Verse 1: അതിനുശേഷം ജോബ് സംസാരിച്ചു. ജനി ച്ചദിവസത്തെ ശപിച്ചുകൊണ്ട്
Verse 2: അവന്‍ പറഞ്ഞു:
Verse 3: ഞാന്‍ ജനി ച്ചദിവസം ശപിക്കപ്പെടട്ടെ! ഒരാണ്‍കുട്ടി രൂപംകൊണ്ടിരിക്കുന്നു എന്നു പറഞ്ഞരാത്രി ശപിക്കപ്പെടട്ടെ!
Verse 4: ആദിവസം അന്‌ധകാരാവൃതമാകട്ടെ! ആദിനത്തെ ദൈവം വിസ്‌മരിക്കട്ടെ! അതിന്‍െറ മേല്‍ പ്രകാശം ചൊരിയാതിരിക്കട്ടെ!
Verse 5: അന്‌ധകാരം - സാന്‌ദ്രതമസ്‌സുതന്നെ- അതിനെ ഗ്രസിക്കട്ടെ! കാര്‍മേഘം അതിനെ ആവരണം ചെയ്യട്ടെ! അന്‌ധകാരംകൊണ്ട് അത് ഭീകരമായിത്തീരട്ടെ!
Verse 6: ആ രാത്രി കട്ടിപിടി ച്ചഇരുട്ടുകൊണ്ടുനിറയട്ടെ! ആണ്ടുവട്ടത്തിലെ മാസങ്ങളുടെയുംദിവസങ്ങളുടെയും ഗണത്തില്‍അതുള്‍പ്പെടാതെ പോകട്ടെ!
Verse 7: ആ രാത്രി ശൂന്യമായിപ്പോകട്ടെ! അതില്‍നിന്ന് ആനന്‌ദാരവം ഉയരാതിരിക്കട്ടെ!
Verse 8: ലവിയാഥനെ ഇളക്കിവിടാന്‍ കഴിവുള്ളവര്‍ അതിനെ ശപിക്കട്ടെ!
Verse 9: അതിന്‍െറ പ്രഭാതനക്‌ഷത്രങ്ങള്‍ഇരുണ്ടുപോകട്ടെ! പ്രകാശത്തിനുവേണ്ടിയുള്ള അതിന്‍െറ അഭിലാഷം പാഴായിപ്പോകട്ടെ! പ്രഭാതം വിടരുന്നതു കാണാതിരിക്കട്ടെ!
Verse 10: അമ്മയുടെ ഉദരം അടച്ച് അത് എന്‍െറ ജനനം തടഞ്ഞില്ല; എന്‍െറ കണ്‍മുന്‍പില്‍നിന്ന് ദുരിതങ്ങളെ മറച്ചില്ല.
Verse 11: ജനിച്ചയുടനെ ഞാന്‍ മരിക്കാഞ്ഞതെന്ത്? അമ്മയുടെ ഉദരത്തില്‍നിന്ന് പുറത്തുവന്നയുടനെ എന്തുകൊണ്ട് എന്‍െറ ജീവിതം അവസാനിച്ചില്ല?
Verse 12: എന്‍െറ അമ്മഎന്തിന് എന്നെ മടിയില്‍കിടത്തി ഓമനിച്ചു? എന്തിനെന്നെ പാലൂട്ടി വളര്‍ത്തി?
Verse 13: ഞാന്‍ നിദ്രയണഞ്ഞ് ശാന്തി അനുഭവിക്കുമായിരുന്നല്ലോ.
Verse 14: നഷ്‌ടനഗരങ്ങള്‍ പുനരുധരിച്ചരാജാക്കന്‍മാരെയും അവരുടെഉപദേഷ്‌ടാക്കളെയുംപോലെ,
Verse 15: തങ്ങളുടെ കൊട്ടാരങ്ങള്‍ സ്വര്‍ണവുംവെള്ളിയുംകൊണ്ടു നിറച്ചപ്രഭുക്കന്‍മാരെപ്പോലെ ഞാന്‍ ശാന്തനായി ശയിക്കുമായിരുന്നല്ലോ.
Verse 16: പ്രകാശം നുകരാന്‍ ഇടകിട്ടാതെമാതൃഗര്‍ഭത്തില്‍വച്ചു മരിച്ചശിശുക്കളുടെ ഗണത്തില്‍ ഞാന്‍ ഉള്‍പ്പെടാഞ്ഞതെന്തുകൊണ്ട്?
Verse 17: അവിടെ ദുഷ്‌ടരുടെ ഉപദ്രവം കടന്നുവരുന്നില്ല. ക്‌ഷീണിച്ചവര്‍ക്ക് അവിടെ വിശ്രമംലഭിക്കുന്നു.
Verse 18: തടവുകാര്‍പോലും അവിടെസ്വസ്‌ഥതയനുഭവിക്കുന്നു. മേലാളന്‍മാരുടെ ആജ്‌ഞാസ്വരം അവരെ അലട്ടുന്നില്ല.
Verse 19: ചെറിയവരും വലിയവരും അവിടെയുണ്ട്. അടിമയജമാനനില്‍നിന്നു മോചനംനേടിയിരിക്കുന്നു.
Verse 20: കഷ്‌ടപ്പെടുന്നവന് എന്തിനു പ്രകാശം? തപ്‌തഹൃദയന് എന്തിനു ജീവിതം?
Verse 21: അവന്‍ മരണത്തെ തീവ്രമായിവാഞ്‌ഛിക്കുന്നു; അതു വന്നണയുന്നില്ല. നിധി തേടുന്നവനെക്കാള്‍ ശ്രദ്‌ധയോടെഅവന്‍ മരണം അന്വേഷിക്കുന്നു.
Verse 22: ശവകുടീരം പ്രാപിക്കുമ്പോള്‍ അവര്‍അത്യധികം ആനന്‌ദിക്കുന്നു.
Verse 23: വഴികാണാത്തവന്, ദൈവം വഴിയടച്ചവന്, വെളിച്ചം എന്തിനാണ്?
Verse 24: നെടുവീര്‍പ്പുകളാണ് എന്‍െറ ഭക്‌ഷണം. ജലപ്രവാഹംപോലെ ഞാന്‍ നിരന്തരംഞരങ്ങുന്നു.
Verse 25: ഞാന്‍ ഭയപ്പെട്ടിരുന്നത് എന്‍െറ മേല്‍പതിച്ചിരിക്കുന്നു.
Verse 26: ഞാന്‍ അസ്വസ്‌ഥനും ആശ്വാസരഹിതനുമാണ്; എനിക്കു വിശ്രമമില്ല; ദുരിതങ്ങള്‍വന്നുകൊണ്ടിരിക്കുന്നു.