1 Kings - Chapter 15

Verse 1: നെബാത്തിന്‍െറ മകന്‍ ജറോബോവാമിന്‍െറ വാഴ്‌ചയുടെ പതിനെട്ടാം വര്‍ഷം അബിയാം യൂദായില്‍ ഭരണം ആരംഭിച്ചു.

Verse 2: അവന്‍ മൂന്നുവര്‍ഷം ജറുസലെമില്‍ ഭരിച്ചു; അബ്‌സലോമിന്‍െറ മകള്‍ മാഖാ ആയിരുന്നു അവന്‍െറ അമ്മ.

Verse 3: പിതാവിന്‍െറ പാപങ്ങളില്‍ അവനും ഏര്‍പ്പെട്ടു. കര്‍ത്താവിന്‍െറ സന്നിധിയില്‍ വിശ്വസ്‌തനായി പ്രവര്‍ത്തി ച്ചപിതാവായ ദാവീദിന്‍േറ തുപോലെയായിരുന്നില്ല അവന്‍െറ ഹൃദയം.

Verse 4: എങ്കിലും ദാവീദിനെപ്രതി ദൈവമായ കര്‍ത്താവ്‌ അബിയാമിന്‌ കിരീടാവകാശിയായി ഒരു പുത്രനെ നല്‍കുകയും ജറുസലെമിനെ സുസ്‌ഥിരമാക്കുകയും ചെയ്‌തു.

Verse 5: ദാവീദ്‌ ഹിത്യനായ ഊറിയായുടെ കാര്യത്തിലൊഴികെ കര്‍ത്താവു കല്‍പിച്ചയാതൊന്നിലുംനിന്ന്‌ ആയുഷ്‌കാലത്തൊരിക്കലും വ്യതിചലിക്കാതെ അവിടുത്തെ ദൃഷ്‌ടിയില്‍ നീതിമാത്രം ചെയ്‌തു.

Verse 6: അബിയാം ചെയ്‌ത മറ്റുകാര്യങ്ങള്‍

Verse 7: യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. അബിയാമും ജറോബോവാമും തമ്മില്‍ ജീവിതകാലം മുഴുവന്‍യുദ്‌ധം നടന്നു.

Verse 8: അബിയാം പിതാക്കന്‍മാരോടു ചേരുകയും ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെടുകയും ചെയ്‌തു. അവന്‍െറ മകന്‍ ആസാ ഭരണമേറ്റു.

Verse 9: ഇസ്രായേല്‍രാജാവായ ജറോബോവാമിന്‍െറ വാഴ്‌ചയുടെ ഇരുപതാംവര്‍ഷം ആസാ യൂദായില്‍ ഭരണം തുടങ്ങി.

Verse 10: അവന്‍ ജറുസലെമില്‍ നാല്‍പത്തൊന്നു കൊല്ലം ഭരിച്ചു. അവന്‍െറ പിതാമഹി അബ്‌സലോമിന്‍െറ മകള്‍ മാഖാ ആയിരുന്നു.

Verse 11: ആസാ പിതാവായ ദാവീദിനെപ്പോലെ കര്‍ത്താവിന്‍െറ ദൃഷ്‌ടിയില്‍ നീതിപൂര്‍വം വര്‍ത്തിച്ചു.

Verse 12: അവന്‍ നാട്ടില്‍നിന്നുദേവപ്രീതിക്കായുള്ള ആണ്‍വേശ്യാസമ്പ്രദായം ഉച്ചാടനംചെയ്‌തു. പിതാക്കന്‍മാര്‍ നിര്‍മി ച്ചഎല്ലാ വിഗ്രഹങ്ങളും നിര്‍മാര്‍ജനം ചെയ്‌തു.

Verse 13: പിതാമഹിയായ മാഖാ അഷേരായ്‌ക്കു മ്‌ളേച്‌ഛവിഗ്രഹം നിര്‍മിച്ചതിനാല്‍ അവന്‍ അവളെ അമ്മറാണിയുടെ പദവിയില്‍നിന്നു നീക്കി. വിഗ്രഹം തകര്‍ത്ത്‌ കിദ്രാന്‍ അരുവിക്കരയില്‍ ദഹിപ്പിച്ചു.

Verse 14: എന്നാല്‍, അവന്‍ പൂജാഗിരികള്‍ നശിപ്പിച്ചില്ല. എങ്കിലും ജീവിതകാലം മുഴുവന്‍ ആസായുടെ ഹൃദയം കര്‍ത്താവിനോടു വിശ്വസ്‌തത പുലര്‍ത്തി.

Verse 15: താനും തന്‍െറ പിതാവും കാഴ്‌ചയര്‍പ്പി ച്ചസ്വര്‍ണവും വെള്ളിയും പാത്രങ്ങളും അവന്‍ കര്‍ത്താവിന്‍െറ ആലയത്തില്‍ കൊണ്ടുവന്നു.

Verse 16: ആസായും ഇസ്രായേല്‍രാജാവായ ബാഷായും തമ്മില്‍ നിരന്തരംയുദ്‌ധം നടന്നു.

Verse 17: ഇസ്രായേല്‍ രാജാവായ ബാഷാ യൂദായ്‌ക്കെതിരേ പുറപ്പെട്ടു; യൂദാരാജാവായ ആസായുമായി ബന്‌ധം ഉണ്ടാകാതിരിക്കാന്‍ റാമാ നിര്‍മിച്ചു.

Verse 18: ആസാ ദേവാലയത്തിലെയും കൊട്ടാരത്തിലെയും ഭണ്‍ഡാരത്തില്‍ ശേഷിച്ചിരുന്ന സ്വര്‍ണവും വെള്ളിയും ദമാസ്‌ക്കസില്‍ വസിച്ചിരുന്ന ഹെസിയോനിന്‍െറ പൗത്രനും തബ്രിമ്മോനിന്‍െറ മകനുമായ ബന്‍ഹദാദ്‌ എന്ന സിറിയന്‍രാജാവിനു കൊടുത്തയച്ചുകൊണ്ടു പറഞ്ഞു:

Verse 19: നമ്മുടെ പിതാക്കന്‍മാര്‍ തമ്മിലുണ്ടായിരുന്നതുപോലെ നമുക്കും സഖ്യം ചെയ്യാം. ഞാനിതാ സ്വര്‍ണവും വെള്ളിയും സമ്മാനമായി അയയ്‌ക്കുന്നു. ഇസ്രായേല്‍രാജാവായ ബാഷാ എന്‍െറ രാജ്യത്തില്‍നിന്നു പിന്‍മാറുന്നതിന്‌ അവനുമായുള്ള സഖ്യം വിച്‌ഛേദിക്കുക.

Verse 20: ആസാരാജാവിന്‍െറ അഭ്യര്‍ഥന സ്വീകരിച്ച്‌ ബന്‍ഹദാദ്‌ സേനാധിപന്‍മാരെ ഇസ്രായേല്‍നഗരങ്ങള്‍ക്കെതിരേ അയച്ചു. അവര്‍ നഫ്‌താലിദേശത്തോടൊപ്പം ഇയോന്‍, ദാന്‍, ആബെല്‍ ബത്‌മാക്കാ, കിന്നറോത്ത്‌ എന്നിവ കീഴടക്കി.

Verse 21: ഇതറിഞ്ഞു ബാഷാ റാമായുടെ നിര്‍മാണം നിര്‍ത്തിവച്ച്‌ തിര്‍സായില്‍ത്തന്നെതാമസിച്ചു.

Verse 22: ആസാരാജാവ്‌ ഒരു വിളംബരംമൂലം യൂദാനിവാസികളെ വിളിച്ചുകൂട്ടി. ആരെയും ഒഴിവാക്കിയില്ല. റാമാ പണിയാന്‍ ബാഷാ സംഭരിച്ചിരുന്ന കല്ലും മരവും അവര്‍ എടുത്തുകൊണ്ടുവന്നു. ആസാരാജാവ്‌ ഇവകൊണ്ട്‌ ബഞ്ചമിനിലെ ഗേബയും മിസ്‌പായും നിര്‍മിച്ചു.

Verse 23: ആസായുടെ മറ്റു പ്രവര്‍ത്തനങ്ങളും ശക്‌തി വൈഭവവും അവന്‍ പണിയി ച്ചനഗരങ്ങളുടെ വിവരങ്ങളും, യൂദാരാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ. വാര്‍ധക്യത്തില്‍ അവന്‌ കാലില്‍ രോഗം പിടിപെട്ടു. അവനും പിതാക്കന്‍മാരോടു ചേര്‍ന്നു;

Verse 24: പിതാവായ ദാവീദിന്‍െറ നഗരത്തില്‍ സംസ്‌കരിക്കപ്പെട്ടു. അവന്‍െറ മകന്‍ യഹോഷാഫാത്ത്‌ ഭരണമേറ്റു.

Verse 25: ജറോബോവാമിന്‍െറ മകന്‍ നാദാബ്‌ യൂദാരാജാവായ ആസായുടെ രണ്ടാം ഭരണ വര്‍ഷം ഇസ്രായേലില്‍ ഭരണം ആരംഭിച്ചു. അവന്‍ രണ്ടുകൊല്ലം വാണു.

Verse 26: തന്‍െറ പിതാവ്‌ ഇസ്രായേലിനെ വഴിപിഴപ്പി ച്ചപാപമാര്‍ഗത്തില്‍ ചരിച്ച്‌ അവന്‍ കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു.

Verse 27: ഇസാക്കര്‍ ഗോത്രത്തില്‍പ്പെട്ട അഹിയായുടെ മകന്‍ ബാഷാ അവനെതിരേ ഗൂഢാലോചന നടത്തി. നാദാബും ഇസ്രായേലും ഫിലിസ്‌ത്യനഗരമായ ഗിബത്തോണ്‍ ആക്രമിച്ചപ്പോള്‍ ബാഷാ അവനെ വധിച്ചു.

Verse 28: ഇങ്ങനെ യൂദാരാജാവായ ആസായുടെ മൂന്നാംഭരണവര്‍ഷം ബാഷാ നാദാബിനെ കൊന്ന്‌ തല്‍സ്‌ഥാനത്തു വാണു.

Verse 29: രാജാവായപ്പോള്‍ത്തന്നെ അവന്‍ ജറോബോവാമിന്‍െറ വംശം മുഴുവന്‍ നശിപ്പിച്ചു. കര്‍ത്താവ്‌ തന്‍െറ ദാസനും ഷീലോന്യനുമായ അഹിയാവഴി അരുളിച്ചെയ്‌തിരുന്നതുപോലെ, അവന്‍െറ സന്തതികളില്‍ ആരും അവശേഷിച്ചില്ല.

Verse 30: ജറോബോവാം ചെയ്‌തതും ഇസ്രായേലിനെക്കൊണ്ടു ചെയ്യിച്ചതുമായ പാപങ്ങള്‍ ഇസ്രായേലിന്‍െറ ദൈവമായ കര്‍ത്താവിന്‍െറ കോപം ജ്വലിപ്പിച്ചതിനാലാണ്‌ ഇതു സംഭവിച്ചത്‌.

Verse 31: നാദാബിനെക്കുറിച്ചുള്ള മറ്റു വിവരങ്ങളും അവന്‍െറ പ്രവര്‍ത്തനങ്ങളും ഇസ്രായേല്‍ രാജാക്കന്‍മാരുടെ ദിനവൃത്താന്തത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ടല്ലോ.

Verse 32: ആസായും ഇസ്രായേല്‍ രാജാവായ ബാഷായും തമ്മില്‍ നിരന്തരംയുദ്‌ധം നടന്നു.

Verse 33: യൂദാരാജാവായ ആസായുടെ മൂന്നാം ഭരണവര്‍ഷം അഹിയായുടെ മകന്‍ ബാഷാ ഭരണമേറ്റു. അവന്‍ ഇരുപത്തിനാലു വര്‍ഷം ഇസ്രായേല്‍രാജാവായി തിര്‍സായില്‍ വാണു.

Verse 34: അവനും കര്‍ത്താവിന്‍െറ സന്നിധിയില്‍ തിന്‍മ പ്രവര്‍ത്തിച്ചു. ജറോബോവാമിന്‍െറ മാര്‍ഗങ്ങളിലും ഇസ്രായേലിനെ വഴിപിഴപ്പി ച്ചഅവന്‍െറ പാപങ്ങളിലും ബാഷാ വ്യാപരിച്ചു.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories