1 Kings - Chapter 5

Verse 1: സോളമനെ പിതാവിന്‍െറ സ്‌ഥാനത്ത്‌ രാജാവായി അഭിഷേകം ചെയ്‌തിരിക്കുന്നുവെന്നു കേട്ട്‌ ടയിര്‍രാജാവായ ഹീരാം അവന്‍െറ അടുത്തേക്ക്‌ ദൂതന്‍മാരെ അയച്ചു. ഹീരാം എന്നും ദാവിദുമായി മൈത്രിയിലായിരുന്നു.

Verse 2: സോളമന്‍ ഹീരാമിന്‌ ഒരു സന്‌ദേശമയച്ചു:

Verse 3: എന്‍െറ പിതാവായ ദാവീദിനു തന്‍െറ ദൈവമായ കര്‍ത്താവിന്‌ ഒരു ആലയം പണിയാന്‍ കഴിഞ്ഞില്ലെന്നു നിനക്കറിയാമല്ലോ. ചുറ്റുമുള്ള ശത്രുക്കളെ കര്‍ത്താവ്‌ അവനു കീഴ്‌പ്പെടുത്തുന്നതുവരെ അവനു തുടര്‍ച്ചയായിയുദ്‌ധം ചെയ്യേണ്ടിവന്നു.

Verse 4: എന്നാല്‍, എനിക്കു പ്രതിയോഗിയില്ല; ദൗര്‍ഭാഗ്യവുമില്ല. എന്‍െറ ദൈവമായ കര്‍ത്താവ്‌ എനിക്ക്‌ എല്ലാത്തരത്തിലും സമാധാനം നല്‍കിയിരിക്കുന്നു.

Verse 5: എന്‍െറ പിതാവായ ദാവീദിനോടു കര്‍ത്താവ്‌ ഇങ്ങനെ അരുളിച്ചെയ്‌തിട്ടുണ്ട്‌: നിനക്കു പകരം സിംഹാസനത്തില്‍ ഞാന്‍ അവരോധിക്കുന്ന നിന്‍െറ മകന്‍ എന്‍െറ നാമത്തിന്‌ ഒരു ആലയം പണിയും. അത നുസരിച്ച്‌ എന്‍െറ ദൈവമായ കര്‍ത്താവിന്‌ ആലയം നിര്‍മിക്കണമെന്ന്‌ ഞാന്‍ ഉദ്‌ദേശിക്കുന്നു.

Verse 6: ആകയാല്‍, ലബനോനില്‍ നിന്ന്‌ എനിക്കായി ദേവദാരു മുറിക്കാന്‍ ആജ്‌ഞ നല്‍കിയാലും. എന്‍െറ ജോലിക്കാരും നിന്‍െറ ജോലിക്കാരോടുകൂടെ ഉണ്ടായിരിക്കും. അവര്‍ക്കു നീ നിശ്‌ചയിക്കുന്ന കൂലി ഞാന്‍ തരാം. സീദോന്യരെപ്പോലെ മരം മുറിക്കാന്‍ പരിചയമുള്ളവര്‍ ഞങ്ങളുടെ ഇടയില്‍ ഇല്ലെന്നു നിനക്കറിയാമല്ലോ.

Verse 7: സോളമന്‍െറ വാക്കു കേട്ടപ്പോള്‍ ഹീരാം അതീവ സന്തുഷ്‌ടനായി പറഞ്ഞു: ഈ മഹത്തായ ജനത്തെ ഭരിക്കാന്‍ ജ്‌ഞാനിയായ ഒരു മകനെ ദാവീദിനു നല്‍കിയ കര്‍ത്താവു വാഴ്‌ത്തപ്പെടട്ടെ!

Verse 8: ഹീരാം ദൂതന്‍മുഖേനസോളമനെ അറിയിച്ചു: നിന്‍െറ സന്‌ദേശം കിട്ടി. ദേവദാരുവിന്‍െറയും സരളമരത്തിന്‍െറയും കാര്യം നിന്‍െറ ആഗ്രഹംപോലെ ചെയ്യാം.

Verse 9: എന്‍െറ ജോലിക്കാര്‍ ലബനോനില്‍നിന്ന്‌ തടി കടലിലേക്ക്‌ ഇറക്കും. പിന്നീടു ചങ്ങാടങ്ങളാക്കി നീ പറയുന്ന സ്‌ഥലത്തേക്ക്‌ അയച്ചുതരാം. കരയ്‌ക്കടുക്കുമ്പോള്‍ നീ അവ ഏറ്റുവാങ്ങണം. എന്‍െറ കുടുംബത്തിനാവശ്യമായ ഭക്‌ഷണസാധനങ്ങള്‍ നീ നല്‍കണമെന്ന്‌ ഞാന്‍ ആഗ്രഹിക്കുന്നു.

Verse 10: സോളമന്‌ ആവശ്യമായ ദേവദാരുവും സരളമരവും ഹീരാം നല്‍കി.

Verse 11: ഹീരാമിന്‍െറ ഗാര്‍ഹികാവശ്യങ്ങള്‍ക്കായി സോളമന്‍ ഇരുപതിനായിരം കോര്‍ ഗോതമ്പും ആട്ടിയെടുത്ത ഇരുപ തിനായിരം കോര്‍ എണ്ണയും കൊടുത്തു. ആണ്ടുതോറും ഹീരാമിന്‌ ഇവ കൊടുത്തുകൊണ്ടിരുന്നു.

Verse 12: കര്‍ത്താവ്‌ വാഗ്‌ദാനപ്രകാരം സോളമനു ജ്‌ഞാനം നല്‍കി. ഹീരാമുംസോളമനും സമാധാനത്തില്‍ കഴിഞ്ഞുകൂടുകയും, ഇരുവരും ഉടമ്പടിയിലേര്‍പ്പെടുകയും ചെയ്‌തു.

Verse 13: സോളമന്‍രാജാവ്‌ ഇസ്രായേലിന്‍െറ എല്ലാഭാഗത്തുംനിന്ന്‌ അടിമവേലയ്‌ക്ക്‌ ആളെ എടുത്തു. മുപ്പതിനായിരം പേരാണ്‌ ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടത്‌.

Verse 14: മാസംതോറും പതിനായിരംപേരെ വീതം ലബനോനിലെക്ക്‌ അയച്ചുകൊണ്ടിരുന്നു. അവര്‍ ഒരു മാസം ലബനോനിലാണെങ്കില്‍ രണ്ടു മാസം തങ്ങളുടെ വീടുകളിലായിരിക്കും. അദോണിറാമിനായിരുന്നു ഇവരുടെ മേല്‍നോട്ടം.

Verse 15: ചുമടെടുക്കാന്‍ എഴുപതിനായിരവും മലയില്‍ കല്ലുവെട്ടാന്‍ എണ്‍പതിനായിരവും ആളുകള്‍ ഉണ്ടായിരുന്നു.

Verse 16: ജോലിക്കാരുടെ മേല്‍നോട്ടം വഹിച്ചിരുന്ന മൂവായിരത്തിമൂന്നൂറ്‌ ആളുകള്‍ക്കു പുറമേ ആയിരുന്നു ഇവര്‍.

Verse 17: രാജാവിന്‍െറ കല്‍പനയനുസരിച്ച്‌, അവര്‍ ദേവാലയത്തിന്‍െറ അടിത്തറപണിയാന്‍ വിശേഷപ്പെട്ട വലിയ കല്ലുകള്‍ കൊണ്ടുവന്നു ചെത്തി ശരിപ്പെടുത്തി.

Verse 18: സോളമന്‍െറയും, ഹീരാമിന്‍െറയും ശില്‍പികളും ഗേ ബാല്‍കാരും ചേര്‍ന്ന്‌ അവ ചെത്തിമിനുക്കുകയും ദേവാലയം പണിയാനുള്ള കല്ലും മര വും തയ്യാറാക്കുകയും ചെയ്‌തു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories