Sirach - Chapter 28

Verse 1: പ്രതികാരം ചെയ്യുന്നവനോട്‌കര്‍ത്താവ്‌ പ്രതികാരം ചെയ്യും; അവിടുന്ന്‌ അവന്‍െറ പാപം മറക്കുകയില്ല.

Verse 2: അയല്‍ക്കാരന്‍െറ തിന്‍മകള്‍ ക്‌ഷമിച്ചാല്‍ നീ പ്രാര്‍ഥിക്കുമ്പോള്‍നിന്‍െറ പാപങ്ങളും ക്‌ഷമിക്കപ്പെടും.

Verse 3: അയല്‍ക്കാരനോടു പക വച്ചുപുലര്‍ത്തുന്നവന്‌ കര്‍ത്താവില്‍ നിന്നു കരുണ പ്രതീക്‌ഷിക്കാമോ?

Verse 4: തന്നെപ്പോലെയുള്ളവനോടു കരുണ കാണിക്കാത്തവന്‍ പാപമോചനത്തിനുവേണ്ടിപ്രാര്‍ഥിക്കുന്നതെങ്ങനെ?

Verse 5: മര്‍ത്യന്‍ വിദ്വേഷം വച്ചുകൊണ്ടിരിക്കുന്നെങ്കില്‍ അവന്‍െറ പാപങ്ങള്‍ക്ക്‌ ആര്‌ പരിഹാരം ചെയ്യും?

Verse 6: ജീവിതാന്തം ഓര്‍ത്ത്‌ ശത്രുത അവസാനിപ്പിക്കുക; നാശത്തെയും മരണത്തെയും ഓര്‍ത്ത്‌കല്‍പനകള്‍ പാലിക്കുക.

Verse 7: കല്‍പനകളനുസരിച്ച്‌ അയല്‍ക്കാരനോടുകോപിക്കാതിരിക്കുക; അത്യുന്നതന്‍െറ ഉടമ്പടി അനുസ്‌മരിച്ച്‌മറ്റുള്ളവരുടെ കുറ്റങ്ങള്‍ അവഗണിക്കുക.

Verse 8: കലഹത്തില്‍ നിന്നൊഴിഞ്ഞാല്‍പാപങ്ങള്‍ കുറയും; കോപിഷ്‌ഠന്‍ കലഹം ജ്വലിപ്പിക്കുന്നു.

Verse 9: ദുഷ്‌ടന്‍ സ്‌നേഹിതനെ ദ്രാഹിക്കുകയുംസമാധാനത്തില്‍ കഴിയുന്നവരുടെ ഇടയില്‍ ശത്രുത ഉളവാക്കുകയും ചെയ്യുന്നു.

Verse 10: വിറകിനൊത്തു തീ ആളുന്നു;ദുശ്‌ശാഠ്യത്തിനൊത്തു കലഹം,കരുത്തിനൊത്ത്‌ കോപം,ധനത്തിനൊത്ത്‌ ക്രോധം.

Verse 11: തിടുക്കത്തിലുള്ള വാഗ്വാദംഅഗ്‌നി ജ്വലിപ്പിക്കുന്നു; പെട്ടെന്നുള്ള ശണ്‌ഠ രക്‌തച്ചൊരിച്ചില്‍ ഉളവാക്കുന്നു.

Verse 12: ഊതിയാല്‍ തീപ്പൊരി ജ്വലിക്കും;തുപ്പിയാല്‍ കെട്ടുപോകും; രണ്ടും ഒരേ വായില്‍നിന്നു തന്നെവരുന്നു.

Verse 13: പരദൂഷകനും ഏഷണിക്കാരനുംശപിക്കപ്പെട്ടവര്‍; സമാധാനത്തില്‍ കഴിഞ്ഞിരുന്ന അനേകരെ അവര്‍ നശിപ്പിച്ചിട്ടുണ്ട്‌.

Verse 14: അപവാദം അനേകരെ തകര്‍ക്കുകയും, ദേശാന്തരങ്ങളിലേക്കു ചിതറിക്കുകയും ചെയ്‌തിട്ടുണ്ട്‌; അത്‌ പ്രബലനഗരങ്ങളെ നശിപ്പിക്കുകയും ഉന്നതന്‍മാരുടെ ഭവനങ്ങള്‍ തട്ടിമറിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Verse 15: അപവാദം ധീരവനിതകളുടെ ബന്‌ധംവിച്‌ഛേദിക്കുകയും അവര്‍ക്ക്‌ അദ്‌ധ്വാനഫലം നിഷേധിക്കുകയും ചെയ്‌തിട്ടുണ്ട്‌.

Verse 16: അപവാദത്തിനു ചെവികൊടുക്കുന്നവന്‍ സ്വസ്‌ഥത അനുഭവിക്കുകയോ സമാധാനത്തില്‍ കഴിയുകയോ ചെയ്യുകയില്ല.

Verse 17: ചാട്ടകൊണ്ട്‌ അടിച്ചാല്‍ തിണര്‍പ്പുണ്ടാകും; നാവുകൊണ്ട്‌ പ്രഹരിച്ചാല്‍ അസ്‌ഥികള്‍ തകരും.

Verse 18: വാള്‍ത്തല അനേകരെ വീഴ്‌ത്തിയിട്ടുണ്ട്‌; നാവുകൊണ്ട്‌ വീഴ്‌ത്തപ്പെട്ടവര്‍ അതില്‍ ഏറെയാണ്‌.

Verse 19: അപവാദം ഏല്‍ക്കാത്തവരും അതിന്‍െറ കോപത്തിന്‌ ഇരയാകാത്തവരുംഅതിന്‍െറ നുകം വഹിക്കാത്തവരുംഅതിന്‍െറ ചങ്ങല വീഴാത്തവരുംഭാഗ്യവാന്‍മാര്‍.

Verse 20: അതിന്‍െറ നുകം ഇരുമ്പും ചങ്ങല പിച്ചളയും ആണ്‌.

Verse 21: അതു വരുത്തുന്ന മരണം ദുര്‍മരണമാണ്‌: പാതാളമാണ്‌ അതിനേക്കാള്‍ അഭികാമ്യം.

Verse 22: ദൈവഭക്‌തന്‍െറ മേല്‍ അതിന്‌ അധികാരമില്ല; അവന്‍ അതിന്‍െറ അഗ്‌നിയില്‍ദഹിക്കുകയുമില്ല.

Verse 23: കര്‍ത്താവിനെ പരിത്യജിക്കുന്നവര്‍ അതിന്‍െറ പിടിയില്‍ അമരും; അത്‌ അവരുടെയിടയില്‍ കത്തി ജ്വലിക്കും; കെടുത്താന്‍ കഴിയുകയില്ല. സിംഹത്തെപ്പോലെ അത്‌ അവരുടെമേല്‍ ചാടിവീഴും; പുലിയെപ്പോലെ അത്‌ അവരെ ചീന്തിക്കളയും.

Verse 24: നിങ്ങളുടെ ഭൂസ്വത്ത്‌ മുള്ളുവേലികൊണ്ടു സുരക്‌ഷിതമാക്കുക; സ്വര്‍ണവും വെള്ളിയും പൂട്ടി സൂക്‌ഷിക്കുക.

Verse 25: വാക്ക്‌ അളന്നുതൂക്കി ഉപയോഗിക്കുക; വായ്‌ക്ക്‌ വാതിലും പൂട്ടും നിര്‍മിക്കുക.

Verse 26: നിനക്കുവേണ്ടി പതിയിരിക്കുന്നവരുടെ മുമ്പില്‍ ചെന്നു വീഴാതിരിക്കണമെങ്കില്‍ നാവുകൊണ്ടു തെറ്റു ചെയ്യാതിരിക്കുക.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories