Verse 1: സോളമന്‍െറ കീര്‍ത്തിയെപ്പറ്റി കേട്ടഷേബാരാജ്‌ഞി അവനെ പരീക്‌ഷിക്കാന്‍ കുറെകടംകഥകളുമായി വന്നു.
Verse 2: ഒട്ടകപ്പുറത്തു സുഗന്‌ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയരത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ് അവള്‍ ജറുസലെമിലെത്തിയത്. സോളമനെ സമീപിച്ച് ഉദ്‌ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു.
Verse 3: അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന് അജ്‌ഞാതമായിരുന്നില്ല.
Verse 4: സോളമന്‍െറ ജ്‌ഞാനം, അവന്‍ പണിയി ച്ചഭവനം,
Verse 5: മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പി ച്ചദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്‌ഞി അന്‌ധാളിച്ചുപോയി.
Verse 6: അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്‌ഞാനത്തെയുംപറ്റി ഞാന്‍ എന്‍െറ ദേശത്തു കേട്ടത് എത്രയോ വാസ്‌തവം!
Verse 7: നേരില്‍കാണുന്നതുവരെയാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല.യാഥാര്‍ഥ്യത്തിന്‍െറ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്‌ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്!
Verse 8: അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്‌ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍!
Verse 9: അങ്ങില്‍ പ്രസാദിച്ച് ഇസ്രായേലിന്‍െറ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ് വാഴ്‌ത്തപ്പെടട്ടെ! കര്‍ത്താവ് ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയുംന്യായവും നടത്താന്‍ അങ്ങയെരാജാവാക്കി.
Verse 10: അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണ വും വളരെയേറെസുഗന്‌ധദ്രവ്യങ്ങളും രത്‌നങ്ങളും കൊടുത്തു. ഷേബാരാജ്‌ഞി സമ്മാനിച്ചിടത്തോളം സുഗന്‌ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.
Verse 11: ഓഫീറില്‍നിന്നു സ്വര്‍ണവുമായിവന്ന ഹീരാമിന്‍െറ കപ്പലുകള്‍ ധാരാളം രക്‌ത ചന്‌ദനവും രത്‌നങ്ങളും കൊണ്ടുവന്നു.
Verse 12: രാജാവ് ആ ചന്‌ദനംകൊണ്ട് കര്‍ത്താവിന്‍െറ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക് വീണയും തംബുരുവും ഉണ്ടാക്കി. അത്തരം ചന്‌ദനം ഇന്നുവരെ ആരുംകൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല.
Verse 13: രാജാവു ഷേബാരാജ്‌ഞിക്കു സമ്മാനമായി നല്‍കിയവയ്‌ക്കു പുറമേ അവള്‍ ആഗ്രഹിച്ചതുംചോദിച്ചതുമെല്ലാം നല്‍കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി.
Verse 14: സോളമന് ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണം അറുനൂറ്റിയറുപത്താറു താലന്ത് ആണ്.
Verse 15: വ്യാപാരികളില്‍ നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്‍മാരും ദേശാധിപതികളും നല്‍കിയ കപ്പവും വഴി ലഭിച്ചിരുന്ന സ്വര്‍ണം വേറെയും.
Verse 16: സ്വര്‍ണം അടിച്ചുപരത്തി സോളമന്‍രാജാവ് ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്‌ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം ചെലവായി.
Verse 17: സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണം വേണ്ടിവന്നു. രാജാവ് ഇവ ലബനോന്‍ കാനനമന്‌ദിരത്തില്‍ സൂക്‌ഷിച്ചു.
Verse 18: രാജാവ് വലിയ ഒരു ദന്തസിംഹാസനമുണ്ടാക്കി, സ്വര്‍ണം പൊതിഞ്ഞു.
Verse 19: അതിന് ആറു പടികള്‍ ഉണ്ടായിരുന്നു; പിന്‍ഭാഗത്ത് കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്ത് രണ്ടു സിംഹങ്ങളും ഉണ്ടായിരുന്നു.
Verse 20: ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മിച്ചു; ഇത്തരമൊരു ശില്‍പം ഒരു രാജ്യത്തും ഉണ്ടായിരുന്നില്ല.
Verse 21: സോളമന്‍രാജാവിന്‍െറ പാന പാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മിതമായിരുന്നു; ലബനോന്‍കാനനമന്‌ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കംകൊണ്ടുള്ളതും. സോളമന്‍െറ കാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട് ഒന്നുംതന്നെ നിര്‍മിച്ചിരുന്നില്ല.
Verse 22: കടലില്‍ ഹീരാമിന്‍െറ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളും ഉണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു.
Verse 23: ഇങ്ങനെ, സോളമന്‍രാജാവ് സമ്പത്തിലും ജ്‌ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്‍മാരെയും പിന്നിലാക്കി.
Verse 24: ദൈവം സോളമനു നല്‍കിയ ജ്‌ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്‍െറ സാന്നിധ്യം തേടി.
Verse 25: ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്‌ധദ്രവ്യങ്ങള്‍, കുതിര,കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു.
Verse 26: സോളമന്‍ രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തന്‍െറ ആയിരത്തി നാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനു സമീപം ജറുസലെമിലും താവളം നല്‍കി.
Verse 27: ജറുസലെമില്‍ കല്ലുപോലെ വെള്ളി അവന്‍ സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരംപോലെ സമൃദ്‌ധവുമാക്കി.
Verse 28: ഈജിപ്‌തില്‍നിന്നും കുവേയില്‍ നിന്നുംസോളമന്‍ കുതിരകളെ ഇറക്കുമതി ചെയ്‌തു. രാജാവിന്‍െറ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്‌ക്കുവാങ്ങി.
Verse 29: ഈജിപ്‌തില്‍ രഥം ഒന്നിന് അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളി ആയിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്‍മാര്‍ക്ക് രാജവ്യാപാരികള്‍വഴി അവ കയറ്റുമതി ചെയ്‌തു.