Exodus - Chapter 25

Verse 1: കര്‍ത്താവു മോശയോട്‌ അരുളിച്ചെയ്‌തു:

Verse 2: എനിക്ക്‌ ഒരു കാണിക്കസമര്‍പ്പിക്കണമെന്ന്‌ നീ ഇസ്രായേല്‍ക്കാരോടു പറയുക. സ്വമനസ്‌സാ തരുന്നവരില്‍നിന്നെല്ലാം എനിക്കുള്ള കാണിക്ക നീ സ്വീകരിക്കുക.

Verse 3: അവരില്‍നിന്നു സ്വീകരിക്കേണ്ട കാഴ്‌ചദ്രവ്യങ്ങള്‍ ഇവയാണ്‌: സ്വര്‍ണം, വെള്ളി, ഓട്‌,

Verse 4: നീലയും ധൂമ്രവും അരുണവുമായ നൂലുകള്‍, നേര്‍ത്ത ചണത്തുണി, കോലാട്ടിന്‍ രോമം,

Verse 5: ഊറയ്‌ക്കിട്ട മുട്ടാടിന്‍തോല്‌, നിലക്കരടിത്തോല്‌, കരുവേലത്തടി,

Verse 6: വിളക്കുകള്‍ക്കുള്ള എണ്ണ, അഭിഷേക തൈലത്തിനുള്ള സുഗന്‌ധദ്രവ്യങ്ങള്‍, ധൂപത്തിനുള്ള സുഗ ന്‌ധ വസ്‌തുക്കള്‍,

Verse 7: എഫോദും ഉരസ്‌ത്രാണവും അലങ്കരിക്കാനുള്ള ഗോമേദക - വൈ ഡൂര്യ രത്‌നങ്ങള്‍.

Verse 8: ഞാന്‍ അവരുടെയിടയില്‍ വസിക്കാന്‍ അവര്‍ എനിക്ക്‌ ഒരു വിശുദ്‌ധകൂടാരം സജ്‌ജമാക്കണം.

Verse 9: ഞാന്‍ കാണിച്ചുതരുന്ന മാതൃകയനുസരിച്ചായിരിക്കണം കൂടാരവും അതിലെ ഉപകരണങ്ങളും നിര്‍മിക്കുന്നത്‌.

Verse 10: കരുവേലമരം കൊണ്ട്‌ ഒരു പേടകം നിര്‍മിക്കണം. അതിനു രണ്ടരമുഴം നീളവും ഒന്നരമുഴം വീതിയും ഒന്നരമുഴം ഉയരവും ഉണ്ടായിരിക്കണം.

Verse 11: ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ അതിന്‍െറ അകവും പുറവും പൊതിയണം. അതിനു മീതേ ചുറ്റും സ്വര്‍ണംകൊണ്ടുള്ള ഒരരികുപാളി ഉറപ്പിക്കണം.

Verse 12: നാലു സ്വര്‍ണ വളയങ്ങളുണ്ടാക്കി പേടകത്തിന്‍െറ ചുവട്ടിലെ നാലു മൂലകളില്‍ ഘടിപ്പിക്കണം. രണ്ടെണ്ണം ഒരു വശത്തും രണ്ടെ ണ്ണം മറുവശത്തും ആയിരിക്കണം.

Verse 13: കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി അവയും സ്വര്‍ണംകൊണ്ടു പൊതിയണം.

Verse 14: പേട കം വഹിച്ചുകൊണ്ടു പോകാന്‍ പാര്‍ശ്വവളയങ്ങളിലൂടെ തണ്ടുകള്‍ ഇടണം.

Verse 15: തണ്ടുകള്‍ എപ്പോഴും പേടകത്തിന്‍െറ വളയങ്ങളില്‍ത്തന്നെ ഉണ്ടായിരിക്കണം. അവയില്‍ നിന്നെടുത്തു മാറ്റരുത്‌.

Verse 16: ഞാന്‍ നിനക്കു ത രാന്‍ പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തില്‍ നിക്‌ഷേപിക്കണം.

Verse 17: ശുദ്‌ധിചെയ്‌ത സ്വര്‍ണംകൊണ്ട്‌ ഒരു കൃപാസനം നിര്‍മിക്കണം. അതിന്‍െറ നീളം രണ്ടരമുഴവും വീതി ഒന്നര മുഴവും ആയിരിക്കണം.

Verse 18: കൃപാസനത്തിന്‍െറ രണ്ടറ്റത്തുമായി അടിച്ചു പരത്തിയ സ്വര്‍ണംകൊണ്ട്‌ രണ്ടു കെരൂബുകളെ നിര്‍മിക്കണം.

Verse 19: കൃപാസനത്തിന്‍െറ രണ്ടറ്റത്തും അതിനോട്‌ ഒന്നായിച്ചേര്‍ന്നിരിക്കത്തക്ക വണ്ണം വേണം കെരൂബുകളെ നിര്‍മിക്കാന്‍.

Verse 20: കൃപാസനം മൂടത്തക്കവിധം കെരൂബുകള്‍ ചിറകുകള്‍ മുകളിലേക്കു വിരിച്ചു പിടിച്ചിരിക്കണം. കെരൂബുകള്‍ കൃപാസനത്തിലേക്കു തിരിഞ്ഞ്‌ മുഖാഭിമുഖം നിലകൊള്ളണം.

Verse 21: കൃപാസനം പേടകത്തിനു മുകളില്‍ സ്‌ഥാപിക്കണം. ഞാന്‍ നിനക്കു തരാന്‍പോകുന്ന ഉടമ്പടിപ്പത്രിക പേടകത്തിനുള്ളില്‍ നിക്‌ഷേപിക്കണം.

Verse 22: അവിടെവച്ചു ഞാന്‍ നിന്നെ കാണും. കൃപാസനത്തിനു മുകളില്‍ നിന്ന്‌, സാക്‌ഷ്യപേടകത്തിനു മീതേയുള്ളകെരൂബുകളുടെ നടുവില്‍നിന്നു ഞാന്‍ നിന്നോടു സംസാരിക്കും. ഇസ്രായേലിനുവേണ്ടിയുള്ള എന്‍െറ കല്‍പനകളെല്ലാം ഞാന്‍ നിന്നെ അറിയിക്കും.

Verse 23: കരുവേലമരംകൊണ്ട്‌ രണ്ടുമുഴം നീളവും ഒരു മുഴം വീതിയും ഒന്നരമുഴം ഉയരവുമുള്ള ഒരു മേശ ഉണ്ടാക്കണം.

Verse 24: തനി സ്വര്‍ണംകൊണ്ട്‌ അതു പൊതിയുകയും സ്വര്‍ണംകൊണ്ടു തന്നെ അതിന്‌ അരികുപാളി പിടിപ്പിക്കുകയും വേണം.

Verse 25: അതിനു ചുറ്റും കൈ പ്പത്തിയുടെ വീതിയിലുള്ള ഒരു ചട്ടമുണ്ടാക്കുകയും ചട്ടത്തിനു ചുറ്റും സ്വര്‍ണംകൊണ്ടുള്ള അരികുപാളി പിടിപ്പിക്കുകയും വേണം.

Verse 26: സ്വര്‍ണംകൊണ്ടുള്ള നാലുവളയങ്ങളുണ്ടാക്കി, മേശയുടെ നാലു മൂലകളിലുള്ള നാലു കാലുകളില്‍ ഘടിപ്പിക്കുക.

Verse 27: വളയങ്ങളിലൂടെ തണ്ടുകളിട്ട്‌, മേശ ചുമന്നുകൊണ്ടുപോകത്തക്കവിധം വളയങ്ങള്‍ ചട്ടത്തോടുചേര്‍ന്നിരിക്കണം.

Verse 28: മേശ ചുമന്നുകൊണ്ടു പോകാനായി കരുവേലമരംകൊണ്ടു തണ്ടുകളുണ്ടാക്കി സ്വര്‍ണംകൊണ്ടു പൊതിയണം.

Verse 29: താലങ്ങളും തളികകളും കലശങ്ങളും പാനീയബലിക്കുള്ള ചഷകങ്ങളും തനി സ്വര്‍ണം കൊണ്ടുണ്ടാക്കണം.

Verse 30: തിരുസാന്നിധ്യത്തിന്‍െറ അപ്പം എപ്പോഴും എന്‍െറ മുന്‍പാകെ മേശപ്പുറത്തു വച്ചിരിക്കണം.

Verse 31: തനി സ്വര്‍ണംകൊണ്ട്‌ ഒരു വിളക്കുകാലുണ്ടാക്കണം. അതിന്‍െറ ചുവടും തണ്ടും ചഷകങ്ങളും മുകുളങ്ങളും പുഷ്‌പങ്ങളും ഒരേ സ്വര്‍ണത്തകിടില്‍ തീര്‍ത്തതായിരിക്കണം.

Verse 32: ഒരു വശത്തു നിന്നു മൂന്ന്‌, മറുവശത്തുനിന്ന്‌ മൂന്ന്‌ എന്ന കണക്കില്‍ വിളക്കുകാലിന്‍െറ ഇരുവശത്തുമായി ആറു ശാഖകളുണ്ടായിരിക്കണം.

Verse 33: ഓരോ ശാഖയിലും ബദാംപൂവിന്‍െറ ആകൃതിയില്‍ മുകുളങ്ങളോടും പുഷ്‌പദലങ്ങളോടുംകൂടിയ മൂന്നു ചഷകങ്ങളുണ്ടായിരിക്കണം.

Verse 34: വിളക്കുതണ്ടിന്‍മേല്‍ ബദാംപൂവിന്‍െറ ആകൃതിയില്‍ മുകുളങ്ങളും പുഷ്‌പദലങ്ങളും ചേര്‍ന്ന നാലു ചഷകങ്ങള്‍ ഉണ്ടായിരിക്കണം.

Verse 35: വിളക്കുകാലില്‍നിന്നു പുറപ്പെടുന്ന ആറു ശാഖകളില്‍ ഓരോ ജോടിയുടെയും അടിയില്‍ ഓരോ മുകുളം എന്ന കണക്കില്‍ മൂന്നു മുകുളങ്ങളുണ്ടായിരിക്കണം.

Verse 36: അടിച്ചു പരത്തിയ തനി സ്വര്‍ണത്തിന്‍െറ ഒരേ തകിടിലായിരിക്കണം മുകുളങ്ങളും ശാഖകളുമെല്ലാം നിര്‍മിക്കുന്നത്‌.

Verse 37: വിളക്കുതണ്ടിന്‍മേലും അതിന്‍െറ ശാഖകളിന്‍മേലും വയ്‌ക്കാന്‍വേണ്ടി ഏഴു വിളക്കുകള്‍ ഉണ്ടാക്കണം. അവ വിളക്കുകാലിനു മുന്‍പില്‍ പ്രകാശം വീശത്തക്കവിധം സ്‌ഥാപിക്കണം.

Verse 38: തിരിയണയ്‌ക്കാനുപയോഗിക്കുന്ന കത്രികകളും തട്ടങ്ങളും തനി സ്വര്‍ണംകൊണ്ടുള്ള വയായിരിക്കണം.

Verse 39: വിളക്കുകാലും ഉപകരണങ്ങളുമെല്ലാം കൂടി ഒരു താലന്തു തനി സ്വര്‍ണംകൊണ്ടു വേണം നിര്‍മിക്കാന്‍.

Verse 40: മലയില്‍വച്ചു നിന്നെ ഞാന്‍ കാണി ച്ചമാതൃകയില്‍ ഇവയെല്ലാം നിര്‍മിക്കാന്‍ ശ്രദ്‌ധിക്കണം.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories