Sirach - Chapter 4

Verse 1: മകനേ, പാവപ്പെട്ടവന്‍െറ ഉപജീവനംതടയരുത്‌; ആവശ്യക്കാരനെ കാത്തിരുത്തിവിഷമിപ്പിക്കരുത്‌.

Verse 2: വിശക്കുന്നവനെ ദുഃഖിപ്പിക്കരുത്‌; ഇല്ലാത്തവനെ ക്‌ഷോഭിപ്പിക്കരുത്‌.

Verse 3: കോപാകുലമായ മനസ്‌സിന്‍െറ അസ്വസ്‌ഥതകള്‍ വര്‍ദ്‌ധിപ്പിക്കരുത്‌; യാചകന്‌ ദാനം താമസിപ്പിക്കയുമരുത്‌.

Verse 4: കഷ്‌ടതയനുഭവിക്കുന്ന ശരണാര്‍ഥിയെനിരാകരിക്കുകയോ, ദരിദ്രനില്‍ നിന്നു മുഖം തിരിക്കുകയോ ചെയ്യരുത്‌.

Verse 5: ആവശ്യക്കാരനില്‍നിന്നു കണ്ണു തിരിക്കരുത്‌; നിന്നെ ശപിക്കാന്‍ ആര്‍ക്കും ഇട നല്‍കുകയുമരുത്‌.

Verse 6: എന്തെന്നാല്‍, മനം നൊന്തു ശപിച്ചാല്‍സ്രഷ്‌ടാവ്‌ അതു കൈക്കൊള്ളും.

Verse 7: സമൂഹത്തില്‍ സമ്മതനാവുക; നായകനെ നമിക്കുക.

Verse 8: പാവപ്പെട്ടവന്‍െറ വാക്കു ശ്രദ്‌ധിച്ചുകേട്ട്‌സമാധാനത്തോടും സൗമ്യതയോടുംകൂടി മറുപടി നല്‍കുക.

Verse 9: മര്‍ദകന്‍െറ കൈയില്‍നിന്നു മര്‍ദിതനെ രക്‌ഷിക്കുക; അചഞ്ചലനായിന്യായം വിധിക്കുക.

Verse 10: അനാഥര്‍ക്കു പിതാവും അവരുടെ അമ്മയ്‌ക്കു ഭര്‍ത്തൃതുല്യനും ആയിരിക്കുക; അപ്പോള്‍ അത്യുന്നതന്‍ നിന്നെ പുത്രനെന്നു വിളിക്കുകയും; അമ്മയുടേതിനെക്കാള്‍ വലിയ സ്‌നേഹംഅവിടുന്ന്‌ നിന്നോടു കാണിക്കുകയുംചെയ്യും.

Verse 11: ജ്‌ഞാനം തന്‍െറ പുത്രന്‍മാരെ മഹത്വത്തിലേക്ക്‌ ഉയര്‍ത്തുകയും തന്നെ തേടുന്നവനെ സഹായിക്കുകയുംചെയ്യുന്നു.

Verse 12: അവളെ സ്‌നേഹിക്കുന്നവന്‍ ജീവനെ സ്‌നേഹിക്കുന്നു; അവളെ അതിരാവിലെ അന്വേഷിക്കുന്നവര്‍ ആനന്‌ദംകൊണ്ടു നിറയും.

Verse 13: അവളെ ആശ്ലേഷിക്കുന്നവന്‍മഹത്വം പ്രാപിക്കും; അവന്‍ വസിക്കുന്നിടം കര്‍ത്താവിനാല്‍ അനുഗൃഹീതം.

Verse 14: അവളെ സേവിക്കുന്നവന്‍ പരിശുദ്‌ധനായവനെ സേവിക്കുന്നു; അവളെ സ്‌നേഹിക്കുന്നവനെകര്‍ത്താവ്‌ സ്‌നേഹിക്കുന്നു.

Verse 15: അവളെ അനുസരിക്കുന്നവന്‍ജനതകളെ വിധിക്കും; അവളുടെ വാക്കു കേള്‍ക്കുന്നവന്‍സുരക്‌ഷിതനായിരിക്കും.

Verse 16: അവളെ വിശ്വസിക്കുന്നവന്‌ അവളെ ലഭിക്കും; അവന്‍െറ സന്തതികള്‍ക്കും അവള്‍ അധീനയായിരിക്കും.

Verse 17: ആദ്യം അവനെ ക്‌ളിഷ്‌ടമാര്‍ഗങ്ങളിലൂടെ നയിക്കും; അങ്ങനെ അവനില്‍ ഭയവും ഭീരുത്വവുംഉളവാക്കും, അവനില്‍ വിശ്വാസമുറയ്‌ക്കുന്നതുവരെഅവള്‍ തന്‍െറ ശിക്‌ഷണത്താല്‍അവനെ പീഡിപ്പിക്കും; തന്‍െറ ശാസനങ്ങള്‍വഴി അവനെപരീക്‌ഷിക്കുകയും ചെയ്യും.

Verse 18: അതിനുശേഷം അവള്‍ നേര്‍വഴികാട്ടിഅവനെ ആനന്‌ദിപ്പിക്കുകയും അവനു തന്‍െറ രഹസ്യങ്ങള്‍വെളിപ്പെടുത്തിക്കൊടുക്കുകയും ചെയ്യും.

Verse 19: അവന്‍ വഴിതെറ്റിപ്പോയാല്‍,അവള്‍ അവനെ പരിത്യജിക്കുകയുംനാശത്തിനു വിടുകയും ചെയ്യും.

Verse 20: തക്കസമയം വിവേചിച്ചറിയുകയുംതിന്‍മയ്‌ക്കെതിരേ ജാഗരൂകതപുലര്‍ത്തുകയും ചെയ്യുക; സ്വയം അവമാനം വരുത്തിവയ്‌ക്കരുത്‌.

Verse 21: എന്തെന്നാല്‍, പാപഹേതുവായ ലജ്‌ജയുണ്ട്‌; മഹത്വവും കൃപയും നല്‍കുന്ന ലജ്‌ജയുമുണ്ട്‌.

Verse 22: നിനക്കുതന്നെ ദ്രാഹം ചെയ്യുന്നവിധംപക്‌ഷപാതം കാണിക്കരുത്‌; നിന്‍െറ പതനത്തിനു കാരണമാകുംവിധംഅന്യര്‍ക്കു വഴങ്ങുകയുമരുത്‌.

Verse 23: ഉചിതമായ സന്‌ദര്‍ഭങ്ങളില്‍സംസാരിക്കാതെ പിന്‍വാങ്ങരുത്‌;ജ്‌ഞാനം നീ മറച്ചുവയ്‌ക്കരുത്‌.

Verse 24: ജ്‌ഞാനവും പ്രബോധനവും ഭാഷണത്തിലൂടെ പ്രകടമാകുന്നു.

Verse 25: സത്യവിരുദ്‌ധമായി ഒരിക്കലും വാദിക്കരുത്‌; സ്വന്തം അജ്‌ഞതയെക്കുറിച്ചുബോധവാനായിരിക്കണം.

Verse 26: തെറ്റു സമ്മതിക്കാന്‍ ലജ്‌ജിക്കേണ്ടതില്ല; ഒഴുക്കിനെതിരേ നീന്തരുത്‌.

Verse 27: വിഡ്‌ഢിക്കു കീഴ്‌പ്പെടരുത്‌; അധികാരികളോടു പക്‌ഷപാതംകാണിക്കയുമരുത്‌.

Verse 28: മരിക്കേണ്ടിവന്നാലും സത്യം വെടിയരുത്‌; ദൈവമായ കര്‍ത്താവ്‌ നിനക്കുവേണ്ടിപൊരുതിക്കൊള്ളും.

Verse 29: വിവേകം വിട്ടു സംസാരിക്കരുത്‌; പ്രവൃത്തിയില്‍ അശ്രദ്‌ധയുംആലസ്യവും പാടില്ല.

Verse 30: ഭവനത്തില്‍ സിംഹത്തെപ്പോലെ ആകരുത്‌; ഭൃത്യന്‍മാരുടെ കുറ്റംനോക്കി നടക്കരുത്‌.

Verse 31: വാങ്ങാന്‍ കൈ നീട്ടുകയോ കൊടുക്കുമ്പോള്‍ പിന്‍വലിക്കുകയോ അരുത്‌. സമ്പത്തില്‍ ഗര്‍വ്‌ അരുത്‌

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories