Sirach - Chapter 6

Verse 1: ദുഷ്‌കീര്‍ത്തി അപമാനവും നിന്‌ദയും ഉളവാക്കുന്നു; കപടഭാഷിക്കും ഇതുതന്നെ പ്രതിഫലം.

Verse 2: അഭിലാഷങ്ങള്‍ക്ക്‌ അടിപ്പെടരുത്‌; അവനിന്നെ കാളക്കൂറ്റനെപ്പോലെകുത്തിക്കീറും.

Verse 3: അവനിന്‍െറ ഇലകള്‍ ഭക്‌ഷിക്കുകയുംനിന്‍െറ ഫലങ്ങള്‍ നശിപ്പിക്കുകയും ചെയ്യും; നീ ഒരു ഉണക്കമരമായിത്തീരും.

Verse 4: ദുഷിച്ചഹൃദയം അവനവനെത്തന്നെനശിപ്പിക്കുന്നു; ശത്രുക്കളുടെ മുമ്പില്‍ അവന്‍ പരിഹാസപാത്രമായിത്തീരും.

Verse 5: മധുരമൊഴി സ്‌നേഹിതന്‍മാരെ ആകര്‍ഷിക്കുന്നു; മധുരഭാഷണം സൗഹൃദത്തെ ഉത്തേജിപ്പിക്കുന്നു.

Verse 6: എല്ലാവരിലുംനിന്നു സൗഹൃദംസ്വീകരിച്ചുകൊള്ളുക; എന്നാല്‍, ആയിരത്തില്‍ ഒരുവനില്‍നിന്നേ ഉപദേശം സ്വീകരിക്കാവൂ.

Verse 7: പരീക്‌ഷിച്ചറിഞ്ഞേസ്‌നേഹിതനെസ്വീകരിക്കാവൂ; വേഗം അവനെ വിശ്വസിക്കയുമരുത്‌.

Verse 8: സൗകര്യംനോക്കി സൗഹൃദം നടിക്കുന്നവരുണ്ട്‌; കഷ്‌ടദിനത്തില്‍ അവരെ കാണുകയില്ല.

Verse 9: സ്‌നേഹിതന്‍ ശത്രുവായി മാറാം; കലഹം പരസ്യമാക്കി നിന്നെ അപമാനിച്ചേക്കാം.

Verse 10: തീന്‍മേശക്കൂട്ടുകാരന്‍ കഷ്‌ടദിനത്തില്‍നിന്നോടുകൂടെ കാണുകയില്ല.

Verse 11: ഐശ്വര്യത്തില്‍ അവന്‍ നിന്നോട്‌ ഒട്ടിനില്‍ക്കുകയും നിന്‍െറ ദാസന്‍മാരോടു സ്വതന്ത്രമായി ഇടപെടുകയും ചെയ്യും.

Verse 12: നിന്‍െറ തകര്‍ച്ചയില്‍ അവന്‍ നിനക്കെതിരേ തിരിയുകയുംനിന്നെ ഒഴിഞ്ഞു നടക്കുകയും ചെയ്യും.

Verse 13: ശത്രുക്കളില്‍നിന്ന്‌ അകന്നിരിക്കുകയുംസ്‌നേഹിതരോട്‌ സൂക്‌ഷിച്ചു പെരുമാറുകയും ചെയ്യുക.

Verse 14: വിശ്വസ്‌തനായ സ്‌നേഹിതന്‍ബലിഷ്‌ഠമായ സങ്കേതമാണ്‌; അവനെ കണ്ടെത്തിയവന്‍ ഒരു നിധിനേടിയിരിക്കുന്നു.

Verse 15: വിശ്വസ്‌തസ്‌നേഹിതനെപ്പോലെഅമൂല്യമായി ഒന്നുമില്ല; അവന്‍െറ മാഹാത്‌മ്യം അളവറ്റതാണ്‌.

Verse 16: വിശ്വസ്‌തനായ സ്‌നേഹിതന്‍ ജീവാമൃതമാണ്‌; കര്‍ത്താവിനെ ഭയപ്പെടുന്നവന്‍അവനെ കണ്ടെത്തും.

Verse 17: ദൈവഭക്‌തന്‍െറ സൗഹൃദം സുദൃഢമാണ്‌; അവന്‍െറ സ്‌നേഹിതനും അവനെപ്പോലെതന്നെ.

Verse 18: മകനേ, ചെറുപ്പംമുതലേ ജ്‌ഞാനോപദേശം തേടുക; വാര്‍ദ്‌ധക്യത്തിലും നീ ജ്‌ഞാനം സമ്പാദിച്ചുകൊണ്ടിരിക്കും.

Verse 19: ഉഴുതു വിതയ്‌ക്കുന്ന കര്‍ഷകനെപ്പോലെഅവളെ സമീപിക്കുകയും നല്ല വിളവിനുവേണ്ടി കാത്തിരിക്കുകയുംചെയ്യുക; എന്തെന്നാല്‍, അവളുടെ വയലില്‍ അല്‍പ്പനേരം അദ്‌ധ്വാനിച്ചാല്‍ വളരെവേഗം വിഭവങ്ങള്‍ ആസ്വദിക്കാം.

Verse 20: ശിക്‌ഷണം ലഭിക്കാത്തവന്‌ അവള്‍ കര്‍ക്കശയാണ്‌; ബുദ്‌ധിഹീനന്‌ അവളോടുകൂടെവസിക്കുക അസാധ്യം.

Verse 21: അവള്‍ അവനു ദുര്‍വഹമായ കല്ലുപോലെയാണ്‌; അവന്‍ അവളെ വേഗം ഉപേക്‌ഷിക്കും.

Verse 22: ജ്‌ഞാനം അവളുടെ പേരു സൂചിപ്പിക്കുന്നതു പോലെ ഏറെപ്പേര്‍ക്കും അപ്രാപ്യയാണ്‌.

Verse 23: മകനേ, എന്‍െറ തീരുമാനം സ്വീകരിക്കുക; എന്‍െറ ഉപദേശം നിരാകരിക്കരുത്‌.

Verse 24: നിന്‍െറ കാലുകള്‍ അവള്‍ ബന്‌ധിക്കട്ടെ; നിന്‍െറ കഴുത്ത്‌ അവളുടെ ചങ്ങല അണിയട്ടെ.

Verse 25: അവളുടെ നുകത്തിനു ചുമലു താഴ്‌ത്തുക; അവളുടെ കടിഞ്ഞാണ്‍ കുടഞ്ഞെറിയരുത്‌.

Verse 26: പൂര്‍ണഹൃദയത്തോടെ അവളെ സമീപിക്കുക; അവളുടെ മാര്‍ഗത്തില്‍ത്തന്നെ സഞ്ചരിക്കാന്‍ സര്‍വശക്‌തിയും പ്രയോഗിക്കുക.

Verse 27: അന്വേഷിക്കുകയും തിരയുകയും ചെയ്യുക; അവള്‍ നിനക്കു വെളിപ്പെടും; കണ്ടെത്തിക്കഴിഞ്ഞാല്‍, വിട്ടുകളയരുത്‌.

Verse 28: ഒടുവില്‍ അവള്‍ നിനക്കു ശാന്തിപ്രദാനംചെയ്യും; അവള്‍ നിനക്ക്‌ ആനന്‌ദമായിപരിണമിക്കുകയും ചെയ്യും.

Verse 29: അപ്പോള്‍ അവളുടെ ബന്‌ധനംനിനക്കു സംരക്‌ഷണവും അവളുടെ ചങ്ങല നിനക്ക്‌ അലങ്കാരവുമായിരിക്കും.

Verse 30: അവളുടെ നുകം സ്വര്‍ണാഭരണവുംകടിഞ്ഞാണ്‍ നീലച്ചരടും ആകും.

Verse 31: മഹത്വത്തിന്‍െറ നിലയങ്കിപോലെനീ അവളെ ധരിക്കും; തിളങ്ങുന്ന കിരീടംപോലെനീ അവളെ അണിയും.

Verse 32: മകനേ, മനസ്‌സുവച്ചാല്‍ നിനക്കു ജ്‌ഞാനിയാകാം; ഉത്‌സാഹിച്ചാല്‍ നിനക്കു സമര്‍ഥനാകാം.

Verse 33: താത്‌പര്യപൂര്‍വം ശ്രദ്‌ധിച്ചാല്‍ അറിവു ലഭിക്കും; ഏകാഗ്രചിത്തന്‍ വിവേകിയാകും.

Verse 34: മുതിര്‍ന്നവരുടെ ഇടയില്‍ പക്വമതിയോടു ചേര്‍ന്നു നില്‍ക്കുക.

Verse 35: ദിവ്യഭാഷണം ശ്രവിക്കാന്‍മനസ്‌സിരുത്തുക; ജ്‌ഞാനസൂക്‌തമൊന്നും വിട്ടുകളയരുത്‌.

Verse 36: ജ്‌ഞാനിയായ ഒരുവനെ കണ്ടെത്തിയാല്‍ അവനെ സന്‌ദര്‍ശിക്കാന്‍ വൈകരുത്‌; നിന്‍െറ പാദങ്ങള്‍ അവന്‍െറ വാതില്‍പ്പടി നിരന്തരം സ്‌പര്‍ശിക്കട്ടെ.

Verse 37: കര്‍ത്താവിന്‍െറ നിയമങ്ങളെപ്പറ്റി ചിന്തിക്കുക; അവിടുത്തെ പ്രമാണങ്ങളെപ്പറ്റിസദാ ധ്യാനിക്കുക. അവിടുന്നു തന്നെയാണ്‌ നിനക്ക്‌ ഉള്‍ക്കാഴ്‌ച നല്‍കുന്നത്‌; നിന്‍െറ ജ്‌ഞാനതൃഷ്‌ണഅവിടുന്ന്‌ ശമിപ്പിക്കും.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories