Verse 1: ജ്‌ഞാനം താഴ്‌ന്നവനെ ഉയര്‍ത്തി പ്രഭുക്കന്‍മാരോടൊപ്പം ഇരുത്തുന്നു.
Verse 2: അഴകിന് അമിതവില കല്‍പിക്കരുത്. അഴകില്ലെന്നോര്‍ത്ത് അവഗണിക്കരുത്.
Verse 3: പറക്കുന്ന ജീവികളില്‍ തേനീ ച്ചഎത്ര ചെറുത്! എന്നാല്‍, അത് ഉത്‌പാദിപ്പിക്കുന്ന വസ്‌തു മാധുര്യമുള്ളവയില്‍ അതിശ്രഷ്‌ഠം.
Verse 4: വസ്‌ത്രമോടിയില്‍ അഹങ്കരിക്കരുത്, ബഹുമാനിതനാകുമ്പോള്‍ ഞെളിയരുത്, എന്തെന്നാല്‍, കര്‍ത്താവിന്‍െറ പ്രവൃത്തികള്‍ വിസ്‌മയകരവും മനുഷ്യദൃഷ്‌ടിക്ക് അഗോചരവുമാണ്.
Verse 5: കിരീടധാരികള്‍ തറപറ്റുന്നു; ഒന്നുമല്ലാത്തവന്‍ കിരീടമണിയുന്നു.
Verse 6: എത്രയോ മന്നന്‍മാര്‍ അവമാനിതരായിട്ടുണ്ട്! എത്രയോ പ്രസിദ്‌ധന്‍മാര്‍ കരുണയ്‌ക്ക്‌കൈക്കുമ്പിള്‍ നീട്ടിയിട്ടുണ്ട്!
Verse 7: അന്വേഷിച്ചറിയാതെ കുറ്റം ആരോപിക്കരുത്; ആദ്യം ആലോചന, പിന്നെ ശാസനം.
Verse 8: കേള്‍ക്കുന്നതിനുമുമ്പു മറുപടി പറയരുത്; ഇടയ്‌ക്കുകയറി പറയരുത്.
Verse 9: വേണ്ടാത്തകാര്യത്തില്‍ തലയിടരുത്; പാപികളുടെ വിധിത്തീര്‍പ്പില്‍പങ്കാളിയാകരുത്.
Verse 10: മകനേ, പലകാര്യങ്ങളില്‍ ഒന്നിച്ച് ഇടപെടരുത്; കാര്യങ്ങള്‍ ഏറിയാല്‍ തെറ്റുപറ്റാന്‍ എളുപ്പമുണ്ട്. പലതിന്‍െറ പുറകേ ഓടിയാല്‍ ഒന്നും പൂര്‍ത്തിയാകുകയില്ല; പിന്നെ ഒഴിഞ്ഞുമാറാന്‍ നോക്കിയാല്‍രക്‌ഷപെടുകയുമില്ല.
Verse 11: നിരന്തരം അധ്വാനിക്കുകയുംക്ലേശിക്കുകയും ചെയ്‌തിട്ടുംദാരിദ്യ്രം ഒഴിയാത്തവരുണ്ട്.
Verse 12: വേറെ ചിലര്‍ മന്‌ദഗതിക്കാരും ബലഹീനരും സഹായാര്‍ഥികളും അതീവ ദരിദ്രരുമാണ്; എന്നാല്‍, കര്‍ത്താവ് അവരെ കടാക്‌ഷിച്ച് ദയനീയാവസ്‌ഥയില്‍നിന്ന് ഉയര്‍ത്തുന്നു.
Verse 13: അനേകരെ വിസ്‌മയിപ്പിക്കുമാറ് അവിടുന്ന് അവര്‍ക്കു മാന്യസ്‌ഥാനം നല്‍കുന്നു.
Verse 14: ഭാഗ്യവും നൈര്‍ഭാഗ്യവും,
Verse 15: ജീവനും മരണവും,
Verse 16: ദാരിദ്യ്രവും, ഐശ്വര്യവും, കര്‍ത്താവില്‍നിന്നു വരുന്നു.
Verse 17: കര്‍ത്താവിന്‍െറ ദാനങ്ങള്‍ ദൈവഭക്‌തനില്‍നിന്ന് ഒഴിയുന്നില്ല; ദൈവകൃപ ശാശ്വതമായ ഐശ്വര്യംപ്രദാനം ചെയ്യും.
Verse 18: നിരന്തരമായ പ്രയത്‌നംകൊണ്ടുംലോഭംകൊണ്ടും ധനികരാകുന്നവരുണ്ട്; ഇതാണ് അവരുടെ നേട്ടം.
Verse 19: ഞാന്‍ വിശ്രമം കണ്ടെത്തി; എന്‍െറ സമ്പത്തില്‍ ഞാന്‍ ആനന്‌ദിക്കുംഎന്ന് അവന്‍ പറയുന്നു; എല്ലാം വെടിഞ്ഞ് ലോകംവിടാന്‍എത്രനേരമുണ്ടെന്ന് അവന്‍ അറിയുന്നില്ല
Verse 20: നിന്‍െറ കര്‍ത്തവ്യങ്ങള്‍ നിഷ്‌ഠയോടെഅനുഷ്‌ഠിക്കുക; വാര്‍ദ്‌ധക്യംവരെ ജോലിചെയ്യുക.
Verse 21: പാപിയുടെ നേട്ടങ്ങളില്‍ അസൂയ വേണ്ടാ; കര്‍ത്താവില്‍ ശരണംവച്ചു നിന്‍െറ ജോലി ചെയ്യുക; ദരിദ്രനെ സമ്പന്നനാക്കാന്‍ കര്‍ത്താവിന്‌ഒരു നിമിഷം മതി.
Verse 22: കര്‍ത്താവിന്‍െറ അനുഗ്രഹമാണ്‌ദൈവഭക്‌തനു സമ്മാനം; അതു ക്‌ഷണനേരംകൊണ്ടു പൂവണിയുന്നു.
Verse 23: എനിക്കിനി എന്തുവേണം, എന്തുസന്തോഷമാണ് ഇനി കിട്ടാനുള്ളത്‌എന്നു നീ പറയരുത്.
Verse 24: എനിക്കുവേണ്ടതെല്ലാം ഉണ്ട്, എന്ത് ആപത്തു വരാനാണ് എന്നും പറയരുത്.
Verse 25: ഐശ്വര്യത്തില്‍ കഷ്‌ടത വിസ്‌മരിക്കപ്പെടുന്നു; കഷ്‌ടതയില്‍ ഐശ്വര്യവും.
Verse 26: മൃത്യുദിനത്തിലും പ്രവൃത്തിക്കൊത്തപ്രതിഫലം നല്‍കാന്‍ കര്‍ത്താവിനു കഴിയും.
Verse 27: ഒരു നാഴികനേരത്തെ വേദന കഴിഞ്ഞകാലത്തെ സുഖങ്ങള്‍ മുഴുവന്‍മായിച്ചുകളയുന്നു; ജീവിതാന്തത്തില്‍ മനുഷ്യന്‍െറ യഥാര്‍ഥസ്വഭാവം വെളിപ്പെടും.
Verse 28: മരിക്കുംമുമ്പ് ആരെയും ഭാഗ്യവാനെന്നുവിളിക്കരുത്; മരണത്തിലൂടെയാണ് മനുഷ്യനെ അറിയുക.
Verse 29: എല്ലാവരെയും വീട്ടിലേക്കു വിളിക്കരുത്; കൗശലക്കാരന്‍െറ ഉപായങ്ങള്‍ നിരവധിയാണ്.
Verse 30: കൂട്ടിലട ച്ചപക്‌ഷിയെപ്പോലെയാണ് അഹങ്കാരിയുടെ മനസ്‌സ്; ചാരനെപ്പോലെ അവന്‍ നിന്‍െറ ദൗര്‍ബല്യങ്ങള്‍ ഉറ്റുനോക്കുന്നു.
Verse 31: നന്‍മയെ തിന്‍മയാക്കാന്‍ അവന്‍ നോക്കിയിരിക്കുകയാണ്; സത്‌പ്രവൃത്തികളിലും അവന്‍ കുറ്റം കണ്ടുപിടിക്കും.
Verse 32: കാട്ടുതീ പടര്‍ത്താന്‍ ഒരു കനല്‍ മതി; രക്‌തച്ചൊരിച്ചിലിന് അവസരംപാര്‍ത്തിരിക്കുകയാണു പാപി.
Verse 33: നീചനെ സൂക്‌ഷിക്കുക; അവന്‍െറ മനസ്‌സുനിറയെ തിന്‍മയാണ്; അവന്‍ നിന്‍െറ മേല്‍ മായാത്ത കറപുരട്ടും.
Verse 34: അപരിചിതനെ വീട്ടില്‍ കയറ്റിയാല്‍അവന്‍ നിന്നെ ദ്രാഹിക്കും; സ്വഭവനത്തില്‍ നീ അന്യനായിത്തീരും.