Verse 1: ഓനിയാസിന്‍െറ പുത്രനുംപ്രധാനപുരോഹിതനുമായ ശിമയോന്‍ സഹോദരന്‍മാര്‍ക്കു നേതാവുംജനത്തിന് അഭിമാനവും ആയിരുന്നു. അവന്‍ ദേവാലയം പുതുക്കിപ്പണിയുകയും കോട്ടകെട്ടി സുരക്‌ഷിതമാക്കുകയും ചെയ്‌തു.
Verse 2: ദേവാലയത്തെ സംരക്‌ഷിക്കുന്നഉയര്‍ന്ന ഇരട്ടമതിലിന് അവന്‍ അടിസ്‌ഥാനമിട്ടു.
Verse 3: അവന്‍െറ കാലത്ത് സമുദ്രംപോലെവിശാലമായ ഒരു ജലസംഭരണി കുഴിച്ചു.
Verse 4: ആക്രമണം ചെറുക്കാന്‍ നഗരത്തിനു കോട്ടകെട്ടി; അവന്‍ ജനത്തെനാശത്തില്‍നിന്നു രക്‌ഷിച്ചു.
Verse 5: ശ്രീകോവിലിനു പുറത്തുവരുന്നഅവനെ ജനം പൊതിയുമ്പോള്‍അവന്‍ എത്ര മഹത്വപൂര്‍ണനാണ്!
Verse 6: മേഘങ്ങള്‍ക്കിടയില്‍ പ്രഭാതതാരംപോലെ, ഉത്‌സവവേളയില്‍ പൂര്‍ണചന്‌ദ്രനെപ്പോലെ,
Verse 7: അത്യുന്നതന്‍െറ ആലയത്തിനു മുകളില്‍ പ്രശോഭിക്കുന്ന സൂര്യനെപ്പോലെ, തിളങ്ങുന്ന മേഘങ്ങള്‍ക്കിടയില്‍വിളങ്ങുന്ന മഴവില്ലുപോലെ,
Verse 8: വസന്തത്തില്‍ പനിനീര്‍പ്പൂപോലെ, നീര്‍ച്ചാലിനരികെ നില്‍ക്കുന്ന ലില്ലിപോലെ, വേനല്‍ക്കാലത്തു ലബനോനില്‍മുളയ്‌ക്കുന്ന പച്ചപ്പൊടിപ്പുപോലെ,
Verse 9: ധൂപകലശത്തില്‍ പുകയുന്നസുഗന്‌ധദ്രവ്യംപോലെ, രത്‌നഖചിതമായ സ്വര്‍ണത്തളികപോലെ,
Verse 10: കായ്‌ച്ചു നില്‍ക്കുന്ന ഒലിവുപോലെ, മേഘം ഉരുമ്മുന്ന ദേവദാരുപോലെഅവന്‍ പ്രശോഭിച്ചു.
Verse 11: അവന്‍ മഹിമയേറിയ സ്‌ഥാന വസ്‌ത്രമണിഞ്ഞ് സര്‍വാലങ്കാരഭൂഷിതനായി, വിശുദ്‌ധബലിപീഠത്തെ സമീപിച്ച്, വിശുദ്‌ധകൂടാരത്തിന്‍െറ അങ്കണത്തെമഹത്വപൂര്‍ണമാക്കി.
Verse 12: അവന്‍ ബലിപീഠത്തിലെ അഗ്‌നിക്കരികെനിന്ന്, പുരോഹിതന്‍മാരുടെ കൈയില്‍നിന്ന്‌ഓഹരികള്‍ സ്വീകരിച്ചു. പൂമാലപോലെ സഹോദരന്‍മാര്‍അവനെ ചുറ്റിനിന്നു; അവന്‍ അവരുടെ മധ്യേഈന്തപ്പനകളാല്‍ വലയിതമായലബനോനിലെ ഇളംദേവദാരുപോലെ ശോഭിച്ചു.
Verse 13: അഹറോന്‍െറ പുത്രന്‍മാര്‍ തങ്ങളുടെസര്‍വവിഭൂഷകളോടുംകൂടെകര്‍ത്താവിനുള്ള കാഴ്‌ചകള്‍ കരങ്ങളിലേന്തി, ഇസ്രായേല്‍സമൂഹത്തിന്‍െറ മുമ്പില്‍ നിന്നു.
Verse 14: ബലിപീഠത്തിലെ ശുശ്രൂഷകള്‍ പൂര്‍ത്തിയാക്കി, അത്യുന്നതനായ സര്‍വശക്‌തനുകാഴ്‌ചകളൊരുക്കിയതിനുശേഷം
Verse 15: അവന്‍ പാനപാത്രത്തില്‍ മുന്തിരിച്ചാറെടുത്ത്, നൈവേദ്യവും സര്‍വാധിരാജനായഅത്യുന്നതനു പ്രീതികരമായപരിമളവുമായി ബലിപീഠത്തിനു ചുവട്ടില്‍ ഒഴുക്കി.
Verse 16: അഹറോന്‍െറ പുത്രന്‍മാര്‍ ആര്‍ത്തുവിളിക്കുകയും ലോഹനിര്‍മിതമായ കാഹളംഊതുകയും ചെയ്‌തു. അത്യുന്നതന്‍ തങ്ങളെ സ്‌മരിക്കുന്നതിനുവേണ്ടി അവര്‍ ഉച്ചഘോഷം മുഴക്കി.
Verse 17: ഉടനെ ജനം അത്യുന്നതനായ ദൈവത്തെ സര്‍വശക്‌തനായ കര്‍ത്താവിനെ,ആരാധിക്കുന്നതിന് സാഷ്‌ടാംഗം വീണു.
Verse 18: ഗായകര്‍ അവിടുത്തെ ശ്രുതിമധുരമായിസ്‌തുതിച്ചുപാടി.
Verse 19: കര്‍ത്താവിന്‍െറ ആരാധന ക്രമപ്രകാരംപൂര്‍ത്തിയാക്കുന്നതുവരെ ജനം കാരുണ്യവാനും അത്യുന്നതനുമായകര്‍ത്താവിന്‍െറ മുമ്പില്‍ പ്രാര്‍ഥിച്ചു; ഇങ്ങനെ അവര്‍ ശുശ്രൂഷ പൂര്‍ത്തിയാക്കി.
Verse 20: കര്‍ത്താവിന്‍െറ നാമത്തെമഹത്വപ്പെടുത്തുന്നതിനും അവിടുത്തെ അനുഗ്രഹംപ്രഖ്യാപിക്കുന്നതിനും വേണ്ടിശിമയോന്‍ ഇറങ്ങിവന്ന്, ഇസ്രായേല്‍ മക്കളുടെ മുമ്പാകെകൈകള്‍ ഉയര്‍ത്തി.
Verse 21: അത്യുന്നതന്‍െറ ആശീര്‍വാദംസ്വീകരിക്കാന്‍ ജനം വീണ്ടും കുമ്പിട്ടു.
Verse 22: എല്ലായിടത്തും വന്‍കാര്യങ്ങള്‍ ചെയ്യുന്ന സകലത്തിന്‍െറയും ദൈവത്തെ വാഴ്‌ത്തുക; അവിടുന്ന് നമ്മെജനനംമുതല്‍ ഉയര്‍ത്തുകയും കാരുണ്യപൂര്‍വം നമ്മോടുവര്‍ത്തിക്കുകയും ചെയ്യുന്നു.
Verse 23: അവിടുന്ന് നമുക്കു ഹൃദയാഹ്‌ളാദംനല്‍കുകയും പൂര്‍വകാലങ്ങളിലേതുപോലെ ഇസ്രായേലിലെ നമ്മുടെ ദിനങ്ങള്‍ സമാധാനപൂര്‍ണമാക്കുകയും ചെയ്യട്ടെ!
Verse 24: അവിടുന്ന് നമ്മുടെമേല്‍കാരുണ്യം വര്‍ഷിക്കുകയും ഈ നാളുകളില്‍ നമ്മെരക്‌ഷിക്കുകയും ചെയ്യട്ടെ!
Verse 25: രണ്ടു ജനതകള്‍നിമിത്തം ഞാന്‍ ക്‌ളേശിക്കുന്നു; മൂന്നാമത്തേത് ജനതയേയല്ല;
Verse 26: സെയിര്‍മലയില്‍ വസിക്കുന്നവരും,ഫിലിസ്‌ത്യരും, ഷെക്കെമിലെമൂഢജനതയും.
Verse 27: വിജ്‌ഞാനത്തിന്‍െറയും വിവേകത്തിന്‍െറയുംഉപദേശങ്ങള്‍ ഈ ഗ്രന്‌ഥത്തില്‍ഞാന്‍ എഴുതിയിട്ടുണ്ട്; ജറുസലെമിലെ എലെയാസറിന്‍െറ മകന്‍ സീറാക്കിന്‍െറ പുത്രന്‍ യേശുവായ ഞാന്‍ ഹൃദയാഗാധത്തില്‍നിന്നുപുറപ്പെടുവി ച്ചജ്‌ഞാനമാണ് ഇത്.
Verse 28: ഇക്കാര്യങ്ങളെപ്പറ്റി ചിന്തിക്കുന്നവന്‍അനുഗൃഹീതന്‍; അവയെ ഹൃദയത്തില്‍ പ്രതിഷ്‌ഠിക്കുന്നവന്‍ ജ്‌ഞാനിയാകും.
Verse 29: അവ അനുവര്‍ത്തിക്കുന്നവന്‍എല്ലാറ്റിനും കഴിവുള്ളവനാകും; കര്‍ത്താവിന്‍െറ പ്രകാശമാണ്‌അവനെ നയിക്കുന്നത്.