Sirach - Chapter 13

Verse 1: കീല്‍ തൊട്ടാല്‍ കറ പറ്റും; അഹങ്കാരിയോട്‌ അടുക്കുന്നവന്‍അവനെപ്പോലെയാകും.

Verse 2: ശക്‌തിക്കതീതമായ ഭാരം എടുക്കരുത്‌; നിന്നെക്കാള്‍ ശക്‌തനും ധനികനുമായഒരുവനുമായി ഇടപഴകരുത്‌. മണ്‍കലത്തിന്‌ ഇരുമ്പുപാത്രവുമായിഒത്തുപോകാന്‍ കഴിയുമോ? മണ്‍കലം അതില്‍ തട്ടി തകരുകയില്ലേ?

Verse 3: ധനവാന്‍ ദ്രാഹിക്കുക മാത്രമല്ലനിന്‌ദിക്കുകകൂടി ചെയ്യുന്നു; പാവപ്പെട്ടവന്‍ ദ്രാഹം സഹിച്ചാല്‍ പോരാ; ക്‌ഷമായാചനവും ചെയ്യണം.

Verse 4: നിന്നെക്കൊണ്ടു പ്രയോജനം ഉണ്ടെന്നു കണ്ടാല്‍ ധനവാന്‍ നിന്നെ ചൂഷണം ചെയ്യും; എന്നാല്‍ നിനക്ക്‌ ആവശ്യം വന്നാല്‍ അവന്‍ നിന്നെ പരിത്യജിക്കും.

Verse 5: നിനക്കു വകയുണ്ടെങ്കില്‍ അവന്‍ നിന്നോടുകൂടെ കാണും; കൂസലില്ലാതെ നിന്‍െറ വിഭവങ്ങള്‍ചോര്‍ത്തിയെടുക്കും.

Verse 6: നിന്നെക്കൊണ്ട്‌ ആവശ്യമുള്ളപ്പോള്‍അവന്‍ നിന്നെ വഞ്ചിക്കും; നിന്നെ നോക്കി പുഞ്ചിരിച്ച്‌ അവന്‍ നിന്നില്‍ പ്രതീക്‌ഷ ഉണര്‍ത്തും; കാരുണ്യപൂര്‍വകമായ സ്വരത്തില്‍നിനക്കെന്താണാവശ്യം എന്നു ചോദിക്കും.

Verse 7: സത്‌കാരംകൊണ്ട്‌ അവന്‍ നിന്നെ ലജ്‌ജിപ്പിക്കും; പ്രതിസത്‌കാരംകൊണ്ടു നീപൂര്‍ണദരിദ്രനാകും; അപ്പോള്‍, അവന്‍ നിന്നെ അവഹേളിക്കും; നിന്നെ പുറന്തള്ളുകയും തലകുലുക്കിരസിക്കുകയും ചെയ്യും.

Verse 8: വഞ്ചിക്കപ്പെടാതിരിക്കാനും ഭോഷത്തംമൂലം നിന്‌ദിക്കപ്പെടാതിരിക്കാനും ശ്രദ്‌ധിക്കുക.

Verse 9: പ്രബലന്‍മാരുടെ ക്‌ഷണം സ്വീകരിക്കുന്നതില്‍ വിമുഖനായിരിക്കുക; അവര്‍ വീണ്ടും വീണ്ടുംക്‌ഷണിച്ചുകൊണ്ടിരിക്കും.

Verse 10: തള്ളിക്കയറരുത്‌, പിന്‍തള്ളപ്പെടും. വളരെ അകന്നു നില്‍ക്കരുത്‌;വിസ്‌മരിക്കപ്പെടും.

Verse 11: അവരോട്‌ സമത്വഭാവത്തില്‍ വര്‍ത്തിക്കരുത്‌; അവന്‍െറ വാചാലത കണ്ടു ഭ്രമിക്കയുമരുത്‌; അതിഭാഷണത്തിലൂടെ നിന്നെ പരീക്‌ഷിക്കുകയും പുഞ്ചിരിയിലൂടെ നിന്നെ അളക്കുകയുമാണ്‌ അവന്‍ ചെയ്യുന്നത്‌.

Verse 12: രഹസ്യം സൂക്‌ഷിക്കാത്തവന്‍നിര്‍ദയനാണ്‌; ദ്രാഹിക്കാനോ തടവിലാക്കാനോഅവന്‍ മടിക്കുകയില്ല.

Verse 13: രഹസ്യങ്ങള്‍ ചോര്‍ന്നുപോകാതെ സൂക്‌ഷിക്കുക;

Verse 14: നീ സഞ്ചരിക്കുമ്പോള്‍ നിന്‍െറ നാശവും കൂടെയുണ്ട്‌.

Verse 15: ഓരോ ജീവിയും സ്വവര്‍ഗത്തെസ്‌നേഹിക്കുന്നു; മനുഷ്യന്‍ അയല്‍ക്കാരനെയും.

Verse 16: ജീവികളെല്ലാം സ്വവര്‍ഗത്തില്‍ ഇണങ്ങി നില്‍ക്കുന്നു; മനുഷ്യന്‍ തന്‍െറ തരത്തില്‍പെട്ടവനോടും.

Verse 17: ചെന്നായ്‌ക്ക്‌ കുഞ്ഞാടിനോട്‌ എന്തുചങ്ങാത്തം? പാപിക്കു ദൈവഭക്‌തനോടും അതിലേറെയില്ല.

Verse 18: കഴുതപ്പുലിക്കും നായ്‌ക്കും ഇടയില്‍ എന്തു സമാധാനം? ധനികനും ദരിദ്രനും തമ്മിലും അങ്ങനെ തന്നെ.

Verse 19: കാട്ടുകഴുതകള്‍ സിംഹങ്ങള്‍ക്ക്‌ ഇര;പാവപ്പെട്ടവര്‍ ധനവാന്‍മാര്‍ക്കും.

Verse 20: അഹങ്കാരി വിനയം വെറുക്കുന്നു;ധനവാന്‍ ദരിദ്രനെയും.

Verse 21: ധനവാന്‍ കാലിടറിയാല്‍സ്‌നേഹിതന്‍മാര്‍ താങ്ങും; പാവപ്പെട്ടവര്‍ വഴുതിയാല്‍ കൂട്ടുകാര്‍ അവനെ തള്ളിയിടും.

Verse 22: ധനികനു കാല്‍ പിഴച്ചാല്‍വളരെപ്പേര്‍ സഹായിക്കും; അവന്‍ പറയുന്നത്‌ അനുചിതമായാലുംഅവര്‍ന്യായീകരിക്കും. എളിയവന്‍ വീണാല്‍ അവര്‍ അവനെ ശകാരിക്കും; അവന്‍ ബുദ്‌ധിപൂര്‍വം സംസാരിച്ചാലുംഅവര്‍ ഗൗനിക്കുകയില്ല.

Verse 23: ധനവാന്‍ സംസാരിക്കുമ്പോള്‍ എല്ലാവരും നിശ്‌ശബ്‌ദരായിരിക്കും;മാനംമുട്ടെ പുകഴ്‌ത്തും, ദരിദ്രന്‍ സംസാരിക്കുമ്പോള്‍ ഇവന്‍ആര്‌ എന്ന്‌ അവര്‍ ചോദിക്കും; അവനു കാലിടറിയാല്‍ അവര്‍അവനെ തള്ളിയിടും.

Verse 24: പാപവിമുക്‌തമെങ്കില്‍ സമ്പത്ത്‌ നല്ലതുതന്നെ; ദൈവഭയം ഇല്ലാത്തവന്‍െറ ദൃഷ്‌ടിയില്‍ദാരിദ്യ്രം തിന്‍മയാണ്‌.

Verse 25: ഹൃദയത്തിലെ നന്‍മയും തിന്‍മയുംഅനുസരിച്ചു മുഖഭാവത്തില്‍ മാറ്റംവരും;

Verse 26: പ്രസന്നവദനം ഹൃദയസന്തുഷ്‌ടിയെവെളിപ്പെടുത്തുന്നു. ആഴമേറിയ ചിന്തയില്‍നിന്നാണ്‌ സുഭാഷിതങ്ങള്‍ രൂപംകൊള്ളുക.

Select Chapter
1 2 3 4 5 6 7 8 9 10 11 12 13 14 15 16 17 18 19 20 21 22 23 24 25 26 27 28 29 30 31 32 33 34 35 36 37 38 39 40 41 42 43 44 45 46 47 48 49 50 51
Select Book
Genesis Exodus Leviticus Numbers Deuteronomy Joshua Judges Ruth 1 Samuel 2 Samuel 1 Kings 2 Kings 1 Chronicles 2 Chronicles Ezra Nehemiah Esther Job Psalms Proverbs Ecclesiastes Song of Solomon Isaiah Jeremiah Lamentations Ezekiel Daniel Hosea Joel Amos Obadiah Jonah Micah Nahum Habakkuk Zephaniah Haggai Zechariah Malachi Matthew Mark Luke John Acts Romans 1 Corinthians 2 Corinthians Galatians Ephesians Philippians Colossians 1 Thessalonians 2 Thessalonians 1 Timothy 2 Timothy Titus Philemon Hebrews James 1 Peter 2 Peter 1 John 2 John 3 John Jude Revelation Tobit Judith Wisdom Sirach Baruch 1 Maccabees 2 Maccabees

Bible Categories