Sirach - Chapter 21

Verse 1: മകനേ, നീ പാപം ചെയ്‌തിട്ടുണ്ടോ? ഇനി ചെയ്യരുത്‌. പഴയ പാപങ്ങളില്‍ നിന്നുള്ളമോചനത്തിനായി പ്രാര്‍ഥിക്കുക.

Verse 2: സര്‍പ്പത്തില്‍നിന്നെന്നപോലെ പാപത്തില്‍നിന്ന്‌ ഓടിയകലുക; അടുത്തുചെന്നാല്‍ അതു കടിക്കും; അതിന്‍െറ പല്ലുകള്‍ സിംഹത്തിന്‍െറ പല്ലുകളാണ്‌; അതു ജീവന്‍ അപഹരിക്കും.

Verse 3: നിയമലംഘനം ഇരുവായ്‌ത്തലവാള്‍പോലെയാണ്‌; അതുണ്ടാക്കുന്ന മുറിവുകള്‍ ഉണങ്ങുകയില്ല.

Verse 4: ഭീകരതയും അക്രമവും ധനം നശിപ്പിക്കുന്നു; അതുപോലെ അഹങ്കാരിയുടെ ഭവനംശൂന്യമായിത്തീരുന്നു.

Verse 5: ദരിദ്രന്‍െറ പ്രാര്‍ഥന ദൈവം കേള്‍ക്കുന്നു; അവനു നീതി ലഭിക്കാന്‍ വൈകുകയില്ല.

Verse 6: ശാസന വെറുക്കുന്നവന്‍പാപികളുടെ വഴിയിലാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍ഹൃദയം കൊണ്ടു പശ്‌ചാത്തപിക്കുന്നു.

Verse 7: വാക്‌ചാതുര്യമുള്ളവന്‍ പ്രശസ്‌തി നേടുന്നു; ജ്‌ഞാനി തന്‍െറ പാളി ച്ചകണ്ടുപിടിക്കുന്നു.

Verse 8: അന്യന്‍െറ പണംകൊണ്ടു വീടുപണിയുന്നവന്‍ തന്‍െറ ശവകുടീരത്തിനു കല്ലു ശേഖരിക്കുന്നവനെപ്പോലെയാണ്‌.

Verse 9: ദുഷ്‌ടരുടെ സമൂഹം ചണനാരുകൂട്ടിവച്ചതുപോലെയാണ്‌; അവര്‍ അഗ്‌നിയില്‍ എരിഞ്ഞുതീരും.

Verse 10: പാപിയുടെ പാത കല്ലുപാകിമിനുസപ്പെടുത്തിയിരിക്കുന്നു; അത്‌ അവസാനിക്കുന്നത്‌ പാതാളത്തിലാണ്‌.

Verse 11: നിയമവിധേയന്‍ വികാരങ്ങളെ നിയന്ത്രിക്കുന്നു; ജ്‌ഞാനം ദൈവഭക്‌തിയില്‍ പൂര്‍ണമാകുന്നു!

Verse 12: ബുദ്‌ധിസാമര്‍ഥ്യമില്ലാത്തവനെപഠിപ്പിക്കുക സാധ്യമല്ല; എന്നാല്‍, നീരസം വളര്‍ത്തുന്നഒരുതരം സാമര്‍ഥ്യമുണ്ട്‌.

Verse 13: ബുദ്‌ധിമാന്‍െറ ജ്‌ഞാനംകവിഞ്ഞൊഴുകുന്ന നദിപോലെ പെരുകുന്നു; അവന്‍െറ ഉപദേശം വറ്റാത്തനീരുറവയാണ്‌.

Verse 14: ഭോഷന്‍െറ മനസ്‌സ്‌ ഓട്ടക്കലം പോലെയാണ്‌; അതില്‍ അറിവു തങ്ങിനില്‍ക്കുകയില്ല.

Verse 15: അറിവുള്ളവന്‍ ജ്‌ഞാനസൂക്‌തങ്ങള്‍കേള്‍ക്കുമ്പോള്‍ അവയെ പുകഴ്‌ത്തുകയും പരിപുഷ്‌ടമാക്കുകയും ചെയ്യും; ഭോഷന്‍ അവ പുച്‌ഛിച്ചു പുറംതള്ളും.

Verse 16: ഭോഷന്‍െറ സംസാരം ഭാരമുള്ളചുമടുപോലെയാണ്‌; ബുദ്‌ധിമാന്‍െറ സംഭാഷണംആനന്‌ദം ഉളവാക്കുന്നു.

Verse 17: സദസ്യര്‍ ബുദ്‌ധിമാന്‍െറ സംസാരംസ്വാഗതം ചെയ്യുകയും അതെപ്പറ്റി ചിന്തിക്കുകയും ചെയ്യുന്നു.

Verse 18: ഭോഷനു ജ്‌ഞാനം വീണുതകര്‍ന്ന വീടുപോലെയാണ്‌; അജ്‌ഞന്‍െറ അറിവ്‌പരസ്‌പരബന്‌ധമില്ലാത്ത പുലമ്പലാണ്‌.

Verse 19: മൂഢനു വിദ്യാഭ്യാസം കാലുകളില്‍ ചങ്ങലപോലെയും വലത്തുകൈയില്‍വിലങ്ങുപോലെയും ആണ്‌;

Verse 20: ഭോഷന്‍ ഉറക്കെച്ചിരിക്കുന്നു; ബുദ്‌ധിമാന്‍ നിശ്‌ശബ്‌ദം പുഞ്ചിരിക്കുന്നു.

Verse 21: ബുദ്‌ധിമാനു വിദ്യ സ്വര്‍ണാഭരണം പോലെയും വലത്തുകൈയില്‍ വളപോലെയും ആണ്‌.

Verse 22: ഭോഷന്‍ വീട്ടിലേക്കു തള്ളിക്കയുന്നു; അനുഭവസമ്പന്നന്‍ ഉപചാരപൂര്‍വം അതിന്‍െറ മുമ്പില്‍ നില്‍ക്കുന്നു.

Verse 23: സംസ്‌കാരശൂന്യന്‍ വീട്ടിനുള്ളിലേക്ക്‌ഒളിഞ്ഞുനോക്കുന്നു; സംസ്‌കാരസമ്പന്നന്‍ പുറത്തുകാത്തുനില്‍ക്കുന്നു.

Verse 24: വാതിക്കല്‍ ഒളിഞ്ഞുനിന്നുശ്രദ്‌ധിക്കുന്നത്‌ അപമര്യാദയാണ്‌; വിവേകി അങ്ങനെ ചെയ്യാന്‍ ലജ്‌ജിക്കും.

Verse 25: വ്യര്‍ഥഭാഷകന്‍ അന്യരുടെവാക്കുകള്‍ ആവര്‍ത്തിക്കുന്നു; വിവേകി വാക്കുകള്‍ തൂക്കി ഉപയോഗിക്കുന്നു.

Verse 26: ഭോഷന്‍െറ മനസ്‌സ്‌ വായിലുംബുദ്‌ധിമാന്‍െറ വായ്‌ മനസ്‌സിലുമാണ്‌.

Verse 27: ദൈവഭയമില്ലാത്തവന്‍ പ്രതിയോഗിയെശപിക്കുമ്പോള്‍ തന്നെത്തന്നെയാണ്‌ശപിക്കുന്നത്‌.

Verse 28: പരദൂഷകന്‍ തന്നെത്തന്നെ മലിനനാക്കുന്നു; അവന്‍ അയല്‍ക്കാര്‍ക്കു നിന്‌ദ്യനാണ്‌.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories