Verse 1: വിദഗ്‌ധമായി ചേര്‍ത്തൊരുക്കിയസുഗന്‌ധക്കൂട്ടുപോലെ പരിമളപൂരിതമാണ് ജോസിയായുടെ സ്‌മരണ; നാവിന് തേന്‍പോലെയുംവീഞ്ഞുസത്‌കാരത്തില്‍സംഗീതംപോലെയും ആണ് അത്.
Verse 2: ഉത്തമമാര്‍ഗത്തില്‍ അവന്‍ ചരിച്ചു; ജനത്തെ മാനസാന്തരപ്പെടുത്തി; പാപത്തിന്‍െറ മ്‌ളേച്‌ഛത നീക്കിക്കളഞ്ഞു.
Verse 3: അവന്‍ ഹൃദയം കര്‍ത്താവില്‍ ഉറപ്പിച്ചു; ദുഷ്‌ടരുടെ നാളുകളില്‍ അവന്‍ ദൈവഭക്‌തി ബലപ്പെടുത്തി.
Verse 4: ദാവീദ്, ഹെസക്കിയാ, ജോസിയാഎന്നിവരൊഴികെ എല്ലാവരുംപാപത്തില്‍ മുഴുകി; അത്യുന്നതന്‍െറ നിയമം അവര്‍ നിരസിച്ചു; അങ്ങനെ യൂദാരാജവംശം അസ്‌തമിച്ചു.
Verse 5: അവര്‍ അധികാരം മറ്റുള്ളവര്‍ക്ക് അടിയറവച്ചു; തങ്ങളുടെ മഹത്വം അന്യജനതയ്‌ക്കും.
Verse 6: ജറെമിയാ പ്രവചിച്ചതുപോലെആ ജനത വിശുദ്‌ധമന്‌ദിരംസ്‌ഥിതിചെയ്യുന്നതിരഞ്ഞെടുക്കപ്പെട്ടനഗരത്തിനു തീവച്ചു; അതിന്‍െറ തെരുവുകള്‍ ശൂന്യമാക്കി.
Verse 7: പിഴുതെടുക്കാനും പീഡിപ്പിക്കാനുംനശിപ്പിക്കാനും പണിതുയര്‍ത്താനുംനട്ടുവളര്‍ത്താനും വേണ്ടി അമ്മയുടെ ഉദരത്തില്‍വച്ചുതന്നെതിരഞ്ഞെടുക്കപ്പെട്ട പ്രവാചകനാണു ജറെമിയാ. അവനെ അവര്‍ പീഡിപ്പിച്ചു.
Verse 8: കെരൂബുകളുടെ രഥത്തിനു മുകളില്‍ദൈവം വെളിപ്പെടുത്തിയ മഹത്വംഎസെക്കിയേല്‍ ദര്‍ശിച്ചു.
Verse 9: ദൈവം ശത്രുക്കളുടെമേല്‍കൊടുങ്കാറ്റ് അയച്ചു; നീതിയുടെ മാര്‍ഗത്തില്‍ചരിച്ചവര്‍ക്കു നന്‍മചെയ്‌തു.
Verse 10: പന്ത്രണ്ടു പ്രവാചകന്‍മാരുടെ അസ്‌ഥികള്‍ കുടീരങ്ങളില്‍നിന്നുപുനര്‍ജീവിക്കട്ടെ! അവര്‍ യാക്കോബിന്‍െറ ജനത്തെആശ്വസിപ്പിക്കുകയും ഉറ ച്ചപ്രത്യാശനല്‍കി രക്‌ഷിക്കുകയും ചെയ്‌തു.
Verse 11: സെറുബാബേലിന്‍െറ മഹത്വംഎങ്ങനെ വര്‍ണിക്കും? വലത്തുകൈയിലെ മുദ്രമോതിരംപോലെയായിരുന്നു അവന്‍ ;
Verse 12: യഹോസദാക്കിന്‍െറ പുത്രനായയഷുവയും അങ്ങനെതന്നെ. അവര്‍ തങ്ങളുടെ നാളുകളില്‍ ആലയം പണിതു; കര്‍ത്താവിന്‍െറ നിത്യമഹത്വത്തിനുവേണ്ടി വിശുദ്‌ധമന്‌ദിരം പണിതുയര്‍ത്തി.
Verse 13: നെഹെമിയായുടെ സ്‌മരണയും ശാശ്വതമാണ്; അവന്‍ നമുക്കുവേണ്ടി വീണുപോയ കോട്ടകള്‍ പടുത്തുയര്‍ത്തി; വാതിലുകളും ഓടാമ്പലുകളും നിര്‍മിക്കുകയും വീണുപോയ വീടുകള്‍പുനരുദ്‌ധരിക്കുകയും ചെയ്‌തു.
Verse 14: ഹെനോക്കിനു തുല്യനായി ആരുംഭൂമുഖത്തുണ്ടായിട്ടില്ല; അവന്‍ ഭൂമിയില്‍നിന്നു സംവഹിക്കപ്പെട്ടു.
Verse 15: ജോസഫിനെപ്പോലെ ആരും ജനിച്ചിട്ടില്ല; അവന്‍െറ അസ്‌ഥികള്‍ സൂക്‌ഷിക്കപ്പെടുന്നു.
Verse 16: ഷേമും സേത്തും ബഹുമാനിതരാണ്. സൃഷ്‌ടികള്‍ക്കെല്ലാമുപരിയായി ആദവും.