Job - Chapter 20

Verse 1: നാമാത്യനായ സോഫാര്‍ പറഞ്ഞു:

Verse 2: അക്‌ഷമ നിമിത്തം മറുപടിപറയാന്‍ എന്നില്‍ ചിന്തകളുയരുന്നു.

Verse 3: എന്നെ നിന്‌ദിക്കുന്ന ശകാരങ്ങള്‍ ഞാന്‍ കേള്‍ക്കുന്നു; മറുപടി പറയാന്‍ ഞാന്‍ ഉത്തേജിതനാകുന്നു.

Verse 4: പണ്ടുമുതല്‍ക്കേ, മനുഷ്യന്‍ ഭൂമുഖത്ത്‌ ഉദ്‌ഭവി ച്ചകാലം മുതല്‍ക്കേ, നിനക്ക്‌ അറിയില്ലേ,

Verse 5: ദുഷ്‌ടന്‍െറ ജയഭേരി ക്‌ഷണികമാണെന്ന്‌, അധര്‍മിയുടെ സന്തോഷം നൈമിഷികമാണെന്ന്‌?

Verse 6: അവന്‍ ആകാശത്തോളം ഉയര്‍ന്നാലും, അവന്‍െറ ശിരസ്‌സു മേഘങ്ങളെ ഉരുമ്മിനിന്നാലും,

Verse 7: തന്‍െറ വിസര്‍ജനവസ്‌തുപോലെ അവന്‍ നശിച്ചുപോകും; അവന്‍ എവിടെയെന്ന്‌, അവനെ മുന്‍പുകണ്ടിട്ടുള്ളവര്‍ ചോദിക്കും.

Verse 8: സ്വപ്‌നംപോലെ അവന്‍ മാഞ്ഞുപോകും. പിന്നീട്‌ അവനെ കാണുകയില്ല; ഒരു നിശാദര്‍ശനംപോലെ അവന്‍ പലായനം ചെയ്യും.

Verse 9: അവനെ കണ്ടിട്ടുള്ള കണ്ണുകള്‍ ഇനിഅവനെ കാണുകയില്ല. അവന്‍െറ പാര്‍പ്പിടം അവനെ ദര്‍ശിക്കുകയില്ല.

Verse 10: അവന്‍െറ മക്കള്‍ ദരിദ്രരുടെ കാരുണ്യംയാചിക്കും. അവന്‍െറ സമ്പത്ത്‌ അവന്‍ തന്നെതിരിച്ചുകൊടുക്കും.

Verse 11: അവന്‍െറ അസ്‌ഥികളില്‍യുവത്വം തുളുമ്പിനില്‍ക്കുന്നു. എന്നാല്‍, അത്‌ അവനോടുകൂടി പൊടിയില്‍ കിടക്കും.

Verse 12: അവന്‍െറ നാവിന്‌ തിന്‍മ മധുരമായി തോന്നിയേക്കാം. അവനത്‌ നാവിനടിയില്‍ ഒളിച്ചുവച്ചേക്കാം.

Verse 13: രുചി ആസ്വദിക്കാന്‍വേണ്ടി ഇറക്കാതെവായില്‍ സൂക്‌ഷിച്ചാലും

Verse 14: ഉദരത്തിലെത്തുമ്പോള്‍ അത്‌ സര്‍പ്പവിഷമായി പരിണമിക്കുന്നു.

Verse 15: വിഴുങ്ങിയ സമ്പത്ത്‌ അവന്‍ ഛര്‍ദിക്കുന്നു. ദൈവം അവന്‍െറ ഉദരത്തില്‍നിന്ന്‌അതു പുറത്തുകൊണ്ടുവരുന്നു.

Verse 16: അവന്‍ സര്‍പ്പവിഷം കുടിക്കും; അണലിയുടെ കടിയേറ്റു മരിക്കും.

Verse 17: തേനും പാല്‍ക്കട്ടിയും ഒഴുകുന്ന നദികളെ അവന്‍ നോക്കുകയില്ല.

Verse 18: തന്‍െറ അധ്വാനത്തിന്‍െറ ഫലം അവന്‍ അനുഭവിക്കാതെ മടക്കിക്കൊടുക്കും. തന്‍െറ വ്യാപാരലാഭവും അവന്‌ ആനന്‌ദം പകരുകയില്ല.

Verse 19: എന്തെന്നാല്‍, അവന്‍ പാവപ്പെട്ടവരെപീഡിപ്പിക്കുകയും അവഗണിക്കുകയും ചെയ്‌തു; താന്‍ പണിയാത്ത വീട്‌ അവന്‍ പിടിച്ചെടുത്തു.

Verse 20: തന്‍െറ അത്യാഗ്രഹത്തിന്‌ അതിരില്ലാത്തതിനാല്‍ തനിക്ക്‌ ഇഷ്‌ടപ്പെടുന്നതൊന്നും നേടാന്‍ അവനു സാധിക്കുകയില്ല.

Verse 21: അവന്‍ ഭക്‌ഷിച്ചതിനുശേഷം ഒന്നും മിച്ചം വരുകയില്ല. അതിനാല്‍, അവന്‍െറ ഐശ്വര്യംനിലനില്‍ക്കുകയില്ല.

Verse 22: സമൃദ്‌ധിയുടെ പൂര്‍ണതയില്‍ അവനു ഞെരുക്കമുണ്ടാകും; ദുരിതങ്ങള്‍ ഒന്നാകെ അവന്‍െറ മേല്‍ നിപതിക്കും.

Verse 23: ദൈവം തന്‍െറ കഠിനമായ കോപത്തെഅവനിലേക്കു മതിയാവോളം അയയ്‌ക്കും. ഭക്‌ഷണംപോലെ അത്‌ അവന്‍െറ മേല്‍ വര്‍ഷിക്കും.

Verse 24: ഇരുമ്പായുധത്തില്‍നിന്ന്‌ ഒഴിഞ്ഞുമാറുമ്പോള്‍പിച്ചളയസ്‌ത്രം അവനില്‍ തറഞ്ഞുകയറും.

Verse 25: അവന്‍െറ ശരീരത്തില്‍നിന്ന്‌ അത്‌ ഊരിയെടുക്കുന്നു. അതിന്‍െറ തിളങ്ങുന്ന മുന പിത്തഗ്രന്‌ഥിയില്‍നിന്നു പുറത്തെടുക്കുന്നു. ഭീകരതകള്‍ അവന്‍െറ മേല്‍ വരുന്നു.

Verse 26: സാന്‌ദ്രമായ തമസ്‌സ്‌ അവനുനിക്‌ഷേപമാക്കിവച്ചിരിക്കുന്നു; ആരും ഊതിക്കത്തിക്കാത്ത അഗ്‌നിഅവനെ വിഴുങ്ങും; അവന്‍െറ കൂടാരത്തില്‍ അവശേഷിക്കുന്നതിനെയും അതു ദഹിപ്പിക്കും.

Verse 27: ആകാശം അവന്‍െറ അനീതികളെ വെളിപ്പെടുത്തും; ഭൂമി അവനെതിരേ ഉയരും.

Verse 28: അവന്‍െറ ഭവനത്തിലെ സമ്പാദ്യങ്ങള്‍ കവര്‍ ച്ചചെയ്യപ്പെടും. ദൈവകോപത്തിന്‍െറ ദിനത്തില്‍ അവ പൊയ്‌പ്പോകും.

Verse 29: ദുഷ്‌ടനു ദൈവം നല്‍കുന്ന ഓഹരിയുംദൈവത്തില്‍നിന്ന്‌ അവനു ലഭിക്കുന്ന അവകാശവും ഇതാണ്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories