Verse 1: എന്‍െറ ഹൃദയം മൂന്നുകാര്യങ്ങളില്‍ആനന്‌ദംകൊള്ളുന്നു; അവ കര്‍ത്താവിന്‍െറയും മനുഷ്യരുടെയും ദൃഷ്‌ടിയില്‍ മനോഹരമാണ് - സഹോദരന്‍മാര്‍ തമ്മിലുള്ള യോജിപ്പ്, അയല്‍ക്കാര്‍ തമ്മിലുള്ള സൗഹൃദം,ഭാര്യാഭര്‍ത്താക്കന്‍മാര്‍ക്കുപരസ്‌പരമുള്ള ലയം.
Verse 2: മൂന്നു തരക്കാരെ എന്‍െറ ഹൃദയം വെറുക്കുന്നു; അവരുടെ ജീവിതം എന്നില്‍കടുത്ത അമര്‍ഷം ഉളവാക്കുന്നു - ഗര്‍വിഷ്‌ഠനായയാചകന്‍,വ്യാജം പറയുന്ന ധനവാന്‍,മൂഢനായ വൃദ്‌ധവ്യഭിചാരി.
Verse 3: യൗവനത്തില്‍ സമ്പാദിക്കാന്‍ കഴിയാത്തനിനക്കുവാര്‍ദ്‌ധക്യത്തില്‍ എന്തു നേടാന്‍ കഴിയും?
Verse 4: നരചൂടിയവന്‍െറ വിവേകവും വയോവൃദ്‌ധന്‍െറ സദുപദേശവും എത്ര ആകര്‍ഷകമാണ്!
Verse 5: വൃദ്‌ധനില്‍ വിജ്‌ഞാനവുംമഹത്തുക്കളില്‍ വിവേകവുംഉപദേശവും എത്ര മനോഹരം!
Verse 6: അനുഭവസമ്പത്ത് വയോധികനുകിരീടവും ദൈവഭക്‌തിഅവന് അഭിമാനവുമാണ്.
Verse 7: ഒമ്പതു ചിന്തകള്‍കൊണ്ടു ഞാന്‍ എന്‍െറ ഹൃദയത്തെ പ്രമോദിപ്പിച്ചു; പത്താമതൊരെണ്ണം ഞാന്‍ പറയാം: മക്കളില്‍ ആനന്‌ദിക്കുന്നവന്‍,ശത്രുക്കളുടെ പതനം കാണാന്‍ കഴിയുന്നവന്‍,
Verse 8: ബുദ്‌ധിമതിയായ ഭാര്യയോടുകൂടിജീവിക്കുന്നവന്‍, വാക്കില്‍പിഴയ്‌ക്കാത്തവന്‍, തന്നെക്കാള്‍ താഴ്‌ന്നവനു ദാസ്യവൃത്തി ചെയ്‌തിട്ടില്ലാത്തവന്‍, ഭാഗ്യവാന്‍.
Verse 9: വിവേകം നേടിയവനും ശ്രദ്‌ധാലുക്കളായശ്രാതാക്കളോട് സംസാരിക്കുന്നവനും ഭാഗ്യവാന്‍.
Verse 10: ജ്‌ഞാനം നേടിയവന്‍ എത്ര ശ്രഷ്‌ഠന്‍! ദൈവഭക്‌തനെക്കാള്‍ഉത്‌കൃഷ്‌ടനായി ആരുമില്ല.
Verse 11: ദൈവഭക്‌തി എല്ലാറ്റിനെയുംഅതിശയിക്കുന്നു;
Verse 12: അതിനെ മുറുകെപ്പിടിക്കുന്നവന്‍ അതുല്യന്‍.
Verse 13: ഹൃദയക്‌ഷതത്തെക്കാള്‍ വലിയക്‌ഷതമോ ഭാര്യയുടെ കുടിലതയെക്കാള്‍ വലിയ കുടിലതയോ ഇല്ല.
Verse 14: വെറുക്കുന്നവന്‍െറ ആക്രമണത്തെക്കാളുംശത്രുക്കളുടെ പ്രതികാരത്തെക്കാളുംവലുതായി ഒന്നുമില്ല.
Verse 15: സര്‍പ്പത്തിന്‍േറതിനെക്കാള്‍മാരകമായി വിഷമില്ല; ശത്രുവിന്‍േറതിനെക്കാള്‍ തീക്‌ഷ്‌ണതയേറിയ ക്രോധവുമില്ല.
Verse 16: ദുഷ്‌ടയായ ഭാര്യയോടൊത്തുജീവിക്കുന്നതിനെക്കാള്‍ അഭികാമ്യംസിംഹത്തിന്‍െറ യോ വ്യാളിയുടെയോകൂടെ വസിക്കുന്നതാണ്.
Verse 17: ഭാര്യയുടെ ദുഷ്‌ടത അവളുടെരൂപം കെടുത്തുന്നു; അവളുടെ മുഖം കരടിയുടേതുപോലെഇരുളുന്നു.
Verse 18: അവളുടെ ഭര്‍ത്താവ് അയല്‍ക്കാരോടുകൂടെ ഭക്‌ഷണം കഴിക്കുന്നു; വേദനാപൂര്‍ണമായ നെടുവീര്‍പ്പ്‌അടക്കാന്‍ അവനു കഴിയുന്നില്ല.
Verse 19: ഭാര്യയുടെ അകൃത്യങ്ങള്‍താരതമ്യപ്പെടുത്തുമ്പോള്‍മറ്റെന്തും നിസ്‌സാരമാണ്; പാപികളുടെ വിധി അവളുടെമേല്‍ പതിക്കട്ടെ!
Verse 20: വൃദ്‌ധന്‍മണല്‍ക്കുന്ന്‌കയറുന്നതുപോലെയാണ്, ശാന്തനായ ഭര്‍ത്താവ് വായാടിയായഭാര്യയോടുകൂടെ ജീവിക്കുന്നത്.
Verse 21: സ്‌ത്രീയുടെ സൗന്‌ദര്യത്തില്‍കുടുങ്ങിപ്പോകരുത്; ധനത്തിനുവേണ്ടി അവളെ മോഹിക്കയുമരുത്.
Verse 22: ഭാര്യയുടെ ധനത്തില്‍ ആശ്രയിച്ചുകഴിയുന്ന ഭര്‍ത്താവിനു കോപവുംനിന്‌ദയും അപകീര്‍ത്തിയും ഫലം.
Verse 23: ദുഷ്‌ടയായ ഭാര്യയാണ് ഇടിഞ്ഞമനസ്‌സിനും മ്ലാനമുഖത്തിനുംവ്രണിതഹൃദയത്തിനും കാരണം. ഭര്‍ത്താവിനെ പ്രീതിപ്പെടുത്താത്ത ഭാര്യഭര്‍ത്താവിന്‍െറ കൈകള്‍ക്കു തളര്‍ച്ചയും കാലുകള്‍ക്ക് ദൗര്‍ബല്യവും വരുത്തുന്നു.
Verse 24: ഒരു സ്‌ത്രീയാണ് പാപം തുടങ്ങിവച്ചത്; അവള്‍ നിമിത്തം നാമെല്ലാവരും മരിക്കുന്നു.
Verse 25: വെള്ളം ചോര്‍ന്നുപോകാന്‍ അനുവദിക്കരുത്; ദുഷ്‌ടയായ സ്‌ത്രീയെ ഏറെ പറയാന്‍അനുവദിക്കരുത്.
Verse 26: അവള്‍ നിന്‍െറ വരുതിയില്‍നില്‍ക്കുന്നില്ലെങ്കില്‍ ബന്‌ധം വിടര്‍ത്തുക.