Sirach - Chapter 32

Verse 1: വിരുന്നില്‍ നീ മുഖ്യാതിഥിആണെങ്കില്‍ കേമത്തം നടിക്കാതെ അവരില്‍ ഒരുവനെപ്പോലെ പെരുമാറുക; അവരുടെ കാര്യങ്ങള്‍ അന്വേഷിച്ചിട്ടേനീ ഇരിക്കാവൂ.

Verse 2: കര്‍ത്തവ്യം നിര്‍വഹിച്ചതിനുശേഷംസ്വസ്‌ഥാനത്തിരുന്ന്‌ അവരോടൊത്ത്‌, ആഹ്ലാദിക്കുക; നിന്‍െറ സമര്‍ഥമായ നേതൃത്വത്തിന്‌അവര്‍ നിന്നെ അഭിനന്‌ദിക്കും.

Verse 3: നിങ്ങളില്‍ പ്രായം കൂടിയവര്‍ സംസാരിക്കട്ടെ; അതാണുയുക്‌തം. ശരിയായ അറിവോടുകൂടി സംസാരിക്കുക; എന്നാല്‍, സംഗീതത്തിനു തടസ്‌സമാകരുത്‌.

Verse 4: വിനോദപരിപാടികള്‍ക്കിടയില്‍സംസാരിച്ചുകൊണ്ടിരിക്കരുത്‌; അനവസരത്തില്‍ സാമര്‍ഥ്യംപ്രകടിപ്പിക്കരുത്‌.

Verse 5: വീഞ്ഞുസത്‌കാരത്തിലെ സംഗീതംസ്വര്‍ണത്തില്‍ പതിച്ചമാണിക്യംപോലെയാണ്‌.

Verse 6: വീഞ്ഞുസത്‌കാരവേളയിലെശ്രുതിമധുരമായ സംഗീതംസ്വര്‍ണാഭരണത്തിലെ മരതകമുദ്രയാണ്‌.

Verse 7: യുവാവേ, ആവശ്യം വന്നാലേ സംസാരിക്കാവൂ; അതും ഒന്നിലേറെത്തവണനിര്‍ബന്‌ധിച്ചാല്‍ മാത്രം.

Verse 8: ഒതുക്കിപ്പറയുക; കുറഞ്ഞവാക്കുകളില്‍വളരെക്കാര്യങ്ങള്‍ ഉള്‍ക്കൊള്ളിക്കുക; അറിവുള്ളവനും എന്നാല്‍ മിതഭാഷിയും ആയിരിക്കുക.

Verse 9: മഹാന്‍മാരോട്‌ ഇടപെടുമ്പോള്‍തുല്യത ഭാവിക്കരുത്‌; മറ്റുള്ളവര്‍ സംസാരിക്കുമ്പോള്‍പുലമ്പിക്കൊണ്ടിരിക്കുകയുമരുത്‌.

Verse 10: ഇടിക്കു മുമ്പേമിന്നല്‍ കാണുന്നതുപോലെ വിനയശീലന്‍െറ മുമ്പില്‍കീര്‍ത്തി പരക്കുന്നു.

Verse 11: തക്കസമയത്തു പോവുക,അവസാനത്തവന്‍ ആകരുത്‌. വേഗം വീട്ടില്‍ പോവുക,തങ്ങിനില്‍ക്കരുത്‌.

Verse 12: അവിടെച്ചെന്ന്‌ ഇഷ്‌ടാനുസരണംസന്തോഷിക്കുക; എന്നാല്‍, അഹങ്കാരപൂര്‍വം സംസാരിച്ച്‌പാപം ചെയ്യരുത്‌;

Verse 13: തന്‍െറ ദാനങ്ങള്‍കൊണ്ടു നിന്നെസംതൃപ്‌തനാക്കിയ നിന്‍െറ സ്രഷ്‌ടാവിനെ ഇക്കാര്യത്തിനുവേണ്ടി സ്‌തുതിക്കുക.

Verse 14: കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവിടുത്തെ ശാസനം സ്വീകരിക്കുന്നു; പ്രഭാതത്തില്‍ ഉണര്‍ന്ന്‌ അവിടുത്തെഅന്വേഷിക്കുന്നവനു കൃപ ലഭിക്കും.

Verse 15: നിയമത്തെ അന്വേഷിക്കുന്നവന്‍അതില്‍ സംതൃപ്‌തി കണ്ടെത്തും; എന്നാല്‍ കപടനാട്യക്കാരന്‍ അതില്‍ തട്ടിവീഴും.

Verse 16: ദൈവഭക്‌തന്‍ ശരിയായി വിധിക്കും; നീതിപൂര്‍വകമായ പ്രവൃത്തികളെഅവന്‍ ദീപംപോലെ പ്രകാശിപ്പിക്കും.

Verse 17: ദുഷ്‌ടന്‍ ശാസന നിരസിക്കുകയുംതന്നിഷ്‌ടംപോലെതീരുമാനമെടുക്കുകയും ചെയ്യും.

Verse 18: ബുദ്‌ധിമാന്‍ ഒരു നിര്‍ദേശവും അവഗണിക്കുകയില്ല; നിന്‌ദ്യനും ധിക്കാരിയുമായ മനുഷ്യന്‍ ആരെയും ഭയപ്പെടുന്നില്ല.

Verse 19: ആലോചനകൂടാതെ ഒന്നും പ്രവര്‍ത്തിക്കരുത്‌; പശ്‌ചാത്തപിക്കാന്‍ ഇടയാവുകയില്ല.

Verse 20: പ്രതിബന്‌ധങ്ങള്‍ നിറഞ്ഞവഴിയിലൂടെസഞ്ചരിച്ച്‌ തട്ടിവീഴരുത്‌.

Verse 21: നിരപ്പായ വഴിയിലും അമിതമായആത്‌മവിശ്വാസം അരുത്‌.

Verse 22: വഴിയില്‍ ശ്രദ്‌ധയോടെ നടക്കുക.

Verse 23: ഓരോ പ്രവൃത്തിയിലും കരുതല്‍ വേണം; അതാണ്‌ നിയമാനുഷ്‌ഠാനം.

Verse 24: നിയമത്തില്‍ വിശ്വസിക്കുന്നവന്‍കല്‍പനകള്‍ അനുസരിക്കുന്നു; കര്‍ത്താവില്‍ ശരണപ്പെടുന്നവനുനഷ്‌ടം വരുകയില്ല.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories