1 Kings - Chapter 10

Verse 1: സോളമന്‍െറ കീര്‍ത്തിയെപ്പറ്റി കേട്ടഷേബാരാജ്‌ഞി അവനെ പരീക്‌ഷിക്കാന്‍ കുറെകടംകഥകളുമായി വന്നു.

Verse 2: ഒട്ടകപ്പുറത്തു സുഗന്‌ധദ്രവ്യങ്ങളും ധാരാളം സ്വര്‍ണവും വിലയേറിയരത്‌നങ്ങളും ആയി വലിയൊരു പരിവാരത്തോടുകൂടെയാണ്‌ അവള്‍ ജറുസലെമിലെത്തിയത്‌. സോളമനെ സമീപിച്ച്‌ ഉദ്‌ദേശിച്ചതെല്ലാം അവള്‍ പറഞ്ഞു.

Verse 3: അവളുടെ എല്ലാ ചോദ്യങ്ങള്‍ക്കും സോളമന്‍മറുപടി നല്‍കി. വിശദീകരിക്കാന്‍ വയ്യാത്തവിധം ഒന്നും അവന്‌ അജ്‌ഞാതമായിരുന്നില്ല.

Verse 4: സോളമന്‍െറ ജ്‌ഞാനം, അവന്‍ പണിയി ച്ചഭവനം,

Verse 5: മേശയിലെ വിഭവങ്ങള്‍, സേവകന്‍മാര്‍ക്കുള്ള പീഠങ്ങള്‍, ഭൃത്യന്‍മാരുടെ പരിചരണം, അവരുടെ വേഷം, പാനപാത്രവാഹകര്‍, ദേവാലയത്തില്‍ അവന്‍ അര്‍പ്പി ച്ചദഹനബലികള്‍ എന്നിവ കണ്ടപ്പോള്‍ ഷേബാരാജ്‌ഞി അന്‌ധാളിച്ചുപോയി.

Verse 6: അവള്‍ രാജാവിനോടു പറഞ്ഞു: അങ്ങയെയും അങ്ങയുടെ ജ്‌ഞാനത്തെയുംപറ്റി ഞാന്‍ എന്‍െറ ദേശത്തു കേട്ടത്‌ എത്രയോ വാസ്‌തവം!

Verse 7: നേരില്‍കാണുന്നതുവരെയാതൊന്നും ഞാന്‍ വിശ്വസിച്ചിരുന്നില്ല.യാഥാര്‍ഥ്യത്തിന്‍െറ പകുതിപോലും ഞാന്‍ അറിഞ്ഞിരുന്നില്ല. അങ്ങയുടെ ജ്‌ഞാനവും സമ്പത്തും ഞാന്‍ കേട്ടതിനെക്കാള്‍ എത്രയോ വിപുലമാണ്‌!

Verse 8: അങ്ങയുടെ ഭാര്യമാര്‍ എത്രയോ ഭാഗ്യവതികള്‍! അങ്ങയുടെ സന്നിധിയില്‍ സദാ കഴിച്ചുകൂട്ടുകയും ജ്‌ഞാനം ശ്രവിക്കുകയും ചെയ്യുന്ന അങ്ങയുടെ ദാസന്‍മാര്‍ എത്ര ഭാഗ്യവാന്‍മാര്‍!

Verse 9: അങ്ങില്‍ പ്രസാദിച്ച്‌ ഇസ്രായേലിന്‍െറ രാജാസനത്തില്‍ അങ്ങയെ ഇരുത്തിയ അങ്ങയുടെ ദൈവമായ കര്‍ത്താവ്‌ വാഴ്‌ത്തപ്പെടട്ടെ! കര്‍ത്താവ്‌ ഇസ്രായേലിനെ അനന്തമായി സ്‌നേഹിച്ചതിനാല്‍, നീതിയുംന്യായവും നടത്താന്‍ അങ്ങയെരാജാവാക്കി.

Verse 10: അവള്‍ രാജാവിനു നൂറ്റിയിരുപതു താലന്തു സ്വര്‍ണ വും വളരെയേറെസുഗന്‌ധദ്രവ്യങ്ങളും രത്‌നങ്ങളും കൊടുത്തു. ഷേബാരാജ്‌ഞി സമ്മാനിച്ചിടത്തോളം സുഗന്‌ധദ്രവ്യങ്ങള്‍ പിന്നീടാരും സോളമനു കൊടുത്തിട്ടില്ല.

Verse 11: ഓഫീറില്‍നിന്നു സ്വര്‍ണവുമായിവന്ന ഹീരാമിന്‍െറ കപ്പലുകള്‍ ധാരാളം രക്‌ത ചന്‌ദനവും രത്‌നങ്ങളും കൊണ്ടുവന്നു.

Verse 12: രാജാവ്‌ ആ ചന്‌ദനംകൊണ്ട്‌ കര്‍ത്താവിന്‍െറ ആലയത്തിലും കൊട്ടാരത്തിലും തൂണുകളും ഗായകര്‍ക്ക്‌ വീണയും തംബുരുവും ഉണ്ടാക്കി. അത്തരം ചന്‌ദനം ഇന്നുവരെ ആരുംകൊണ്ടുവന്നിട്ടില്ല; കണ്ടിട്ടുമില്ല.

Verse 13: രാജാവു ഷേബാരാജ്‌ഞിക്കു സമ്മാനമായി നല്‍കിയവയ്‌ക്കു പുറമേ അവള്‍ ആഗ്രഹിച്ചതുംചോദിച്ചതുമെല്ലാം നല്‍കി; അവള്‍ സേവകരോടൊത്തു സ്വദേശത്തേക്കു മടങ്ങി.

Verse 14: സോളമന്‌ ഒരുവര്‍ഷം ലഭിച്ചിരുന്ന സ്വര്‍ണം അറുനൂറ്റിയറുപത്താറു താലന്ത്‌ ആണ്‌.

Verse 15: വ്യാപാരികളില്‍ നിന്നുള്ള നികുതിയും ചുങ്കവും വിദേശരാജാക്കന്‍മാരും ദേശാധിപതികളും നല്‍കിയ കപ്പവും വഴി ലഭിച്ചിരുന്ന സ്വര്‍ണം വേറെയും.

Verse 16: സ്വര്‍ണം അടിച്ചുപരത്തി സോളമന്‍രാജാവ്‌ ഇരുനൂറു വലിയ പരിചകളുണ്ടാക്കി. ഓരോ പരിചയ്‌ക്കും അറുനൂറു ഷെക്കല്‍ സ്വര്‍ണം ചെലവായി.

Verse 17: സ്വര്‍ണം അടിച്ചുപരത്തി മുന്നൂറു പരിചകള്‍കൂടി ഉണ്ടാക്കി. ഓരോന്നിനും മൂന്നു മീനാ സ്വര്‍ണം വേണ്ടിവന്നു. രാജാവ്‌ ഇവ ലബനോന്‍ കാനനമന്‌ദിരത്തില്‍ സൂക്‌ഷിച്ചു.

Verse 18: രാജാവ്‌ വലിയ ഒരു ദന്തസിംഹാസനമുണ്ടാക്കി, സ്വര്‍ണം പൊതിഞ്ഞു.

Verse 19: അതിന്‌ ആറു പടികള്‍ ഉണ്ടായിരുന്നു; പിന്‍ഭാഗത്ത്‌ കാളക്കുട്ടിയുടെ തലയും; ഇരുവശത്തും കൈതാങ്ങികളും അതിനടുത്ത്‌ രണ്ടു സിംഹങ്ങളും ഉണ്ടായിരുന്നു.

Verse 20: ആറു പടികളില്‍ ഇരുവശത്തുമായി പന്ത്രണ്ടു സിംഹങ്ങളെ നിര്‍മിച്ചു; ഇത്തരമൊരു ശില്‍പം ഒരു രാജ്യത്തും ഉണ്ടായിരുന്നില്ല.

Verse 21: സോളമന്‍രാജാവിന്‍െറ പാന പാത്രങ്ങളെല്ലാം സ്വര്‍ണനിര്‍മിതമായിരുന്നു; ലബനോന്‍കാനനമന്‌ദിരത്തിലെ എല്ലാ പാത്രങ്ങളും തങ്കംകൊണ്ടുള്ളതും. സോളമന്‍െറ കാലത്തു വെള്ളി വിലപ്പെട്ടതേ ആയിരുന്നില്ല. അതിനാല്‍, വെള്ളികൊണ്ട്‌ ഒന്നുംതന്നെ നിര്‍മിച്ചിരുന്നില്ല.

Verse 22: കടലില്‍ ഹീരാമിന്‍െറ കപ്പലുകളോടൊപ്പം രാജാവിനു താര്‍ഷീഷിലെ കപ്പലുകളും ഉണ്ടായിരുന്നു. അവ മൂന്നു വര്‍ഷത്തിലൊരിക്കല്‍ സ്വര്‍ണം, വെള്ളി, ആനക്കൊമ്പ്‌, കുരങ്ങുകള്‍, മയിലുകള്‍ ഇവ കൊണ്ടുവരുക പതിവായിരുന്നു.

Verse 23: ഇങ്ങനെ, സോളമന്‍രാജാവ്‌ സമ്പത്തിലും ജ്‌ഞാനത്തിലും ഭൂമിയിലുള്ള സകല രാജാക്കന്‍മാരെയും പിന്നിലാക്കി.

Verse 24: ദൈവം സോളമനു നല്‍കിയ ജ്‌ഞാനം ശ്രവിക്കാന്‍ എല്ലാദേശക്കാരും അവന്‍െറ സാന്നിധ്യം തേടി.

Verse 25: ഓരോരുത്തരും ആണ്ടുതോറും വെള്ളിയും സ്വര്‍ണവും കൊണ്ടുള്ള ഉരുപ്പടികള്‍, തുണിത്തരങ്ങള്‍, മീറ, സുഗന്‌ധദ്രവ്യങ്ങള്‍, കുതിര,കോവര്‍കഴുത എന്നിവ ധാരാളം അവനു സമ്മാനിച്ചു.

Verse 26: സോളമന്‍ രഥങ്ങളെയും കുതിരക്കാരെയും ശേഖരിച്ചു. തന്‍െറ ആയിരത്തി നാനൂറു രഥങ്ങള്‍ക്കും പന്തീരായിരം കുതിരക്കാര്‍ക്കും നഗരങ്ങളിലും രാജാവിനു സമീപം ജറുസലെമിലും താവളം നല്‍കി.

Verse 27: ജറുസലെമില്‍ കല്ലുപോലെ വെള്ളി അവന്‍ സുലഭമാക്കി. ദേവദാരു ഷെഫെലായിലെ അത്തിമരംപോലെ സമൃദ്‌ധവുമാക്കി.

Verse 28: ഈജിപ്‌തില്‍നിന്നും കുവേയില്‍ നിന്നുംസോളമന്‍ കുതിരകളെ ഇറക്കുമതി ചെയ്‌തു. രാജാവിന്‍െറ വ്യാപാരികള്‍ അവയെ കുവേയില്‍നിന്നു വിലയ്‌ക്കുവാങ്ങി.

Verse 29: ഈജിപ്‌തില്‍ രഥം ഒന്നിന്‌ അറുനൂറും, കുതിര ഒന്നിനു നൂറ്റിയമ്പതും ഷെക്കല്‍ വെള്ളി ആയിരുന്നു വില. ഹിത്യരുടെയും സിറിയാക്കാരുടെയും രാജാക്കന്‍മാര്‍ക്ക്‌ രാജവ്യാപാരികള്‍വഴി അവ കയറ്റുമതി ചെയ്‌തു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories