചെടുത്ത് കര്‍ത്താവിന്‍െറ സന്നിധിയില്‍ നീരാജനം ചെയ്യുക. ഇത് നിന്‍െറ ഓഹരിയായിരിക്കും.
Verse 27: അഭിഷേകത്തിനായി അര്‍പ്പിക്കുന്ന മുട്ടാടില്‍നിന്ന് നീരാജനം ചെയ്‌ത നെഞ്ചും കുറകും വിശുദ്‌ധീകരിച്ച് അഹറോനും പുത്രന്‍മാര്‍ക്കുമായി മാറ്റിവയ്‌ക്കണം.
Verse 28: ഇസ്രായേല്‍ജനത്തില്‍നിന്ന് അഹറോനും പുത്രന്‍മാര്‍ക്കും നിയമപ്രകാരം എന്നും ലഭിക്കേണ്ട അവകാശമാണിത്; ഇസ്രായേല്‍ജനം സമാധാനബലിയില്‍നിന്നു നീരാജനംചെയ്‌തു കര്‍ത്താവിനു സമര്‍പ്പിക്കുന്ന കാഴ്‌ചയും.
Verse 29: അഹറോന്‍െറ വിശുദ്‌ധ വസ്‌ത്രങ്ങള്‍ അവനുശേഷം അവന്‍െറ പുത്രന്‍മാര്‍ക്കുള്ളതായിരിക്കും. അവര്‍ പുരോഹിതരായി അഭിഷിക്‌തരാകുന്നതും നിയോഗിക്കപ്പെടുന്നതും അവ ധരിച്ചുകൊണ്ടായിരിക്കണം.
Verse 30: അവന്‍െറ സ്‌ഥാനത്തു പുരോഹിതനാകുന്ന അവന്‍െറ പുത്രന്‍ വിശുദ്‌ധ സ്‌ഥലത്ത് ശുശ്രൂഷചെയ്യുന്നതിന് സമാഗമകൂടാരത്തില്‍ വരുമ്പോള്‍ ഏഴുദിവസം അതു ധരിക്കണം.
Verse 31: അഭിഷേകത്തിനര്‍പ്പിക്കുന്ന മുട്ടാടിന്‍െറ മാംസമെടുത്ത് വിശുദ്‌ധമായ ഒരു സ്‌ഥലത്തുവച്ച് വേവിക്കണം.
Verse 32: മുട്ടാടിന്‍െറ മാംസവും കുട്ടയിലുള്ള അപ്പവും അഹറോനും പുത്രന്‍മാരും സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍വച്ചു ഭക്‌ഷിക്കണം.
Verse 33: തങ്ങളുടെ അഭിഷേ കത്തിന്‍െറയും വിശുദ്‌ധീകരണത്തിന്‍െറയും വേളയില്‍ പാപപരിഹാരത്തിനായി അര്‍പ്പിക്കപ്പെട്ട വസ്‌തുക്കള്‍ അവര്‍ മാത്രം ഭക്‌ഷിക്കട്ടെ. അവ വിശുദ്‌ധമാകയാല്‍ അന്യര്‍ ഭക്‌ഷിക്കരുത്.
Verse 34: അഭിഷേകത്തിനുവേണ്ടിയുള്ള മാംസമോ അപ്പമോ പ്രഭാതത്തില്‍ അവശേഷിക്കുന്നെങ്കില്‍, അഗ്‌നിയില്‍ ദഹിപ്പിച്ചുകളയണം. അതു വിശുദ്‌ധമാകയാല്‍ ഭക്‌ഷിക്കരുത്.
Verse 35: ഞാന്‍ നിന്നോടു കല്‍പിച്ചിട്ടുള്ളതുപോലെ അഹറോനോടും പുത്രന്‍മാരോടും അനുവര്‍ത്തിക്കുക. അവരുടെ അഭിഷേകകര്‍മം ഏഴുദിവസം നീണ്ടുനില്‍ക്കണം.
Verse 36: പാപപരിഹാരബലിയായി ഓരോ ദിവസവും ഓരോ കാളക്കുട്ടിയെ അര്‍പ്പിക്കണം. ബലിപീഠത്തില്‍ പരിഹാരബലി അര്‍പ്പിക്കുകവഴി അതില്‍നിന്നു പാപം തുടച്ചുനീക്കപ്പെടും. അനന്തരം, അതിനെ അഭിഷേ ചിച്ചു വിശുദ്‌ധീകരിക്കുക.
Verse 37: ഏഴുദിവസം പരിഹാരബലി നടത്തി ബലിപീഠത്തെ ശുദ്‌ധീകരിക്കുക. അപ്പോള്‍ ബലിപീഠം അതിവിശുദ്‌ധമാകും. ബലിപീഠത്തെ സ്‌പര്‍ശിക്കുന്നതെന്തും വിശുദ്‌ധമാകും.
Verse 38: ബലിപീഠത്തില്‍ അര്‍പ്പിക്കേണ്ടത് ഇവയാണ്: ഒരു വയസ്‌സുള്ള രണ്ട് ആട്ടിന്‍കുട്ടികളെ വീതം എല്ലാദിവസവും അര്‍പ്പിക്കണം.
Verse 39: ഒന്നിനെ പ്രഭാതത്തിലും മറ്റേതിനെ സായാഹ്‌നത്തിലുമാണ് അര്‍പ്പിക്കേണ്ടത്.
Verse 40: ഒന്നാമത്തെ ആട്ടിന്‍കുട്ടിയോടൊപ്പം നാലിലൊന്നു ഹിന്‍ ശുദ്‌ധമായ ഒലിവെണ്ണയില്‍ കുഴ ച്ചപത്തിലൊന്ന് ഏഫാ മാവും പാനീയബലിയായി നാലിലൊന്നു ഹിന്‍ വീഞ്ഞും സമര്‍പ്പിക്കണം.
Verse 41: പ്രഭാതത്തിലെന്നപോലെ സായാഹ്‌നത്തില്‍ രണ്ടാമത്തെ ആട്ടിന്‍കുട്ടിയെ ധാന്യബലിയോടും പാനീയബലിയോടുമൊത്ത് സുഗന്‌ധവാഹിയായ ദഹനബലിയായി കര്‍ത്താവിന് അര്‍പ്പിക്കണം.
Verse 42: ഞാന്‍ നിങ്ങളെ കാണുകയും നിങ്ങളോടു സംസാരിക്കുകയും ചെയ്യുന്ന സമാഗമകൂടാരത്തിന്‍െറ വാതില്‍ക്കല്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍, തലമുറതോറും നിങ്ങള്‍ അനുദിനം അര്‍പ്പിക്കേണ്ട ദഹനബലിയാണിത്.
Verse 43: അവിടെവച്ചു ഞാന്‍ ഇസ്രായേല്‍ജനത്തെ സന്‌ദര്‍ശിക്കും; എന്‍െറ മഹത്വത്താല്‍ അവിടം വിശുദ്‌ധീകരിക്കുകയും ചെയ്യും.
Verse 44: സമാഗമകൂടാരവും ബലിപീഠവും ഞാന്‍ വിശുദ്‌ധീകരിക്കും. എനിക്ക് പുരോഹിതശുശ്രൂഷ ചെയ്യുന്നതിനായി അഹറോനെയും പുത്രന്‍മാരെയും ഞാന്‍ വിശുദ്‌ധീകരിക്കും.
Verse 45: ഞാന്‍ ഇസ്രായേല്‍ജനത്തിന്‍െറ മധ്യേ വസിക്കും; അവരുടെദൈവമായിരിക്കുകയും ചെയ്യും.
Verse 46: അവരുടെയിടയില്‍ വസിക്കാന്‍വേണ്ടി അവരെ ഈജിപ്‌തില്‍നിന്നു കൊണ്ടുവന്ന അവരുടെ ദൈവമായ കര്‍ത്താവു ഞാനാണെന്ന് അവര്‍ അറിയും. ഞാനാണ് അവരുടെ ദൈവമായ കര്‍ത്താവ്.