1 Kings - Chapter 4

Verse 1: സോളമന്‍ ഇസ്രായേല്‍ മുഴുവന്‍െറയും രാജാവായിരുന്നു.

Verse 2: അവന്‍െറ പ്രധാന സേവകന്‍മാര്‍: സാദോക്കിന്‍െറ പുത്രന്‍ അസറിയാ പുരോഹിതനും

Verse 3: ഷീഷായുടെ പുത്രന്‍മാരായ എലീഹൊറേഫും അഹിയായും കാര്യവിചാരകന്‍മാരും ആയിരുന്നു. അഹിലൂദിന്‍െറ പുത്രന്‍യഹോഷഫാത്ത്‌ നടപടിയെഴുത്തുകാരനും

Verse 4: യഹോയാദായുടെ പുത്രന്‍ ബനായാ സൈന്യാധിപനും സാദോക്കും അബിയാഥറും പുരോഹിതന്‍മാരുമായിരുന്നു.

Verse 5: നാഥാന്‍െറ പുത്രന്‍മാരായ അസറിയാ മേല്‍വിചാരകനും, സാബുദ്‌ പുരോഹിതനും രാജാവിന്‍െറ തോഴനുമായിരുന്നു.

Verse 6: അഹിഷാര്‍ ആയിരുന്നു കൊട്ടാരവിചാരിപ്പുകാരന്‍. അടിമകളുടെ മേല്‍നോട്ടം അബ്‌ദയുടെ പുത്രന്‍ അദൊണിറാമിന്‌ ആയിരുന്നു.

Verse 7: രാജാവിനും കുടുംബത്തിനും ഭക്‌ഷണ സാധനങ്ങള്‍ എത്തിച്ചുകൊടുക്കാന്‍ സോള മന്‌ ഇസ്രായേലില്‍ ആകെ പന്ത്രണ്ടുപേര്‍ ഉണ്ടായിരുന്നു. ഓരോരുത്തര്‍ ഓരോ മാസത്തേക്കുവേണ്ട സാധനങ്ങള്‍ എത്തിച്ചുകൊടുത്തിരുന്നു.

Verse 8: അവര്‍: എഫ്രായിം മലനാട്ടില്‍ ബന്‍ഹൂര്‍;

Verse 9: മാക്കസ്‌, ഷാല്‍ബിം, ബത്‌ഷെമെഷ്‌, ഏലോന്‍, ബേത്‌ഹാനാന്‍ എന്നീ പ്രദേശങ്ങളില്‍ ബന്‍ദെക്കര്‍;

Verse 10: അരുബ്‌ബോത്തില്‍ ബന്‍ഹേസെദ്‌ - സൊക്കോയും ഹേ ഫര്‍ പ്രദേശവും ഇവന്‍െറ അധീനതയില്‍ ആയിരുന്നു;

Verse 11: നഫാത്ത്‌ദോറില്‍ ബന്‍ അബിനാദാബ്‌ -സോളമന്‍െറ പുത്രി താഫാത്ത്‌ ഇവന്‍െറ ഭാര്യയായിരുന്നു;

Verse 12: താനാക്ക്‌, മെഗിദോ എന്നീ നഗരങ്ങളിലും സാരെഥാനു സമീപം ജസ്രലിനു താഴെ ബത്‌ഷെയാന്‍മുതല്‍ ആബേല്‍മെഹോലായും യൊക്‌മെയാമിന്‍െറ അപ്പുറവുംവരെ ബത്‌ഷെയാന്‍പ്രദേശം മുഴുവനിലും അഹിലൂദിന്‍െറ മകന്‍ ബാനാ;

Verse 13: ഗിലയാദിലെ റാമോത്തില്‍ ബന്‍ഗേ ബര്‍ - മനാസ്‌സെയുടെ മകന്‍ ജായിരിന്‌ ഗിലയാദിലുള്ള ഗ്രാമങ്ങളും, മതിലുകളും പി ച്ചളയോടാമ്പലുകളോടുകൂടിയ വാതിലുകളുമുള്ള അറുപതു പട്ടണങ്ങള്‍ ഉള്‍പ്പെട്ട ബാഷാനിലെ അര്‍ഗോബുപ്രദേശവും ഇവന്‍െറ അധീനതയില്‍ ആയിരുന്നു;

Verse 14: മഹനായീമില്‍ ഇദ്‌ദോയുടെ മകന്‍ അഹിനാദാബ്‌;

Verse 15: നഫ്‌ താലിപ്രദേശത്ത്‌ അഹിമാസ്‌ സോളമന്‍െറ പുത്രി ബസ്‌മത്‌ ഇവന്‍െറ ഭാര്യയായിരുന്നു;

Verse 16: ആഷേറിലും ബയാലോത്തിലും ഹൂഷായിയുടെ മകന്‍ ബാനാ;

Verse 17: ഇസാക്കറില്‍ പരൂവായുടെ മകന്‍ യാഹോഷാഫത്‌;

Verse 18: ബഞ്ചമിന്‍ പ്രദേശത്ത്‌ ഏലായുടെ മകന്‍ ഷിമെയി;

Verse 19: അമോര്യരാജാവായ സീഹോനും ബാഷാന്‍രാജാവായ ഓഗും ഭരിച്ചിരുന്ന ഗിലയാദ്‌ പ്രദേശത്ത്‌ ഊറിയുടെ മകന്‍ ഗേബര്‍. കൂടാതെ യൂദായില്‍ ഒരു അധിപനും ഉണ്ടായിരുന്നു.

Verse 20: യൂദായിലെയും ഇസ്രായേലിലെയും ജനം കടല്‍ത്തീരത്തെ മണല്‍ത്തരിപോലെ അസംഖ്യമായിരുന്നു. അവര്‍ തിന്നും കുടിച്ചും ഉല്ലാസഭരിതരായി കഴിഞ്ഞു.

Verse 21: യൂഫ്രട്ടീസ്‌ നദി മുതല്‍ ഫിലിസ്‌ത്യരുടെ നാടും ഈജിപ്‌തിന്‍െറ അതിര്‍ത്തിയുംവരെയുള്ള പ്രദേശങ്ങള്‍ സോളമന്‍െറ ഭരണത്തിന്‍കീഴിലായിരുന്നു. അവന്‍െറ ജീവിതകാലം മുഴുവന്‍ ജനം കാഴ്‌ചകള്‍ സമര്‍പ്പിക്കയും അവനെസേവിക്കയും ചെയ്‌തു.

Verse 22: സോളമന്‍െറ അനുദിനച്ചെലവ്‌ മുപ്പതു കോര്‍ നേര്‍ത്ത മാവും അറുപതു കോര്‍ സാധാരണമാവും,

Verse 23: കല മാന്‍, പേടമാന്‍, മ്‌ളാവ്‌, കോഴി എന്നിവയ്‌ക്കു പുറമേ കൊഴുത്ത പത്തു കാളകള്‍, ഇരുപതു കാലികള്‍, നൂറു മുട്ടാടുകള്‍ ഇവയുമായിരുന്നു.

Verse 24: യൂഫ്രട്ടീസിനു പടിഞ്ഞാറ്‌ തിഫ്‌സാ മുതല്‍ ഗാസാവരെയുള്ള പ്രദേശങ്ങള്‍ സോളമന്‍െറ അധീനതയിലായിരുന്നു.യൂഫ്രട്ടീസിനു പടിഞ്ഞാറുള്ള എല്ലാ രാജാക്കന്‍മാരും അവനു കീഴ്‌പ്പെട്ടിരുന്നു. അയല്‍നാടുകളുമായി അവന്‍ സമാധാനത്തില്‍ കഴിഞ്ഞു.

Verse 25: സോളമന്‍െറ കാലം മുഴുവന്‍ ദാന്‍മുതല്‍ ബേര്‍ഷെബാവരെ യൂദായിലെയും ഇസ്രായേലിലെയും ജനം മുന്തിരിയും അത്തിയും കൃൃഷിചെയ്‌തു സുരക്‌ഷിതരായി ജീവിച്ചു.

Verse 26: സോളമനു പന്തീരായിരം കുതിരപ്പടയാളികളും, തേര്‍ക്കുതിരകള്‍ക്കായി നാല്‍പതിനായിരം പന്തികളുമുണ്ടായിരുന്നു.

Verse 27: മുന്‍പു പറഞ്ഞസേവകന്‍മാര്‍ ഓരോരുത്തരും നിശ്‌ചിത മാസത്തില്‍ സോളമന്‍ രാജാവിനും അവനോടൊപ്പം ഭക്‌ഷിച്ചിരുന്നവര്‍ക്കും ആവശ്യമായ സാധനങ്ങള്‍ എത്തിച്ചിരുന്നു; ഒരു കുറവും വരുത്തിയില്ല.

Verse 28: അവര്‍ കുതിരകള്‍ക്കും വേഗമേറിയ പടക്കുതിരകള്‍ക്കും വേണ്ട ബാര്‍ലിയും വയ്‌ക്കോലും മുറപ്രകാരംയഥാസ്‌ഥാനം എത്തിച്ചുകൊടുക്കുകയുംചെയ്‌തിരുന്നു.

Verse 29: ദൈവം സോളമന്‌ അളവറ്റ ജ്‌ഞാനവും ഉള്‍ക്കാഴ്‌ചയും കടല്‍ത്തീരംപോലെ വിശാലമായ ഹൃദയവും പ്രദാനംചെയ്‌തു.

Verse 30: പൗര സ്‌ത്യദേശത്തെയും ഈജിപ്‌തിലെയും ജ്‌ഞാനികളെ അതിശയിക്കുന്നതായിരുന്നു സോളമന്‍െറ ജ്‌ഞാനം.

Verse 31: എസ്രാഹ്യനായ ഏ ഥാന്‍, മാഹോലിന്‍െറ പുത്രന്‍മാരായ ഹേ മാന്‍, കല്‍ക്കോല്‍, ദാര്‍ദാ തുടങ്ങി എല്ലാവരെയുംകാള്‍ ജ്‌ഞാനിയായിരുന്നു അവന്‍ . അവന്‍െറ പ്രശസ്‌തി ചുറ്റുമുള്ള എല്ലാ രാജ്യങ്ങളിലും വ്യാപിച്ചു.

Verse 32: അവന്‍ മൂവായിരം സുഭാഷിതങ്ങളും ആയിരത്തഞ്ചു ഗീതങ്ങളും രചിച്ചു.

Verse 33: ലബനോനിലെ ദേവദാരു മുതല്‍ ചുമരില്‍ മുളയ്‌ക്കുന്ന പായല്‍വരെ എല്ലാ സസ്യങ്ങളെയും കുറിച്ച്‌ അവന്‍ പ്രതിപാദിച്ചു. മൃഗങ്ങളെയും പക്‌ഷികളെയും ഇഴജന്തുക്കളെയും മത്‌സ്യങ്ങളെയും കുറിച്ച്‌ അവന്‍ സംസാരിച്ചിരുന്നു.

Verse 34: സോളമന്‍െറ ജ്‌ഞാനത്തെപ്പറ്റി കേട്ടിട്ടുള്ള രാജാക്കന്‍മാരിലും ജന തകളിലുംനിന്ന്‌ ധാരാളംപേര്‍ അവന്‍െറ ഭാഷണം കേള്‍ക്കാന്‍ എത്തിയിരുന്നു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories